Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു

ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കീഴടക്കിയത് പൂണൈ സ്വദേശികളായ റാമിന്റേയും ഗൗരിയുടേയും വൈറലായ പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ടായിരുന്നു. ഫോട്ടോഷൂട്ടിലെ നവവധുവിന്റെ വേഷധാരണം അൽപം ഹോട്ടായപ്പോൾ സോഷ്യൽ മീഡിയയിൽ സദാചാര വാദികൾ തെളിവിളിയും തുടങ്ങിയിരുന്നു. സംസ്‌കാരത്തെ അട്ടിമറി്കാൻ ശ്രമിക്കുന്നു. തുടങ്ങി നിരവധി കമന്റുകളും ഇതിന് പിന്നാലെ ട്രോളുകളുമെത്തി.

ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ പേരിൽ ചിത്രമെടുത്ത അണിയറക്കാരും സദാചാരക്കാരുടെ ആക്രമണം നേരിടുകയാണ്്. ഇതിന്റെ വെളിപ്പെടുലുമായി വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയ പിനക്കളിൾ ഇവന്റ് പ്ലനേഴ്‌സും രംഗത്തെത്തുകയാണ്. തങ്ങളുടെ ഫോട്ടോ ഷൂട്ട് വൈറലായതിന് പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും വൈറലായിരുന്നു. വൈറലായ ഫോട്ടോകളിലെ കോൺടാക്ട് ്‌നമ്പർ തിരഞ്ഞു പിടിച്ച് വിളിച്ചാണ് പലരും ആക്രമിക്കുന്നത്.

പച്ച തെറിയും ചിലർ വിളിക്കുന്നുണ്ട്. പിനക്കിളിന്റെ സി ഇ ഒ ഷാലു എം. ഏബ്രഹാമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഷാലു പറയുന്നത് ഇങ്ങനെ. സത്യത്തിൽ ഇത്രയും വൈറലാകും എന്ന് കരുതിയല്ല ഫോട്ടോ എടുത്തത്. പൂണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബർ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവർ ഫോട്ടോ ഷൂട്ടിന് സമീപിച്ചതെന്നും ഷാലു പറയുന്നു,

അവർ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു ഞങ്ങളുടെ ഉത്തരവാദിത്തം. ബീച്ച് വെയറാണ് അവർ പറഞ്ഞത്. ചെയ്ത് തരാൻ പറ്റില്ല എന്ന് പറയാൻ ഈ സർവീസ് ചെയ്യുന്ന ഞങ്ങൾക്ക് പറ്റുമോ. അല്ലാതെ ഞങ്ങൾക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങൾ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു''

സമൂഹമാധ്യമങ്ങളിൽ അസഭ്യം പറയുന്നവരിൽ പലരും ഫെയ്‌സ് ബുക്കിലെ ഗൗരിയുടെ പ്രൊഫൈൽ തപ്പിയെടുത്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണെന്നും അതാണ് അവർക്കുണ്ടായ ശല്യമെന്നും ഷാലു പറയുന്നു.പിനക്കിളിന്റെ ഫേസ്‌ബുക്ക് പേജിൽ ഇതുവരെ ചെയ്ത മറ്റ് ഇവന്റുകളുടെ ചിത്രങ്ങളുമുണ്ട്. കേരളത്തിലുള്ളവരുടെ ഈ പ്രീവെഡിങ് ചിത്രങ്ങൾ ആരും കാണുകയോ അതേപറ്റി പറയുകയോ െചയ്യുന്നില്ലെന്നും ഷാലു പറയുന്നു. ധനുഷ്‌കോടിയിലും ആൻഡമാനിലും ശ്രീലങ്കയിലും ഒക്കെ പോയി മലയാളി ദമ്പതികളെ വച്ച് ഫോട്ടോ ഷൂട്ട് നടത്തി. അതൊന്നും ആരും കാണുന്നില്ലെന്നും ഷാലു പറഞ്ഞു.

''ഇപ്പോൾ ഇതിന്റെ പേരിൽ ഫെയ്‌സ് ബുക്കിൽ നിന്ന് ഫോൺ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാൻ പറ്റില്ല. പിനാക്കിളിന്റെ സിഇഒയുടെ മൊഴിമുത്തുകൾ എന്നു പറഞ്ഞ് ഫേസ്‌ബുക്കിൽ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവൻ കേൾക്കുകയേ നിർവാഹമുള്ളു. ആ, നീ കേൾക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവർഷം. വെസ്റ്റേൺ കൾച്ചർ അടിച്ചേൽപ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്.

ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വർക്കും കൂടുന്നുണ്ട്''23 വയസുള്ള, തിരുവല്ല സ്വദേശിയായ ഷാലു എംബിഎ പഠിച്ച ശേഷം തുടങ്ങിയ ഒറ്റയാൾ കമ്പനിയാണ് പിനക്കിൾ. ഒരുവർഷമേ ആയുള്ളു തുടങ്ങിയിട്ട്. കുറഞ്ഞ നിരക്കിൽ ചിത്രങ്ങളെടുത്ത് നൽകുന്നതാണ് രീതി.

ഇപ്പോൾ വർക്ക് ഏൽപ്പിക്കുന്ന പലർക്കും ആൽബമായൊന്നും ചെയ്തു കിട്ടേണ്ടെന്നും ഷാലു പറഞ്ഞു. ഫെയ്‌സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇടാൻ കുറച്ചു ഫോട്ടോകൾ മതി. അതുകൊണ്ട് ഷാലുവിനും ജോലിഭാരം കുറവാണ്. എന്തായാലും സേവ് ദ ഡേറ്റ് വൈറലായതിൽ സന്തോഷവും ഫോൺ റിങ് ചെയ്യുമ്പോൾ ആശങ്കയുമാണ് ഷാലുവിനിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP