Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവൻ പോയിട്ടും വീണ്ടും കൊത്തിക്കീറി കഴുകന്മാർ; യുവഡോക്ടറെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ലോറിയിൽ കയറ്റി വീണ്ടും പീഡനം തുടർന്നതായി പൊലീസ്; പിന്നാലെ മൃതദേഹവുമായി ഉപേക്ഷിക്കാനുള്ള സ്ഥലം അന്വേഷിച്ച് ലോറിയിൽ കറങ്ങി; യുവതിയെ കത്തിച്ചത് മുഖം തിരിച്ചറിയാതിരിക്കാൻ; പുറത്തുവന്ന റിമാന്റ് റിപ്പോർട്ടിലെ വിവരങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്; ശിക്ഷകൾ പ്രഹസനമാകുമ്പോൾ സമൂഹത്തിന് മുന്നിൽ മറ്റൊരു 'നിർഭയ' കൂടി

ജീവൻ പോയിട്ടും വീണ്ടും കൊത്തിക്കീറി കഴുകന്മാർ; യുവഡോക്ടറെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ലോറിയിൽ കയറ്റി വീണ്ടും പീഡനം തുടർന്നതായി പൊലീസ്; പിന്നാലെ മൃതദേഹവുമായി ഉപേക്ഷിക്കാനുള്ള സ്ഥലം അന്വേഷിച്ച് ലോറിയിൽ കറങ്ങി; യുവതിയെ കത്തിച്ചത് മുഖം തിരിച്ചറിയാതിരിക്കാൻ; പുറത്തുവന്ന റിമാന്റ് റിപ്പോർട്ടിലെ വിവരങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്; ശിക്ഷകൾ പ്രഹസനമാകുമ്പോൾ സമൂഹത്തിന് മുന്നിൽ മറ്റൊരു 'നിർഭയ' കൂടി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്:തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന് കത്തിച്ച കേസിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങൾ തുടർന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷവും ലോറിക്കുള്ളിൽ കയറ്റി ഇവർ ലൈംഗിക വൈകൃതങ്ങൾ തുടർന്നുവെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഉപേക്ഷിക്കാനുള്ള സ്ഥലം അന്വേഷിച്ച് ലോറിയിൽ മൃതദേഹവുമായി ഹൈവേയിൽ കറങ്ങിയ ഇവർ, മുഖം തിരിച്ചറിയാതിരിക്കാനാണ് യുവതിയെ കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം വീണ്ടും ലോറിയിൽ കയറ്റി മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങൾ കാട്ടിയെന്നും ഇതും ഏറെ നേരം നീണ്ടുവെന്നും പൊലീസ് പറയുന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയർ പഞ്ചറാക്കിയ പ്രതികൾ, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്നകേശവലു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബലമായി മദ്യം കഴിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ച് കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരം 5.30ഓടെയാണ് യുവതി വീട്ടിൽ നിന്ന് പുറത്തുപോയത്. തൊണ്ടുപാൽ ടോൾ പ്ലാസയ്ക്ക് സമീപം പ്രിയങ്ക സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്നു. ഇവിടെ നിന്ന് ക്യാബിലാണ് യുവതി ജോലി സ്ഥലത്തേക്ക് പോയത്. 9മണിയോടെ ഇവർ ടോൾപ്ലാസയ്ക്ക് സമീപം വരുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അന്നേരം സ്‌കൂട്ടർ ടയർ പഞ്ചറായ അവസ്ഥയിലായിരുന്നു. യുവതിയുടെ സ്‌കൂട്ടർ ശരിയാക്കാനെന്ന വ്യാജേന അടുത്തുകൂടിയ രണ്ടുപേർ സ്‌കൂട്ടർ മറ്റൊരിടത്തേക്ക് മാറ്റി.

കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന ഇവർ വർക് ഷോപ് അടച്ചുവെന്നും അടുത്ത വർക് ഷോപ്പിലേക്ക് പോകാൻ സഹായിക്കാമെന്നും പറഞ്ഞു. കുറച്ചു മുന്നോട്ടു നടന്ന യുവതി ലോറികൾ പാർക്ക് ചെയ്തിരുന്ന പ്രദേശത്ത് ഇവർക്ക് വേണ്ടി കാത്തുനിന്നു. ഇവിടെവച്ചാണ് യുവതി അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.9.22ന്പ്രിയങ്ക സഹോദരിയെ വിളിച്ചിരുന്നു. തനിക്ക് പേടിയാകുന്നു എന്നാണ് പറഞ്ഞത്. ടോൾ പ്ലാസയ്ക്ക് സമീപം തന്നെ നിൽക്കാൻ സഹോദരി യുവതിയോട് പറഞ്ഞു.

9.44ന് സഹോദരി പ്രിയങ്കയെ തിരിച്ചുവിളിച്ചു. അപ്പോൾ ഫോൺ സ്വിച്ച് ഓഫാണ് എന്നറിഞ്ഞു. ഇതോടെ ഭയപ്പെട്ട കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട യ്‌രുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടി അണ്ടർപാസിന് സമീപം കൊണ്ടുവന്നു കത്തിക്കുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കൂട്ടമാനഭംഗം ചെയ്യും മുമ്പേ, പ്രതികൾ യുവതിയുടെ തലയുടെ പിന്നിൽ ഇടതുഭാഗത്ത് ആഞ്ഞടിച്ചു. മദ്യം കലർത്തിയ സോഫ്റ്റം ഡ്രിങ്ക്സ ബലമായി കുടിപ്പിക്കു കൂടി ചെയ്തതോടെ, യുവതി ബോധരഹിതയായി. ബലാൽസംഗത്തിന് ശേഷം രണ്ടുപ്രതികൾ യുവതിയുടെ കാലുകൾ കൂട്ടിപ്പിടിച്ചു. മുഖ്യപ്രതി ലോറി ഡ്രൈവറാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഇവർ ഡോക്ടറുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം മൃതദേഹം ലോറിയുടെ കാബിനിൽ ഇട്ടു. മുഖ്യപ്രതിയും മൂന്നാം പ്രതിയും ലോറിയിൽ കയറി. അവിടെവച്ചും ലൈംഗിക വൈകൃതങ്ങൾ തുടർന്നു. രാത്രി 10.22 ന് ഇവർ ടോൾ പ്ലാസ് വിട്ടു. ടോൾ പ്ലാസ കടന്നതിന് ശേഷം യുടേൺ എടുത്ത് ഷഡ്നഗർ ലക്ഷ്യമാക്കി നീങ്ങി. വഴിയിൽ രണ്ടു പെട്രോൾ പമ്പുകളിൽ നിന്ന് കാലിയായ ബോട്ടിലിൽ പെട്രോൾ വാങ്ങാൻ നോക്കിയെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല.

വാഹനത്തിൽ മാത്രമേ പെട്രോൾ നിറച്ചുതരൂ എന്നാണ് ജീവനക്കാർ പറഞ്ഞത്. കൊത്തൂർ എന്ന സ്ഥലത്തെ പമ്പിൽ എത്തിയപ്പോൾ ജീവനക്കാർ വഴങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. ജെപി ഗർഗ റോഡിനടുത്ത് വണ്ടി നിർത്തി. ലോറിയിൽ നിന്ന് ഡീസൽ ഒരു ബോട്ടിലിലേക്ക് ഒഴിച്ചെടുത്തു. പിന്നീട് ചതൻപള്ളിയിലെ കൾവേർട്ടിന് അടുത്ത് ലോറി നിർത്തി. കൾവേർട്ടിന് അടിയിലേക്ക് മൃതദേഹം കൊണ്ടുപോയ ശേഷം ഒരുപുതപ്പിൽ പൊതിഞ്ഞു. തുടർന്ന് പെട്രോളും ഡീസലും ചേർത്ത് മൃതദേഹം കത്തിച്ചു. അവർ സ്ഥലം വിട്ടെങ്കിലും, പിന്നീട് വീണ്ടും എത്തി സ്ഥലം പരിശോധിച്ചു. മൃതദേഹം പൂർണമായി കത്തിയോ എന്നറിയാൻ ശിവയും നവീനുമാണ് വന്നത്. മറ്റുരണ്ടുപേരും ലോറിയിൽ തന്നെ ഇരുന്നു. തുടർന്ന് എല്ലാവരും കൂടി കൊത്തൂരിലേക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP