മംഗലാപുരത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങുമ്പോൾ ബജറ്റ് നോക്കാതെ സംവിധായകൻ ചോദിച്ചതെല്ലാം അനുവദിച്ചു കൊടുത്തയാളാണ് പ്രൊഡ്യൂസർ; ഇവിടെ വച്ചു നിർത്തിയാൽ ബാക്കി തുക നഷ്ടം വരാതെ നോക്കാമെന്നുള്ള എഡിറ്ററുടെ കമന്റ് കേട്ട് ഒരുവാക്ക് പോലും മിണ്ടാതെ വിഷമിച്ചിരുന്ന നിർമ്മാതാവിനെ അറിയാം; 32 മിനിട്ട് ആദ്യ ഷെഡ്യൂൾ പരിതാപകരമായിരുന്നു; സംവിധായകനെ ആർട്ടിസ്റ്റുകൾ പോലും സെറ്റിൽ കളിയാക്കുന്ന സാഹചര്യമുണ്ടായി;മാമാങ്കത്തിന്റെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്; വെളിപ്പെടുത്തലുമായി പ്രൊഡക്ഷൻ മാനേജര്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തുടക്കം മുതൽ തന്നെ വിവാദങ്ങളിൽ വേട്ടയാടിയ സിനിമയാണ് മാമാങ്കം. തിരക്കഥ പ്രതിസന്ധിയും സംവിധാകനും നിർമ്മാതവുമായിട്ടുള്ള പ്രശ്‌നങ്ങളും കടന്നെത്തിയതോടെ മമ്മൂട്ടി പ്രധാനറോളിലെത്തുന്ന ഇതിഹാസ ചിത്രം പുറത്തിറങ്ങാനാകാത്ത പ്രതിസന്ധിയിലേക്ക് എത്തുകയായിരുന്നു, സംവിധായകന്റെ പരിചയ കുറവ് മൂലം കോടികൾ ചെലവാക്കി നടത്തിയ ആദ്യ ഷെഡ്യൂളുകൾ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് സജീവ് പിള്ളയെ സംവിധാന രംഗത്ത് നിന്ന് മാറ്റി പകരം എം.പത്മകുമറിനെ സംവിധായകനാക്കിയത്. ഇപ്പോഴിതാ സിനിമയുടെ പ്രതിസന്ധിയുടെ കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തിയ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ മാനേജറായ ജി.കെ ഗോപകുമാർ. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് വിശദമായി സംഭവിച്ചത് വിശദീകരിക്കുന്നത്.
ഗോപകുമാർ ജി കെ പങ്കുവച്ച കുറിപ്പ് വായിക്കാം:
മാമാങ്കത്തിൽ സംഭവിച്ചതെന്താണ്? നിങ്ങളറിയണം സത്യം...മുൻപ് മാമാങ്കം പ്രതിസന്ധിയിലായപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് പല വ്യാജ വാർത്തകളും ആരോപണങ്ങളും ഉയർന്നപ്പോളും ഒരു തുറന്നു പറച്ചിലിന് പല തവണ മുതിർന്നതാണ്, എന്നാൽ പക്വത കാണിക്കണമെന്നും പരസ്യമായി വഴക്കിനു പോകരുതെന്നും നിയമമുണ്ടെന്നും പറഞ്ഞ് പ്രൊഡ്യൂസറാണ് എന്നെ വിലക്കിയത്.
ഒരു നിറം പിടിപ്പിച്ച കള്ളത്തിന് കിട്ടുന്ന സ്വീകാര്യതയും പരിവേഷവും, വൈകാരിക തലങ്ങളും ഇവിടെ പലപ്പോളും സത്യത്തിന് ലഭിക്കാറില്ല. പക്ഷെ ആത്യന്തികമായി സത്യമേ ജയിക്കൂ, അതേ നിലനിൽക്കുകയുള്ളൂ. കോടതി തള്ളിക്കളഞ്ഞ സജീവ് പിള്ളയുടെ കള്ളങ്ങൾ അറിയാത്ത ചുരുക്കം ചിലരാണ് ഇപ്പോഴും അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്, അതവരുടെ കുറ്റമേയല്ല, കാരണം സത്യം എന്താണെന്ന് അവർക്കറിയില്ല.
സജീവ് പിള്ള ആദ്യമായി പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളിയെ കാണാൻ വരുന്ന ദിവസം മുതൽ മാമാങ്കത്തിനൊപ്പം പ്രവർത്തിക്കുന്നയാളാണ് ഞാൻ. അന്നുമുതൽ സജീവ് പിള്ളയ്ക്കും മാമാങ്കത്തിനും ഒപ്പം നടന്ന എന്നെക്കാൾ നന്നായി മറ്റൊരാൾക്ക് ആ സത്യങ്ങൾ പറയാനും കഴിയില്ലായിരിക്കും.
നിങ്ങളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കാണുമായിരിക്കും, മാമാങ്കത്തിൽ ആരാണ് വഞ്ചിക്കപ്പെട്ടത്? സജീവ് പിള്ള ഗംഭീരമായി ഷൂട്ട് ചെയ്‌തെങ്കിൽ അതിൽ ഏറ്റവും സന്തോഷിക്കേണ്ടത് 13 കോടി മുടക്കിയ പ്രൊഡ്യൂസർ അല്ലേ? പിന്നീട് എന്തുകൊണ്ട് സംവിധായകനെ മാറ്റി? ഒരു നടനെയും മറ്റു ചില ടെക്‌നിക്കൽ സ്റ്റാഫിനെയും എന്തിനു മാറ്റി? സജീവ് പിള്ളയ്ക്ക് അയാൾ പറയുന്നത് പോലെ പ്രൊഡ്യൂസർ പണം കൊടുക്കാതിരുന്നോ? ആരാണ് ആദ്യം പരാതിയുമായി അസോസിയേഷനെ സമീപിച്ചത്? ആരാണ് ആദ്യം കേസ് കൊടുത്തത്? സജീവ് പിള്ളയുടെ ആദ്യ ചിത്രം മാമാങ്കം തന്നെയാണോ? സജീവ് പിള്ള ഷൂട്ട് ചെയ്ത ഫുട്ടെജിന്റെ നിലവാരം പരിശോധിച്ച സിനിമാ സംഘടനകൾ പറഞ്ഞതെന്ത്? സജീവ് പിള്ളയുടെ രണ്ടാം ഷെഡ്യൂളിന്റെ തുടക്കത്തിൽ തന്നെ ആർട്ടിസ്റ്റുകളും ടെക്‌നിക്കൽ സ്റ്റാഫും സംവിധായകന് പണിയറിയില്ല എന്ന് പ്രൊഡക്ഷനോട് പരാതി പറഞ്ഞത് വാസ്തവമാണോ? പതിമൂന്ന് കോടി ചെലവാക്കി സജീവ് പിള്ള ഷൂട്ട് ചെയ്ത വിഷ്വൽസ് എന്തുകൊണ്ട് സിനിമയിൽ ഉപയോഗിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നു??
വിശദമാക്കാം..
ആദ്യ ദിവസം ഞങ്ങൾ കഥ കേൾക്കാനിരിക്കുമ്പോൾ പതിനെട്ടു വർഷമെടുത്ത് തയ്യാറാക്കി എന്നവകാശപ്പെട്ട സജീവ് പിള്ളയുടെ സ്‌ക്രിപ്റ്റ് ഒരു രണ്ടര മണിക്കൂർ ഷൂട്ടിങ് സ്‌ക്രിപ്‌റ്റെ ആയിരുന്നില്ല. ഷൂട്ട് ചെയ്താൽ ഏതാണ്ട് അഞ്ചു മണിക്കൂറോളം വരുമായിരുന്ന നോവൽ രൂപത്തിലുള്ള ആ കഥയിൽ അര മണിക്കൂറോളം കഥ നടക്കുന്നത് യൂറോപ്പിൽ ആയിരുന്നു (തമാശയല്ല സത്യമാണ്).
കഥ കേട്ട പ്രൊഡ്യൂസർ ആദ്യം പറഞ്ഞത് പോരായ്മകൾ പരിഹരിച്ച് ഷൂട്ടിങ് സ്‌ക്രിപ്റ്റ് ആക്കാനും ഇതൊരു വലിയ ബട്ജറ്റ് പിരിയഡ് സിനിമയായതിനാൽ പുതിയൊരാളെ വച്ചു പരീക്ഷണം നടത്താൻ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു. എന്നാൽ പറയും പോലെ ചെയ്യാമെന്നും പ്രൂവ് ചെയ്യാൻ ഒരവസരം തരണമെന്നും മേക്കിങ് നിലവാരമില്ലെങ്കിൽ പ്രൊഡ്യൂസറും ഡയറക്ടറും തമ്മിലുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം മറ്റൊരാളെ കൊണ്ട് സംവിധാനം ചെയ്യിക്കാൻ സമ്മതമാണെന്നും പറഞ്ഞ് കരാർ ഒപ്പിട്ട് അഡ്വാൻസ് വാങ്ങുകയാണ് അദ്ദേഹം ചെയ്തത്. അന്ന് ആ എഗ്രിമെന്റിൽ സജീവ് പിള്ളയ്‌ക്കൊപ്പം ഇരുന്ന്, വായിച്ച് സാക്ഷി ഒപ്പിട്ട ഒരാൾ ഞാൻ ആയിരുന്നു.
മംഗലാപുരത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ട് തുങ്ങുമ്പോൾ ബജറ്റ് നോക്കാതെ സംവിധായകൻ ചോദിച്ചതെല്ലാം ഒന്നുപോലും വിടാതെ അനുവദിച്ചു കൊടുത്തയാളാണ് പ്രൊഡ്യൂസർ. സംവിധായകന്റെ പരിചയമില്ലായ്മ കൊണ്ടും പിടിവാശി കൊണ്ടും മാത്രം ഏതാണ്ട് അഞ്ചു കോടിയോളം രൂപയാണ് ആ പത്തു ദിവസത്തെ ഷെഡ്യൂളിൽ ചെലവായത്. അതിന്റെ എഡിറ്റിനായി ചെന്നൈയിൽ പോയപ്പോളാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്..
ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്ത 32 മിനിറ്റിന്റെ കാര്യം പരിതാപകരമായിരുന്നു. ഇവിടെ വച്ചു നിർത്തിയാൽ ബാക്കി തുക നഷ്ടം വരാതെ നോക്കാമെന്നുള്ള എഡിറ്ററുടെ കമന്റ് കേട്ട് ഒരുവാക്ക് പോലും മിണ്ടാതെ വിഷമിച്ചിരുന്ന വേണു കുന്നപ്പിള്ളിയെന്ന പ്രൊഡ്യൂസറുടെ മുഖം എനിക്കിന്നും ഓർമ്മയുണ്ട്. എഗ്രിമെന്റ് വ്യവസ്ഥകൾ ഒന്നും നോക്കാതെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ സജീവ് പിള്ളയ്ക്ക് ചോദിച്ച തുക കൊടുത്ത, അയാളെ പൂർണ്ണമായും വിശ്വസിച്ച വേണു സാറിന്റെ മുഖമേ എനിക്ക് ഓർമ്മയുള്ളൂ.
എന്നാൽ സജീവ് പിള്ളയുടെ വാദം മറ്റൊന്നായിരുന്നു. തന്റെ കുഴപ്പം കൊണ്ടല്ല ഇതൊക്കെ സംഭവിച്ചത് എന്നും, ഒപ്പമുള്ള ഡയറക്ഷൻ ടീമിന്റെ കഴിവ് കുറവ് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും മറ്റൊരു ടീമിനെ വച്ച് രണ്ടാം ഷെഡ്യൂൾ കുഴപ്പങ്ങൾ ഇല്ലാതെ ചെയ്യാമെന്നും പ്രൊഡക്ഷനെ അയാൾ വിശ്വസിപ്പിച്ചു. എന്നാൽ അതിനു മുൻപ് തന്നെ ഈ സംവിധായകനൊപ്പം ഇനി മുതൽ ജോലി ചെയ്യാനാവില്ല എന്ന് ഡയറക്ഷൻ ടീം അംഗങ്ങളും വ്യക്തമാക്കിയിരുന്നു.
അങ്ങനെ പുതിയ ടീമുമായി മുപ്പത് ദിവസത്തെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു, സംവിധായകന്റെ പല കാര്യങ്ങളിലുമുള്ള ക്ലാരിറ്റി കുറവ് കൊണ്ട് നിത്യേന പ്രശ്‌നങ്ങളായി, ആർട്ടിസ്റ്റുകൾ, ടെക്‌നിക്കൽ സ്റ്റാഫ്, ലൈറ്റ് ബോയ് വരെ സംവിധായകനെ കളിയാക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ നീങ്ങി. വീണ്ടും ചെലവായത് എട്ടു കോടിയോളം രൂപ..
കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ പ്രൊഡ്യൂസർ ഇടപെട്ട് ഇരുപത്തിയാറാം ദിവസം ഷെഡ്യൂൾ അവസാനിക്കും മുൻപ് ഷൂട്ടിങ് നിർത്തി വയ്‌പ്പിക്കുകയാണ് സത്യത്തിൽ ഉണ്ടായത്.
വീണ്ടും ഞങ്ങൾ ചെന്നൈക്ക്.. ഈ സിനിമയിൽ വർക്ക് ചെയ്ത് പേര് കളയാൻ താൽപര്യമില്ലെന്ന രീതിയിലുള്ള എഡിറ്ററുടെ സംസാരത്തിന് ഞാനും സാക്ഷിയാണ്. ഈയവസരത്തിൽ സജീവ് പിള്ളയ്ക്ക് പ്രതിഫലമായി തിരക്കഥയുടെ വിലയുൾപ്പെടെ ചോദിച്ച 23 ലക്ഷം കൂടാതെ ഏതാണ്ടൊരു മൂന്ന് ലക്ഷത്തോളം രൂപ മറ്റു ചെലവ്ക്കായും നൽകിയിരുന്നു. ഞാൻ സാക്ഷിയാണ്, ഇത് കൂടാതെ ഞാനടക്കം ചിലരിൽ നിന്നും അദ്ദേഹം പലപ്പോളായി പല ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങിയിരുന്നു. കോടതിയിൽ പണം കിട്ടിയില്ലെന്ന പച്ചക്കള്ളം പണം കൊടുത്ത തെളിവുകൾ നിരത്തിയപ്പോൾ പൊളിഞ്ഞതുമാണ്.
അങ്ങനെ സിനിമ പ്രതിസന്ധിയിലായി, ചർച്ചകൾ നടന്നു.. സജീവ് പിള്ളയെ മാറ്റാൻ അപ്പോളും പ്രൊഡ്യൂസർ ആവശ്യപ്പെട്ടില്ല, ഈ സിനിമ നടന്നു കാണണമെന്നുള്ളത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. ഒരു ക്രിയേറ്റീവ് ഡയറക്ടർ വരും, തീരുമാനങ്ങൾ ചേർന്നെടുക്കണം, സംവിധായകൻ സജീവ് പിള്ള തന്നെ.
എന്നാൽ പിടിവാശിക്കാരനായ സജീവ് പിള്ള യാഥാർത്ഥ്യങ്ങൾ അംഗീകരിച്ചില്ല, അദ്ദേഹം സിനിമാ സംഘടനകൾക്ക് പരാതി കൊടുത്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയി. സിനിമ ഉപേക്ഷിക്കാൻ പലരും ഉപദേശിച്ചു.
തുടക്കത്തിൽ നിർമ്മാണ കമ്പനിയെ പ്രതി സ്ഥാനത്ത് നിർത്തിയ സംഘടനകൾ പക്ഷെ സജീവ് പിള്ള ഷൂട്ട് ചെയ്ത ഫുട്ടേജ് കണ്ടപ്പോൾ നിർമ്മാതാവിനൊപ്പം നിന്നു. കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരു എക്‌സിക്യുട്ടീവ് ഡയറക്ടറെ കൂടി ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംവിധായകനെ ഉപദേശിച്ചു, എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ തയ്യാറാക്കിയ ആ പുതിയ കരാർ സംവിധായകനും ഒപ്പുവച്ചു.
അസോസിയേഷൻ എം.പത്മകുമാറിനെ നിർദ്ദേശിച്ചു, എന്നാൽ പപ്പേട്ടൻ തുടക്കത്തിൽ സമ്മതിക്കാതിരിക്കുകയാണ് ഉണ്ടായത്. ഒടുവിൽ നിർബന്ധിപ്പിച്ച് സമ്മതിപ്പിക്കുമ്പോളും സംവിധാനം സജീവ് പിള്ള തന്നെ. അങ്ങനെ ഷൂട്ട് ഡേറ്റ് തീരുമാനിച്ചു. എല്ലാം തയ്യാറെടുപ്പുകളും ആയപ്പോൾ എല്ലാവരെയും വഞ്ചിച്ചു കൊണ്ട് സജീവ് പി്‌ള വീണ്ടും കാലുമാറി.
ഒരു കൂട്ടം ആളുകളെയും അസോസിയേഷനുകളെയും ഒരു കൊല്ലത്തോളം ഇതിന്റെ പിന്നിൽ ജീവിതം കളഞ്ഞവരെയും വിഡ്ഢികളാക്കി അയാൾ ഈ സിനിമ ഒരിക്കലും നടക്കാതിരിക്കാനും തടയാനും കോടതിയെ സമീപിച്ചു.
പിന്നീട് നിയമത്തിന്റെ വഴികൾ. സജീവ് പിള്ളയുടെ കള്ളങ്ങൾ ഓരോന്നായി കോടതിയിൽ പൊളിഞ്ഞു. കഷ്ടപ്പെട്ട് സമ്പാദിച്ച പതിമൂന്ന് കോടി നഷ്ടപ്പെട്ട്, ഒരു വലിയ സമയവും അദ്ധ്വാനങ്ങളും വെറുതെയാക്കി, മാനസിക വിഷമങ്ങൾ ഉണ്ടാക്കി, വഞ്ചിക്കപ്പെട്ട ഒരു നിർമ്മാതാവിന്റെ മനസ്സ് കോടതി കണ്ടു, സത്യം ജയിച്ചു.
ധ്രുവനെ മാറ്റിയത്, എഗ്രിമെന്റ് കാലാവധി കഴിയും മുന്നേ അയാൾക്ക് മറ്റൊരു ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നതുകൊണ്ടാണ്, ധ്രുവന് പരാതിയില്ല, കമ്പനിക്കും പരാതിയില്ല. അഞ്ചു മാസത്തോളം പ്രശ്‌നങ്ങളിൽ പെട്ട് നിന്നുപോയ സിനിമയുടെ ടെക്‌നിക്കൽ സ്റ്റാഫ് പലരും മറ്റു ചിത്രങ്ങളിൽ കമ്മിറ്റ് ചെയ്തിരുന്നു. അവരെ ഒഴിവാക്കിയതല്ല, എഗ്രിമെന്റ് സമയം അവസാനിച്ചതാണ്. അതിനാൽ വന്ന ഭീമമായ നഷ്ടവും കമ്പനി സഹിക്കേണ്ടി വന്നു എന്നതാണ് വാസ്തവം.മറ്റൊരു സത്യം കൂടിയുണ്ട്, സജീവ് പിള്ളയുടെ ആദ്യ ചിത്രം മാമാങ്കം അല്ല, അത് ''പെൺകൊടി'' ആണ്. അനവധി ഫെസ്റ്റിവലുകളിൽ നിന്ന് ആ ചിത്രം തിരസ്‌ക്കരിക്കപ്പെട്ടു. എവിടെയും സ്വീകരിക്കപ്പെട്ടില്ല, അന്നത് കണ്ട ഡിസ്ട്രിബ്യൂട്ടെഴ്‌സിൽ ചിലർ പതിനഞ്ചു മിനിറ്റ് പോലും തികച്ച് കണ്ടിരിക്കാനാവാതെ സ്ഥലം കാലിയാക്കുകയാണ് ഉണ്ടായതെന്ന് പിന്നീടാണ് അറിയുന്നത്. അത് കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ വേണു സാറിന്റെ പതിമൂന്ന് കോടിയും ഒരു വർഷത്തെ ദുരിതവും കഷ്ടനഷ്ടങ്ങളും ഒഴിവായിപ്പോയേനെ.
ആരാണിവിടെ വഞ്ചിക്കപ്പെട്ടത്?
ഒരു വശത്ത് കള്ളങ്ങൾ നിരത്തി തെറ്റിദ്ധരിപ്പിച്ച ഒരു സംവിധായകൻ, ആദ്യം ചെയ്ത പെൺകൊടിയെന്ന സിനിമ അദ്ദേഹം മറച്ചു വച്ചു. മാമാങ്കം രണ്ട് വർഷം കൊണ്ടെഴുതിയ കഥയെന്നാണ് ആദ്യം കാണുമ്പോൾ അദ്ദേഹം അഭിപ്രായപ്പെട്ടത്, തിരുനാവായയിൽ ആർക്കും അറിയുന്ന ഒരു കഥ, മിക്കതും പഴയ ഉദയായുടെ മാമാങ്കത്തിലെ അതേ കഥാപാത്രങ്ങൾ.. പിന്നീട് കോടതിയുടെ സഹതാപം പിടിച്ചു പറ്റാനും ആളുകളെ കയ്യിലെടുക്കാനും അത് പന്ത്രണ്ടും പതിനെട്ടും വർഷങ്ങളായി, ഒരു മനുഷ്യായുസ്സിന്റെ കാൽ ഭാഗം എടുത്തിട്ടും ഒരു ഷൂട്ടിങ് സ്‌ക്രിപ്റ്റ് അദ്ദേഹത്തിന് തയ്യാറാക്കാൻ കഴിയാതെ പോയെന്നത് മറ്റൊരു തമാശ.
ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ തുക പ്രതിഫലമായി സിനിമയുടെ തുടക്കത്തിൽ തന്നെ വാങ്ങി പോക്കറ്റിലാക്കുകയും പിടിവാശിയും അറിവില്ലായ്മയും കാരണം ഒരു സിനിമയെ വളരെയധികം മോശമാക്കുകയും, രണ്ട് ഷെഡ്യൂളിലും സംഭവിച്ച കുഴപ്പങ്ങൾ ക്ഷമിച്ചു കൊണ്ട് നഷ്ട്ടപ്പെട്ട പതിമൂന്ന് കോടിയും മറക്കാൻ തയ്യാറായി സംവിധായക സ്ഥാനത്ത് വീണ്ടും സജീവ് പിള്ളയെ നിർത്തി ചിത്രം പൂർത്തിയാക്കാൻ ശ്രമിച്ച നിർമ്മാതാവിനോട് പലതവണ മോശമായി പെരുമാറുകയും തന്റെ വാശി ജയിക്കാൻ നിരവധി പേരുടെ ഭാവി തുലാസിലാക്കുകയും ഒടുവിൽ കോടതി കയറ്റി ആ സിനിമയെ ഇല്ലായ്മ ചെയ്യാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്ത സജീവ് പിള്ള..
മറു വശത്ത് ഒരു വ്യക്തിയെ വിശ്വസിച്ച് സിനിമയെടുക്കാനിറങ്ങി സമ്പാദ്യത്തിൽ വലിയൊരു പങ്ക് അതിനായി വിനിയോഗിക്കുകയും ഷൂട്ട് ചെയ്തതിൽ ഒരു ഷോട്ട് പോലും ഉപയോഗിക്കാനാവാതെ പതിമൂന്ന് കോടിയും, രണ്ട് സിനിമയെടുക്കാവുന്ന സമയവും നഷ്ട്ടപ്പെടുത്തി, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ച്, തുടക്കം മുതൽ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരികയും അതിനായി വൻ തുക വീണ്ടും മുടക്കേണ്ടി വരികയും കാര്യമറിയാത്ത ആളുകളുടെ പരിഹാസങ്ങൾ കേൾക്കേണ്ടി വരികയും കോടതി കയറേണ്ടി വരികയും ചെയ്ത ഒരു നിർമ്മാതാവ്.. ഇത്രയധികം പ്രതിസന്ധികൾ തരണം ചെയ്ത് നിർമ്മാതാവ് സിനിമ പൂർത്തിയാക്കിയപ്പോൾ വീണ്ടും പ്രശ്‌നമുണ്ടാക്കുന്നതിന്റെ ഉദ്ദേശം പണം തട്ടൽ മാത്രമാണ്.
സിനിമയിലെന്നല്ല എവിടെയായാലും മനുഷ്യൻ നന്ദിയുള്ളവനായിരിക്കണം, ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത്, പിടിവാശി കൊണ്ട് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്. പണമുണ്ടാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ഞാനീ എഴുതിയത് മുഴുവൻ സത്യവും മാമാങ്കത്തി് ജോലി ചെയ്ത എല്ലാവർക്കും പകൽ പോലെ വ്യക്തവുമായ കാര്യങ്ങളാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍