കൊമ്പനെ വലവീശി പിടിച്ചതിന് പിന്നാലെ വിനോദ സഞ്ചാര ബസിന്റെ സാഹസത്തിന്റെ മറ്റൊരു വെർഷനുമായി കൊല്ലം; സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളുമായി ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം; സ്കൂൾ ഗ്രൗണ്ടിൽ വട്ടം കറക്കിയും അപകട ഡ്രൈവിങ്ങ്; വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് നാട്ടിലെത്തിയാൽ മോട്ടോർ വാഹനവകുപ്പ് പൊക്കും; സുരക്ഷാ ഒരുക്കാത്ത എല്ലാ ബസുകൾക്കെതിരെയും നടപടിക്കൊരുങ്ങി അധികൃതർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: വിനോദ സഞ്ചാരബസുകളുടെ അശ്രദ്ധമായ ഡൈവിങ്ങിനെതിരെ കർശന നടപടിയാണ് മോട്ടോർവാഹന വകുപ്പും പൊലീസും സ്വീകരിച്ച് വരുന്നത്. അത്തരത്തിൽ നിരവധി നടപടികൾ പൊലീസ് സ്വീകരിച്ച് വരുമ്പോഴാണ് കൊല്ലത്ത് സ്വകാര്യബസിന്റെ കൈവിട്ട കളി. ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്കൂൾ വളപ്പിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ പൊലീസ് നടപടി.ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാർത്ഥികൾ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ ഹയർസെക്കൻഡറി സ്കൂളിലാണ് നിയമലംഘനം നടന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.ഞായറാഴ്ചയാണ് സംഭവം. വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുൻപാണ് സ്കൂൾ വളപ്പിൽ വച്ച് അഭ്യാസപ്രകടനം നടന്നത്. ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് സ്കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നതും കാണാം. ഇതിൽ ഒരു കുട്ടി തനിക്ക് പേടിയാകുന്നതായി വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും.
സ്കൂൾ ബസിൽ വിദ്യാർത്ഥികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്കൂൾ വളപ്പിൽ ബസ് വട്ടം കറക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതിന് പിന്നാലെ ഒരു നീല കാറിലും നിരവധി ബൈക്കുകളിലും വിദ്യാർത്ഥികൾ അഭ്യാസപ്രകടനം നടത്തി. സ്കൂൾ അധികൃതരുടെ അറിവോടെയാണോ ഈ നിയമലംഘനം എന്നതിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ട്. എങ്കിലും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വിനോദയാത്രയ്ക്ക് പോയ ബസ് ഇന്ന് വൈകീട്ടോടെ വിദ്യാർത്ഥികളുമായി തിരിച്ചെത്തും. തുടർന്ന് ബസ് ഡ്രൈവറെയും മറ്റു വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുകയുള്ളു. അന്വേഷണം ആരംഭിച്ചതായും ബസിന്റെ ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും കൊട്ടാരക്കര എം വിഐ ഫിറോസ് അറിയിച്ചു. കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ബസാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബസ് ഹാജരാക്കാൻ ആവശ്യപ്പെടുമെന്നും ഫിറോസ് വ്യക്തമാക്കി.കൂടാതെ കാറിന്റെ ഉടമയെയും തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് അവർ സംഭവം അറിയുന്നതെന്ന് ഫിറോസ് പറയുന്നു. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് ജീപ്പ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ വാഹനങ്ങൾ സ്കൂൾ വളപ്പിലും ക്യാംപസിലും പ്രവേശിപ്പിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് നിയമലംഘനം ഉണ്ടായിരിക്കുന്നത്.
അഭ്യാസ പ്രകടനങ്ങൾ നിയമം കാറ്റിൽ പറത്തി
വിനോദ സഞ്ചാര ബസുകൾ പാലിക്കേണ്ട നിയമവലികൾ മറികടന്നാണ് അഭ്യാസ പ്രകടനം നടന്നത്. അപകടകരമാകും വിനോദ സഞ്ചാരബസ് ഡ്രൈവ് ചെയ്ത കേസിൽ കഴിഞ്ഞ ആഴ്ചകളിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾ എത്തിയിരുന്നു. ബസിൽ ഡ്രൈവറുടെ പാട്ടു പാടിയ വീഡിയോയ്ക്കെതിരെയും പെൺകുട്ടികളെ കൊണ്ട് ഗിയർമാറ്റിയുള്ള സാഹസികമായ ഡ്രൈവിങ്ങിനെതിരെയും പൊലീസ് ലൈസൻസ് റദ്ദ് ചെയ്തടക്കം നടപടി സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. വിനോദ സഞ്ചാര ബസുകൾ ചട്ടം പാലിക്കാത്തതിന്റെ ഭാഗമായി ഇന്ന് കൊല്ലത്തെ പ്രസിദ്ധ ടൂറിസ്റ്റ് ബസായ കൊമ്പനെതിരെ നടപടി സ്വീകരിച്ചിരുന്നു. മോട്ടോർ വാഹവകുപ്പ് എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുജീബ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. സ്മാർട്ട് ട്രെയിസ് ആപ്പ് വഴി വാഹനത്തിന്റെ നമ്പർ പരിശോധിച്ചായിരുന്നു നടപടി.
വാഹനം പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ ഗുരുതരമായ നിയമ ലംഘനമാണ് നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. വാഹനത്തിന് ഓർഡിനറി സീറ്റിനുള്ള ടാക്സാണ് അടച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ബസിൽ പുഷ്ബാക്ക് സീറ്റാണ് ഘടിപ്പിച്ചിരുന്നത്. ഓർഡിനറി സീറ്റുള്ള ബസും പുഷ്ബാക്ക് സീറ്റുള്ള ബസും തമ്മിൽ ടാക്സ് ഇനത്തിൽ 13000 രൂപയുടെ വ്യാത്യാസമുണ്ട്. കൂടാതെ തവണകളായി ടാക്സ് അടച്ചതിലും വെട്ടിപ്പ് നടത്തിയതായി രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലായതായി വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ് മുജീബ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ ശബ്ദമലിനീകരണമുണ്ടാക്കുന്ന നിരോധിത എയർ ഹോൺ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, ലേസർ ലൈറ്റുകൾ എന്നിവയും കണ്ടെത്തി. യാതൊരു കാരണവശാലും പൊതു നിരത്തിൽ ഓടുന്ന വാഹനങ്ങളിൽ ലേസർ ലൈറ്റുകളും മറ്റും ഉപയോഗിക്കാൻ പാടുള്ളതല്ല. മറ്റുവാഹന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാകുകയും അപകടം സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്യും. അതുപോലെ തന്നെയാണ് ഉച്ചത്തിൽ പ്രവർത്തിക്കുന്ന സൗണ്ട് സിസ്റ്റവും. മറ്റുയാത്രക്കാരുടെ ശ്രദ്ധ പോകുമ്പോൾ അപകടം ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇത്തരം വസ്തുതകളെ അവഗണിച്ചാണ് കുട്ടികളെ രസിപ്പിക്കാനുള്ള ഡ്രൈവർമാരുടെ സാഹസം. ഒരോ സ്കൂൾ സ്റ്റഡി ടൂറിനും വിദ്യാർത്ഥികലെ സന്തോഷിപ്പിച്ചെങ്കിൽ മാത്രമെ അടുത്ത തവണയും ഓട്ടം വിളിക്കു എന്ന വസ്തുതയാണ് ഡ്രൈവർമാരും പ്രതികരിക്കുന്നത്.
അതേ സമയം തങ്ങളുടെ മാർക്കറ്റിങ്ങിന്റെ ഭാഗമാണെന്നും ബസുടമകൾ പറയുന്നുണ്ട്. ഒട്ടുമിക്ക വിനോദ സഞ്ചാര ബുക്കിങ്ങിനും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത് സ്മോക്കും ലേസറും, ജെ.ബി.എൽ അടക്കമുള്ള വാഹനങ്ങളാണ്. അതേ സമയം തീർത്ഥാട യാത്രകൾക്കാണെങ്കിൽ തങ്ങൾക്ക് ഇത്രയും റിസ്ക്ക് എടുക്കേണ്ട കാര്യമില്ലെന്നാണ് ഡ്രൈവർമാരുടെ പക്ഷം. ഭാരിച്ച ടാക്സ് അടച്ച് വണ്ടിക്ക് ഓട്ടം കിട്ട്രാതെ ആകുന്നതോടെ പല ബസ് ഉടമകളും വെട്ടിലാകുന്നെന്നാണ് അഭിപ്രായം പറയുന്നത്. അതേ സമയം നിയമം ലംഘച്ച വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലെതെ മോ്ട്ടോർ വാഹനവകുപ്പും പൊലീസും മുന്നോട്ട് പോകുകയാണ്.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- തീപ്പൊരി പാർലിമെന്റേറിയൻ: എൻ കെ പ്രേമചന്ദ്രൻ വീണ്ടും വാർത്തകളിൽ
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- സത്നാം സിങ് കൊലക്കേസിൽ ആറാം പ്രതിയെ ഹാജരാക്കണം
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍