ബംഗാളും ത്രിപുരയും കൈവിട്ടതോടെ അതിശക്തൻ പിണറായി; കരാട്ടിനൊപ്പം നിൽക്കുന്ന കേരളാ മുഖ്യമന്ത്രിയെ വെട്ടാൻ 'മോദി' മോഡലുമായി യെച്ചൂരി; വിഎസിനെ 80ന്റെ കുടുക്കിൽ വെട്ടിനിരത്തിയ പിണറായിയെ ഒതുക്കാൻ ജനറൽ സെക്രട്ടറി ഇറക്കുന്നത് പ്രായപരിധി 75 എന്ന മാസ്റ്റർ കാർഡ്; രാമചന്ദ്രൻ പിള്ളയ്ക്കും കരുണാകരനും വൈക്കം വിശ്വനും കോലിയക്കോടനും ആനത്തലവട്ടത്തിനും പണി ഉറപ്പായി; അടുത്ത പാർട്ടി കോൺഗ്രസിൽ കൂടുതൽ ശക്തനാകാൻ ഉറച്ച് യെച്ചൂരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിൽ ഇന്ന് പിണറായി വിജയനാണ് സർവ്വ ശക്തൻ. ബംഗാളിലും ത്രിപുരയിലും അധികാരം പോയതോടെ സിപിഎമ്മിനുള്ള ഏക കച്ചിത്തുരുമ്പാണ് കേരളം. അതുകൊണ്ട് തന്നെ കേരളം ഭരിക്കുന്ന പിണറായി വിജയനാണ് സിപിഎമ്മിലെ താരം. ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് സാധ്യത പോലുമില്ലാതെ സിപിഎം തകർന്നടിഞ്ഞു. ഇതോടെയാണ് പാർട്ടിയിലെ ശക്തനായി പിണറായി മാറിയത്. എന്നാൽ ഈ പിണറായിയോട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്ക് താൽപ്പര്യക്കുറവുണ്ട്. പാർട്ടിയിൽ നിന്ന് പിണറായിയെ അകറ്റി നിർത്താൻ പുതിയ തന്ത്രവുമായി എത്തുകയാണ് യെച്ചൂരി. ഏതായാലും ഇനി ഒരു ടേമിന് അപ്പുറത്ത് പിണറായിക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. പിണറായി വിജയന്റെ അതിശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു ഇത്. കാരാട്ടും പിണറായിയും എസ് രാമചന്ദ്രൻ പിള്ളയെയാണ് ജനറൽ സെക്രട്ടറിയാക്കാൻ ആഗ്രഹിച്ചത്. എന്നാൽ നടന്നില്ല. പല വിഷയത്തിലും യെച്ചൂരിയും പിണറായിയും രണ്ട് വഴിക്കും നീങ്ങി. അടുത്ത പാർട്ടി സമ്മേളനത്തിൽ കൂടുതൽ ശക്തനാകാനാണ് യെച്ചൂരിയുടെ ആഗ്രഹം. ഇതിന് വേണ്ടിയാണ് പാർട്ടി ഘടകങ്ങളിൽ നിന്ന് പിണറായി അടക്കമുള്ള കാരാട്ട് പക്ഷത്തെ പഴയ മുഖങ്ങളെ വെട്ടാൻ രണ്ടും കൽപ്പിച്ച് യെച്ചൂരി എത്തുന്നത്. ഇത് കേരളത്തിൽ അടക്കം പാർട്ടി അധികാര കേന്ദ്രങ്ങളിൽ മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പാർട്ടി കോൺഗ്രസും ഈ നിലപാടുകൾ അംഗീകരിച്ചാൽ അത് പിണറായിക്കും കാരാട്ടിനും വലിയ തിരിച്ചടിയാകും.
വി എസ് അച്യുതാനന്ദനെ പാർട്ടി കമ്മറ്റികളിൽ നിന്ന് തന്ത്രപരമായി ഒഴിവാക്കിയ പിണറായിയെ വിഎസിന്റെ അടുപ്പക്കാരനെന്ന് ഏവരും പറയുന്ന യെച്ചൂരിയും വെട്ടി വീഴ്ത്താനുള്ള പടപ്പുറപ്പാടിലാണ്. പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഉൾപ്പെടെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആയി സിപിഎം നിശ്ചയിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. നിലവിൽ ഇത് 80 ആണ്. പുതിയ പ്രായപരിധി വന്നാൽ ഒട്ടേറെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ അടുത്ത സമ്മേളനത്തോടെ പുറത്താകും. പ്രായപരിധി കർശനമാക്കിയാൽ അടുത്ത തവണ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുമോ എന്നതാകും ആദ്യ ചർച്ചകളിലൊന്ന്. 2021 ൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോഴേക്കും പിണറായി 77ാം വയസ്സിലെത്തും. അതുകൊണ്ട് തന്നെ കേന്ദ്ര കമ്മറ്റിയുടെ ഇളവുണ്ടെങ്കിൽ മാത്രമേ ഇനി പിണറായിക്ക് കേന്ദ്ര കമ്മറ്റിയിൽ തുടരാനാകൂ.
മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ 75 വയസ്സ് എന്ന പ്രായം മന്ത്രിമാർക്കായി നിശ്ചയിച്ചു. അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും അകറ്റി നിർത്താനായിരുന്നു അത്. ഇതേ തന്ത്രത്തിന്റെ പുതിയ പതിപ്പാണ് യെച്ചൂരിയും പയറ്റുന്നത്. പാർട്ടിയിൽ അധിപത്യം ഉറപ്പിക്കുന്നതിനായി തന്നെ അനുകൂലിക്കുന്നവരെ നേതൃത്വത്തിൽ എത്തിക്കാനാണ് ഇത്. എന്നാൽ ഇതുകൊണ്ട് എന്ത് ഗുണകരമായ മാറ്റം ഉണ്ടാകുമെന്ന് ആർക്കും ഉറപ്പില്ല. സിപിഎമ്മിന് അതിശക്തമായ രണ്ടാ നിര ഇല്ലതാനും. ഇതെല്ലാം കേരളത്തിലും മറ്റും സിപിഎമ്മിനെ പ്രായപരിധിയിലെ നിർദ്ദേശങ്ങൾ വെട്ടിലാക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.
സിപിഎം കേന്ദ്രകമ്മിറ്റി / പൊളിറ്റ്ബ്യൂറോ പ്രായപരിധി 75, സംസ്ഥാന കമ്മിറ്റികളിൽ അതിനും താഴെ പ്രായം എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നവരുടെ പ്രായപരിധി 65 ആക്കുക എന്ന നിർദ്ദേശമാണ് കേരളത്തിൽ പരിഗണിക്കപ്പെടുന്നത്. രണ്ടു സമ്മേളന കാലയളവിനിടെയാണ് പ്രായപരിധി പിന്നിടുന്നതെങ്കിൽ അതിന്റെ പേരിൽ ആദ്യ സമ്മേളനത്തിൽ ഒഴിവാക്കില്ല. അടുത്ത പാർട്ടി കോൺഗ്രസിനു (2021) മുന്നോടിയായ സമ്മേളനങ്ങളിലാകും പ്രായപരിധി നടപ്പിൽ വരികയെങ്കിലും അതു മുൻനിർത്തിയുള്ള ചർച്ചകൾ തുടങ്ങി. യെച്ചൂരിയുടെ തന്ത്രത്തിൽ കരുതലോടെ നീങ്ങാനാണ് പിണറായിയുടെ നീക്കം. എൺപത് വയസ്സ് പ്രായപരിധി നീക്കേണ്ടതില്ലെന്നാണ് പിണറായിയുടെ പക്ഷം. എൺപത് വയസ്സായി പ്രായപരിധി കൊണ്ടു വന്നത് വിഎസിനെ പോലുള്ളവരെ ഒഴിവാക്കാനാണ്. പുതു നേതൃത്വത്തെ കൊണ്ടു വന്ന് സിപിഎമ്മിന് പുതിയ ദിശാബോധം നൽകാനാണ് യെച്ചൂരിയുടെ ശ്രമം.
എന്നാൽ സമരങ്ങളിലൂടെ പാർട്ടിയെ വളർത്തിയവരെ മാറ്റുന്നത് ഗുണകരമാകില്ലെന്ന് പറയുന്നവരുമുണ്ട്. 95-ാം വയസ്സിലും വിഎസിനോളം ജനപ്രിയനായ മറ്റൊരു നേതാവ് കേരളത്തിൽ ഇല്ല. ഈ സാഹചര്യത്തിൽ ദുർബലരായ യുവാക്കളെ പാർട്ടി നേതൃത്വത്തിൽ എത്തിക്കാൻ പരിചയ സമ്പന്നരെ ഒഴിവാക്കുന്നത് ദോഷമാകുമെന്ന വിലയിരുത്തലും ഉണ്ട്. പ്രായപരിധിയും മറ്റും കൊണ്ടു വന്ന ശേഷമാണ് ബംഗാളിലും ത്രിപുരയിലും തിരിച്ചടിയുണ്ടായത്. ഏന്തായാലും യുവാക്കൾക്ക് വേണ്ടി മുന്നോട്ട് പോകാനാണ് യെച്ചൂരിയുടെ നീക്കം. അതുകൊണ്ട് തന്നെ ആരൊക്കെ പുറത്തു പോകും, ആർക്കൊക്കെ മേൽ ഘടകങ്ങളിലേക്കു വഴിയടയും, പുതുതായി ആരൊക്കെ എത്തും തുടങ്ങിയ കണക്കുകൂട്ടലുകളാണു സജീവം. ആദ്യ ടേമിൽ പിണറായി വിജയന് ഇളവ് നൽകുമെന്നും സൂചനയുണ്ട്. സ്ത്രീ പ്രാതിനിധ്യവും കൂട്ടും.
എല്ലാ തലങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നിർദ്ദേശം പോഷകസംഘടനകളും നടപ്പാക്കിത്തുടങ്ങി. പുതിയ സിഐടിയു കമ്മിറ്റികളിലും ഭാരവാഹികളിലും 25% സ്ത്രീകളാണ്. ഈ മാസം നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലും ഇതു നടപ്പാക്കും. സിപിഎം സംസ്ഥാന സമിതിയിൽ ഇത് ഉടൻ നടപ്പാക്കില്ല. പ്രായപരിധി എത്തുന്നതോടെ എസ്. രാമചന്ദ്രൻ പിള്ള, പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാകും. എസ്. രാമചന്ദ്രൻപിള്ള 80 പിന്നിട്ടെങ്കിലും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇളവു നൽകി പിബിയിൽ നിലനിർത്തുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോലിയക്കോട് കൃഷ്ണൻ നായർ, ആനത്തലവട്ടം ആനന്ദൻ തുടങ്ങി 75 പിന്നിട്ട ഒട്ടേറെ പേരുണ്ട്.
കൂടുതൽ യുവാക്കൾക്ക് നേതൃനിരയിൽ എത്താൻ അവസരം നൽകണമെന്നാണ് കേന്ദ്ര കമ്മിറ്റിയിൽ ചർച്ച നടന്നത്. പശ്ചിമബംഗാളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആണെങ്കിലും ശരാശരി പ്രായം 60 ആണ്. മുതിർന്ന ഏതാനും നേതാക്കൾ മാത്രമാണ് ബംഗാൾ സംസ്ഥാന ഘടകത്തിലുള്ളത്. യുവാക്കൾക്ക് കൂടുതൽ പരിഗണ നൽകുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രാജ്യത്തെ വർഗീയ ഫാസിസ്റ്റുകൾക്കെതിരേ പോരാട്ടം നടത്തണമെങ്കിൽ നേതൃനിരയിൽ കൂടുതൽ യുവാക്കൾ വേണമെന്നാണ് ആവശ്യമുയർന്നു. മറ്റ് പാർട്ടികൾ യുവാക്കൾക്ക് ആവശ്യമായ പരിഗണന നൽകുന്നുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി അറുപത് വയസായി നിജപ്പെടുത്തിയാൽ കേരള സംസ്ഥാന കമ്മിറ്റി ഘടകത്തിൽ നിന്ന് ഭൂരിഭാഗം നേതാക്കളും മാറേണ്ടിവരും. മുതിർന്നവരെ ഒറ്റയടിക്കുമാറ്റിയാൽ നേതൃനിരയിൽ പ്രതിസന്ധിയു ണ്ടാകുമെന്ന ആശങ്കയും ഒരു വിഭാഗം യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്.
Stories you may Like
- ബസ്സുകളിൽ വിദ്യാർത്ഥി കൺസഷൻ പ്രായപരിധി 27 വയസ്സാക്കി
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- തിരുവനന്തപുരം സമ്മേളനത്തിലെ തർക്കം വിദ്യാർത്ഥി സംഘടനയിലെ അമർഷത്തിനുള്ള തെളിവോ?
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്