അപകടകരമായി വാഹനം ഓടിച്ചു വില്ലനായ ലൂമിയർ ബസിനെ പൊക്കിയപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉടമയുടെ വെല്ലുവിളി; ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂ; രണ്ടു മാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും വാദം; മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച സംഭവം പണിയാകും എന്നായതോടെ നിർവ്യാജം ഖേദം രേഖപ്പെടുത്തി ലൂമിയർ ബസ് ഉടമകൾ
മറുനാടൻ ഡെസ്ക്
കൊല്ലം: കൊല്ലം അഞ്ചൽ സ്കൂളിൽ അപകടകരമാംവിധം ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചു കൊണ്ടു രംഗത്തുവന്ന ലൂമിയർ ബസ് ഉടമകൾ ഒടുവിൽ പത്തിമടക്കി. ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ടിട്ട പോസ്റ്റ് പണിയാകും എന്ന ഘട്ടത്തിൽ പിൻവലിച്ച് നിർവ്യാജം മാപ്പു പറഞ്ഞു കൊണ്ടാണ് ബസ് ഉടമകൾ ഒടുവിൽ രംഗത്തെത്തിയത്. ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂവെന്നും രണ്ടുമാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉടമ വെല്ലുവിളിച്ചിരുന്നു.
നിയമലംഘനം തുടരുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സ്കൂൾ മൈതാനത്ത് ബസുകളുടെ അഭ്യാസപ്രകടനത്തെപ്പറ്റി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ മോട്ടർ വാഹന വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. വിനോദയാത്ര കഴിഞ്ഞു വന്നയുടനെ പുലർച്ചെ തന്നെ മോട്ടർ വാഹന വകുപ്പ് ഈ രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഒപ്പം ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
എന്തൊക്കെ ചെയ്താലും ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ മാത്രമേ സാധിക്കൂ എന്നും ആ കാലാവധി കഴിഞ്ഞാൽ ഈ ഡ്രൈവർമാർ തന്നെ വാഹനങ്ങൾ ഓടിക്കുമെന്നും ലൂമിയർ ബസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ സഹിതം പുറത്തു വിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ പറയുന്നു. ഈ പോസ്റ്റ് മാധ്യമങ്ങളിലൂടെ വീണ്ടും വിവാദമാകുകയും ചെയ്തതോടെ ലൂമിയർ ഗ്രൂപ്പ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
ഖേദ പ്രകടനവുമായി ലൂമിയർ ബസ് ഉടമകൾ. മോട്ടോർ വാഹന വകുപ്പിനെയോ പൊലീസ് ഉദ്യോഗസ്ഥരയോ അപകീർത്തിപ്പെടുത്താനല്ല പോസ്റ്റ്. അത്തരത്തിൽ പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം രേഖപ്പെടുത്തുന്നു. നിയമ സംവിധാനങ്ങളെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് സർവീസ് നടത്തിയിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും എന്നും ബസ് ഉടമകളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിനെയോ പൊലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപെടുത്താനല്ല ആ പോസ്റ്റ് എന്ന് മനസിയിലാക്കാവുന്നതാണ്. അത്തരത്തിൽ ഉള്ള പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു..... നിയമ സംവിധാനങ്ങളെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഇതുവരെ ഞങ്ങൾ സർവീസ് നടത്തിയിട്ടുള്ളത്... തുടർന്നും അങ്ങനെ തന്നെ ആയിരിക്കും... ഞങ്ങൾക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നവരോടും തെറ്റായ രീതിയിൽ വാർത്തകൾ നല്ലിയതിലുള്ള പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസ പ്രകടനം നടത്തിയതിന്റെ പേരിലാണ് ഈ ടൂറിസ്റ്റ് ബസ് വിവാദത്തിൽ ചാടിയത്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ മൈതാനത്ത് അഭ്യാസ പ്രകടനം നടത്തിയ ലൂമിയർ എന്ന പേരിലുള്ള രണ്ട് ടൂറിസ്റ്റ് ബസുകളാണ് കസ്റ്റഡിയിൽ എടുത്തത്. വാഹനങ്ങളുടെ ഡ്രൈവർമാരായ നിയാസ് എം സലീം, എസ് ബിനു എന്നിവരുടെ ലൈസൻസുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് പുനലൂർ സബ്.ആർ.ടി ഓഫീസിലെ എ.എം വിഐമാരായ രാംജി കെ കരൻ, ജി.ആർ രാജേഷ്, സേഫ് കേരള എൻഫോഴ്സ്മെന്റ് എ.എം വിഐ ഡി.ശരത് എന്നിവരാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്.
ബസുകൾ പരിശോധിച്ചപ്പോൾ അനധികൃതമായി ഘടിപ്പിച്ചിരുന്ന മുഴുവൻ സാധനങ്ങളും അഴിച്ചുമാറ്റിയതായി കണ്ടു. എന്നാൽ ബസ് കേരളത്തിൽ പ്രവേശിച്ചപ്പോൾ തന്നെ ഇവരെ പിൻതുടർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിലുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും എയർ ഹോണും വർക്കഷോപ്പിൽ വച്ച് അഴിച്ചു മാറ്റിയതായി കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. മൂന്നാറിൽ നിന്നും കൊച്ചി വണ്ടർലായിലെത്തിയപ്പോൾ രാവിലെ പതിനൊന്നരയോടെ കുട്ടികളെ ഇറക്കി പുറത്തെ വർക്ക്ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന നിരോധിത ഉപകരണങ്ങളൊക്കെയും അഴിച്ചു മാറ്റി. ബസ് പരിശോധിച്ചപ്പോൾ ഇവയൊക്കെ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു.
അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തതോടെ വാഹനങ്ങളിലെ ജീവനക്കാർ നാട്ടുകാർ ആക്രമിക്കുമോ എന്ന പേടിയിലായിരുന്നു എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. വാഹനം അപടകരമായ രീതിയിലാണ് ഓടിച്ചതെന്നും വിദ്യാർത്ഥികൾ ആവിശ്യപ്പെട്ടിട്ടാണ് ചെയ്തതെന്നും അവർ പറഞ്ഞു. പിന്നീട് മോട്ടോർ വാഹന വകുപ്പിന്റെ എസ്ക്കോർട്ടോടെ ബസ് അഞ്ചലിലെത്തിക്കുകയും വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അഞ്ചൽ പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് വാഹനം വിശദമായി പരിശോധിക്കും.
ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് അപ്പോൾ തന്നെ ഉദ്യോഗസ്ഥർ റദ്ധ് ചെയ്തു. എയർ ഹോൺ ഘടിപ്പിക്കുന്നത് ബ്രേക്ക് സിസ്റ്റത്തിലെ വാൽവിൽ നിന്നാണ്. ഇത് വളരെ അപകടമാണ്. ഇത്തരത്തിൽ ഇവ ഘടിപ്പിക്കുമ്പോൾ എയർ ലീക്കുണ്ടായി ബ്രേക്ക് തകരാറിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് എയർ ഹോണുകൾ ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് അപ്പോൾ തന്നെ റദ്ദ് ചെയ്യുന്നത്.
അഞ്ചൽ ഈസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനെത്തിയ ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയത്. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നോക്കിനിൽക്കെയായിരുന്നു സംഭവം. ക്ലാസ് സമയത്ത് സ്കൂൾ ഗ്രൗണ്ടിലെത്തിയ ബസ് ഹോണടിച്ച് ശബ്ദമുണ്ടാക്കിയതോടെ മറ്റ് വിദ്യാർത്ഥികളും ബസ് കാണാനെത്തി. കുറെ വിദ്യാർത്ഥികൾ ഫുട്ബോൾ ഗോൾപോസ്റ്റിന് സമീപത്ത് നിൽക്കുമ്പോൾ വളരെവേഗം ബസ് അവർക്കുചുറ്റും കറക്കുകയായിരുന്നു. പൊടിപടലമുയർത്തി രണ്ട് ബസുകളാണ് ഇരമ്പിപ്പാഞ്ഞത്. ഭാഗ്യംകൊണ്ട് അപകടം ഉണ്ടായില്ല.
ടൂറിസ്റ്റ് ബസുകൾ തമ്മിലുള്ള മത്സരമാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾക്ക് പിന്നിൽ. വാഹനങ്ങളിൽ അധികമായി സൗണ്ട് സിസ്റ്റം, ലൈറ്റുകൾ, ബലൂണുകൾ എന്നിവവെച്ച് കുട്ടികളെ ആകർഷിക്കുകയാണ് ഇവരുടെ രീതി. ഒരു ബസിന് ഓട്ടംകിട്ടിയില്ലെങ്കിൽ മറ്റ് ബസുകാർ ഗതാഗതവകുപ്പിൽ പരാതിനൽകും. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മിക്ക സ്കൂളുകളിലും വിനോദയാത്രയുടെ സംഘാടനം. വിനോദയാത്രയുടെ തുടക്കം പൊടിപാറിക്കാൻ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ 25000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്