Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

"ചർച്ച് ആക്ട് നടപ്പാക്കുക, സഭാ സ്വത്തുനിയമം പാസാക്കുക, പള്ളികൾ ഇടവകക്കാരുടേത്, വേണം ചർച്ച് ആക്ട്"; തലസ്ഥാന ​ന​ഗരിയിൽ കേരള ചർച്ച ആക്ട് ബിൽ ആക്‌ഷൻ കൗൺസിലിന്റെ പടുകൂറ്റൻ മാർച്ച് സംഘടിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ക്രൈസ്തവ സഭാ സ്വത്തു കൈകാര്യംചെയ്യൽ സുതാര്യമാക്കുന്നതിനു ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിലേക്ക് ഓൾ കേരള ചർച്ച ആക്ട് ബിൽ ആക്‌ഷൻ കൗൺസിലിന്റെ പടുകൂറ്റൻ മാർച്ച് നടന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വിവിധ ക്രൈസ്തവ സഭകളിലെ ചർച്ച് ആക്ട് സംഘടനകൾ ചേർന്നു നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തത്. ആയിരക്കണക്കിനുപേർ പങ്കെടുത്ത സെക്രട്ടേറിയറ്റ് ധർണ സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായി. ബുധനാഴ്ച രാവിലെതന്നെ ധർണയിലും സമരത്തിലും പങ്കെടുക്കാനെത്തിയവരെക്കൊണ്ട് തലസ്ഥാന നഗരത്തിലെ വീഥികൾ നിറഞ്ഞിരുന്നു. രാവിലെ പത്തിനു ശേഷം ഗതാഗത ക്രമീകരണവുമുണ്ടായി.

ചർച്ച് ആക്ട് നടപ്പാക്കുക, സഭാ സ്വത്തുനിയമം പാസാക്കുക, പള്ളികൾ ഇടവകക്കാരുടേത്, വേണം ചർച്ച് ആക്ട് തുടങ്ങിയ പ്ലക്കാർഡുകൾ കൈയിലേന്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തു. കൊടുംവെയിലിലും സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്ന ഇടവകാംഗങ്ങൾ ക്രൈസ്തവ സഭാ സ്വത്തുവകകളുടെ കൈകാര്യം സുതാര്യമാക്കുന്നതിന് ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു.

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ റാലി ഉദ്ഘാടനം ചെയ്തത്. പാളയത്തു നിന്നു പ്രകടനമായാണു സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. മൂന്നു മണിക്കൂറോളം എംജി റോഡിൽ ഗതാഗതം സ്തംഭിച്ചു. സ്വാതന്ത്ര്യത്തിലക്കുള്ള തുടക്കമാണു ചർച്ച ആക്ടിനായുള്ള പ്രക്ഷോഭമെന്നും സ്വത്തുവകകൾ തിരഞ്ഞെടുക്കപ്പെട്ട അൽമായർ കൈകാര്യം ചെയ്യട്ടേയെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

അതേസമയം, ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുരുദേശ്യപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25,26 അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറൽമാരും വിവിധ ചുമതലകൾ വഹിക്കുന്ന വൈദികരും ഉൾപ്പെട്ട സംയുക്ത സമിതി വിലയിരുത്തി

മറ്റു മതങ്ങൾക്ക് നിലവിലില്ലാത്ത നിയമനിർമ്മാണം ക്രിസ്ത്യാനികൾക്കു മാത്രമായി നടത്താനുള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിന്മാറണമെന്ന് സമിതി ആവശ്യപ്പെട്ടു.∙ ചർച്ച് ആക്ട് സംബന്ധിച്ചു ആരുടെയും സമ്മർദത്തിനു വഴങ്ങി സർക്കാർ തീരുമാനമെടുക്കുമെന്നു കരുതുന്നില്ലെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും ആരോപിച്ചു. പള്ളിക്കണക്കുകൾ വിശ്വാസികൾക്കു ലഭിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും കാനൻ, സിവിൽ നിയമങ്ങൾ പ്രകാരം സംവിധാനമുണ്ട്. പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നു സർക്കാരിനു ബോധ്യമുള്ളതാണെന്ന് കെഎൽസിഎ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP