ബിജെപിയുടെ അമിത ആത്മവിശ്വാസം ശക്തിപ്പെടുത്തിയത് ബിജെപി വിരുദ്ധ വികാരത്തിൽ രൂപം കൊണ്ട കൂട്ടുകെട്ടിനെ; അജിത് പവാറിൽ വിശ്വസിച്ച് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞതോടെ നഷ്ടമായത് ആദ്യം നേടിയ സഹതാപ തരംഗം; ഒറ്റക്ക് മത്സരിച്ചാൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തെ തകർത്തത് അതിനാടകീയ നീക്കങ്ങൾ; അധികാരത്തിൽ നിന്നും മാറി നിന്ന് മകനെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ ഉദ്ധവ് താക്കറെ സ്വയം മുഖ്യമന്ത്രിയാകുമ്പോൾ മുംബൈ കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ ബിജെപി വൃത്തങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഉദ്ധവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപി വിരുദ്ധ വികാരം ആളികത്തിച്ചാണ്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ കോൺഗ്രസും എൻസിപിയും അടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ എക്കാലത്തേയും വിശ്വാസം. അത് മറികടന്നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയെ നയിക്കാനെത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ നയിക്കാൻ ഉദ്ധവ് എത്തുമ്പോൾ അത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. മഹാരാഷ്ട്രയിൽ ബിജെപിക്ക് കോട്ടകളിൽ പോലും വിള്ളലുണ്ടാക്കാൻ ഉദ്ധവിന് കഴിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും എൻസിപിക്കും എതിരെ സഖ്യമായാണ് ബിജെപിയും ശിവസേനയും മത്സിച്ചത്. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം മുതലെടുക്കാൻ ശിവസേന രംഗത്ത് വന്നു. മകൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാനാണ് അച്ഛൻ ഉദ്ധവ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസും എൻസിപിയും ഉദ്ധവിനെ നേതാവായി കണ്ടപ്പോൾ ബാൽ താക്കറെയുടെ മകൻ അധികാര കസേരയിൽ എത്തുകയാണ്. ഇനി മഹാരാഷ്ട്രയെ ഉദ്ധവ് നയിക്കും.
സോണിയയുടെ സൈന്യമെന്ന് വിളിച്ച് ഉദ്ധവ് സർക്കാരിനെ കളിയാക്കാൻ ബിജെപി മുന്നിലുണ്ട്. പക്ഷേ എൻസിപിയിൽ നിന്ന് അജിത് പവാറിനെ അടർത്തിയെടുത്ത് തന്ത്രം പൊളിഞ്ഞത് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന് വിനയാണ്. മുന്നണിയായി നിന്ന് ജയിച്ചിട്ടും എൻസിപിയുടെ കാലുമാറ്റത്തിൽ കിട്ടിയ സഹതാപ തരംഗവും നഷ്ടമാകുകയാണ്. ബിജെപിയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണത്തെ ശിവസേനയും മറികടന്നു. അതിലും വലിയ നാടകമാണ് അജിത് പവാറിനേയും കൂട്ടി ഫഡ്നാവീസിനെ പുലർച്ചെ മുഖ്യമന്ത്രിയാക്കിയത്. സുപ്രീംകോടതിയിൽ നിന്ന് അതിവേഗ വിശ്വാസ വോട്ടിന് വിധി വന്നപ്പോൾ ഫഡ്നാവീസും അജിത് പവാറും രാജിവച്ചു. അജിത് പവാർ എൻസിപി പാളയത്തിൽ എത്തുകയും ചെയ്തു. അങ്ങനെ അജിത് പവാറിനെ വിശ്വസിച്ച ബിജെപിക്ക് കിട്ടിയത് മുട്ടൻ പണിയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നില്ല മത്സരിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 120ഓളം സീറ്റുമായി അധികാരത്തിലെത്തി. എന്നാൽ ലോക്സഭയിൽ മഹാരാഷ്ട്ര തൂത്തുവാരാനായി ചില വിട്ടുവീഴ്ചകൾ നടത്തി. ശിവസേനയെ സഖ്യത്തിലേക്ക് കൊണ്ടു വന്നു. നിയമസഭയിലും അത് തുടർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെങ്കിൽ ബിജെപിക്ക് 105ൽ കൂടുതൽ സീറ്റ് കിട്ടുമായിരുന്നു. എന്നാൽ ശിവസേനയെ ഒപ്പം നിർത്തി എൻഡിഎയെ കരുത്തുള്ളതാക്കാനായിരുന്നു ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ തീരുമാനം. പൂച്ചയെ പോലെ എല്ലാം അതുവരെ കേട്ടു നിന്ന ശിവസേന ഫലപ്രഖ്യാപനത്തിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലെന്ന് കണ്ടെപ്പോൾ നിലപാട് മാറ്റി. ഇതാണ് പുതിയ ബിജെപി വിരുദ്ധ സർക്കാരിലേക്ക് കാര്യങ്ങളെത്തിച്ചത്.
രണ്ടാംതവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നാലുദിവസം പിന്നിടുമ്പോഴാണ് ദേവേന്ദ്ര ഫഡ്നവിസിനു രാജിവെക്കേണ്ടി വന്നത്. ഉദ്ധവ് താക്കറെയെ പൊതുനേതാവായി പ്രഖ്യാപിച്ച് ശിവസേന-എൻ.സി.പി.-കോൺഗ്രസ്സഖ്യം മന്ത്രിസഭയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതിനു പിറ്റേന്നായിരുന്നു ഫഡ്നവിസ് മുഖ്യമന്ത്രിയായും എൻ.സി.പി. നിയമസഭാകക്ഷി നേതാവായിരുന്ന അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നവംബർ 23-നു രാവിലെ 5.47-ന് രാഷ്ട്രപതിഭരണം നീക്കി രാവിലെ 7.50-നു മാധ്യമങ്ങളെപ്പോലും അറിയിക്കാതെയായിരുന്നു സത്യപ്രതിജ്ഞ. വാർത്താ ഏജൻസി എ.എൻ.ഐ.യെ മാത്രമാണ് ചടങ്ങിലേക്കു ക്ഷണിച്ചത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച്, ഗവർണറെ കാണാനിരുന്ന മഹാസഖ്യത്തിനു വിശ്വസിക്കാവുന്നതിനും അപ്പുറത്തായിരുന്നു ബിജെപി.യുടെ അപ്രതീക്ഷിത നീക്കം. ഈ നീക്കത്തിലൂടെ ശിവസേനയുടെ ചതിയുണ്ടാക്കി നൽകിയ സഹതാപവും ബിജെപിക്ക് നഷ്ടമായി. അധികാരത്തിന് കുറുക്കു വഴികൾ തേടുന്ന പാർട്ടിയായി ബിജെപിയെ മുദ്രകുത്തി കോൺഗ്രസും ശിവസേനയും ഉദ്ധവ് താക്കറെയ്ക്ക് പിന്നിൽ ഒരുമിച്ചു. അജിത് പവാറും മറുകണ്ടം ചാടി.
22നു രാത്രി നടന്ന ശിവസേനഎൻസിപികോൺഗ്രസ് യോഗത്തിലാണ് ഉദ്ധവ് താക്കറെയെ പുരോഗമന സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുത്തത്. എന്നാൽ 23നു പുലർച്ചെ എൻസിപിയിലെ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ പലരും അത്ഭുതപ്പെട്ടു. ചക്രവ്യൂഹത്തിൽ ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന പല നേതാക്കളും പകച്ചു. അപ്പോഴും പതറാതെ നിന്നു ഉദ്ധവ്. ശിവസേന സ്ഥാപിച്ചും പരിപാലിച്ചും ബാൽ താക്കറെ മറാത്തമണ്ണിൽ പുതിയ രാഷ്ട്രീയം കെട്ടിപൊക്കി. ഇപ്പോൾ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ തുറക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്കുള്ള വാതിൽ. അച്ഛൻ ബാൽതാക്കറയുടെ കരുത്ത് നെഞ്ചിൽ സൂക്ഷിക്കുന്നുണ്ട് ഉദ്ധവും. അതുകൊണ്ട് തന്നെയാണ് ബിജെപി ഭയക്കുന്നതും. ഉദ്ധവിലേക്ക് മുംബൈ എത്തിയാൽ പിന്നെ തിരിച്ചു പിടിക്കാനാകുമോ എന്ന ഭയം അവർക്കുണ്ട്. 1960 ജൂലൈ 27നു ബാൽ താക്കറെയുടെയും മീനയുടെയും മൂന്നാമത്തെ സന്താനമായാണ് ഉദ്ധവ് ജനിച്ചത്. രാജ് താക്കറെയെപ്പോലെ ഉദ്ധവും ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു ബിരുദമെടുത്തു. ഏരിയൽ ഫൊട്ടോഗ്രഫിയിലും വന്യജീവി ഫൊട്ടോഗ്രഫിയിലും ഉദ്ധവ് കേമനായി. ഫോട്ടോശേഖരങ്ങളുടെ രണ്ടു പുസ്തകങ്ങൾ പേരിലുണ്ട്. രശ്മിയാണു ഭാര്യ. മൂത്ത മകൻ ആദിത്യ നിലവിൽ എംഎൽഎയാണ്. ഇളയമകൻ തേജസ് പരിസ്ഥിതി സംരക്ഷണ രംഗത്താണ് ചുവടുറപ്പിക്കുന്നത്.
കേന്ദ്രത്തിൽ മോദി-ഷാ കൂട്ടുകെട്ടു പിടിമുറുക്കിയതോടെ ബിജെപിയിൽ നിന്നായി സേനയ്ക്കു വെല്ലുവിളി. 2014 ൽ കേന്ദ്ര, സംസ്ഥാന ഭരണത്തിൽ ശിവസേനയ്ക്കു പ്രധാന മന്ത്രിപദമൊന്നും ലഭിച്ചില്ല. 2019 ൽ സഖ്യം വീണ്ടും അധികാരമേറിയപ്പോഴും താരതമ്യേന പ്രാധാന്യം കുറഞ്ഞ ഘനവ്യവസായ മന്ത്രാലയമാണ് നൽകിയത്. അതൃപ്തി പരസ്യമാക്കാതെ മുന്നോട്ടു നീങ്ങുമ്പോഴാണു നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ മുഖ്യമന്ത്രിപദം പങ്കിടാനാവില്ലെന്ന കർശനനിലപാട് ബിജെപി കൈക്കൊണ്ടത്. ഒരുപക്ഷേ അജിത് പവാറിന്റെ അട്ടിമറിക്കു മുൻപ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിൽ ഏറിയിരുന്നെങ്കിൽ ഭരണത്തിന്റെ റിമോട്ട് കൺട്രോൾ ശരദ് പവാറിന്റെ പക്കലായിരുന്നേനെ. ഇതും മാറുകയാണ്. എംഎൽഎമാരെ ഒരുമിച്ച് നിർത്തി ത്രികക്ഷി സർക്കാരിന്റെ യഥാർത്ഥ നേതാവായി ഉദ്ധവ് മാറി. അതുകൊണ്ട് തന്നെ ഇനി സർവ്വ സൈനാധിപനായി തന്നെ മുഖ്യമന്ത്രിയാകാം. ബുധനാഴ്ച തന്നെ നിയമസഭയിൽ വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതിവിധി വന്ന് മണിക്കൂറുകൾക്കകം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവെച്ചതിലേക്ക് കാര്യങ്ങളെത്തയത് ഉദ്ധവിന്റെ ഉറച്ച നിലപാടുകളാണ്. ഇതോടെ 162 എംഎൽഎ.മാരുടെ പിന്തുണയുള്ള ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി സർക്കാരുണ്ടാക്കാനുള്ള അരങ്ങൊരുങ്ങി.
സഖ്യത്തിന്റെ നേതാക്കൾ ചൊവ്വാഴ്ച വൈകീട്ട് ഗവർണർ ഭഗത്സിങ് കോഷിയാരിയെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ചു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവാജിപാർക്കിൽ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂർ തികയും മുമ്പെയാണ് രണ്ടാമൂഴത്തിൽ ഫഡ്നവിസിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഉപമുഖ്യമന്ത്രി അജിത് പവാർ രാജിസമർപ്പിച്ചതിന് പിന്നാലെയാണ് ഫഡ്നവിസും ഒഴിഞ്ഞത്. എൻ.സി.പി. സഭാംഗങ്ങളുടെ പിന്തുണ സമാഹരിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് അജിത് പവാർ പിൻവാങ്ങിയത്. ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന അഘാഡിയുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ 10.30-ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിപറഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനകം എംഎൽഎ.മാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി അന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഉത്തരവ്. വിശ്വാസവോട്ടെടുപ്പ് വൈകിയാൽ കുതിരക്കച്ചവടത്തിനു സാധ്യതയുണ്ടെന്നും വിധിയിൽ നിരീക്ഷിച്ചു.
വിശ്വാസവോട്ടെടുപ്പ് നേരത്തേയാക്കേണ്ടതില്ലെന്നും ഗവർണറുടെ തീരുമാനത്തിൽ ഇടപെടരുതെന്നുമുള്ള ഫഡ്നവിസിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. കേസ് 12 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ച സമയപരിധിക്കകം ഭൂരിപക്ഷത്തിനു വേണ്ട 145 എന്ന സംഖ്യയിലേക്കെത്താൻ കഴിയില്ലെന്നു ബോധ്യമായതോടെയാണ് വിശ്വാസവോട്ടുതേടാതെ രാജിവെക്കാൻ ഫഡ്നവിസ് തീരുമാനിച്ചത്. പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രി നാലുമണിയോടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് നിയമസഭാ സമ്മേളന നടത്തിപ്പിന് ഗവർണർ താത്കാലിക സ്പീക്കറെ നിയോഗിച്ചു. ബിജെപി.യിലെ കാളിദാസ് കൊളംബ്കർ ചൊവ്വാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബുധനാഴ്ച നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്