നോട്ടുനിരോധനക്കാലത്ത് സ്വന്തം വീട്ടിൽ 2000 രൂപയുടെ പുതിയ നോട്ടുകെട്ടുകൾ അടിച്ചിറക്കി പാർട്ടിയെ നാറ്റിച്ച മുൻ യുവമോർച്ചാ നേതാവ് കള്ളനോട്ടുകേസിൽ മൂന്നാമതും അറസ്റ്റിൽ; അന്തിക്കാട്ടുവെച്ച് പിടിയിലായത് 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായി; മൂന്നുമാസം മുമ്പ് കൊടുവള്ളിയിൽവെച്ച് അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ; കള്ളനോട്ട് കേസ് ഭീകരവാദ പ്രവർത്തനമാക്കിയിട്ടും ഇയാൾക്കെതിരെ ശക്തമായ വകുപ്പുകൾ ഇല്ല; രാകേഷിന് നോട്ടടി കുലത്തൊഴിലോ?
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: നോട്ടുനിരോധനക്കാലത്ത് വീട്ടിൽ യന്ത്രംവെച്ച് പുതിയ 2000രൂപയുടെ കള്ളനോട്ടുകൾ അടിച്ചതിന് പിടിയിലായി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മൂൻ യുവമോർച്ചാ നേതാവ് കള്ളനോട്ടുമായി മൂന്നാമതും അറസ്റ്റിൽ. അമ്പത്തിനാല് ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി വീട്ടിൽ രാകേഷാണ് പിടിയിലായത്. അന്തർസംസ്ഥാന കള്ളനോട്ടടി സംഘത്തിലെ പ്രധാനിയായ രാകേഷിനെ തൃശൂർ ജില്ലയിലെ അന്തിക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുള്ള 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് സഹായികളായ രണ്ടുപേരെയും കാരമുക്കിൽ വച്ച് അന്തിക്കാട് എസ്ഐ കെജെ ജിനേഷിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുന്നത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കൂടി പിടികൂടിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാകേഷിന് പിടിവീഴുന്നത്.
നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ട് കേസടക്കം രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. ക്രൈം നമ്പർ 686/19 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമം 489ബി, 489സി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എൻഐഎ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഭീകരവാദ പ്രവർത്തനമാണ്. എന്നാൽ ഇയാൾക്കെതിരെ ഈ കേസുകൾ ഒന്നും എടുത്തിട്ടില്ല.
കൊടുവള്ളിയിൽ പിടിയിലായത് മൂന്നുമാസം മുമ്പ്
ഈവർഷം സെപ്റ്റമ്പർ 20നാണ് കോഴിക്കോട് കൊടുവള്ളിയിൽവെച്ച് ഇയാൾ വീണ്ടും പിടിയിലാവുന്നത്. ഓമശ്ശേരി ഭാഗത്ത് സ്കൂട്ടറിൽ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് പണി പാളിയത്. ഇവരിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് പൊലീസ്് പിടിച്ചെടുത്തത്. കൂട്ടാളി മലപ്പുറം സ്വദേശി സൂനീർ അലിയും അന്ന് പടിയിലായിരുന്നു.അധോലോകവും ഗോൾഡ് മാഫിയയും അരങ്ങു തകർക്കുന്ന കൊടുവള്ളിയിൽ വിതരണത്തിനു എത്തിച്ച കള്ളനോട്ടുകളാണ് പിടിയിലായത്. ഒറിജിനൽ നോട്ടുകളും വ്യാജനും തമ്മിൽ തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്ന രീതിയിലുള്ള കള്ളനോട്ടുകളാണ് പിടികൂടിയതിൽ ഉണ്ടായിരുന്നത്. ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ വ്യാജനെ മനസിലാക്കാൻ സാധിക്കൂ. നോട്ടു കൈകാര്യം ചെയ്യാൻ കഴിയുന്ന ആളുകൾക്ക് മാത്രമാണ് ഇവ തിരിച്ചറിയാൻ കഴിയുക. അത്ര സസ്മൂക്ഷമം അച്ചടിച്ച നോട്ടുകൾ ആണിവ.
കള്ളനോട്ടു കേസിൽ പിടിയിലായി തൃശൂർ മതിലകം ജയിലിൽ കിടന്നപ്പോഴാണ് കള്ളനോട്ടുകൾ ഉൾപ്പെടുന്ന വൻ അധോലോക മാഫിയയുമായി രാകേഷ് അടുപ്പത്തിലാകുന്നത്. ഈ അടുപ്പം തന്നെയാണ് കർണാടക കള്ളനോട്ടു വിപണി നിയന്ത്രിക്കുന്ന മുരുകനുമായി നേരിട്ട് ബന്ധത്തിലേക്ക് രാകേഷിനെ നയിച്ചത് എന്നാണ് കൊടുവള്ളി പൊലീസ് കരുതുന്നത്. മുരുകന്റെ കയ്യിൽ നിന്നും രാകേഷ് വാങ്ങിയതാണ് ആണ് ഈ കള്ളനോട്ടുകൾ. രാകേഷിനൊപ്പം അറസ്റ്റിലായ സുനീറാണ് കൊടുവള്ളിയിൽ കള്ളനോട്ടു വിതരണം നടത്താനുള്ള ഇടപാടുകാരനെ രാകേഷിനു കണ്ടെത്തിക്കൊടുക്കുന്നത്. ഇവർക്ക് കൈമാറാനായി ഒരു ലക്ഷത്തി എഴുപതിനായിരം കള്ളനോട്ടുകൾ ആണ് രാകേഷും സുനീറും കൂടി എത്തിച്ചത്. 50000 രൂപ ഇടപാടുകാരൻ നല്കിയാ ഇവർ ഒരു ലക്ഷത്തി എഴുപതിനായിരം കള്ളനോട്ടുകൾ ഇടപാടുകാരനു കൈമാറും. അധികമായി രാകേഷ് കയ്യിൽ കരുതിയതാണ് 20000 രൂപയുടെ കള്ളനോട്ടുകൾ. കള്ളനോട്ടുകൾ പിടികൂടിയപ്പോൾ അധികമായി കരുതിയ കള്ളനോട്ടുകൾ കൂടി ഒപ്പം പിടിയിലായി.
കർണാടകയിലെ അധോലോകവും കള്ളനോട്ടും നിയന്ത്രിക്കുന്നതിൽ വലിയ പങ്കുള്ളയാളാണ് പൊലീസ് എപ്പോഴും ശ്രദ്ധ വയ്ക്കുന്ന മുരുകൻ. കഴിഞ്ഞ തവണ കള്ളനോട്ടു കേസിൽ തൃശൂരിൽ രാകേഷ് ജയിലിൽ കിടന്നപ്പോൾ അധോലോക മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടാക്കി. തൊണ്ണൂറു ദിവസം ജയിലിൽ കിടന്നു പുറത്തിറങ്ങിയപ്പോൾ രാകേഷ് മുരുകനുമായി ബന്ധമുണ്ടാക്കി. മുരുകനിൽ നിന്നാണ് കള്ളനോട്ടുകൾ കേരളത്തിലേക്ക് രാകേഷ് എത്തിക്കുന്നത്. രാകേഷിനു കൂട്ട് കർണാടകയിലെ മുരുകനും. മുരുകന്റെ വിശ്വസ്തനാണ് പൊലീസ് പിടിയിലുള്ള ഈ മുൻ യുവമോർച്ചാ നേതാവ്. കർണാടകയിലെ കള്ളനോട്ടു രംഗം നിയന്ത്രിക്കുന്ന കർണാടക പൊലീസിന്റെ നോട്ടപ്പുള്ളിയാണ് മുരുകൻ. മുരുകൻ വഴി വരുന്ന കള്ളനോട്ടുകൾ കേരളത്തിൽ രാകേഷ് എത്തിക്കുമ്പോൾ രാകേഷിനെ സഹായിക്കുന്നയാളാണ് ഇപ്പോൾ പൊലീസ് പിടികൂടിയ സുനീർ. രാകേഷ് കള്ളനോട്ടുകൾ എത്തിക്കും. സുനീർ ഇടപാടുകാരെ എത്തിക്കും. ഇങ്ങിനെ ഇടപാടുകാരിലെക്ക് രാകേഷിനെ എത്തിക്കുമ്പോഴാണ് സുനീറും പൊലീസ് പിടിയിലായത്.
നോട്ട് നിരോധന പ്രചാരണത്തിനിടെ ആദ്യമായി കുടുങ്ങി
2016 നവംബറിൽ രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നുള്ള മാസങ്ങളിൽ ബിജെപിക്ക് വലിയ നാണക്കേട് സൃഷ്ടിച്ച സംഭവമായിരുന്നു കള്ളനോട്ടടി കേസിൽ തൃശൂരിലെ പാർട്ടി നേതാവ് അറസ്റ്റിലായത്. 2017 ജൂൺ മാസത്തിൽ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവുമായി രാകേഷ് നേരത്തെ അറസ്റ്റിലായിരുന്നു. യുവമോർച്ച ശ്രീനാരായണപുരം കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു രാകേഷ്. നോട്ട് നിരോധനം കള്ളനോട്ടിനെതിരെയുള്ള പോരാട്ടമാണെന്നും പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനാവില്ലെന്നും ബിജെപി വലിയ പ്രചരണം നടത്തുന്നതിനിടയിലായിരുന്നു രാകേഷ് അറസ്റ്റിലായത്. ഇതിനെ തുടർന്ന് ദേശീയ തലത്തിൽ തന്നെ രാകേഷിനെ മുൻനിർത്തി ബിജെപിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ആരോപണങ്ങൾ നടന്നിരുന്നു. സംഭവത്തെ തുടർന്ന് രാകേഷിനെ ബിജെപി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയിരുന്നു
2017 ൽ 1, 37,590 രൂപയുടെ കള്ളനോട്ടുകളായിരുന്നു രാകേഷിൽ നിന്ന് പിടിച്ചെടുത്തത്. 2000 രൂപയുടെ 64 എണ്ണം , 500 രൂപയുടെ 13, 50 രൂപയുടെ 5, 20 രൂപയുടെ പത്ത് എന്നിങ്ങനെയായിരുന്നു പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം. തൃശൂർ മതിലകത്തെ ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിൽ ലാപ്ടോപും സ്കാനറും ആധുനിക രീതിയിലുള്ള കളർ പ്രിന്ററും സജ്ജീകരിച്ചായിരുന്നു നോട്ടടി. പൊലീസ് നടത്തിയ പരിശോധനയിൽ എ ഫോർ പേപ്പറിൽ കള്ളനോട്ടുകൾ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നെന്ന പരാതിയിലാണ് പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. അപ്പോഴാണ് വീട്ടിൽത്തന്നെയുള്ള നോട്ടടിയന്ത്രങ്ങൾ കണ്ടെടുത്തത്.
നോട്ട് അടിക്കാൻ കമ്പ്യൂട്ടറും, ലാപ്ടോപ്പും, ബോണ്ട് പേപ്പറും, കളർ പേപ്പറും, മഷിയും മുറിയിൽ സജ്ജീകരിച്ചിരുന്നു. കൊള്ളപ്പലിശ ഈടാക്കുന്ന മുദ്രപ്പത്രങ്ങളും വീട്ടിലുണ്ടായിരുന്നു. എല്ലാ നോട്ടുകളും അന്ന് വിശദമായി പരിശോധിച്ച വ്യാജമാണെന്ന് പൊലീസ് ഉറപ്പു വരുത്തിയിരുന്നു.റിസർവ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേമാതൃകയിൽ കമ്പ്യൂട്ടറിൽ കറൻസി തയ്യാറാക്കി, കറൻസി പേപ്പറിന് സമാനമായ രീതിയിലും കട്ടിയിലുമുള്ള പേപ്പർ വാങ്ങി പ്രിന്റെടുത്ത് മുറിച്ചാണ് ഇയാൾ വിതരണം നടത്തിയിരുന്നത്. പെട്രോൾ പമ്പിലും ബാങ്കിലുമാണ് പ്രധാനമായും നോട്ടുകൾ മാറിയെടുത്തിരുന്നത്. സംഭവത്തിൽ രാകേഷിന്റെ സഹോദരൻ രാജീവിനേയും പൊലീസ് പ്രതിചേർത്തിരുന്നു. തൃശൂർ ജില്ലയിൽ വ്യാപകമായി നടത്തിയ ഓപ്പറേഷൻ കുബേര റെയ്ഡിലായിരുന്നു രാകേഷിന്റെ വീട്ടിൽ നിന്ന് കള്ളനോട്ടുകൾ കണ്ടെടുത്തത്. രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു എസ് ഐ മനു വി നായരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
തീരദേശമേഖലയിലെ സാധാരണ ജനങ്ങളെയാണ് ഇവർ കള്ളനോട്ട് നൽകി കബളിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളായിരുന്നു അച്ചടിച്ചത്. അതിനാൽ തന്നെ വലിയ കടകളിലും മറ്റും നൽകാതെ മൽസ്യത്തൊഴിലാളികളും ലോട്ടറി വിൽപ്പനക്കാരും അടക്കമുള്ള സാധാരണക്കാർക്ക് കള്ളനോട്ടുകൾ നൽകി വഞ്ചിക്കുകയായിരുന്നു.രാകേഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒബിസി മോർച്ച കയ്പംഗലം മണ്ഡലം ജനറൽ സെക്രട്ടറിയായ രാജീവ് ഏരാച്ചേരിയേയും കേസിൽ പ്രതിചേർത്തത്.പൊരിബസാർ പെട്രോൾ പമ്പിൽ 2000 രൂപയുടെ കള്ളനോട്ട് നൽകി പെട്രോൾ അടിക്കാൻ രാജീവ് ശ്രമിച്ചിരുന്നു. സംഭവത്തിൽ പ്രതിരോധത്തിലായ ബിജെപി ഇരുവരേയും ഉടൻ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്