പുലർച്ചെ മൂന്നു വയസുകാരന് വയ്യാതായി; ലൈറ്റിട്ടപ്പോൾ അമ്മ കണ്ടത് മുറിക്കുള്ളിൽ നിന്നും ഇഴഞ്ഞു പോകുന്ന പാമ്പിനെ; പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് കണ്ണുകൾ തുറക്കാൻ കഴിയാത്ത നിലയിൽ; ആംബുലൻസിൽ വെച്ച് ആന്റിവെനം നൽകിയും മാനുവലായി വെന്റിലെറ്റർ പ്രവർത്തിപ്പിച്ചും കുട്ടിയെ കോട്ടയം ഐസിഎച്ച്എമ്മിൽ എത്തിച്ചു; സ്വന്തം ആരോഗ്യാവസ്ഥ പരിഗണിക്കാതെ കൂടെ പോയത് ആറാഴ്ച്ച ഗർഭിണിയായ ഡോക്ടർ നിഷാന; മൂന്നു വയസുകാരന്റെ ജീവൻ പൊന്നുപോലെ കാത്ത ഡോക്ടർമാർക്ക് എങ്ങും കൈയടി
എം മനോജ് കുമാർ
പത്തനംതിട്ട: ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സ നൽകുന്നതിൽ വന്ന വീഴ്ചയാണ് ബത്തേരിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷെഹ്ല ഷെറിന്റെ ജീവനെടുത്തത്. ഈ വിദ്യാർത്ഥിനിയുടെ മരണത്തിൽ പൊതുവിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും പ്രതിക്കൂട്ടിൽ തുടരുകയുമാണ്. ഷെഹ്ല ഷെറിന്റെ മരണം ആരോഗ്യവകുപ്പിന്റെ യശസ്സിനു ഇടിവ് തട്ടിച്ചപ്പോൾ പത്തനംതിട്ടയിൽ നിന്നും വരുന്ന പാമ്പ് കടിയുടെ മറ്റൊരു വാർത്ത ഇതേ ആരോഗ്യവകുപ്പിന് പൊൻതൂവലായി മാറുകയാണ്. വെന്റിലെറ്റർ സംവിധാനം ഇല്ലാത്ത ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ആംബുലൻസിൽ വെച്ച് ആന്റിവെനം നൽകി മാനുവൽ ആയി വെന്റിലെറ്റർ പ്രവർത്തിപ്പിച്ച് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചാണ് ഒരു കൂട്ടം ഡോക്ടർമാരുടെ സംഘം കുട്ടിയുടെ ജീവൻ കാത്തത്. പാമ്പ് കടിയെ തുടർന്ന് മരണാസന്നനായ കുട്ടിയെ ജീവൻ രക്ഷിച്ചെടുക്കാൻ ഇവർ കൈക്കൊണ്ട തീരുമാനങ്ങളും പ്രവർത്തികളും പ്രശംസകൾക്കപ്പുറത്ത് നിലകൊള്ളുകയും ചെയ്യുന്നു.
അത്യാസന്ന നിലയിലുള്ള ഒരു രോഗിയുടെ ജീവൻ ഡോക്ടർമാർക്ക് എങ്ങിനെയൊക്കെ രക്ഷിക്കാൻ കഴിയും എന്നുള്ള വ്യക്തസന്ദേശമാണ് സ്വന്തം പ്രവർത്തികളിലൂടെ പത്തനംതിട്ട-കോട്ടയം സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കേരളത്തോടു പറഞ്ഞു തരുന്നത്. വയനാട് ജീവൻ നഷ്ടമായ ഷെഹ്ലയ്ക്കായി എന്തൊക്കെ ചെയ്യാൻ കഴിയുമായിരുന്നു എന്നുള്ള സന്ദേശവും ഈ ജീവൻ രക്ഷാശ്രമങ്ങളിൽ സ്പഷ്ടവുമാണ്. വയനാട് ചെയ്യാത്തത് പത്തനംതിട്ട ചെയ്തപ്പോൾ മൂന്നു വയസുകാരന് ജീവൻ തിരികെ ലഭിച്ച കഥ കൂടിയാണിത്.
വീട്ടിൽ ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റതിനെ തുടർന്ന് മരണാസന്നനായ മൂന്നു വയസുകാരനെയാണ് പത്തനംതിട്ട-കോട്ടയം സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കഠിന പ്രയത്നം നടത്തി രക്ഷിച്ചെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രജീഷ്, ഡോക്ടർ നിഷാന, ആർഎംഒ ഡോക്ടർ ആഷിഷ്, കോട്ടയം ഐസിഎച്ച്എമ്മിലെ ആർഎംഒ ഡോക്ടർ ജയപ്രകാശ് എന്നിവരാണ് കുട്ടിയുടെ ജീവൻ രക്ഷിച്ച തിളക്കത്തിൽ നിലകൊള്ളുന്നത്. പുലർച്ചെ പാമ്പ് കടിയേറ്റ് ജീവൻ നഷ്ടമാകാവുന്ന അവസ്ഥയിലുള്ള മൂന്നു വയസുകാരനാണ് ഉറക്കം പോലും വെടിഞ്ഞുള്ള ഇവരുടെ അക്ഷീണം പ്രയത്നത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ആറാഴ്ച ഗർഭിണിയായിരിക്കെ, യാത്രകൾക്ക് വിലക്കുള്ള സമയത്ത് ഇതൊന്നും ശ്രദ്ധിക്കാതെ പുലർച്ചെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് കുട്ടിയുടെ ജീവനുമായി അറുപത് കിലോമീറ്റർ അകലെയുള്ള കോട്ടയത്തെ ഐസിഎച്ച്എമ്മിലേക്ക് ആംബുലൻസിൽ കുതിച്ച ഡോക്ടർ നിഷാനയുടെ പ്രവർത്തി ഈ രക്ഷാശ്രമത്തിൽ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.
പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ രാജേഷ്-ഇന്ദിര ദമ്പതികളുടെ ഇളയകുട്ടി കൃഷ്ണ ചന്ദിനാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പ് കടിയേൽക്കുന്നത്. പ്രമേഹത്തെ തുടർന്ന് അന്ധത ബാധിച്ചയാളാണ് രാജേഷ്. ലോട്ടറി തൊഴിലാണ് രാജേഷിന്റെത്. പുലർച്ചെ വീട്ടിനുള്ളിൽ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മച്ചൊക്കെക്കെയുള്ള വീടാണിത്. കുട്ടിക്ക് പുലർച്ചെ വയ്യാതെയായി. എന്താണ് എന്ന് ആർക്കും മനസിലായില്ല. മാതാപിതാക്കൾ എഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടു. ഇതോടെ അയൽവാസിയെ വിളിച്ച് പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാലേ മുക്കാലോടെയാണ് ഇവർ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയുടെ അവസ്ഥ. പുലർച്ചെ മൂന്നു മണിയോടെ പാമ്പ് കടിയേറ്റിട്ടും നാലെ മുക്കാലോടെയാണ് ഇവർ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുന്നത്.
അതി ഗുരുതരമായ അവസ്ഥയിലായിരുന്നു കുട്ടി. കണ്ണുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ശ്വാസം എടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. വെന്റിലേറ്റർ ഇല്ലാത്ത ആശുപത്രികൂടിയാണിത്. സിപിആർ ഇവർ കുട്ടിക്ക് ആദ്യം തന്നെ തുടർച്ചയായി നൽകിക്കൊണ്ടിരുന്നു. വേന്റിലെറ്റർ ഇല്ലാത്തതിനാൽ ആന്റിവെനം എങ്ങിനെ കൊടുക്കും എന്നും ചോദ്യം ഉയർന്നു, എന്ത് ചെയ്തും കുട്ടിയുടെ ജീവൻകാക്കാം എന്ന തീരുമാനത്തിൽ തന്നെ ഡോക്ടർമാർ എത്തി. സിപിആർ തുടരെ നൽകി. കുട്ടിയെ ആംബുലൻസിലേക്ക് മാറ്റി. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കൊട്ടിയം എൻഎസ്എസ് കോളേജിലെ കെമിസ്ട്രി പ്രൊഫസർ പ്രകാശ് ചന്ദ്രൻ ഇവരോട് തുടരെ തുടരെ കമ്മ്യൂണിക്കേറ്റ് ചെയ്തു കൊണ്ടിരുന്നു. കുട്ടിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഡോക്ടർ ജയപ്രകാശ് കോട്ടയം മെഡിക്കൽ കോളേജിൽ തയ്യാറാക്കി നിർത്തി. നാല്പത്തിയെട്ട് മണിക്കൂർ കഴിഞ്ഞു മാത്രം എന്തെങ്കിലും പറയാൻ കഴിയുന്ന അവസ്ഥയായിരുന്നു കോട്ടയത്ത് എത്തുമ്പോൾ കുട്ടിയുടെത്. എന്നാൽ ആദ്യഘട്ട ചികിത്സ നൂറു ശതമാനം ശരിയായതിനാൽ ഇരുപത്തിനാല് മണിക്കൂർ കൊണ്ട് കൃഷ്ണ ചന്ദ് ഗുരുതരനില തരണം ചെയ്തു.
കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നപ്പോൾ പ്രൊഫസർ പ്രകാശ് ചന്ദ്രൻ നന്ദി സൂചകമായി ആരോഗ്യമന്ത്രിക്ക് ഇമെയിൽ നൽകി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആർഎംഒ ഡോക്ടർ ആഷിഷിന്റെ നേതൃത്വത്തിൽ കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും ചെയ്തു. ഒരു രോഗി സുഖം പ്രാപിച്ചാൽ പിന്നെ ആ രോഗിയെ തിരക്കാത്ത ഡോക്ടർമാർ തന്നെയാണ് കുട്ടി തിരികെ എത്തിയപ്പോൾ ഇവരുടെ ഓമല്ലൂരെ വീട്ടിൽ പോയി കണ്ടത്. എത്രത്തോളം ഗുരുതര നിലയിലുള്ള കുട്ടിയെയാണ് തങ്ങൾ രക്ഷിച്ചെടുത്തത് എന്ന ബോധം ഉള്ളതിനാലാണ് ഡോക്ടർ സംഘം കുട്ടിയെ വീട്ടിൽ പോയി സന്ദർശിച്ചത്. ഇതും ആതുര ശുശ്രൂഷ രംഗത്തെ വേറിട്ട ചരിത്രമാവുകയും ചെയ്യുന്നു. ആറാഴ്ച ഗർഭിണിയായിരിക്കെ യാത്രയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കെ ആംബുലൻസിൽ കുട്ടിയുമായി പറന്ന ഡോക്ടർ നിഷാനയുടെ പ്രതികരണം ഇങ്ങനെ:
ഉള്ളിലുണ്ടായിരുന്നത് ശ്വാസം നിലച്ച കുട്ടിയുടെ ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രം: ഡോക്ടർ നിഷാന
പുലർച്ചെ നാലേമുക്കാലോടെയാണ് ഒപ്പമുള്ളവർ കൃഷ്ണചന്ദുമായി ആശുപത്രിയിൽ എത്തുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രജീഷാണ് കുട്ടിയെ പരിശോധിക്കുന്നത്. ഞാൻ വാർഡ് ഡ്യൂട്ടിയിലായിരുന്നു. ഡോക്ടർ എന്നെ സഹായത്തിനു വിളിക്കുകയായിരുന്നു. കുട്ടിയെ ഞങ്ങൾ കഴിയുന്ന രീതിയിൽ വെന്റിലെറ്റ് ചെയ്തു. വെന്റിലേറ്റർ ഇല്ലാത്ത ആശുപത്രിയാണ്. ആന്റി സ്നേക്ക് വെനം കൊടുക്കണമെങ്കിൽ ഒരു ഡോക്ടർ കൂടി ഒപ്പം വേണം. അതിനാണ് ഞാൻ ഡോക്ടറെ സഹായിക്കാൻ ഒപ്പം നിന്നത്. ഒരു സ്റ്റാഫ് നഴ്സ്കൂടി ഒപ്പമുണ്ടായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. വിഷം കുട്ടിയുടെ ഞരമ്പിനെ ബാധിച്ചിരുന്നു. മോശം അവസ്ഥയിലായിരുന്നു. റെസ്പിറെറ്ററി ഫെയിലിയർ എന്ന അവസ്ഥയിലായിരുന്നു കുട്ടി. അതിനാലാണ് കൃത്രിമ ശ്വാസോച്ഛ്വാസം ഞങ്ങൾ നല്കിക്കൊണ്ടിരുന്നത്.
വെന്റിലെറ്റർ ഇല്ലാത്തതിനാൽ കോട്ടയം വരെ ഞങ്ങൾ മാനുവൽ ആയി ഇത് നൽകിക്കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ കുട്ടിക്ക് കഴിയുന്ന അവസ്ഥയായിരുന്നില്ല. കുട്ടി ശ്വാസവും എടുക്കുന്നുണ്ടായിരുന്നില്ല. കണ്ണുകൾ അടഞ്ഞിരുന്നു. ഓക്സിജന്റെ അളവ് ശരീരത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം ഞങ്ങൾ സിപിആർ കൊടുത്തുകൊണ്ടിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിനകത്തേക്ക് ട്യൂബിട്ടു. വെന്റിലെറ്റർ ഇല്ലാത്തതിനാൽ അടിയന്തരഘട്ടങ്ങളിൽ കൃത്രിമശ്വാസം നൽകാനുള്ള ആംബു ബാഗ് കണക്ട് ചെയ്തു. കുട്ടിയെ ആംബുലൻസിൽ കയറ്റി. മാനുവൽ ആയി ഞെക്കിയാണ് ഞങ്ങൾ ഈ സംവിധാനം പ്രവർത്തിപ്പിച്ചത്. ആംബുലൻസിൽവച്ചാണ് ഞങ്ങൾ ആന്റിവെനം നൽകുന്നത്. റിയാക്ഷൻ ഉണ്ടോന്നു ഞങ്ങൾ പരിശോധിച്ചും കൊണ്ടിരുന്നു.
ആന്റിവെനം നൽകിയപ്പോൾ വേറെ റിയാക്ഷൻ ഒന്നും വന്നില്ല. കുട്ടി അനങ്ങാൻ തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് എത്തിയപ്പോൾ ഉടൻ ഞങ്ങൾ കുട്ടിയെ അവിടുത്തെ വെന്റിലെറ്റർ സംവിധാനത്തിലേക്ക് മാറ്റി. രണ്ടു ദിവസം കുട്ടിയുടെ നില ആശങ്കാജനകമായിരുന്നു. പക്ഷെ കുട്ടി പതുക്കെ പതുക്കെ റിക്കവറി ചെയ്തുകൊണ്ടിരുന്നു. ഞാൻ ഗർഭിണിയാണെന്ന് അപ്പോൾ ചിന്തിച്ചതേയില്ല. അറുപതു കിലോമീറ്റർ കോട്ടയത്തേക്ക് സഞ്ചരിക്കണം എന്നും ഞാൻ ആലോചിച്ചില്ല. അപ്പോൾ മനസിലുണ്ടായ ചിന്ത എങ്ങിനെയെങ്കിലും കുട്ടിയെ രക്ഷിക്കുക എന്നതായിരുന്നു. കുട്ടി രക്ഷപ്പെട്ടപ്പോൾ വലിയ ആശ്വാസവും തോന്നി. കുട്ടിയെ അതിനു ശേഷം ഞാൻ കണ്ടതേയില്ല. ആർഎംഒ അടക്കമുള്ളവ ഡോക്ടർമാരുടെ സംഘം പിന്നീട് ഈ കുട്ടിയെ വീട്ടിൽ പോയി കണ്ടു. ആദ്യഘട്ട ചികിത്സ നൂറു ശതമാനം വിജയപ്രഥമായിരുന്നു എന്ന് കോട്ടയം ഐഎംസിഎച്ചിലെ ഡോക്ടർമാർ എന്നോടു പറഞ്ഞു. വിഷം കുട്ടിയുടെ ഞരമ്പുകളെ ബാധിച്ചതിനാൽ കുട്ടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നില്ല. ഇതിനാണ് വെന്റിലെറ്റർ സഹായം കുട്ടിക്ക് നൽകുന്നത്. ആന്റിവെനം കൊടുക്കുമ്പോൾ ചിലപ്പോൾ അതിനെ റിയാക്ഷൻ ആയി കുട്ടിയുടെ ശ്വാസം നിലയ്ക്കാൻ സാധ്യതയുണ്ട്. അതിനാണ് കുട്ടിക്ക് വെന്റിലെറ്റർ സഹായം ആവശ്യമായി വരുന്നത്. അതിനാണ് വെന്റിലെറ്റർ ഘടിപ്പിക്കുന്നത്. ഞങ്ങൾ വെന്റിലെറ്റർ ഇട്ടത് കുട്ടിയിൽ പാമ്പിൻ വിഷം പ്രവർത്തിച്ചത് കാരണം ശ്വാസം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ശ്വാസം എടുക്കാൻ കഴിയുന്ന ഞരമ്പുകളെ വിഷം ബാധിച്ചിരുന്നു. അതിനാലാണ് വെന്റിലെറ്റർ സഹായം മാനുവൽ ആയി ഞങ്ങൾ നൽകിക്കൊണ്ടിരുന്നത്-നിഷാന പറയുന്നു.
പ്രൊഫസർ പ്രകാശ് ചന്ദ്രൻ ആരോഗ്യമന്ത്രിക്ക് നൽകിയ കത്ത്:
ബഹു. ഷൈലജ ടീച്ചർ,
പത്തനംതിട്ടയ്ക്കടുത്തു ഓമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു വാടകവീട്ടിൽ കഴിയുന്ന രാജേഷ് എന്ന അന്ധനായ ലോട്ടറി വിൽപ്പനകാരന്റെ കൃഷ്ണചന്ദ് എന്ന 3 വയസ്സുകാരന് ഇക്കഴിഞ്ഞ വിജയദശമി നാളിൽ പുലർച്ചെ 3മണിക്ക് വീട്ടിലെ കിടക്കയിൽ വച്ചു പാമ്പുകടിയേറ്റു. വിഷം നാഡി വ്യൂഹത്തെ ബാധിച്ചതിനാൽ ശരീരം പൂർണമായും തളർന്ന കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില വഷളായ തിനാൽ കുട്ടിയെ ഉടനെ കോട്ടയം മെഡി. കോളേജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അവിടെയെത്തിച്ച കുട്ടി അത്യാസന്ന നിലയിലായിരുന്നെങ്കിലും ventilator സഹായത്തോടെ ഏതാണ്ട് 48 മണിക്കൂർ നീണ്ട കഠിന പ്രയത്നത്തി ന് ശേഷം ആർഎംഒ ഡോക്ടർ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. ഇന്ന് സംഭവത്തിന് രണ്ടാഴ്ചകൾക്കു ശേഷം കൃഷ്ണചന്ദ് ആരോഗ്യം വീണ്ടെടുത്തു സാധാരണ നിലയിൽ എത്തി കഴിഞ്ഞിരിക്കുന്നു...
നിർധനരും നിരാലംബരുമായ ആയിരക്കണക്കിന് രോഗികൾക്കു ആശ്രയമായ, താങ്കളുടെ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന, നിരവധി ആതുരാലയങ്ങളിൽ ദിനം പ്രതി നൂറുകണക്കിന് കൃഷ്ണചന്ദ്രന്മാർ ഇതു പോലെ സുഖം പ്രാപിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ ഈ കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിൽ ഡോക്ടർ ജയപ്രകാശി നൊപ്പം അഭിനന്ദമർഹിക്കുന്ന മറ്റു ചില വ്യക്തികൾ കൂടിയുണ്ട്. അതിൽ പ്രധാനി, ഒരു പക്ഷെ, തന്റെ വയറ്റിലുള്ള ആറാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ പോലും പണയം വച്ചു കൊണ്ട് അതി ദുർഘടമായ 2 മണിക്കൂർ ആംബുലൻസ് യാത്രയിൽ കൃഷ്ണചന്ദിന് കൃത്രിമ ശ്വാസോച്ഛ്വാസവും മറ്റു പ്രാഥമിക ചികിത്സയും നൽകി അവനെ അനുഗമിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ നിഷാനയാണ്. അവരുടെ അവസരോചിതമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ആ കുട്ടി ജീവനോടെ കോട്ടയം ഐസിഎച്ചിൽ ൽ എത്തുമായിരുന്നില്ലെന്നു ഡോക്ടർ ജയപ്രകാശ് തന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ഇതുപോലെയുള്ള യാത്രകൾ എത്രത്തോളം അപകടകരമാണെന്ന് അറിയുന്ന ഒരു ഡോക്ടർ തന്നെ ഇതാരമൊരു സാഹസത്തിനു മുതിർന്ന സംഭവങ്ങൾ നമ്മുടെയിടയിൽ അധികം കാണാനിടയില്ല... പിന്നീട്, സുഖംപ്രാപിച്ചു തിരികെ എത്തിയ കൃഷ്ണചന്ദിനെ കാണുവാൻ പത്തനം തിട്ട ജനറൽ ആശുപത്രിയിലെ ആർഎംഒ ഡോക്ടർ ആഷിഷിന്റെ മെഡിക്കൽ സംഘം അവന്റെ ഇടിഞ്ഞു പൊളിഞ്ഞ വാടക വീട്ടിൽ എത്തിയതും ആ നാട്ടുകാർക്ക് പുതുമായായി. നിസ്വാർഥ സേവനത്തിന്റെ ഉത്തമ നിദാനങ്ങളായ ഈ ഒരു പറ്റം ഉദ്യോഗസ്ഥരുടെ തികച്ചും അനുകരണീയമായ പ്രവർത്തങ്ങൾ താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഈ കത്തെഴുത്തുന്നത്. ഒപ്പം, കൃഷ്ണചന്ദിന്റെ അന്ധനായ അച്ഛന് വേണ്ടി താങ്കൾക്കുള്ള നന്ദി അറിയിക്കുവാനുള്ള ചുമതല, അയാളുടെ സുഹൃത്തുക്കളായ ഞങ്ങൾ സസന്തോഷം ഏറ്റെടുക്കുകയുമായിരുന്നു.. ഇനി മേലിലും നമ്മുടെ പൊതു സമൂഹത്തിൽ ഇതുപോലെ നന്മയുടെ വിത്തുകൾ വിതയ്ക്കുവാൻ താങ്കളുടെ വകുപ്പിന് കഴിയുമാറാകട്ടെ എന്നു ആശംസിച്ചുകൊണ്ട്,
സവിനയം,
പ്രകാശ് ചന്ദ്രൻ R.
രാജേഷ് കുമാർ V.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്