കുഞ്ഞു രാഹുൽ ബജാജിനെ മടിയിൽ ഇരുത്തി പേരിട്ടത് സാക്ഷാൽ ജവഹർലാൽ നെഹ്രു; മുതിർന്നപ്പോൾ അതേ നെഹ്രുവിന്റെ പുത്രി ഇന്ദിര ഗാന്ധിയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെ വേദിയിൽ ഇരുത്തി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടുനിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; നിർമല സീതാരാമൻ ധനമന്ത്രിയായപ്പോൾ അവർക്കെന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നു ചോദിച്ചു തുറന്നടിച്ചു; അമിത്ഷായെ മുഖത്തു നോക്കി വിമർശിച്ച രാഹുൽ ബജാജിന്റെ കഥ
മറുനാടൻ ഡെസ്ക്
മുംബൈ: ഇന്ത്യൻ ടെലിവിഷൻ രംഗത്തെ മുന്നോട്ടു നയിക്കുന്നതിൽ നിർണായക പങ്കുണ്ടായിരുന്നത് ഇന്ത്യൻ ക്രിക്കറ്റിനായിരുന്നു. കപിൽദേവും സച്ചിൻ ടെണ്ടുൽക്കറുമെല്ലാം ടെലിവിഷൻ ലോകത്തെ താരങ്ങളായി വാഴുന്ന കാലം. ഇക്കാലത്ത് ക്രിക്കറ്റ് കളി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ ദേശീയതയിൽ പൊതിഞ്ഞ പരസ്യങ്ങൾ എത്തുമായിരുന്നു. അക്കൂട്ടത്തിൽ എന്നും ഹിറ്റായിരുന്ന ഒരു പരസ്യവാചകം 'ഹമാരാ ബജാജ്' എന്നതായിരുന്നു. ജനകോടികൾ നെഞ്ചിലേറ്റിയ ദേശീയ വികാരം ഉയർത്തിയ പരസ്യം. ഇന്ത്യൻ മോട്ടോർവാഹന രംഗത്തെ അതികായന്മാരായ ബജാജ് എന്നും ദേശീയതക്ക് വേണ്ടിയും രാജ്യതാൽപ്പര്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ബിസിനസ് ഗ്രൂപ്പായിരുന്നു. ആ ബിസിനസ് ഗ്രൂപ്പിന്റെ സുവർണ കാലത്ത് അതിനെ നയിച്ച വ്യക്തിയാണ് രാഹുൽ ബജാജ്.
പിതാവ് തുടങ്ങിവെച്ച വ്യവസായ സ്ഥാപനത്തെ സമ്പത്തിന്റെ നെറുകയിലേക്ക് അദ്ദേഹം ഉയർത്തി. ഇപ്പോൾ രാജ്യത്തെ പിടികൂടിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം ബജാജ് ഗ്രൂപ്പിനെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യം ഭരിക്കുന്നവരുടെ തെറ്റായ നടപടികളാണ് ഇതിന് ഇടയാക്കുന്നതെന്ന വിമർശനം ശക്തമാണെങ്കിലും അത് തുറന്നു പറയാൻ ബിസിനസുകാർ മടിക്കുന്നിടത്താണ് കഴിഞ്ഞ ദിവസം ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വേദിയിൽ ഇരുത്തി വ്യവസായ ലോകത്തിന്റെ ആശങ്ക തുറന്നു പറഞ്ഞത്. രാജ്യത്ത് വിമർശനം ഉന്നയിക്കുന്നവർക്കെതിരെ നടപടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് രാഹുൽ ബജാജ് പറഞ്ഞത്. ഈ വിമർശനം വലിയ തോതിൽ രാജ്യം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
അമിത്ഷായെ വേദിയിൽ ഇരുത്തി വിമർശിച്ച ബിസിനസുകാരൻ എന്ന നിലയിലാണ് രാഹുൽ ബജാജിനെ സൈബർ ലോകവും ഏറ്റെടുക്കുന്നത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കേന്ദ്ര സർക്കാറിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ലെന്നമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്നിൽ തുറന്നടിച്ച് രാഹുൽ ബജാജ് പറഞ്ഞത്. 'ഞങ്ങൾക്ക് ഭയമാണ്. അത്തരമൊരു അന്തരീക്ഷമാണ് ഉള്ളതെന്ന് എല്ലാവരുടെയും മനസ്സിലുണ്ട്്. പക്ഷേ, ആരും അത് തുറന്നുപറയില്ല. വ്യവസായ മേഖലയിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ പോലും. പക്ഷേ, ഞാനത് തുറന്നു പറയും. ഇതിന് ഭേദകരമായ ഒരു മറുപടിയാണ് വേണ്ടത്, നിഷേധമല്ല. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്' - 'ഇക്കണോമിക് ടൈംസി'ന്റെ അവാർഡുദാന വേദിയിലായിരുന്നു രാഹുൽ ബജാജിന്റെ വാക്കുകൾ.
എന്നാൽ രാഹുൽ ബജാജിനെ അറിയുന്ന ആർക്കും ഉറപ്പുള്ള ഒരു കാര്യമാണ്. എല്ലാ കാലത്തും രാഹുൽ ബജാജ് ഇങ്ങനെ തന്നെയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ജംനലാൽ ബാജാജിന്റെ പുത്രനാണ് രാഹുൽ. ആരോടും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന പ്രകൃതക്കാരനായ പിതാവിന്റെ പോരാട്ട വീര്യം തന്നെയാണ് രാഹുൽ ബജാജിലും ഉള്ളത്. പിതാവ് തുടങ്ങിയ ബജാജ് ഗ്രൂപ്പിനെ ഉന്നതങ്ങളിലേക്ക് നയിക്കുമ്പോഴും ചെയ്യുന്ന ബിസിനസിൽ ഒരു നീതിയുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് രാഹുൽ.
1938 ജൂൺ പത്തിനാണ് രാഹുൽ ബജാജ് ജനിച്ചത്. പിതാവ് ജംനലാലിന് ജവഹർലാൽ നെഹ്രുവിനോടും മഹാത്മാ ഗാന്ധിയോടും അടുപ്പമുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊണ്ട് വ്യക്തിത്വമായിരുന്നു ജംനലാലിന്റേത്. അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം അമിത്ഷായെ വിമർശിക്കുമ്പോൾ എടുത്തു പറഞ്ഞൊരു കാര്യമുണ്ട്. 'നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും, ഞാനൊരു കാര്യം പറയാം.. എന്നെ മടിയിൽ ഇരുത്തി രാഹുൽ ബജാജ് എന്നു പേരിട്ടത് ജവഹർലാൽ നെഹ്രു ആയിരുന്നു'. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്റെ പൂർവ്വികർ ചെയ്ത സഹായവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ബിജെപി സർക്കാർ പരാജയമായെന്ന വിമർശനമായിരുന്നു രാഹുൽ ബജാജ് ഉന്നയിച്ചത്.
നെഹ്രുവുമായി അടുപ്പം, ഇന്ദിരയുടെ വിമർശകൻ
ജവഹർലാൽ നെഹ്രുവുമായും ഗാന്ധിജിയുമായും അടുപ്പമുള്ള കുടുംബമാണ് രാഹുൽ ബജാജിന്റേത്. നെഹ്രുവാണ് തനിക്ക് പേരിട്ടതെങ്കിലും അതേ നെഹ്രുവിന്റെ മകൾ ഇന്ദിര ഗാന്ധിയെ വിമർശിക്കാനും രാഹുൽ ബജാജ് മടിച്ചിരുന്നില്ല. അടിയന്തരാവസ്ഥയുടെ കാലത്ത് അടക്കം ഇന്ദിരയുടെ കടുത്ത വിമർശനകായിരുന്നു രാഹുൽ ബജാജ്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയക്കിയ രാഹുൽ ബജാജ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും പഠിച്ചിരുന്നു. നിയമവും പഠിച്ച വ്യക്തി കൂടിയാണ് രാഹുൽ. 1965 മുതലാണ് അദ്ദേഹം ബജാജ് ഗ്രൂപ്പിനെ നയിക്കുന്നത്.
ഗാന്ധിയൻ മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വ്യക്തിയായതു കൊണ്ടു കൂടിയാണ് അദ്ദേഹം പ്രജ്ഞ ഠാക്കൂറിനെ ബിജെപി വളമിട്ടു കൊടുക്കുന്നതിനെയും വിമർശിച്ചത്. ആൾക്കൂട്ട ആക്രമണങ്ങൾ പാശ്ചാത്യ ലോകത്താണ് നടക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ അത് അസഹിഷ്ണുതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്. അതിൽ കുറ്റവാളിയാക്കപ്പെടാതെ പോകുന്നവരുണ്ട്. കുറ്റവാളിയാക്കപ്പെടാതെ 100 ദിവസമായി ജയിലിൽ കഴിയുന്നവരുമുണ്ടെന്ന് മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പേരെടുത്ത് പറയാതെ രാഹുൽ ബജാജ് സൂചിപ്പിക്കുകയും ചെയ്തു. ഇന്ന് ആരെയും രാജ്യസ്നേഹി എന്ന് വിളിക്കാമെന്നായെന്ന് പരാമർശിച്ച അദ്ദേഹം ബിജെപി എംപി. പ്രജ്ഞ സിങിന്റെ ഗോഡ്സേ ഭക്തിക്കെതിരെയും ആഞ്ഞടിച്ചിരുന്നു. 'അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിൽ നിർത്തി നിങ്ങൾ അവരെ വിജയിപ്പിച്ചു. എന്നിട്ട് അവരെ പ്രതിരോധ, പാർലമന്റെറി കാര്യ സമിതിയിൽ ഉൾപ്പെടുത്തി. ഈ ചെറിയ സെഷനിൽ നിന്ന് വരെ ഒഴിവാക്കിയെന്നതാണ് ആശ്വാസകരം'- രാഹുൽ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെയും വിമർശിച്ചു
ഗുജറാത്ത് മുഖ്യമന്ത്രയായിരിക്കെ, വർഗീയ കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയെയും വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മോദിയെ വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. അന്ന് കടുത്ത പ്രതികാര നടപടിയാണ് സിഐഐയ്ക്ക് മോദിയിൽ നിന്ന് നേരിടേണ്ടി വന്നത്. ഗുജറാത്ത് കലാപ വേളയിൽ ഇന്ത്യയ്ക്ക് ഒരു മതേതര രാജ്യം എന്ന മേൽവിലാസം തന്നെ നഷ്ടമായിരിക്കുന്നുവെന്നാണ് എച്ച്ഡിഎഫ്സി സി. ഇ ഒ ദീപക് പരേഖ് പറഞ്ഞത്. ഇൻഫോസിസിന്റെയും വിപ്രോയുടെയും തലവന്മാരായ നാരായണമൂർത്തിയും അസീം പ്രേംജിയും കലാപത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിന് ശേഷം മോദിയുടെ അപേക്ഷയെ തുടർന്ന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രത്യേക പരിപാടി ഡൽഹിയിൽ സംഘടിപ്പച്ചിരുന്നു. മീറ്റിംങ് വിത്ത് നരേന്ദ്ര മോദി ന്യു ചീഫ് മിനിസ്റ്റർ ഓഫ് ഗുജറാത്ത് എന്നതായിരുന്നു പരിപാടി. ഈ വേദിയിൽ വച്ചാണ് രാഹുൽ ബജാജ്് മോദിയെ വിമർശിച്ചത്. രാഹുൽ ബജാജും ഗോദ്റെജും ശക്തമായ ഭാഷയിൽ മോദിയുടെ ഗുജറാത്ത് നയത്തെ വിമർശിക്കുകയും പുതിയ ജനവിധി എല്ലാ വിധ ജനങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ ഉപയോഗിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. '2002 ഗുജാറത്തിനെ സംബന്ധിച്ച് നഷ്ടപ്പെട്ട വർഷമായിരുന്നു. എന്തുകൊണ്ടാണ് കാശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഉത്തർപ്രദേശിലും നിക്ഷേപം ഉണ്ടാവാത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ടുമാത്രമല്ല അത്. അരക്ഷിത ബോധം കൊണ്ടാണ്. ഗുജറാത്തിൽ അത് ഉണ്ടാവാതിരിക്കട്ടെ. കഴിഞ്ഞ വർഷത്തെ നിർഭാഗ്യകരമായ സംഭവങ്ങൾ എന്നെ ഇതൊക്കെ ഓർമ്മിപ്പിക്കുന്നു' മോദിയെ വേദിയിലിരുത്തി രാഹുൽ ബജാജ് പറഞ്ഞു. ' സമൂഹത്തിന് എന്താണ് നല്ലതെന്ന് ഞങ്ങൾക്കറിയാം, നിങ്ങളുടെ നിലപാടാണ് വ്യക്തമാക്കേണ്ടത്' മോദിക്ക് നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ആവർത്തിച്ചിരുന്നു.
അന്ന് മോദിക്കെതിരെ ചൂണ്ടിയ വിരലുകളാണ് ഇപ്പോൾ അമിത്ഷാക്കെതിരെ രാഹുൽ ബജാജ് ഉയർത്തുന്നത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ബിർള ഗ്രൂപ് ചെയർമാൻ കുമാർ മംഗളം ബിർള, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ തുടങ്ങിയ വ്യവസായ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ബജാജ് വിമർശനം ഉന്നയിച്ചത്. വന്മുതലാളിമാരെല്ലാം യെസ് സാർ എന്ന് അമിത്ഷായെ വിളിച്ച വേളയിലാണ് എതിർശബ്ദം ഉയർത്തി രാഹുൽ താരമായതും. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നെന്ന മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് രാഹുൽ ബജാജ് അതേ ആശങ്കയുമായി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയമാണ്.
നോട്ടു നിരോധനത്തിന്റെയും വിമർശകൻ
2016ൽ നോട്ടു നിരോധന വേളയിൽ അതിനെ വിമർശിച്ചു രംഗത്തുവന്ന വ്യക്തി കൂടിയാണ് രാഹുൽ ബജാജ്. അന്ന് നോട്ടു നിരോധനം ഒരുപക്ഷേ ഒരു ദുരന്തമായി മാറിയേക്കാം എന്നായിരുന്നു രാഹുൽ ബജാജ് വിമർശിച്ചു. അദ്ദേഹത്തിന്റെ ഈ ദ്വീർഘ വീക്ഷണം ശരിയാകുന്ന അവസ്ഥാണ് പിന്നീടു വന്നത്. നിർമ്മല സീതാരാമനെ ധനമന്ത്രിയായി നിയമിച്ച വേളയിൽ അതിനെയും വിമർശിച്ച് രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. അവർക്ക് എന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നായിരുന്നു അന്ന് രാഹുൽ ചോദിച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. ഇതിന് ഇടയാക്കിയ സാഹചര്യത്തെ വിമമർശിച്ചും രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗത്തിലായിരുന്നു കമ്പനി ചെയർമാൻ രാഹുൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചത്. ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സർക്കാരിന്റെ വിവേകരഹിത നടപടികൾ മൂലമാണെന്നും യോഗത്തിൽ രാഹുൽ ആരോപിക്കുകയുണ്ടായി. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തിൽ ഏകദേശം ഒരു പോലെ തന്നെയാണെന്നും രാഹുൽ പറഞ്ഞു.
ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വിൽപ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞതാണ് സർക്കാരിന്റെ ഇ-വാഹന നയമെന്നും യോഗത്തിൽ ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു. വാഹന വ്യവസായ രംഗത്ത് ഡിമാൻഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണെന്നും ഈ സാഹചര്യത്തിൽ വളർച്ച എവിടെ നിന്ന് വരുമെന്നും അത് ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നും 81കാരനായ രാഹുൽ ബജാജ് അന്ന് തുറന്നടിച്ചിരുന്നു.
രാഹുൽ ബജാജ് ഇപ്പോൾ നടത്തിയ വിമർശനം രാജ്യം ശക്തമായ സാമ്പത്തിക തളർച്ചയിലൂടെ കടന്ന പോകുന്ന ഘട്ടത്തിലാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിമർശനത്തിന് കിട്ടിയ കൈയടി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണെന്ന കാര്യവും സാമ്പത്തിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്