Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേരിട്ടെത്തിയും അല്ലാതെയും നടത്തിയ വിവാഹഭ്യർത്ഥനകൾ നിരസിച്ചു; ഫേസ്‌ബുക്ക് കാമുകനെ തീർക്കാൻ അഞ്ചു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മലേഷ്യൻ യുവതി; തേനി സ്വദേശിയെ കൊല്ലാനെത്തിയ ഒമ്പതംഗ സംഘത്തെ പിടികൂടി പൊലീസ്; ലക്ഷം രൂപ അഡ്വാൻസ് നൽകി ക്വട്ടേഷൻ ഉറപ്പിച്ചത് ഫേസ്‌ബുക്ക് വഴിയെന്ന് കൊലയാളി സംഘം; യുവതിക്കെതിരെ വിശദമായ അന്വേഷണം

നേരിട്ടെത്തിയും അല്ലാതെയും നടത്തിയ വിവാഹഭ്യർത്ഥനകൾ നിരസിച്ചു; ഫേസ്‌ബുക്ക് കാമുകനെ തീർക്കാൻ അഞ്ചു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മലേഷ്യൻ യുവതി; തേനി സ്വദേശിയെ കൊല്ലാനെത്തിയ ഒമ്പതംഗ സംഘത്തെ പിടികൂടി പൊലീസ്; ലക്ഷം രൂപ അഡ്വാൻസ് നൽകി ക്വട്ടേഷൻ ഉറപ്പിച്ചത് ഫേസ്‌ബുക്ക് വഴിയെന്ന് കൊലയാളി സംഘം; യുവതിക്കെതിരെ വിശദമായ അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: ഫേസ്‌ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മലേഷ്യൻ യുവതി. ക്വട്ടേഷൻ ഏറ്റെടുത്ത് യുവാവിനെ കൊല്ലനെത്തിയ കൊലയാളി സംഘം പിടിയിലായതോടെയാണ് വിചിത്ര സംഭവങ്ങളുടെ ചുരുളഴിയുന്നത്. ബംഗളൂരുവിലെ ഐടി എൻജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുർ ഇസ്താബാഗ് സ്വദേശിനി വിഗ്നേശ്വരി ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയിൽ നിന്നാമ് ഫേസ്‌ബുക്ക് പ്രണയവും ക്വട്ടേഷനും തമ്മിലുള്ള ബന്ധം പുറത്തുവരുന്നത്.

മധുര ആവണിയാപുരം സ്വദേശി അൻപരശൻ, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകൻ, അഭിരാമപുരം സ്വദേശി അയ്യനാർ, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യൻ കുമാർ, സംഘത്തലവൻ നിലെകോട്ടൈ സ്വദേശി ഭാസ്‌കരൻ, തേനി അല്ലി നഗർ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാർത്തിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷത്തിന് കരാർ ഏറ്റ സംഘത്തിന് മുൻകൂറായി ഒരു ലക്ഷം രൂപ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഫേസ്‌ബുക്ക് വഴിയാണ് അശോകിനെ കൊല്ലാൻ വിഗ്നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ഇതിന്റെ ആദ്യഘടുവായി ഒരു ലക്ഷം യുവതി സംഘത്തിന് കൈമാറി. സംഭവത്തിൽ യുവതിക്കെതിരെ കൂടുതൽ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.ഫേസ്‌ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു. ഇതിന്റെ പകയായിരിക്കാം കൊലയ്ക്ക് ക്വട്ടേഷൻ നൽകാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞദിവസം യുവതി അശോകിനോട് ആവശ്യപ്പെട്ടു. എന്നാൽ അശോക് വിവാഹഭ്യർത്ഥന നിരസിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച വിഗ്നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യർത്ഥന നടത്തിയെങ്കിലും അശോക് വിസ്സമിതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കിയാണ് വിഗ്നേശ്വരി നാട്ടിലേക്ക് തിരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP