ഇനി പിന്നോട്ടില്ല...വിശ്വാസികൾ ഇല്ലാതെ പള്ളികൾക്ക് എന്തു ഭരണം? മുനയുള്ള ചോദ്യങ്ങൾ ഉന്നയിച്ച് പടുകൂറ്റൻ മാർച്ച് നടക്കുമ്പോൾ അണിനിരന്നവരുടെ ഉള്ളിൽ നിന്നും ഉയർന്നതും സർക്കാരിന് ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന വികാരം; സ്വാതന്ത്ര്യത്തിലേക്കുള്ള തുടക്കമാണ് ചർച്ച് ആക്റ്റിനായുള്ള പ്രക്ഷോഭമെന്ന സിസ്റ്റർ ലൂസിയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയടി; ചർച്ച ആക്ട് ബിൽ ആക്ഷൻ കൗൺസിലിന്റെ ബുധനാഴ്ചത്തെ മാർച്ച് വൻവിജയമായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാറിമാറി വന്ന സർക്കാരുകൾ കണ്ടില്ലെന്ന് നടിച്ചതാണ് ചർച്ച് ആക്റ്റ്. കാത്തിരുന്നു ക്ഷമ കെട്ടു. ഇനിയെങ്കിലും അത് നടപ്പാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ടായിരുന്നു അഖില കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ ചർച്ച് ആക്റ്റ് ക്രൂസേഡ് ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൂറ്റൻ മാർച്ച് നടത്തിയത്. ഒരു ലക്ഷത്തോളം ക്രൈസ്തവർ സമരത്തിൽ അണിചേർന്നു.
ക്രൈസ്തവ സഭാ സ്വത്തു കൈകാര്യംചെയ്യൽ സുതാര്യമാക്കുന്നതിനു ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വിവിധ ക്രൈസ്തവ സഭകളിലെ ചർച്ച് ആക്ട് സംഘടനകൾ ചേർന്നു നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തത്. ബുധനാഴ്ച രാവിലെതന്നെ ധർണയിലും സമരത്തിലും പങ്കെടുക്കാനെത്തിയവരെക്കൊണ്ട് തലസ്ഥാന നഗരത്തിലെ വീഥികൾ നിറഞ്ഞിരുന്നു. ര
ചർച്ച് ആക്ട് നടപ്പാക്കുക, സഭാ സ്വത്തുനിയമം പാസാക്കുക, പള്ളികൾ ഇടവകക്കാരുടേത്, വേണം ചർച്ച് ആക്ട് തുടങ്ങിയ പ്ലക്കാർഡുകൾ കൈയിലേന്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തു. കൊടുംവെയിലിലും സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്ന ഇടവകാംഗങ്ങൾ ക്രൈസ്തവ സഭാ സ്വത്തുവകകളുടെ കൈകാര്യം സുതാര്യമാക്കുന്നതിന് ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു.
സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ റാലി ഉദ്ഘാടനം ചെയ്തത്. പാളയത്തു നിന്നു പ്രകടനമായാണു സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. മൂന്നു മണിക്കൂറോളം എംജി റോഡിൽ ഗതാഗതം സ്തംഭിച്ചു. സ്വാതന്ത്ര്യത്തിലക്കുള്ള തുടക്കമാണു ചർച്ച ആക്ടിനായുള്ള പ്രക്ഷോഭമെന്നും സ്വത്തുവകകൾ തിരഞ്ഞെടുക്കപ്പെട്ട അൽമായർ കൈകാര്യം ചെയ്യട്ടേയെന്നും സിസ്റ്റർ ലൂസി പറഞ്ഞു. മാർച്ച് തിരുവനന്തപുരം പാളയം ബിഷപ്പ് പെരേര ഹാളിന് മുന്നിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ചർച്ച് ആക്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് & ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റ് ബിൽ 2009 വിശദീകരിച്ച് റവ.ഡോ വത്സൻ തമ്പു മുഖ്യ പ്രഭാഷണം നടത്തി.
അതേസമയം, ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുരുദേശ്യപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25,26 അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറൽമാരും വിവിധ ചുമതലകൾ വഹിക്കുന്ന വൈദികരും ഉൾപ്പെട്ട സംയുക്ത സമിതി വിലയിരുത്തി
മറ്റു മതങ്ങൾക്ക് നിലവിലില്ലാത്ത നിയമനിർമ്മാണം ക്രിസ്ത്യാനികൾക്കു മാത്രമായി നടത്താനുള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിന്മാറണമെന്ന് സമിതി ആവശ്യപ്പെട്ടു.ന്മ ചർച്ച് ആക്ട് സംബന്ധിച്ചു ആരുടെയും സമ്മർദത്തിനു വഴങ്ങി സർക്കാർ തീരുമാനമെടുക്കുമെന്നു കരുതുന്നില്ലെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും ആരോപിച്ചു. പള്ളിക്കണക്കുകൾ വിശ്വാസികൾക്കു ലഭിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും കാനൻ, സിവിൽ നിയമങ്ങൾ പ്രകാരം സംവിധാനമുണ്ട്. പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നു സർക്കാരിനു ബോധ്യമുള്ളതാണെന്ന് കെഎൽസിഎ അഭിപ്രായപ്പെട്ടു.
ചർച്ച് ആക്റ്റ് എന്തിന്?
ക്രൈസ്തവ സഭകളിലെയും പള്ളികളിലെയും സ്വത്ത് കൈകാര്യം ചെയ്യൽ സംബന്ധിച്ച കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ വൈകിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. നിലവിൽ സഭാ നേതൃത്വത്തിനു മാത്രം അധികാരമുള്ള പള്ളി ഭരണത്തിൽ വിശ്വാസികൾക്കു കൂടി പങ്കാളികളാകാൻ അവസരം ഒരുങ്ങുന്നതാണ് നിയമം. കത്തോലിക്കാ, യാക്കോബായ, ഓർത്തഡോക്സ് അടക്കം എല്ലാ സഭകളിലെയും, പള്ളികളിലെയും, സ്ഥാപനങ്ങളിലെയും സ്വത്ത് ഭരണത്തിൽ വിശ്വാസി സമൂഹത്തെ കൂടി ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് ബിൽ. 2009 ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ നേതൃത്വം നൽകിയ നിയമപരിഷ്കരണ കമ്മീഷൻ ചർച്ച് ആക്റ്റ് തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ, പിന്നീട് വന്ന ഇടതു വലതു സർക്കാരുകൾ ബിൽ നിയമമാക്കാതെ ഒളിച്ചു കളിക്കുകയായിരുന്നു. ഒടുവിൽ പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം കടുത്ത പ്രതിഷേധമുണ്ടായതോടെ കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ 2019ന് ഫെബ്രുവരി 14ന് കരട് രൂപമായിരുന്നു. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, കരട് ബിൽ പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ മുതിർന്നില്ല. ഇതിനെതിരെയായിരുന്നു സമരം.
ഏറെ വിവാദങ്ങളുണ്ടാക്കിയ അങ്കമാലി എറണാകുളം അതിരൂപതയിലെ ഭൂമി കുംഭകോണവും മറ്റ് പല പള്ളികളിലെയും സ്വത്തു ഭരണം സംബന്ധിച്ച് വിശ്വാസികളും അധികാരികളും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളുമാണ് പുതിയ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ വേഗത്തിലാക്കിയത്. പള്ളി സ്വത്തുക്കളുടെ പേരിൽ തർക്കമുണ്ടാകുകയോ സ്വത്തുക്കൾ ആരെങ്കിലും ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ട്രിബ്യൂണൽ മുമ്പാകെ പരാതിപ്പെടാമെന്നാണ് കരട് ബിൽ വ്യക്തമാക്കുന്നത്.
റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായ ഏകാംഗ/മൂന്നംഗ ട്രിബ്യൂണൽ രൂപീകരിക്കും. ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള ഒരാൾ, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ ്രൈടബ്യൂണലിലെ മറ്റ് അംഗങ്ങൾ. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ സഭകളെയും നിയമത്തിന് കീഴിൽ കൊണ്ടുവരും. സഭയുടെ വസ്തുക്കൾ കൈകാര്യം ചൈയ്യാനുള്ള പൂർണ അധികാരം, ചുമതലപ്പെട്ട ഡിനോമിനേഷനായിരിക്കും. ഡിനോമിനേഷനുകൾ തങ്ങളുടെ അധികാരപരിധിയിലുള്ള അതത് ഇടവകകൾ ഭരിക്കുവാൻ ചട്ടങ്ങൾ ഉണ്ടാക്കണം. വസ്തുവകകളുടെയും വരവു ചിലവുകളുടെയും കൃത്യമായ കണക്കുകൾ സൂക്ഷിക്കണം. ഇവർ നിശ്ചയിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റിങ് നടത്തി വാർഷിക പരിധി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.
സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യൻ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളിൽ പോലും കാര്യമായ മാറ്റങ്ങൾ നിർദ്ദേശിച്ചുമാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് കരട് ബിൽ. ജസ്റ്റിസ് കെ.ടി. തോമസ് ചെയർമാനായും കെ.ശശിധരൻ നായർ വൈസ് ചെയർമാനായും കെ ജോർജ് ഉമ്മൻ, എൻ കെ ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമ പരിഷ്കരണ കമ്മീഷനാണ് കരട് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തോട് പരസ്യമായും രഹസ്യമായും പ്രതികൂലിച്ച് ക്രിസ്തീയ സഭകൾ രംഗത്ത് എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍