സോപാനത്ത് ശബരീശന് സുരക്ഷയൊരുക്കുന്നത് 'പുത്തൻപാലം രാജേഷിന്റെ കൂട്ടു പ്രതി'! പ്രത്യേക സുരക്ഷാ മേഖലയിലേക്ക് ഭക്തരെ കടത്തി വിടുന്നത് ഇരുമുടികെട്ടു വരെ പരിശോധിച്ച്; ദേവസ്വം ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കാത്തത് കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്ത് ഐബി; ദേവസ്വം വിജിലൻസും അതൃപ്തർ; സന്നിധാനത്തെ ദർശന മാഫിയയെ നിയന്ത്രിക്കുന്നത് വധശ്രമം അടക്കം ആറ് ക്രിമിനൽ കേസിലെ പ്രതി ആനയറ അജീഷ്
മറുനാടൻ മലയാളി ബ്യൂറോ
സന്നിധാനം: ശബരിമല അയ്യപ്പന്റെ തിരുനടയായ സോപാനത്ത് സുരക്ഷയൊരുക്കുന്നത് കുപ്രസിദ്ധ ഗുണ്ടയായ പുത്തൻപാലം രാജേഷിന്റെ കൂട്ടു പ്രതി. സന്നിധാനത്തെ പ്രത്യേക സുരക്ഷാ മേഖലയിൽ ഉണ്ടായ നിരവധി പരാതികളെ തുടർന്നാണ് ഈ സെക്യൂരിറ്റിക്കാരന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചത്. ആറ് കേസുകളിലെ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അത്യാധുനിക മൊബൈൽ ഫോണുമായി നടക്കുന്ന അജീഷിന് ഇത് മറ്റാരോ വാങ്ങി നൽകിയതാണെന്നും വ്യക്തമായി. ഇത് സന്നിധാനത്ത് എത്തുന്ന ഭക്തരിൽ നിന്ന് വാങ്ങിയാതാണെന്നും കണ്ടെത്തി. ദൂബായിൽ നിന്നാണ് ഈ ഫോൺ വാങ്ങിയിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ചതിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അജീഷ്.
സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശം പരിഗണിച്ച് ഭക്തരോട് കരുതലുകളെടുത്താണ് പൊലീസ് പെരുമാറുന്നത്. എന്നാൽ ദേവസ്വം ഗാർഡുമാർ സുരക്ഷ നോക്കിന്നിടത്ത് ഇത് നടക്കുന്നില്ലെന്നാണ് ആക്ഷേപം. ദർശനത്തിന് എത്തുന്നവരെ ദേവസ്വം ഗാർഡുകൾ കൈകാര്യം ചെയ്യുന്നതായി പൊലീസിന് മുമ്പിൽ പല പരാതികൾ കിട്ടി. ഇതോടെയാണ് ഗാർഡിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. വിവരങ്ങൾ തിരിച്ചറിഞ്ഞ് പൊലീസുകാർ തന്നെ ഞെട്ടി. പൊലീസിന് കിട്ടിയ പരാതിയിലെ പ്രതി കുപ്രിസിദ്ധ ഗുണ്ടയായ പുത്തൻപാലം രാജേഷ് പ്രതിയായ കേസിലെ കുട്ടു പ്രതിയാണ്. ഇയാളെ സന്നിധാനം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കേസുകളെ കുറിച്ച് സമ്മതിച്ചു. ദേവസം ഗാർഡുകൾ ഫോൺ തട്ടിയെടുത്തുവെന്നും പരാതിയുണ്ട്.
ഇതിന് ശേഷവും ഭക്തർക്കെതിരായ ഗാർഡുകളുടെ അതിക്രമം തുടർന്നു. ഇതോടെയാണ് സോപാനത്തെ നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാരന്റെ ക്രിമിനൽ പശ്ചാത്തലം ഐബിയും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആനയറ അജീഷ് എന്നാണ് അറിയപ്പെടുന്നത്. പുത്തൻപാലം രാജേഷ് പ്രതിയായ വധശ്രമക്കേസിലെ കൂട്ടുപ്രതിയായാണെന്നും മനസ്സിലായി. ശബരിമലയിൽ ക്രിമിനൽ കേസ് പ്രതികൾ ജോലിക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം ദേവസ്വം ബോർഡിന് പൊലീസ് മുമ്പ് തന്നെ നൽകിയിരുന്നു. ഇതിൻ പ്രകാരം കടകളിലും കൊപ്രാകളത്തിലും ജോലിക്കെത്തുന്നവരെ പോലും പൊലീസ് നിരീക്ഷിക്കാറുണ്ട്. കേസുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ ജോലി ചെയ്യാൻ അനുവദിക്കുന്നത്. എന്നാൽ ദേവസ്വം ബോർഡിലെ സ്ഥിര ജീവനക്കാരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കാറില്ല. ഇതാണ് പുത്തൻപാലം രാജേഷിന്റെ സുഹൃത്തുക്കൾ പോലും സന്നിധാനത്ത് ജോലി നോക്കുന്ന സ്ഥിതിക്ക് കാരാണം.
ഈ സംഭവത്തിൽ അന്വേഷണം നടക്കുമ്പോൾ മറ്റൊരു തീർത്ഥാടകനയേും സോപാനത്തിന് മുമ്പിലിട്ട് കൈയേറ്റം ചെയ്തു. ഇയാളോട് മോശമായി സെക്യൂരിറ്റിക്കാരൻ പെരുമാറി. ഇത് പൊലീസ് ചോദ്യം ചെയ്തെങ്കിലും വാക്കേറ്റത്തിന് ദേവസ്വം ജീവനക്കാരൻ ശ്രമിക്കുകയാണ് ചെയ്തത്. പൊലീസിന്റെ നിർദ്ദേശം അവഗണിച്ച് ദേവസ്വം ജീവനക്കാരൻ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ മേഖലയിൽ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ട്. ഇവിടെയാണ് അത്യാധുനിക ക്യാമറാ ഫോൺ ഉപയോഗിച്ച് സെക്യൂരിറ്റിക്കാരൻ ചിത്രമെടുത്തത്. ഇക്കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്ന സിഐയോട് പൊലീസുകാരൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സിഐ കാര്യങ്ങൾ തിരക്കിയപ്പോഴും സിഐയെ ഭീഷണിപ്പെടുത്തി.
ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. എങ്കിലും ജീവനക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. സോപാനം കേന്ദ്രീകരിച്ച് നടക്കുന്ന ഈ സംഭവങ്ങൾ ഐബിയും തിരിച്ചറിഞ്ഞു. അതീവ സുരക്ഷ വേണ്ടവർ എത്തുന്ന പ്രത്യേക മേഖലയിലാണ് പുത്തൻപാലം രാജേഷിന്റെ കൂട്ടാളിയായ അജീഷ് ജോലി ചെയ്യുന്നത്. ഇതിലെ സുരക്ഷാ പ്രശ്നങ്ങളാണ് ഐബിയും കേന്ദ്ര സർക്കാരിന് റിപ്പോർട്ട് ചെയ്യുന്നത്. കേരളാ പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ചും ഇക്കാര്യം പൊലീസിനേയും അറിയിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസും അന്വേഷണം തുടങ്ങി. സോപാനത്ത് സുരക്ഷ നിയന്ത്രിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നാണ് ആവശ്യം. ഇതിനൊപ്പം എസ് ഒ രാഹുൽ നായരും പൊലീസ് ചീഫ് കോ ഓർഡിനേറ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ആരോപണ വിധേയനായ അജീഷ് പുത്തൻപാലം രാജേഷിന്റെ അടുത്ത സുഹൃത്താണ്. പോൾ മുത്തൂറ്റ് വധക്കേസിൽ പോലും ചർച്ചയായ പുത്തൻപാലം രാജേഷ് പേട്ട പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഗുണ്ടാ പ്രവർത്തനം നടത്തുന്നത്. ഇതേ സ്റ്റേഷനിൽ അജീഷിനെതിരെ കേസുകൾ ഏറെയുണ്ട്. കൂടാതെ മെഡിക്കൽ കോളേജിലും മ്യൂസിയും പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. അതുകൊണ്ട് തന്നെ ഇയാൾ ശബരിമലയിൽ നിന്ന് ഇറങ്ങിയാൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് പൊലീസ് സംശയിക്കുന്നു.
മുമ്പ് ശബരിമലയിൽ താൽകാലിക ജീവനക്കാരനെ കാണാതായ സംഭവത്തിൽ പല ദുരൂഹതകളും ഉണ്ടായിരുന്നു. സന്നിധാനത്തെ ചില സെക്യൂരിറ്റി ജീവനക്കാർ അടിച്ചു കൊന്നതാണെന്നും സംശയമെത്തി. എന്നാൽ കാണാതായ ആൾ മരിച്ചെന്ന് ഉറപ്പിക്കാൻ പോലും പൊലീസിന് കഴിയാത്ത വിധമായിരുന്നു തെളിവ് നശീകരണം. അനയറ അജീഷ് അടക്കമുള്ളവരുടെ ക്രിമിനൽ പശ്ചാത്തലം ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗത്തിനും അറിയാം. ഇത് ദേവസ്വം ബോർഡിനെ അവരും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്റ്റേഷനുകളിൽ സ്ഥിര പ്രശ്നക്കാരനായതോടെ അജീഷിനെതിരെ കാപ്പ ചുമത്താൻ പോലും പൊലീസ് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു.
ഇത്തരത്തിലൊരു വ്യക്തിയാണ് ദേവസ്വം ബോർഡിൽ സ്ഥിര ജീവനക്കാരനായത്. പി എസ് സിയിലും മറ്റും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് മുമ്പ് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. എന്നാൽ ദേവസ്വം ബോർഡിൽ ആർക്കും ജോലിക്ക് കയറാം. ഈ പഴുതുപയോഗിച്ചാണ് ക്രിമിനലുകൾ ദേവസ്വം ബോർഡിൽ ജീവനക്കാരനായത്.
Stories you may Like
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു
- കൊച്ചുകുട്ടൻ കൊലക്കേസ്; പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്
- ആനയറ വേൾഡ് മാർക്കറ്റിലെ ജീവനക്കാരന്റെ കൊല; പ്രതിക്ക് 5 വർഷം കഠിന തടവ്
- നൂറാം വാർഷികം ഹരിഹരാത്മജം 2023; ഹരിവരാസനം വിശ്വമോഹനമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍