മന്ത്രിസഭയുടെ അനുമതിയോ മുതിർന്ന മന്ത്രിമാരുടെ അറിവോ കൂടാതെ അർദ്ധരാത്രി ഗവർണ്ണറെ കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉരുക്കു വനിത; മഹാരാഷ്ട്രയിൽ പുലർച്ച ഇരു ചെവിയറിയാതെ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ പുറത്തെടുത്തതും ഇന്ദിരയുടെ അതേ തന്ത്രം; അധികാരം ഒരു വ്യക്തിയിലേക്ക് മാത്രമായി വീണ്ടും ചുരുങ്ങിയെന്ന വിമർശനം അതിശക്തം; മോദി മുമ്പോട്ട് നീങ്ങുന്നത് നെഹ്റു പുത്രിയുടെ അതേ യാത്രാ വഴയിലൂടെയോ? ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയത് അധികാര കരുത്തിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്കു വനിതയാണ് ഇന്ദിരാ ഗാന്ധിയെന്ന് കോൺഗ്രസുകാർ പറയുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ കോൺഗ്രസുകാർ ആരും എതിർക്കാറില്ല. ഇന്ത്യയുടെ മുഖച്ഛായ മാറ്റിയത് അടിയന്തരാവസ്ഥയാണെന്ന് പോലും പറയുന്ന കോൺഗ്രസ് നേതാക്കളുണ്ട്. എന്നാൽ ഇന്നലെ മഹാരാഷ്ട്രാ കേസിന്റെ വാദത്തിനിടെ നടക്കുന്നത് അടിയന്തരാവസ്ഥ കാലത്തെ കാര്യങ്ങളാണെന്ന് ശിവസേനയ്ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി പറയുന്നു. വിമർശന സ്വരത്തിലാണ് അത് പറഞ്ഞു വച്ചത്. അടിയന്തരാവസ്ഥ അത്ര നല്ലതായിരുന്നില്ലെന്ന സൂചനയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായ അഡ്വക്കേറ്റ് വാക്കുകളിലൂടെ ഉയർത്തിയത്. അതായത് മോദി സർക്കാരിന്റെ യാത്ര ഇന്ദിരയുടെ വഴിയേ ആണെന്ന വിലയിരുത്തലിലേക്ക് കോൺഗ്രസ് നേതാക്കൾ പോലും എത്തുന്നു.
ഇന്ദിരാഗാന്ധി തുറന്നിട്ട വഴിയിലൂടെയാണ് മോദി സർക്കാർ മഹാരാഷ്ട്രയിലെ രാഷ്ട്രപതിഭരണം ശനിയാഴ്ച വെളുക്കുംമുമ്പ് പിൻവലിച്ചത്. 1961 മുതൽ നിലവിലുള്ള കേന്ദ്രസർക്കാരിന്റെ കാര്യപരിപാടിച്ചട്ടത്തിലെ 12-ാം വകുപ്പ് പ്രധാനമന്ത്രിക്കു നൽകുന്ന സവിശേഷാധികാരമുയോഗിച്ചായിരുന്നു നടപടി. അടിയന്തരപ്രാധാന്യമുള്ള ഒന്നോ അതിലേറെയോ വിഷയങ്ങളിൽ അനിവാര്യമെന്ന് പ്രധാനമന്ത്രിക്കു ബോധ്യമുണ്ടെങ്കിൽ നിലവിലെ ചട്ടം മറികടന്ന് നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് 12-ാം വകുപ്പ്. ഇതനുസരിച്ച്, പ്രധാനമന്ത്രിക്ക് അനിവാര്യമാണന്നു തോന്നിയാൽ മന്ത്രിസഭയുടെ മുൻകൂർ അനുമതിയില്ലാതെ തീരുമാനമെടുക്കാം. തീരുമാനം നടപ്പായശേഷം അനുമതി (പോസ്റ്റ് ഫാക്ടോ അനുമതി) നേടിയാൽ മതി. ഇതിന് മുമ്പും ഇത്തരത്തിൽ ഒരു പ്രധാനമന്ത്രി ഇടപെട്ടിട്ടുണ്ട്. അത് ഇന്ദിരാ ഗാന്ധിയാണ്. അതായിരുന്നു അടിയന്തരവാസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.
1975 ജൂൺ 25-നു രാത്രിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള ശുപാർശയിൽ രാഷ്ട്രപതിയുടെ ഒപ്പുവാങ്ങാൻ ഇന്ദിരാ ഗാന്ധി ഉപയോഗിച്ചത് 12-ാം വകുപ്പ് നൽകുന്ന അധികാരമാണ്. മന്ത്രിസഭയുടെ അനുമതിയോ മുതിർന്ന മന്ത്രിമാരുടെ അറിവോ കൂടാതെയാണ് ഇന്ദിര അടിയന്തരാവസ്ഥയ്ക്കു ശുപാർശ ചെയ്തത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നത്. അതായത് പഴയ ഇന്ദിരാക്കാലത്തേക്ക് ഭരണം പോകുന്നതായുള്ള വിലയിരുത്തൽ സജീവമാണ്. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥയ്ക്കു ശുപാർശനൽകിയത് രാത്രിയിലാണെങ്കിൽ മഹാരാഷ്ട്രയ്ക്കായി മോദിസർക്കാർ രാഷ്ട്രപതിയെ സമീപിച്ചതു പുലർച്ചെയാണ്. ഇക്കാര്യം മന്ത്രിസഭയോ മുതിർന്ന മന്ത്രിമാരോ അറിഞ്ഞതുമില്ല. അതും അടിയന്തരാവസ്ഥയ്ക്ക് സമാനം. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ഈ മാസം 12-ന് അവിടെ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയത്. അതാണ് ആരുമറിയാതെ മോദി പിൻവലിച്ചത്.
ഭരണപരമായ സൗകര്യങ്ങൾക്കുവേണ്ടിയാണ് 12-ാം വകുപ്പ് ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളുമായി ഒപ്പുവെക്കുന്ന ധാരണാപത്രങ്ങൾ, നിലവിലുള്ള ഉത്തരവ് പിൻവലിക്കൽ തുടങ്ങിയ ഭരണപരമായ സാങ്കേതികാവശ്യങ്ങൾക്കാണ് ഈ വകുപ്പ് സാധാരണ ഉപയോഗിക്കുക. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി 12-ാം വകുപ്പ് ഉപയോഗിച്ചു. ഇപ്പോൾ ഭരണം പിടിക്കാനും. നേരത്തേയും ഈ വകുപ്പ് മോദി സർക്കാർ ഉപയോഗിച്ചിരുന്നു. ജമ്മുകശ്മീർ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് അടുത്തിടെ മോദിസർക്കാർ 12-ാം വകുപ്പ് ഉപയോഗിച്ചത്. ജമ്മുകശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തെ ജില്ലകൾ പങ്കിടാൻ കഴിഞ്ഞമാസം 31-ന് രാഷ്ട്രപതി തീരുമാനമെടുത്തത് ഈ വകുപ്പ് പ്രകാരമുള്ള ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു. ഈ മാസം 20-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അതിന് അനുമതി നൽകി.
12-ാം വകുപ്പുപ്രകാരം നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയം, ഭരണസംവിധാനം എന്നിവരായിരിക്കണം ശുപാർശ നൽകേണ്ടത്. ഓരോ ശുപാർശയോടൊപ്പവും വിഷയത്തിന്റെ അടിയന്തരസാഹചര്യം ബോധ്യപ്പെടുത്തുന്നതിന് രേഖാമൂലമുള്ള വിശദീകരണമുണ്ടാവണം. മന്ത്രിസഭയുടെയോ ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെയോ അംഗീകാരം നേടാൻ കഴിയാത്തവിധമുള്ള അടിയന്തരസാഹചര്യമുണ്ടെന്നു ബോധ്യപ്പെടുത്തുന്ന പ്രസ്താവനയും നൽകണം. വിവിധ മന്ത്രാലയങ്ങൾ നിർദിഷ്ടവിഷയത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയതിന്റെ വിശദാംശങ്ങളും സമർപ്പിക്കണം. പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയശേഷം കാബിനറ്റ് സെക്രട്ടറി വഴിയായിരിക്കണം ബന്ധപ്പെട്ട മന്ത്രാലയം ശുപാർശ നൽകേണ്ടത്. ധനവിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ ധനമന്ത്രാലയത്തിന്റെയും അനുമതി വേണം. ഇതൊന്നും മഹാരാഷ്ട്രയിലെ വിഷയത്തിൽ നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ.
മന്ത്രിസഭയുടെയോ ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെയോ അംഗീകാരം നേടാൻ കഴിയാത്തവിധമുള്ള അടിയന്തരസാഹചര്യം ഉണ്ടായിരുന്നില്ല. മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും ഡൽഹിയിലുണ്ട്. അടിയന്തര സ്വഭാവവും ഇവിടെ ഇല്ല. എന്നിട്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെന്നതാണ് വസ്തുത. പ്രധാനമന്ത്രി പദത്തിലിരിക്കെ ഏറ്റവും അധികം തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്തിനുള്ള സർവകാല റെക്കോർഡിന്റെ അടുത്തൊന്നും എത്താൻ നരേന്ദ്ര മോദിക്ക് ആയിട്ടില്ല. അടുത്തൊന്നും ആവുമെന്നും തോന്നുന്നില്ല. അത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലാണ്. രണ്ടു തവണയായി ആകെ പതിനാറുവർഷത്തോളമാണ് ഇന്ദിര ഇന്ത്യ ഭരിച്ചിട്ടുള്ളത്. ആദ്യമായി ഇന്ദിര പ്രധാനമന്ത്രിയാകുന്നത് 1966 -ലാണ്. 11 വർഷവും 59 ദിവസവും അവർ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു. 1980 -ലാണ് രണ്ടാമൂഴം ഇന്ദിരയെത്തേടിയെത്തുന്നത്. അത്തവണ 1984 -ൽ കൊല്ലപ്പെടും വരെ, 4 വർഷവും 291 ദിവസവും അവർ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നു. ഈ കാലയളവിനുള്ളിൽ 50 തവണ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നെന്ന് ഇന്ദിരാഗാന്ധിക്കുശേഷം നരേന്ദ്ര മോദി ഇന്ത്യൻ ജനതയെ ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 1975 ജൂൺ മുതൽ 1977 മാർച്ച് വരെ ഇന്ത്യൻ ജനാധിപത്യത്തെ സ്വേച്ഛാധികാരത്തിന്റെ പരിപ്രേക്ഷ്യത്തിൽ അടച്ചിട്ട ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി അന്ന് പറഞ്ഞത് ഒരു ഷോക്ക് ട്രീറ്റ്മെന്റ്നല്കുകയാണെന്നാണ്. ഈ ഓർമ്മപ്പെടുത്തൽ തന്നെയാണ് മഹാരാഷ്ട്രയിൽ മോദിയുടെ ഇടപെടലും ചർച്ചയാക്കുന്നത്. അച്ഛൻ നെഹ്റുവിന്റെ മരണശേഷം രണ്ടുവർഷങ്ങൾക്കുള്ളിൽ അധികാരത്തിൽ വരികയായിരുന്നു ഇന്ദിര. 1964 ൽ മരിക്കുന്നതുവരെ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ജവഹർ ലാൽ നെഹ്റു എന്ന പിതാവിന്റെ ഓഫീസിൽ 17 വയസുമുതൽ കടന്നുകൂടിയ ഇന്ദിര സഞ്ചരിച്ച അതേ വഴിയെയാണ് മോദിയും പോകുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ.
1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം സൃഷ്ടിച്ച പെട്ടന്നുള്ള സാഹചര്യത്തിൽ കോൺഗ്രസിന് മുൻപിൽ 49കാരിയായ ഇന്ദിരാഗാന്ധിയല്ലാതെ മറ്റു നേതാക്കന്മാരൊന്നും തന്നെയില്ലായിരുന്നു. മാത്രമല്ല അവർ അന്നു കരുതിയിരുന്നത് അവരുടെ തീരുമാനത്തിനൊത്ത് പ്രവർത്തിക്കുന്ന ഒരു ഉപകരണമാകും ഇന്ദിരയെന്നുമായിരുന്നു. പക്ഷേ, അവരുടെ വളർച്ചയുടെ രീതി തികച്ചും വ്യത്യസ്തമായിരുന്നു. താരതമ്യേന പിന്നിൽ നിൽക്കുന്നവരെ കണ്ടെത്തി മുന്പന്തിയിലെത്തിച്ചുകൊണ്ട് 1969 ൽ എത്തിയപ്പോൾ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തത്ര ഉയരത്തിൽ അവർ എത്തിച്ചേർന്നു. ബിജെപിയിൽ ഇന്ന് മോദിയും അങ്ങനെ തന്നെ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്