Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗാംഗുലി വടിയെടുത്തു; എംഎസ്‌കെ പ്രസാദ് വഴങ്ങി; മികവിന് അംഗീകാരമായി ഇന്ത്യൻ ട്വന്റി ട്വന്റി ടീമിലേക്ക് സഞ്ജു വി സാംസൺ വീണ്ടും; ശശി തരൂരും ഹർഭജൻ സിംഗും നടത്തിയ പോരാട്ടം വെറുതെയായില്ല; മലയാളികളുടെ സോഷ്യൽ മീഡിയാ ആക്രമണത്തിനൊപ്പം ശിഖർ ധവാന് പരിക്കേറ്റതും മലയാളി താരത്തെ തുണച്ചു. തിരുവനന്തപുരത്തെ വിൻഡീസിനെതിരായ ട്വന്റി ട്വിന്റിയിൽ സഞ്ജു വി സാംസൺ കളിക്കുമെന്ന് ഏതാണ്ടു ഉറപ്പായി; ഇനി ജയേഷ് ജോർജിന് തല ഉയർത്താം

ഗാംഗുലി വടിയെടുത്തു; എംഎസ്‌കെ പ്രസാദ് വഴങ്ങി;  മികവിന് അംഗീകാരമായി ഇന്ത്യൻ ട്വന്റി ട്വന്റി ടീമിലേക്ക് സഞ്ജു വി സാംസൺ വീണ്ടും; ശശി തരൂരും ഹർഭജൻ സിംഗും നടത്തിയ പോരാട്ടം വെറുതെയായില്ല; മലയാളികളുടെ സോഷ്യൽ മീഡിയാ ആക്രമണത്തിനൊപ്പം ശിഖർ ധവാന് പരിക്കേറ്റതും മലയാളി താരത്തെ തുണച്ചു. തിരുവനന്തപുരത്തെ വിൻഡീസിനെതിരായ ട്വന്റി ട്വിന്റിയിൽ സഞ്ജു വി സാംസൺ കളിക്കുമെന്ന് ഏതാണ്ടു ഉറപ്പായി; ഇനി ജയേഷ് ജോർജിന് തല ഉയർത്താം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു വി സാംസണെ ഉൾപ്പെടുത്തി. പരിക്കേറ്റ ശിഖർ ധാവന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തുന്നത്. ഓപ്പണർക്കാണ് പരിക്കേൽക്കുന്നത്. എന്നാൽ സഞ്ജുവിനെ തന്നെ ടീമിലെടുക്കണമെന്ന ബിസിസിഐ അ്ധ്യക്ഷൻ കൂടിയായ സൗരവ് ഗാംഗുലി നിർദ്ദേശിക്കുകയായിരുന്നു. ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തി. എന്നാൽ റിസർവ്വ് ബഞ്ചിലെ താരത്തെ നിഷ്‌കരുണം അടുത്ത പരമ്പരയിൽ നിന്ന് ഒഴിവാക്കി. അവസരം നൽകാതെ യുവതാരത്തെ മടക്കി അയച്ചത് വിവാദമായി. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടൽ. ഇത് അംഗീകരിച്ചാണ് ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ് സഞ്ജുവിനെ ടീമിലെത്തി.

സഞ്ജുവിനെ ടീമിൽ നിന്നൊഴിവാക്കിയത് കേരളാ ക്രിക്കറ്റ് അസോസിയേഷനും തലവേദനായായിരുന്നു. കെസിഎയുടെ പ്രസിഡന്റ് ജയേഷ് ജോർജ് ബിസിസിഐയിൽ ജോയന്റ് സെക്രട്ടറിയാണ്. ജയേഷ് കൂടി പങ്കെടുത്ത സെലക്ഷൻ കമ്മറ്റി യോഗമാണ് സഞ്ജുവിനെ തഴഞ്ഞത്. ഇതും ഏറെ വിവാദമായി. അതുകൊണ്ട് തന്നെ സഞ്ജു ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമ്പോൾ ജയേഷ് ജോർജിനും അഭിമാനിക്കാം. തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു കളിക്കാനുള്ള സാധ്യതയും കൂടി. ഇതോടെ കാണികളും ആവേശത്തിലാകും. ശ്രീശാന്തിന് ശേഷം കേരളത്തിൽ ഒരു അന്താരാഷ്ട്ര മത്സരം കളിച്ച മലയാളി താരമാകാനുള്ള അവസരമാണ് സഞ്ജുവിന് കൈവരുന്നത്. ഹോം ഗ്രൗണ്ടിൽ കളിക്കുകയെന്ന സഞ്ജുവിന്റെ സ്വപ്‌നമാണ് തൊട്ടടുത്തെത്തുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ മികവ് കാട്ടിയാൽ ടീമിലെ സ്ഥിര സാന്നിധ്യമായി തിരുവനന്തപുരത്തുകാരന് മാറാനും കഴിയും.

സഞ്ജു സാംസണെ ദേശീയ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നിർദ്ദേശം കൊടുത്തിരുന്നു. സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ എടുത്ത ശേഷം ഒരു മത്സരത്തിൽപ്പോലും അവസരം നൽകാതെ തഴഞ്ഞ നടപടി വിവാദമായതോടെയായിരുന്നു് ഇത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റതും അവസരമായി. 'അദ്ഭുതം' നടക്കാൻ പോകുന്നു എന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തതോടെയാണ് സൗരവിന്റെ മനസ്സ് വ്യക്തമായത്. മലയാളികളായ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം നടത്തിവന്ന പ്രതിഷേധപ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിക്കുമെന്നാണ് 'മുംബൈ മിറർ' റിപ്പോർട്ട് ചെയ്തത്. ഇതും ശരിയായി.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെ തിരുവനന്തപുരം ട്വന്റി20 ബഹിഷ്‌കരിക്കണമെന്ന ക്യാംപയിൻ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതും ബിസിസിഐയെ സ്വാധീനിച്ചിട്ടുണ്ട്. നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിനെയും സിലക്ടർമാർ ഉൾപ്പെടുത്തിയത്. എന്നാൽ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരം. ഇതിനു പിന്നാലെയാണ് വിൻഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ തഴഞ്ഞത്. ഇതിനെ ആദ്യം ചോദ്യം ചെയ്തത് തിരുവനന്തപുരം എംപി കൂടിയായ ശശിതരൂരാണ്.

ഇതോടെ ഒരു അവസരം പോലും നൽകാതെ പുറത്തിരുത്തിയ ശേഷം തൊട്ടടുത്ത പരമ്പരയിൽ തഴഞ്ഞത് ആരാധകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. താരത്തിന്റെ ആത്മവിശ്വാസത്തെപ്പോലും ഇതു ബാധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായി. ബിസിസിഐയുടെ ട്വിറ്റർ, ഫേസ്‌ബുക് പേജുകളിൽ ആരാധകർ പ്രതിഷേധത്തിന്റെ ഭാഗമായി കമന്റുകൾ നിറച്ചു. ഹർഭജൻ സിംഗിനെ പോലുള്ളവരും രംഗത്ത് വന്നു. സൗരവ് ഗാംഗുലിയോട് തിരുത്തൽ ആവശ്യമാണെന്ന് കുറിച്ചു. സഞ്ജുവിന് അവസരം നൽകാതെ തഴഞ്ഞ 'നീതികേടിനെതിരെ' സോഷ്യൽ മീഡിയ കൂടുതൽ ശക്തമായി ഇടപെട്ടു. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്നായിരുന്നു ഇവരുടെ ചോദ്യം. ഇപ്പോഴത്തെ സിലക്ടർമാരെ മാറ്റി കരുത്തരായ ആളുകളെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ഹർഭജൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ശിഖർ ധവാന് പരിക്കേൽക്കുന്നത്.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് നാഷണൽ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചർച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20യിൽ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേൽക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലിൽ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരത്തിന്റെ കാലിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. കാലിൽ തുന്നലിട്ടു. ഡൽഹി - മഹാരാഷ്ട്ര മത്സരത്തിൽ ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ധവാന്റെ തുടയ്ക്ക് പരിക്കേൽക്കുകയായിരുന്നു. തുടയ്‌ക്കേറ്റ മുറിവിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ഐ.പി.എൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സ് താരം ഷെയ്ൻ വാട്ട്‌സണ് സംഭവിച്ച പരിക്കിന് സമാനമാണ് ധവാന്റെ പരിക്കും.

ഇതോടെയാണ് സഞ്ജു ടീമിലെത്താൻ സാധ്യത തെളിയുന്നുവെന്ന് ദ ഹിന്ദുവും റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകർക്കിടയിൽ ഉണ്ടാക്കിയ അമർഷമാണ് ബിസിസിഐയുടെ കണ്ണ് തുറപ്പിച്ചത്. 2015ൽ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി -20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തിൽ നിന്നും 19 റൺ നേടിയ സഞ്ജുവിന് പിന്നീട് ടീമിലെത്താൻ നാല് വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP