Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരായിരിക്കും ആ ഭാഗ്യവാൻ; ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറി വിൽപ്പന ശനിയാഴ്ച തുടങ്ങും; ഒന്നാം സമ്മാനം 12 കോടി രൂപ: രണ്ടാം സമ്മാനമായി പത്ത് പേർക്ക് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും

ആരായിരിക്കും ആ ഭാഗ്യവാൻ; ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറി വിൽപ്പന ശനിയാഴ്ച തുടങ്ങും; ഒന്നാം സമ്മാനം 12 കോടി രൂപ: രണ്ടാം സമ്മാനമായി പത്ത് പേർക്ക് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 12 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറി വിൽപ്പന ശനിയാഴ്ച തുടങ്ങും. കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിക്കായി സർക്കാർ ചിലവഴിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി പത്തുപേർക്ക് 50 ലക്ഷം രൂപ വീതവും മൂന്നാംസമ്മാനമായി പത്തുപേർക്ക് പത്തുലക്ഷം രൂപ വീതവും ലഭിക്കും. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്.

90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാവുന്നത്. വിൽപ്പനയനുസരിച്ച് ഘട്ടം ഘട്ടമായി ടിക്കറ്റുകൾ അച്ചടിക്കും. കഴിഞ്ഞ ഓണത്തിനാണ് ആദ്യമായി 12 കോടിരൂപ സമ്മാനം പ്രഖ്യാപിച്ച് ബമ്പർ ലോട്ടറി വിറ്റത്. 46 ലക്ഷം ടിക്കറ്റുകളാണ് അന്നച്ചടിച്ചത്. ലോട്ടറി ടിക്കറ്റിൽ ക്യൂആർ കോഡ് ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ജനുവരിമുതലേ അതുണ്ടാവൂ.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഗോർഖി ഭവനിൽ മന്ത്രി തോമസ് ഐസക് ബമ്പർ പ്രകാശനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് ഏറ്റുവാങ്ങും. ഭാഗ്യക്കുറിവകുപ്പ് ഡയറക്ടർ അമിത് മീണ, ജോയന്റ് ഡയറക്ടർ എം.ആർ. സുധ എന്നിവർ ആദ്യവിൽപ്പന നിർവഹിക്കും.

കഴിഞ്ഞ വർഷം ആറു കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. എന്നാൽ ഇത്തവണ ഇരട്ടിയായി ഒന്നാം സമ്മാന തുക ഉയർത്തുകയായിരുന്നു. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപ വീതം 16 പേർക്ക് ലഭിച്ചപ്പോൾ മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമായിരുന്നു നൽകിയത്. എന്നാൽ സമ്മാനങ്ങളും സമ്മാന തുകയുമെല്ലാം ഇത്തവണ ഇരട്ടിയായി ഉയർത്തി. കഴിഞ്ഞ വർഷം അഞ്ച് പേർക്കായിരുന്നു മൂന്നാം സമ്മാനം നൽകിയത്. സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപയും നൽകിയിരുന്നു.

കേരള സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകൾക്കു പുറമേ ബമ്പർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപർ ടിക്കറ്റുകൾ പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മൺസൂൺ, സമ്മർ ബംപർ ടിക്കറ്റുകളുമുണ്ട്.

ഭാഗ്യദേവത കടാക്ഷിക്കുന്ന ഒന്നാം സമ്മാന വിജയിക്ക് ലഭിക്കുക 7 കോടി 56 ലക്ഷം രൂപയാണ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുക എന്നാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നു വ്യക്തമാക്കുന്നത്.

ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാർഹനു ലഭിക്കുന്നത്. അതേസമയം 2018 -19 സാമ്പത്തിക വർഷത്തിലെ ബജറ്റ് കണക്കുകളിൽ 5 കോടിക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് 37 ശതമാനം സർചാർജ് ഈടാക്കണം എന്നാണ് വ്യവസ്ഥ ചെയ്യുന്നത്. അത് കൂടി കണക്കിലെടുത്താൽ സമ്മാനത്തുക ഇനിയും കുറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP