ഫ്ളാറ്റ് ഉടമകൾക്ക് നൽകേണ്ടിയിരുന്നത് 158 സെന്റോളം ഭൂമി; ഓപ്പൺ സ്പെയിസിൽ കെട്ടിപ്പൊക്കിയത് സെൻട്രൽ മാളും കൊമേർഷ്യൽ കെട്ടിടങ്ങളും ആയപ്പോൾ ഇപ്പോൾ നൽകാമെന്ന് പറയുന്നത് 98 സെന്റു ഭൂമിയും; വിവാദങ്ങൾ നിറഞ്ഞ ഫ്ളാറ്റ് പൂർത്തിയാക്കിയപ്പോൾ നൂറു കോടിക്ക് സെൻട്രൽ മാൾ മറിച്ചു വിൽക്കാൻ നീക്കം; മാൾ മറ്റൊരാളുടെ പേരിലായാൽ ഫയർ പാസ്സേജ് അടക്കം നഷ്ടമാകും; പാറ്റൂരിലെ സെൻട്രൽമാളും ഫ്ളാറ്റുകളും വിൽക്കാനുള്ള ആർടെക്ക് അശോകന്റെ ശ്രമങ്ങൾക്ക് കോടതിയുടെ മൂക്കുകയർ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഫ്ളാറ്റ് നിർമ്മാതാവായ ആർടെക്ക് അശോകന് നിനച്ചിരിക്കാതെ പാറ്റൂരിലെ ഫ്ളാറ്റ് ഉടമകളുടെ വക മൂക്കുകയർ. പാറ്റൂരിലെ വിവാദ ഫ്ളാറ്റ് സമുച്ചയത്തിൽ ഉൾപ്പെട്ട സെൻട്രൽ മാൾ വിൽപ്പന നടത്തുന്നതിനും ഇനി വിൽക്കാനുള്ള ഫ്ളാറ്റുകൾ വിൽക്കാനുള്ള അവകാശം തത്ക്കാലത്തേക്ക് റദ്ദ് ചെയ്തുമുള്ള വഞ്ചിയൂർ കോടതിയുടെ വിധി സമ്പാദിച്ചാണ് ഫ്ളാറ്റ് ഉടമകൾ പ്രമുഖ ബിൽഡർക്ക് താത്ക്കാലത്തേക്ക് മൂക്കുകയർ ഇട്ടത്. വഞ്ചിയൂർ കോടതിയുടെ ഇൻഞ്ചക്ഷൻ നിലനിൽക്കുന്നതിനാൽ പാറ്റൂരിലെ വിവാദ ആർടെക്ക് എമ്പയർ ഫ്ളാറ്റിലെ നിലവിൽ ബാക്കിയുള്ള ഫ്ളാറ്റുകൾ വിൽക്കുന്നതിനും സെൻട്രൽ മാൾ വിൽക്കുന്നതിനും തത്ക്കാലത്തേക്ക് അശോകന് സാധിക്കില്ല.
പതിനാറ് സെന്റ് സർക്കാർ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്ന് ആരോപണം നിലനിൽക്കുന്ന ഫ്ളാറ്റ് കൂടിയാണിത്. ആർടെക്ക് അശോകന്റെ കാഞ്ഞബുദ്ധി മനസിലാക്കിയത് വൈകിപ്പോയതിനാലാണ് അശോകനെ തളയ്ക്കാൻ നിയമത്തിന്റെ പരിരക്ഷ തന്നെ ഇവർ ആയുധമാക്കിയത്. അൺഡിവൈഡഡ് ഷെയർ നൽകുന്നതിൽ പിശുക്ക് കാട്ടിയും സെറ്റ് ബാക്ക് നൽകാതെയും ഫയർ പാസ്സേജിനുള്ള സ്ഥലം ഒഴിച്ചിടാതെയും മിച്ചം വെച്ച ഫ്ളാറ്റുടമകളുടെ സ്ഥലത്ത് സെൻട്രൽ മാൾ കെട്ടിപ്പൊക്കി നൂറു കോടിക്കടുത്ത തുകയ്ക്ക് മാൾ വിൽക്കാനുള്ള തീരുമാനത്തിനാണ് ഫ്ളാറ്റ് ഉടമകൾ കൂച്ചുവിലങ്ങിട്ടത്. വൈകി വന്ന ബുദ്ധിയിൽ തിരിച്ചറിവു ഉണ്ടായപ്പോൾ സ്ഥലം ഉടമയും ഫ്ളാറ്റുടമകളിൽ ഒരാളുമായ രാജേന്ദ്രനാണ് വഞ്ചിയൂർ കോടതിയിൽ നിന്ന് വിധി വാങ്ങി ആർടെക്ക് അശോകനെ താത്ക്കാലത്തേക്ക് തളച്ചിട്ടത്.
കേരളത്തിലെ എല്ലാ ഫ്ളാറ്റ് ഉടമകളും പിന്തുടരുന്ന തട്ടിപ്പ് പരിപാടികൾ തന്നെയാണ് പാറ്റൂരിൽ അശോകനും പിന്തുടർന്നത്. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള അൺഡിവൈഡഡ് ഷെയർ കുറയ്ക്കുക, ഫയർ പാസ്സേജ് ഒഴിച്ചിടാതിരിക്കുക, സെറ്റ് ബാക്ക് നൽകാതിരിക്കുക. ഇതൊന്നും ശ്രദ്ധിക്കാതെ ഉടമ്പടിയിൽ ഒപ്പിട്ട ഫ്ളാറ്റ് ഉടമകൾ അവസാനമാണ് പാറ്റൂരിലെ ചതി തിരിച്ചറിയുന്നത്. ഫ്ളാറ്റ് നിർമ്മിക്കുമ്പോൾ കുറച്ച് സ്ഥലം ഒഴിച്ചിടും. ഈ സ്ഥലം ഓപ്പൺ സ്പെയിസ് ആയി നിലനിൽക്കും. ഈ രീതിയിൽ ഉള്ള ഓപ്പൺ സ്പെയിസ് തന്നെയാണ് സെറ്റ് ബാക്ക്. ഫയർ പാസേജിനും സ്ഥലം ഒഴിച്ചിടണം. ഒപ്പം ഫ്ളാറ്റിന്റെ സ്ഥലം അൺഡിവൈഡഡ് ആയി ഫ്ളാറ്റ് ഉടമകൾക്ക് നൽകണം. പാറ്റൂരിൽ അശോകൻ ചെയ്തത് ഈ രീതിയിൽ ഒഴിച്ചിടെണ്ട സ്ഥലത്ത് മാൾകെട്ടിപ്പൊക്കുകയാണ്. ഈ രീതിയിൽ പാറ്റൂരിൽ വന്നതാണ് പാറ്റൂർ ഫ്ളാറ്റിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെയുള്ള സെൻട്രൽ മാൾ. ഫ്ളാറ്റ് ഉടമകൾക്ക് നൽകേണ്ട അര സെന്റ് മുതൽ ഒരു സെന്റ് വരെ പിടിച്ച് വെയ്ക്കുകയാണ് ആർടെക്ക് അശോകൻ ചെയ്തത്. ഫ്ളാറ്റ് ഉടമകൾക്ക് 98 സെന്റ് കൊടുക്കും എന്നാണു ആർടെക്ക് പറയുന്നത്. സാധാരണ ഗതിയിൽ 158 സെന്റ് ആണ് കൊടുക്കേണ്ടത് എന്നാണു ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 60 സെന്റ് പിടിച്ചു വെച്ചിട്ടാണ് സെൻട്രൽ മാൾ പണി തീർത്തിരിക്കുന്നത്. ഇപ്പോൾ സെൻട്രൽ മാൾ 100 കോടിക്ക് അടുത്ത തുകയ്ക്ക് ഒറ്റയ്ക്ക് അശോകൻ വിറ്റൊഴിവാക്കാൻ ശ്രമിക്കുകയാണ്. ഇതോടെയാണ് പാറ്റൂർ ഫ്ളാറ്റിന്റെ സ്ഥലമുടമയും ഫ്ളാറ്റൂർ ഫ്ളാറ്റിന്റെ ഉടമകളിൽ ഒരാളുമായ രാജേന്ദ്രൻ കോടതിയെ സമീപിക്കുന്നത്.
സെൻട്രൽ മാൾ അശോകൻ ഒറ്റയ്ക്ക് വിറ്റൊഴിച്ചാൽ നിലവിലെ പാറ്റൂർ ഫ്ളാറ്റിലെ 124 സ്ഥലമുടമകളും കുടുങ്ങും. കാരണം ഫ്ളാറ്റ് സമുച്ചയത്തിലെ മാൾ ആണ് വിറ്റൊഴിക്കാൻ ശ്രമിക്കുന്നത്. ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ട സ്ഥലത്താണ് മാൾ നിൽക്കുന്നത്. ഈ മാൾ നിലവിൽ ഒരൊറ്റ ഉടമസ്ഥന്റെ കൈയിലാണ്. അതിനാൽ ഒരൊറ്റ ഫയർ പാസേജ് മാത്രമേ നിലവിലുള്ളൂ. ഒരു ഉടമസ്ഥന്റെ കീഴിലായാൽ ഒരു ഫയർ പാസ്സേജ് മതി. കാരണം ഈ സ്ഥലം അങ്ങിനെ കിടക്കും. മറ്റൊരു ഉടമസ്ഥന്റെ കൈവശമാകുമ്പോൾ ഫയർ പാസ്സേജ് രണ്ടെണ്ണമാകും. കാരണം സ്ഥലം മാൾ വാങ്ങുന്ന ആളുടെ കയ്യിലാകും. ഇതോടെ ഫയർ പാസ്സേജ് നഷ്ടമാകും. ഇപ്പോഴുള്ള ഫ്ളാറ്റ് സമുച്ചയം രണ്ടു ഉടമകളുടെ കയ്യിൽ വരും. ഓരോന്നിനും ഫയർപാസ്സേജ് വേണ്ടി വരും. ഒരു ദുരന്തമുണ്ടായാൽ ഫയർ ഫോഴ്സിന് വരാൻ കഴിയണം. രക്ഷാ പ്രവർത്തനത്തിനുള്ള സ്ഥലം വേണം. ഫയർ പാസ്സേജ് ഇല്ലാത്ത കെട്ടിടത്തിൽ ആളുകൾക്ക് താമസിക്കാൻ സർക്കാർ അനുമതി നൽകില്ല. ഫയർഫോഴ്സ് ഈ കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയാൽ ഫ്ളാറ്റ് ഉടമകൾ ഫ്ളാറ്റ് ഒഴിയേണ്ടി വരും. ഇത് മനസിലാക്കിയാണ് ഫ്ളാറ്റ് ഉടമകൾ തന്ത്രപൂർവ്വം കോടതിയെ സമീപിച്ചത്.
ഫയർ പാസ്സേജ്, സെറ്റ് ബാക്ക്, അൺഡിവൈഡഡ് ഷെയർ എന്നിവ നൽകാതെ ഇനി അശോകന് ഫ്ളാറ്റോ, മാളോ വിറ്റൊഴിക്കാൻ താത്ക്കാലത്തേക്ക് പ്രയാസമാണ്. ഈ കാര്യത്തിൽ ഒരു തീരുമാനം വരേണ്ടി വരും. ഫ്ളാറ്റ് ഉടമകൾ കോടതിയിൽ ഉന്നയിക്കാൻ പോകുന്ന ന്യായങ്ങൾ ഈ രീതിയിലാണ്. മറുനാടനോട് പറഞ്ഞത് പ്രകാരം ഫ്ളാറ്റ് ഉടമകൾക്ക് ആർടെക്ക് ഗ്രൂപ്പ് നൽകിയിരിക്കുന്നത് അര സെന്റും, മുക്കാൽ സെന്റും വച്ചാണ്. ഇതും രജിസ്റ്റർ ചെയ്ത് നൽകിയിട്ടില്ല. മുക്കാൽ സെന്റ് നൽകിയിരിക്കുന്നത് മൂന്നു ബെഡ് റൂം ഫ്ളാറ്റ് ഉള്ളവർക്ക് നൽകിയിരിക്കുന്നത് മുക്കാൽ സെന്റാണ്. യഥാർത്ഥത്തിൽ ഒന്നേ കാലിനും ഒന്നരയ്ക്കും ഇടയിൽ സ്ഥലം ഇവർക്ക് നൽകേണ്ടതുണ്ട്. അത് നൽകിയിട്ടില്ല.
124 ഫ്ളാറ്റുകാർക്ക് ആണ് ഇങ്ങിനെ സ്ഥലം നൽകേണ്ടത്. ഇതിൽ പിശുക്ക് വരുത്തുമ്പോൾ സ്ഥലം ബാക്കിയാകും. ഇങ്ങിനെ സ്ഥലം ബാക്കി നിർത്തിയാണ് ഈ സ്ഥലത്ത് മാൾ കെട്ടിയത്. യഥാർത്ഥത്തിൽ മാൾ ഇരിക്കുന്ന സ്ഥലം ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ടതാണ്. ആ സ്ഥലത്ത് മാൾ കെട്ടിയുയർത്തി ആ മാൾ നൂറു കോടിക്കടുത്ത തുകയ്ക്ക് വിറ്റൊഴിക്കാനാണ് അശോകൻ ശ്രമിക്കുന്നത്. ഇതോടെ ഫ്ളാറ്റ് ഉടമകൾ പെടും. തങ്ങൾക്ക് സ്ഥലമില്ലാത്ത അവസ്ഥ വരുന്നതോടൊപ്പം ഫയർ പാസ്സേജ് കൂടി നഷ്ടമാകും. ഇതുവരെ ഫ്ളാറ്റിൽ കോർപ്പറേഷൻ വാട്ടർ കണക്ഷൻ നൽകിയിട്ടില്ല. വെള്ളം ടാങ്കറിൽ അടിക്കുകയാണ്. കുഴൽക്കിണറും ഇല്ല. ഇപ്പോൾ ഒരു അസോസിയേഷൻ ഉണ്ടാക്കി മുങ്ങാൻ ശ്രമം നടത്തുകയാണ്- ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് തങ്ങളുടെ കാര്യത്തിൽ ഒരു ധാരണ വരുത്താതെ മുന്നോട്ടു പോകാൻ കഴിയാത്ത വിധം ഇവർ കോടതിയുടെ വിധി ഈ കാര്യത്തിൽ സ്വന്തമാക്കിയത്.
124 ഫ്ളാറ്റുകൾ ആണ് ആർടെക്കിന്റെ പാറ്റൂരിലെ എംപറർ ഫ്ളാറ്റ് സമുച്ചയത്തിൽ ഉള്ളത്. നാല് ബ്ലോക്കുകളായാണ് ഫ്ളാറ്റ് ഉള്ളത്. ഇതിൽ അനുപമ, നവീന ആർക്കേഡ്, ബാങ്കിനും കൊമേഴ്സ്യൽ സ്ഥാപനങ്ങളും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഫ്ളാറ്റിനു ഉപയോഗിക്കാനുള്ള സ്ഥലത്താണ് നവീന ആർക്കേഡും, നാല് നിലയുള്ള അനുപമ ബില്ഡിംഗും ഉള്ളത്. ഇവരുടെ സ്ഥലത്തു തന്നെയാണ് സെൻട്രൽ മാളും വന്നിരിക്കുന്നത്. ഇതോടെയാണ് ചൂഷണം ചൂണ്ടിക്കാട്ടി ഇവർ സംഘടിക്കാൻ തുടങ്ങിയത്. മാളിന് നിലവിൽ 50 ലക്ഷത്തോളം മാസവാടക ലഭിക്കുന്നുണ്ടെന്നു ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഫ്ളാറ്റും മാളും എല്ലാം വരുമ്പോൾ അത് മതിൽ കെട്ടി വേറെ വേറെയാക്കി തിരിച്ചിട്ടു വേണം നൽകാൻ. എന്നാൽ മാളിനും ഫ്ളാറ്റിനും ഒരൊറ്റ എൻട്രൻസാണ്. മാൾ വിറ്റുകഴിഞ്ഞാൽ എല്ലാം അവതാളത്തിലാകും.
രണ്ടു ഉടമകൾ, രണ്ടു കെട്ടിടം. രണ്ടു ഫയർ പാസ്സേജ്. രണ്ടു കെട്ടിടത്തിനും രണ്ടു ഫയർ പാസ്സേജ് ആവശ്യമായി വരും. ഫയർഫോഴ്സും ഇത് ചൂണ്ടിക്കാട്ടും. അപ്പോൾ സ്ഥലമെവിടെ? ഇതാണ് ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. കോടികൾ മുടക്കി തങ്ങൾ സ്വന്തമാക്കിയ ഫ്ളാറ്റിൽ നിന്ന് കൂടൊഴിഞ്ഞു പോകേണ്ടി വരും. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ യാതൊരു ദാക്ഷിണ്യവും കാട്ടാതെ മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫയർ പാസ്സെജും സെറ്റ് ബാക്കുമില്ലാതെ ഒരു ഫ്ളാറ്റ് സമുച്ചയം എന്നത് സുപ്രീംകോടതിക്ക് മുന്നിൽ വന്നാൽ മരടിലെ ഗതി തന്നെയാകും പാറ്റൂർ ഫ്ളാറ്റിനും എന്നാണ് ഫ്ളാറ്റ് ഉടമകൾ ഭയക്കുന്നത്.
ആർടെക്ക് അശോകനെതിരെ കോടതിയെ സമീപിച്ച ഫ്ളാറ്റ് ഉടമയുടെ വിശദീകരണം:
പാറ്റൂർ ഫ്ളാറ്റ് എന്നാൽ ഞങ്ങൾ നാല് പേരുടെ സ്ഥലമാണ്. ഈ സ്ഥലം ആർടെക്ക് ഗ്രൂപ്പിന് മുൻപ് കൈമാറിയതാണ്. ആർടെക് അശോകന്റെ പേരിൽ എഴുതി വാങ്ങി. പവർ ഓഫ് അറ്റോർണിയാണ് നൽകിയത്. 2010 ൽ അഗ്രിമെന്റ് ആണ്. 2013ൽ പൂർത്തിയാക്കേണ്ട പ്രോജക്റ്റ് വിവാദങ്ങൾ കാരണം 2017ലാണ് പൂർത്തിയായത്. 124ഫ്ളാറ്റുകൾ ആണ് ഈ സമുച്ചയത്തിലുള്ളത്. ഒരൊറ്റ പെർമിറ്റ് ആക്കിയാണ് നിർമ്മാണത്തിനു ലൈസൻസ് സമ്പാദിച്ചത്. നാല് ബ്ലോക്കുകളായാണ് ഫ്ളാറ്റ് ഉള്ളത്. അനുപമ, നവീന ആർക്കേഡ് ബാങ്കിനും കൊമേഴ്സ്യൽ സ്ഥാപനങ്ങളും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഫ്ളാറ്റിനു ഉപയോഗിക്കാനുള്ള സ്ഥലത്താണ് ഇവയുള്ളത്. ഇതേ സ്ഥലത്ത് തന്നെയാണ് ആർക്കേഡും മാളും വന്നിരിക്കുന്നത്. ഇത് മൂന്നെണ്ണം കെട്ടാനായി 195 സെന്റ് സ്ഥലം വേണം. ഫ്ളാറ്റ് തന്നെ 2,76,000 സ്ക്വയർ ഫീറ്റാണ്. ഫ്ളാറ്റ് കെട്ടാൻ തന്നെ 159 സെന്റ് സ്ഥലം വേണം. ഒരൊറ്റ പെർമിറ്റ് എന്ന് പറഞ്ഞു സെറ്റ് ബാക്ക്, ഫയൽ പാസ്സേജ് പോലുമില്ലാതെയാണ് മാൾ കെട്ടിപ്പൊക്കിയത്. എല്ലാം ആർടെക്ക് വക എന്ന് കാണിച്ചാണ് 1,10,000 സ്ക്വയർ ഫീറ്റുള്ള മാൾ കെട്ടിപ്പൊക്കിയത്.
സെറ്റ് ബാക്ക്, ഫയർ പാസ്സേജ്, ഓപ്പൺ സ്പെയ്സ് എല്ലാം എടുത്താണ് മാൾ കെട്ടിപ്പൊക്കിയത്. സ്ഥലം മുഴുവൻ 110 പേർക്ക് നൽകിയിട്ടുണ്ട്. മാൾ ഒരാളുടെത് ആണെങ്കിൽ ഒരൊറ്റ ഫയൽ പാസ്സേജ് മതി, ഒരൊറ്റ സെറ്റ് ബാക്ക് മതി. ഫ്ളാറ്റുടമകൾക്ക് അര സെന്റും, മുക്കാൽ സെന്ടുമാണ് നൽകിയിരിക്കുന്നത്. മുക്കാൽ സെന്റ് നൽകിയിരിക്കുന്നത് മൂന്നു ബെഡ് റൂം ഉള്ളവർക്കാണ്. ഒന്നേ കാലിനും ഒന്നരയ്ക്കും ഇടയിൽ സ്ഥലം ഇവർക്ക് നൽകണം. അത് നൽകിയിട്ടില്ല. എല്ലാവര്ക്കും അൺഡിവൈഡഡ് ഷെയർ നൽകണം. അത് നൽകിയിട്ടില്ല. നൽകിയതിൽ പൊരുത്തക്കേടുമുണ്ട്. എഴുപതോളം ഫ്ളാറ്റുകൾ ഇനിയും ഉടമസ്ഥർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടില്ല. 124 ഫ്ളാറ്റുകാർക്ക് ഉള്ള സ്ഥലമാണ് എടുത്ത് മാൾ കെട്ടിയത്. മാൾ കെട്ടി 50 ലക്ഷത്തോളം മാസവാടകയ്ക്കാണ് നൽകിയത്. ഫയർ പാസ്സെജും സെറ്റ് ബാക്കും എടുത്ത് വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലം 9 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് നൽകിയിട്ടുണ്ട്.
ഫ്ളാറ്റും മാളും എല്ലാം വരുമ്പോൾ അത് മതിൽ കെട്ടി വേറെ വേറെയാക്കി തിരിച്ചിട്ടു വേണം നൽകാൻ. മാൾ വിറ്റ് കഴിഞ്ഞാൽ സെറ്റ് ബാക്ക്, ഫയർ പാസ്സേജ് എല്ലാം പോകും. ഫ്ളാറ്റിനു സുരക്ഷാഭീഷണി വരും. ഫയർ ഇല്ലാതെ ബിൽഡിംഗിന് അനുമതി നിഷേധം വരും. ഓപ്പൺ സ്പെയ്സ് ഇല്ല. കുറെ ആളുകൾ പണം നൽകിയിട്ടും ഫ്ളാറ്റ് സ്വന്തമാക്കി വാങ്ങിയിട്ടില്ല. ഓപ്പൺ സ്പെയിസും സെറ്റ് ബാക്കും ഇല്ലാത്തതിന്റെ പേരിലാണിത്. സെൻട്രൽ മാൾ വേറെ ഒരാൾക്ക് നൽകുമ്പോൾ രണ്ടു സെറ്റ് ബാക്ക് വേണം. രണ്ടു ഫയർ പാസ്സേജ് വേണം. ഇവിടെ എല്ലാം ഒന്ന് മാത്രമേയുള്ളൂ. പ്രശ്നം വന്നാൽ എല്ലാവരും ഫ്ളാറ്റ് ഒഴിയേണ്ടി വരും-ഫ്ളാറ്റ് ഉടമ പറയുന്നു.
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മുതലക്കൂപ്പ് കൂത്തിയ ഫ്ളാറ്റ് നിർമ്മാണമായിരുന്നു പാറ്റൂരിലേത്. പാറ്റൂർ ഫ്ളാറ്റ് നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്ന് സിഎജി റിപ്പോർട്ടുമുണ്ടായിരുന്നു. 14.40 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയാണ് ഫ്ളാറ്റ് നിർമ്മിച്ചതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്. ഇങ്ങിനെ നിർമ്മാണം പൂർത്തിയാക്കിയ ഫ്ളാറ്റാണ് ഇപ്പോൾ വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്