നാല് ന്യൂജെൻ നടന്മാരും രണ്ട് വീതം സംവിധായകരും നിർമ്മാതാക്കളും ഇടപാടുകാരാണ് എന്ന് ഒക്കാവെ പറഞ്ഞതിനെ നിസ്സാരമായി എടുത്തു; തന്റെ മകനെ യുവ നടൻ കുടുക്കിയെന്ന ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ കരച്ചിലും കണ്ടില്ലെന്ന് നടിച്ചു; സിനിമാക്കാരുടെ രക്തസാമ്പിളിലെ കണ്ടെത്തലുകളും അട്ടിമറിയുടെ സംശയം കൂട്ടി; നിസാം മുതലാളിയുടെ ഫ്ളാറ്റിലെ സ്മോക്ക് പാർട്ടിയെ അവഗണിച്ചത് ലൊക്കേഷനുകളിൽ ലഹരി ഒഴുക്കി; ന്യൂജെൻ താരങ്ങളെ മയക്കുമരുന്ന് മാഫിയെ സ്വന്തമാക്കുന്നതിന് പിന്നിൽ പൊലീസിന്റെ നിസ്സംഗത തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാള സിനിമാ മേഖലയിൽ ഗ്രൂപ്പുയുദ്ധവും ചവിട്ടിത്താഴ്ത്തലുമൊക്കെ പതിവുള്ള കാര്യമാണെന്ന് തെളിയിക്കുന്ന പലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ജാതി കേന്ദ്രീകരിച്ചു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പരസ്യമായി വിളിച്ചുപറഞ്ഞവരുടെ കൂട്ടത്തിൽ മഹാനടനായ തിലകനും ഉണ്ടായിട്ടുണ്ട്. സൂപ്പർതാരങ്ങളെ ആക്രമിച്ചതിന്റെ പേരിലാണ് അന്ന് അദ്ദേഹത്തിന് മലയാള സിനിമയിലെ പലരും ഭ്രഷ്ട് കൽപ്പിച്ച സാഹചര്യം പോലുമുണ്ടായി. കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായപ്പോൾ മലയാള സിനിമയിലെ പ്രമുഖ യുവനടന്റെ പക തീർക്കലാണോയെന്ന സംശയവും ചർച്ചയായി. എന്നാൽ അതിലെല്ലാം പ്രധാനം ഈ കേസിൽ പ്രോസിക്യൂഷന്റെ പരമാർശമായിരുന്നു. കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. എന്നാൽ ഈ കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയില്ല. അതുകൊണ്ട് തന്നെ മയക്കുമരുന്ന് മാഫിയ ന്യൂജെൻ താരങ്ങളിലേക്കും പടർന്നു. ഇതാണ് ഇപ്പോൾ സിനിമാ ലോകം ചർച്ചായാകുന്നത്.
ചെറുറോളുകളിൽ അഭിനയിച്ചു തുടങ്ങി, നായകനായി ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുന്ന ഘട്ടത്തിലേക്ക് ഷൈൻ ടോം ചാക്കോ വളർന്നതോടെ തനിക്ക് ഭീഷണിയാകുമെന്ന് കണ്ട് ഒരു യുവനടൻ ഷൈൻ ടോമിനെ ഒറ്റിയതാണെന്ന വിധത്തിലെ ആക്ഷേപവും ഉയർന്നിരുന്നു. 2014ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇതിഹാസയിൽ ആദ്യം പരിഗണിച്ചത് ഈ യുവ നടനെയായിരുന്നു. ഇദ്ദേഹം ഉപേക്ഷിച്ചപ്പോഴാണ് ചിത്രത്തിന്റെ അണിയറക്കാർ ഷൈനിനെ നായകനാക്കിയത്. ഈ ചിത്രമാകട്ടെ അപ്രതീക്ഷിതമായി വൻ വിജയം നേടുകയും ഷൈൻ ശരിക്കും ഷൈൻ ചെയ്യുകയുമുണ്ടായി. ഇതിന് ശേഷം നടന്ന ഗൂഢാലോചനയാണ് അന്നത്തെ കൊക്കൈൻ കേസ് എന്നും വാദമെത്തി. അതിലെല്ലാം ഉപരി കൊക്കൈൻ സിനിമാ മേഖലയിൽ എത്തിയെന്ന് അന്നേ തെളിഞ്ഞു. ഷെയ്്ൻ നിഗം വിവാദത്തിലെ പ്രൊഡ്യൂസർമാരുടെ വാദങ്ങൾ ഇതിന് പുതിയ തലം നൽകുന്നു.
2015ൽ ഫ്ളാറ്റിൽ മയക്കുമരുന്നു പാർട്ടി നടക്കുന്നുവെന്ന സന്ദേശം ലഭിച്ച് അഞ്ച് മിനിറ്റുകൊണ്ട് പൊലീസ് അവിടെ എത്തിയിരുന്നു. ഷൈൻ ടോം എത്തിയ ഉടനെ തന്നെയായിരുന്നു ഇങ്ങനെയൊരു സന്ദേശം പൊലീസിന് ലഭിച്ചത്. പൊലീസെത്തിയപ്പോൾ കണ്ടത് ഷൈൻ ടോമിനൊപ്പമുണ്ടായിരുന്ന ബ്ലെസ്സി സിൽവസ്റ്ററും മറ്റ് മോഡലുകളും ലഹരിയിൽ ആയിരുന്നു. മയക്കുമരുന്ന് കേസിൽ മകനെ കുടുക്കുകയായിരുന്നു എന്നാണ് പിതാവ് ചാക്കോ അഭിപ്രായപ്പെട്ടത്. സഹസംവിധായിക വിളിച്ചിട്ടാണ് ഷൈൻ ഫ്ളാറ്റിൽ പോയത്. സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് മകനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ ആരൊക്കെ ഉണ്ടായി എന്ന് കാര്യം ഷൈന്‍ അറിവില്ലായിരുന്നു. ഷൈൻ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും അച്ഛൻ പറഞ്ഞിരുന്നു. ഫ്ളാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പൊലീസ് പ്രമുഖ നിർമ്മാതാവിനെയും യുവ നടനെയും അടക്കം സംശയിച്ചു. എന്നാൽ ഇതിലേക്കൊന്നും അന്വേഷണം പോയില്ല.
2015 ജനുവരി 31നാണ് ഷൈൻ ടോം ചാക്കോയെയും മോഡലുകളെയും കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിൽ നിന്ന് വാടകയ്ക്ക എടുത്ത ഫ്ളാറ്റിൽ നിന്നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. കൊക്കൈൻ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൈജീരിയൻ സ്വദേശി ഓക്കാവോ ചിഗോസി കോളിൻസാഡിനെ നോർത്ത് ഗോവയിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തോടെ കേസിനെ പുതിയ ഭാവം വന്നു. കേസിലെ പ്രതികളായ സഹസംവിധായിക ബ്ലസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി എന്നിവർക്ക് ഗോവയിൽ വച്ച് കൊക്കെയ്ൻ നൽകിയത് ഓക്കാവോയാണെന്നാണ് പൊലീസ് ആരോപിച്ചു. പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയപ്പോൾ ഫ്രാങ്കെന്നയാൾ കൊക്കെയ്ൻ നൽകിയെന്നായിരുന്നു നേരത്തെ ബ്ലസിയും രേഷ്മയും മൊഴി നൽകിയത്.
ഒക്കാവോ ചിഗോസി കൊച്ചിയിലെത്തിയാണ് ബ്ലെസിക്കും രേഷ്മക്കും കൊക്കൈയ്ൻ കൈമാറിയത്. ഇയാൾ സ്ഥിരമായി ഗോവ വഴി കേരളത്തിലേക്ക് കൊക്കൈയ്ൻ എത്തിച്ചിരുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. സ്മോക്ക് പാർട്ടി നടന്ന നിസാമിന്റെ ഫ്ളാറ്റിൽ ഒക്കാവോ എത്തിയിരുന്നതായും പറയപ്പെടുന്നു. എന്നാൽ പുറത്തുവന്ന പ്രതികളുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങൾ ശക്തമായ സമയത്താണ് വീണ്ടും പൊലീസ് ഗോവയിലെത്തി മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിന് അപ്പുറത്തേക്ക് അന്വേഷണം പോയില്ല. മലയാള സിനിമയെ നാണക്കേടിന്റെ കയത്തിലേക്ക് വിടാൻ താൽപ്പര്യമില്ലാത്തതു കൊണ്ടായിരുന്നു അത്. ഒക്കാവോ ഷിഗോസി കോളിൻസിന്റെ മൊഴികൾ പൊലീസ് മുക്കി. മലയാള സിനിമയിലെ 4 ന്യൂജെൻ നടന്മാരും 2 സംവിധായകരും 2 യുവനിർമ്മാതാക്കളും തന്റെ ഇടപാടുകാരാണ് എന്നായിരുന്നു ഒക്കാവോയുടെ വെളിപ്പെടുത്തൽ.
അറസ്റ്റിലായ സിനിമാ പ്രവർത്തകരുടെ രക്തസാംപിളിൽ തിരിമറി നടന്നതായും ആരോപണം ഉയർന്നു. നിശാപാർട്ടി നടന്ന കടവന്ത്രയിലെ അപ്പാർട്മെന്റിൽ കണ്ടെത്തിയ പൊടി കൊക്കെയ്നാണെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ പ്രതികളുടെ ശരീരസ്രവങ്ങളുടെ ഫലത്തിൽ ലഹരിയുടെ അംശം കണ്ടെത്തിയില്ല. ആദ്യ ഘട്ടത്തിൽ ആഫ്രിക്കൻ ഭാഷയായ 'യോറുബ'യിൽ മാത്രം സംസാരിച്ച് ഒക്കാവോ പൊലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിച്ചു. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇംഗ്ലിഷ് കലർന്ന സങ്കരഭാഷയിൽ മൊഴി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ വിധി ഇനിയും വന്നിട്ടില്ല. പ്രതികളെ കൃത്യമായി ഹാജരാക്കാത്തതിനു പൊലീസിനെയും ജയിൽ അധികൃതരെയും കോടതി നേരത്തെ വിമർശിച്ചിരുന്നു.
ബ്ലെസി സിൽവെസ്റ്ററും രേഷ്മ രംഗസ്വാമിയും കൊക്കൈൻ കച്ചവടക്കാരെന്ന് വ്യക്തമാക്കി അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ന്യൂ ജനറേഷൻ സിനിമാക്കാരെ ലക്ഷ്യമിട്ട് സ്മോക്ക് പാർട്ടികൾ സംഘടിപ്പിച്ച് കൊക്കൈൻ കച്ചവടമാണ് ബ്ലസിയും സംഘവും ലക്ഷ്യമിട്ടത്. ഇത്തരത്തിലൊരു വമ്പൻ സ്മോക് പാർട്ടിക്ക് തൊട്ടുമുമ്പായിരുന്നു ഇവരുടെ അറസ്റ്റ്. ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ കൊക്കെയ്ൻ കച്ചവടം നടത്താൻ ബ്ലസി ക്ഷ്യമിട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. അതിന്റെ ആദ്യ പടിയായാണ് ഗോവയിൽ പുതുവത്സരാഘോഷത്തിനിടെ പരിചയപ്പെട്ട ഒക്കാവോ ചിഗോസി കോളിൻസ് കൊക്കെയ്നുമായി കൊച്ചിയിലെത്തിയത്. കൂടുതൽ കൊക്കെയ്ൻ ഇടപാടുകൾ നേടാൻ 10 ഗ്രാമിന് 30,000 രൂപ മാത്രമാണ് ഒക്കാവോ വാങ്ങിയത്.
2015 ജനുവരി 30ന് രാത്രി വിവാദ വ്യവസായി നിസാമിന്റെ ഫ്ളാറ്റിൽ ബൽി സ്മോക്ക് പാർട്ടി സംഘടിപ്പിച്ചത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. എത്തരത്തിലാണ് പാർട്ടിയും മറ്റും നടത്തേണ്ടതെന്ന് മനസ്സിലാക്കാൻ. കോളിൻസ് കൊണ്ടുവന്ന കൊക്കെയ്നിന്റെ ടെസ്റ്റ് ഡോസെന്ന നിലയിലാണ് ഈ പാർട്ടിയിൽ ഉപയോഗിച്ചത്. കൊക്കെയ്ൻ വിൽക്കാൻ പിറ്റേദിവസം നഗരത്തിലെ ബൈപാസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി ഒരുക്കിയിരുന്നു.ഒക്കാവോയ്ക്ക് പണം നൽകാൻ സുഹൃത്തിനോട് ബൽി 40,000 രൂപ കടം വാങ്ങിയതായും തെളിഞ്ഞു. കൊക്കെയ്ൻ ഇടപാടിന്റെ തലേദിവസം ഇവരുടെ അക്കൗണ്ടിലേക്കാണ് പണം ലഭിച്ചത്. ഈ പണം പിൻവലിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ന്യൂ ജനറേഷൻ സിനിമാക്കാരുമായുള്ള പരിചയം കൊക്കെയ്ൻ ബിസിനസിസ് സഹായകമാകുമെന്നും ബ്ലെസി കരുതി.
ഇവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ നിശാ പാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. അതോടെയാണ് പാർട്ടികളിൽ കൊക്കെയ്ൻ വിൽക്കാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞത്. കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളുമായി ഒക്കാവോ നേരത്തേ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതിലോട്ടൊന്നും അന്വേഷണം കടന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍