സിന്തൈറ്റ് ഇൻഡസ്ട്രീസിനെ ആഗോള വമ്പനാക്കിയ വ്യവസായ വീക്ഷണം; സുഗന്ധ വ്യഞ്ജനത്തിൽ നിന്നു ടൂറിസം റിസോർട്ടിൽ വരെ നീളുന്ന വാണിജ്യ നിക്ഷേപം; വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യം; ജോർജ് പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് കേരളത്തിലെ ബിസിനസ് വൈവിധ്യവൽക്കരണത്തിനും മുന്നിൽ നിന്നും ചുക്കാൻ പിടിച്ച ദീർഘ ദർശി
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ വ്യവസായ വൽക്കരണത്തിന് മുന്നിൽ നിന്നും ചുക്കാൻ പിടിച്ച സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ വൈസ് ചെയർമാനും മലങ്കര ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റിയുമായ ജോർജ് പോൾ (70) അന്തരിച്ചു. ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 11ന് എറണാകുളം ബാനർജി റോഡിലെ വസതിയായ എമ്പാശേരിയിൽ ആരംഭിക്കും. 12നു പാർക്ക് അവന്യു സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനം. സംസ്കാരം മൂന്നിനു കത്തീഡ്രൽ പള്ളിയുടെ എളംകുളത്തെ സെമിത്തേരിയിൽ നടക്കും.
സിന്തൈറ്റ് ഇൻഡസ്ട്രീസിനെ ആഗോള വമ്പനാക്കിയ വ്യവസായ വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. സിന്തൈറ്റിനെ വളർച്ചയുടെ പടവുകൾ താണ്ടിച്ച ജചോർജ് പോളിന്റെ വ്യവസായ വീക്ഷണം പക്ഷെ സിന്തൈറ്റിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മെഡിക്കൽ വിദ്യാഭ്യാസ മാനേജ്മെന്റ് മേഖലയിലും സജീവമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കുസാറ്റ് സിൻഡിക്കറ്റ് അംഗം, കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശേരി എസ്ബി കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഉപദേശക സമിതി അംഗം തുടങ്ങിയ നിലയിലും പ്രവർത്തിച്ചു.
മൂല്യവർധിത സുഗന്ധ വ്യഞ്ജന സത്തുകളുടെ (ഒലിയോ റെസിൻസ്) കയറ്റുമതിയിൽ രാജ്യത്തെ മുൻനിര സ്ഥാപനമായി സിന്തൈറ്റിനെ മാറ്റുന്നതിൽ പ്രമുഖ പങ്കു വഹിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ കുറുപ്പംപടി എമ്പാശേരി കുടുംബാംഗമായ അദ്ദേഹം കേരള സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ശേഷമാണ് മാതൃസഹോദരൻ സി.വി. ജേക്കബ് സ്ഥാപിച്ച സിന്തൈറ്റിൽ ചേരുന്നത്. സി.വി. ജേക്കബിനെ പിന്തുടർന്നു മാനേജിങ് ഡയറക്ടറുമായി.
''മത്സരക്ഷമത നിലനിർത്തിയാലേ വിജയിക്കാൻ കഴിയൂ. അതിനു നാലു കാര്യങ്ങളാണ് വേണ്ടത്. ഉൽപാദനക്ഷമത, ഗുണനിലവാരം, ചെലവു കുറയ്ക്കൽ, ഉപയോക്താക്കളുമായുള്ള അടുപ്പം'' ഇതായിരുന്നു ജോർജ് പോളിന്റഎ ബിസിനസ് വിജയത്തിന്റെ രസക്കൂട്ട്. വിപണിയിലെ മാറ്റത്തിനൊത്തു സ്വയം മാറണമെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം ഓരോ ഘട്ടത്തിലും അതു പാലിക്കാൻ ശ്രമിച്ചു.
സുഗന്ധ വ്യഞ്ജനങ്ങളുടെ സത്ത് (ഒലിയോ റെസിൻ) ശാസ്ത്രീയമായി വേർതിരിച്ച് ആ രംഗത്തെ ആഗോള വമ്പന്മാരാക്കി സിന്തൈറ്റിനെ ഉയർത്താനുള്ള ശ്രമത്തിൽ ജോർജ് പോളിന്റെ പങ്കു നിസ്തുലം. അഞ്ഞൂറിൽ പരം മൂല്യവർധിത ഉൽപന്നങ്ങൾ 95 രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന സ്ഥാപനമാണ് സിന്തൈറ്റ്. നടപ്പു സാമ്പത്തിക വർഷം 3,000 കോടി രൂപയുടെ വിറ്റുവരവു ലക്ഷ്യമിടുന്ന സ്ഥാപനം. ബിസിനസ് വൈവിധ്യവൽക്കരണത്തിനും അദ്ദേഹം മുന്നിൽ നിന്നു. സുഗന്ധ വ്യഞ്ജനത്തിൽ നിന്നു ടൂറിസം റിസോർട്ടിൽ വരെ നീളുന്ന വാണിജ്യ നിക്ഷേപം.
വ്യവസായ കേരളത്തിന്റെ ആഗോള മുഖങ്ങളിൽ മുന്നിൽ നിന്നപ്പോഴും ജോർജ് പോൾ പക്ഷേ, വ്യവസായി മാത്രമായി ഒതുങ്ങിയില്ല. അദ്ദേഹത്തിന്റെ കർമരംഗം പടർന്നു പന്തലിച്ചതു വ്യത്യസ്ത മേഖലകളിലേക്ക്. മലങ്കര ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റിയെന്ന നിലയിൽ സമുദായ സേവന രംഗത്തും സജീവമായിരുന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിന്റെ മുൻ ട്രസ്റ്റിയാണ്. വിദ്യാഭ്യാസ മാനേജ്മെന്റ് മേഖലയിൽ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയ സ്ഥാപനങ്ങൾ ഒട്ടേറെ.
സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനം വിവാദങ്ങളിൽ നിറഞ്ഞുനിന്ന കാലത്ത് മാനേജ്മെന്റ് അസോസിയേഷന്റെ നിലപാടുകൾ വ്യക്തതയോടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത് അദ്ദേഹമാണ്. ടിവി ചാനൽ ചർച്ചകളിലും അദ്ദേഹം സംഘടനയുടെ നിലപാടുകളുമായി നിറഞ്ഞുനിന്നു. കോലഞ്ചേരി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്താനും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം തുണയായി.
ഭാര്യ: ലിസ ജോർജ് കോട്ടയം വിരുത്തിപ്പടവിൽ കുടുംബാംഗം. മക്കൾ: പൗലോ ജോർജ് (ഡയറക്ടർ, സിമേഗ ഫുഡ് ഇൻഗ്രേഡിയന്റ്സ്, കടയിരുപ്പ്), മിറിയ വർഗീസ്. മരുമക്കൾ: മിറിയം ജോർജ്, സച്ചിൻ വർഗീസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പലേഡിയൻ നെറ്റ്വർക്സ്, യുഎസ്എ). പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ അനുശോചിച്ചു.
ജീവകാരുണ്യ, സേവന മേഖലകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു, ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെഡറേഷൻ പോലുള്ള സന്നദ്ധ സംഘടനകളിലൂടെ. സൗമ്യമായ മുഖത്തോടെ, വ്യക്തതയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ദീർഘദർശിയെയാണ് ജോർജ് പോളിന്റെ വിയോഗത്തോടെ നഷ്ടപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍