സംസ്ഥാനം ഭരിക്കുന്നത് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല; ഛത്രപതി ശിവാജി സ്വപ്നം കണ്ട മഹാരാഷ്ട്രയായി സംസ്ഥാനത്തെ മാറ്റും; ഫട്നാവിസ് ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാർ; ഒന്നിനെയും ഭയക്കുന്നില്ല; നുണകൾ ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്നും നിയുക്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ; സത്യപ്രതിജ്ഞ ഞായറാഴ്ച ശിവാജി പാർക്കിൽ; മോദിയെ മാത്രമല്ല അമിത് ഷായെയും ചടങ്ങിന് ക്ഷണിക്കുമെന്ന് ശിവസേന; ശരദ് പവാറിനെ കണ്ട് മുറിവുണക്കി അജിത് പവാർ
മറുനാടൻ ഡെസ്ക്
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ഡിസംബർ 1ന് ഞായറാഴ്ചയായിരിക്കും. ശിവാജി പാർക്കിൽ വൈകിട്ട് അഞ്ച് മണിക്കായിരിക്കും സത്യപ്രതിജ്ഞ. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ നേതാവായി ഉദ്ധവിനെ തിരഞ്ഞെടുത്തു.മഹാ വികാസ് അഗാഡിയുടെ മൂന്നുപ്രതിനിധികൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.
ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്ന് എല്ലാവരുടെയും താൽപര്യമാണെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. പുതിയ മുന്നണിയുടെ പേര് അംഗീകരിക്കുന്ന പ്രമേയം നേരത്തെ ത്രികക്ഷി സഖ്യത്തിന്റെ യോഗം പാസാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കും. അമിത് ഷായെ പോലും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു.
'ഛത്രപതി ശിവാജി സ്വപ്നം കണ്ട മഹാരാഷ്ട്രയായി സംസ്ഥാനത്തെ മാറ്റുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എന്നെ ഏൽപിച്ച ഉത്തരവാദിത്തം ഞാൻ സ്വീകരിക്കുന്നു. ഞാൻ ഒറ്റയ്ക്കല്ല. നിങ്ങളെല്ലാം മുഖ്യമന്ത്രിമാരാണ്. ഇന്ന് സംഭവിച്ചതാണ് യഥാർഥ ജനാധിപത്യം. നമ്മൾ, ഒറ്റക്കെട്ടായി സംസ്ഥാനത്തെ കർഷകരുടെ കണ്ണീരൊപ്പും'- ഉദ്ധവ് താക്കറെ പറഞ്ഞു. ദേവേന്ദ്ര ഫട്നാവിസ് ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാറാണ്. ഒന്നിനെയും ഭയക്കുന്നില്ല. നുണകൾ ഹിന്ദുത്വത്തിന്റെ ഭാഗമല്ല. ആവശ്യമുള്ളപ്പോൾ അവർ ആലിംഗനം ചെയ്യും, അതല്ലാത്തപ്പോൾ ഉപേക്ഷിക്കും. സംസ്ഥാനം ഭരിക്കുന്നത് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. സോണിയ ഗാന്ധിക്കും മറ്റുള്ളവർക്കും നന്ദി പറയുന്നു. പരസ്പര വിശ്വാസത്തോടെ, രാജ്യത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അതിനിടെ, അജിത് പവാർ ശരദ് പവാറുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
അതേസമയം, മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. പുതിയ എംഎൽഎമാർ നാളെ രാവിലെ 8 മണി മുതൽ സത്യപ്രതിജ്ഞ ചെയ്യും. വഡാലയിൽ നിന്നുള്ള ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കറാണ് പ്രോട്ടെം സ്പീക്കർ. 287 എംഎൽഎമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഭഗത് സിങ് കോഷ്യാരിയാണ് സഭാ സമ്മേളനം വിളിച്ചുചേർത്തത്.
ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ആദ്യമേ വ്യക്തമായിരുന്നുവെന്നും അവർ കുതിരക്കച്ചടവത്തിന് ശ്രമിക്കുകയായിരുന്നുവെന്നും നവാബ് മാലിക്ക് പറഞ്ഞു.അതേസമയം, എൻസിപി പ്രവർത്തകർ അജിത് പവാറിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുകയാണ്. അജിത് ദാദാ വീ ലവ് യു എന്നെഴുതിയ പോസ്റ്ററുകളാണ് പ്രവർത്തകർ കൈയിലേന്തിയത്. അജിത് ഇനി കോൺഗ്രസ്.-എൻസിപി -ശിവസേന മുന്നണിക്കൊപ്പമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഇന്ന് രാവിലെ ശരദ് പവാർ തന്റെ അനന്തരവനെ ഫോണിൽ വിളിച്ചതോടെയാണ് ദേവേന്ദ്ര ഫട്നാവിസിന്റെ നാല് ദിവസം പ്രായമായ സർക്കാരിനെ തകിടം മറിച്ചത്. അജിത് പാർട്ടിയിൽ മടങ്ങിയെത്തിയാൽ, അദ്ദേഹത്തിന്റെ അഭിമാനം സംരക്ഷിക്കപ്പെടുമെന്ന് പല എൻസിപി നേതാക്കളും അദ്ദേഹത്തെ വിളിച്ചുപറഞ്ഞതായാണ് റിപ്പോർട്ട്.
പവാർ സംസാരിച്ചതിന് പിന്നാലെ, അജിത് പവാറുമായി സുപ്രിയ സുലെ ഭർത്താവ് സദാനന്ദ് സുലെ തെക്കൻ മുംബൈയിലെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സുലെയെ കണ്ടതിന് ശേഷം അജിത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവായ വർഷയിലെത്തി. അവിടെ അപ്പോൾ ബിജെപി കോർ കമ്മിറ്റി യോഗം നടക്കുകയായിരുന്നു. യോഗത്തിന് ശേഷം വ്യക്തിപരമായ കാരണങ്ങളുടെ പേരിലെന്ന് സൂചിപ്പിച്ച് അജിത് രാജി നൽകി. ശനിയാഴ്ച സുപ്രിയ സുലെ അജിത് മടങ്ങിവരണമെന്ന് വികാരനിർഭരമായ ഭാഷയിൽ അഭ്യർത്ഥിച്ചിരുന്നു. ജയന്ത് പാട്ടീൽ, ദിലീപ് വൽസെ പാട്ടാൽ, സുനിൽ താക്കറെ, ഛഗൻ ഭുജ്ബാൽ എന്നിവരുടെ അജിത്തിനെ പാ്ട്ടിലാക്കാൻ നോക്കി.
മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലും, അഹമ്മദ് പട്ടേലും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക് കോൺ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി.
അതേസമയം, ഫട്നാവിസിന്റെ രാജിയോടെ ഏറ്റവും ചരുങ്ങിയ സമയം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ കൂട്ടത്തിലായി അദ്ദേഹത്തിന്റെ സ്ഥാനവും. അഞ്ച് ദിവസത്തിൽ താഴെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നവരുടെ പട്ടികയിൽ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ജഗദംബിക പാലിനും കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും കൂട്ടായി ഇനി ഫഡ്നാവിസും ഉണ്ടാകും. കോൺഗ്രസിന്റെ ഉത്തർപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു ജഗദംബിക പാൽ 43 മണിക്കൂർ സമയമാണ് 1998ൽ കസേരയിൽ ഇരുന്നത്. യെദ്യൂരപ്പ 2018ൽ 55 മണിക്കൂർ മാത്രമായിരുന്നു കർണാടക മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. യെദ്യൂരപ്പയെ പോലെ കോടതി വിധിയാണ് ഫഡ്നാവിസിന്റെയും കസേര തെറിപ്പിച്ചത്. നാളെ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവാണ് ഫഡ്നാവിസിന് തിരിച്ചടിയായി മാറിയത്.
ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാൽ രാജിവെക്കുന്നതായി ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിക്കുകയാിരുന്നു. ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും മുമ്പ് ഫഡ്നാവിസ് രാജിവെക്കുകയായിരുന്നു. ശിവസേനക്കെതിരെ കടുത്ത വിമർശനമാണ് ഫഡ്നാവിസ് ഉന്നയിച്ചത്. അധികാരത്തിലേറാനുള്ള ജനവിധി ലഭിച്ചത് ബിജെപിക്കായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് ശിവസേനവുമായി ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി സഖ്യകക്ഷിയായ ആർപിഐ സംസ്ഥാനത്ത് മുന്നണിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. അജിത് പവാറിനൊപ്പം എൻസിപി എംഎൽഎമാർ എത്തിയാൽ മാത്രമേ മന്ത്രിസഭയ്ക്ക് നിലനിൽപ്പുള്ളൂ എന്ന് പാർട്ടി നേതാവ് രാംദാസ് അതുലെ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് ബിജെപിയും അജിത് പവാറും വെട്ടിലായത്. എൻസിപി എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കഴിയില്ല എന്ന് അജിത് പവാറിനും ബിജെപിക്കും ബോധ്യമായതോടെ നിയമസഭയിൽ പരാജയപ്പെടുന്നതിന് മുമ്പ് രാജിവെക്കുകയായിരുന്നു ഫഡ്നാവിസ്.
അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിന്റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവർണർ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകർ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാർ ഗവർണർക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു.
എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്