പെരുമ്പാവൂരുകാർക്ക് നിസാർ അലിയാർ സൗമ്യനും ദാനശീലനുമായ നിസാർക്ക; ഷാർജയിൽ പ്രവാസി മലയാളികൾക്ക് സഹായവും ജോലിയും നൽകുന്ന കാരുണ്യവാൻ; ഡിആർഐയ്ക്ക് സ്വർണക്കടത്ത് ലോകം അടക്കിവാഴുന്ന 'ഡോൺ അലിയാർ'; പിത്തള സ്ക്രാപ്പെന്ന് പറഞ്ഞ് കണ്ടെയ്നറുകളിൽ സ്വർണം ഒളിപ്പിച്ചു തുറമുഖങ്ങൾ വഴി കടത്തുന്ന മലയാളി ഡോണിന്റെ ബന്ധങ്ങളിൽ ഞെട്ടി നാട്ടുകാരും; കേസ് വാദിക്കാൻ എത്തിയത് അഭിഭാഷകൻ മുകുൾ റോത്തഗി; രാജ്യംകണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ നിസാർ അലിയാർ ശരിക്കുമൊരു 'ഉസ്താദ്'
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിനിമാക്കഥകളെ വെല്ലുന്നതാണ് ചില ജീവിതങ്ങൾ. നാട്ടിൻപുറത്ത് സാത്വിക മുഖംമൂടി അണിഞ്ഞു നടക്കുന്നവർ രാജ്യം തേടുന്ന ഏറ്റവും വലിയ ക്രിമിനൽ ആകുന്ന കാഴ്ച്ചകൾ മലയാളികൾക്ക് പരിചയം സിനിമാക്കഥകളിലൂടെയാണ്. മോഹൻലാൽ നായകനായ 'ഉസ്താദ്' എന്ന സിനിമയുടെ പ്രമേയം നാട്ടിൽ പ്രമാണിയും മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നവുമായ വ്യക്തിയുടെ കഥയായിരുന്നു. ഇരട്ട മുഖത്തിൽ ജീവിക്കുന്ന വ്യക്തി. നാട്ടിൽ നല്ലനവും പരോപകാരിയുമായി വ്യക്തി. എന്നാൽ നാട് വിട്ടാൽ പിന്നെ അധോലോക നായകനും. ഈ മോഹൻലാൽ കഥാപാത്രത്തോട് ഏറെ ചേർന്നു നിൽക്കുന്ന വ്യക്തിയാണ് രാജ്യം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്തുകാരനായ നിസാർ അലിയാർ എന്ന പെരുമ്പാവൂരുകാരൻ മലയാളി. നാട്ടിലെ നന്മമരം ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ പേടിസ്വപ്നമാകുന്ന കഥയാണ് നിസാർ അലിയാരുടേത്. ഡിആർഐ പുറത്തുവിട്ട വിവരങ്ങളിൽ അലിയാർ ശരിക്കും ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്തുകാരനാണ്. കണ്ടെയ്നറുകൾ വഴി സ്വർണം കടത്തുന്ന ഇയാളെ കുറിച്ച് വിശദമായി അന്വേഷണമാണ് ഡിആർഐ നടത്തുന്നത്.
രാജ്യത്തെ സ്വർണ അധോലോകം അടക്കിവാഴുന്നത് പെരുമ്പാവൂരുകാരനായ മലയാളിയാണ് എന്നത് ഇവിടുത്തുകാരെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. നാട്ടിൽ ഇയാൾ അറിയപ്പെടുന്നത് സൗമ്യശീലനും ദാനശീലനുമായി വ്യക്തിയായാണ്. പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കുന്ന ശീലം ഇയാൾക്കില്ല. സൗഹൃദ വലയത്തിൽ ജാഡകളില്ലാത്ത തനി നാട്ടുമ്പുറത്തുകാരനാണ്. ഗൾഫിൽ കമ്പനി നടത്തിപ്പുകാരനായ കോടീശ്വരനെന്നാണ് പെരുമ്പാവൂർ കാലടി തുറവുംങ്കരക്കാർക്ക് നിസാർ അലിയാരെ കുറിച്ചു പറയുന്നത്.
നാടകനടനും വൈദ്യുതവകുപ്പിലെ ജീവനക്കാരനുമായ അലിയാർ തുറവുംങ്കരയുടെ മകൻ നിസ്സാർ രാജ്യത്തെ ഏണ്ണം പറഞ്ഞ സ്വർണ്ണക്കടത്തുകാരനാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് അടുപ്പക്കാരിലേറെപ്പേരും. പത്താംക്ലാസ്സ് പഠനത്തിന് ശേഷം ഐ ടി ഐ ഇലക്ട്രോണിക് പാസ്സാവുകയും നാട്ടിൽ സ്വന്തമായി റിപ്പയറിങ് ഷോപ്പ് ആരംഭിക്കുകയും ചെയ്തുകൊണ്ടാണ്ട് നിസ്സാർ തൊഴിൽ രംഗത്ത് ചുവടുറപ്പിച്ചത്. റിപ്പയറിങ് ഷോപ്പ് നടത്തിപ്പ് കാര്യമായ ഗുണം ചെയ്യാത്തിനെത്തുടർന്ന് പെരുമ്പാവൂരിൽ സുഹൃത്തുക്കൾക്കൊപ്പം പ്ലൈവുഡ് നിർമ്മാണ കമ്പിനിയിൽ പങ്കാളിയായെന്നും തുടർന്ന് പഴയ ഇരുമ്പ് വാങ്ങുന്ന സ്ഥാപനം തുടങ്ങി.
പഴയ ഇരുമ്പ് വ്യാപാരം പതിയെ ക്ലച്ചുപിടിച്ചപ്പോഴാണ് ഗൾഫിൽ തുച്ഛമായ വിലയ്ക്ക് സ്്ക്രാപ്പ് ലഭിക്കുമെന്നും നാട്ടിലെത്തിച്ച് വിറ്റാൽ വൻതുക ലാഭം ലഭിക്കുമെന്നും നിസ്സാറിന് ബോദ്ധ്യപ്പെട്ടതെന്നും തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ഇയാൾ സ്ക്രാപ്പ് വാങ്ങിത്തുടങ്ങിയതെന്നും ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ സ്ക്രാപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം നാട്ടിലെത്തിച്ചതെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പഠനകാലത്തിന് ശേഷം നിസ്സാർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് പെരുമ്പാവൂരിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നെന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. ഗുണത്തിനും ദോഷത്തിനും നിസ്സാറിന് വിളനിലമായത് പെരുമ്പാവൂർ ആണെന്നതിൽ തുറവുംങ്കരക്കാർക്ക് രണ്ടുപക്ഷമില്ല. കോടീശ്വരനായപ്പോഴും നാട്ടിലെ അടുപ്പക്കാർക്കിടയിൽ നിസ്സാർ തനി തുറവുംങ്കരക്കാരനായിരുന്നു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റും ഗൾഫിൽ കൊണ്ടുപോയി മാസങ്ങളോളം താമസിപ്പിക്കാറുണ്ടെന്നും നാട്ടിലുള്ള അവസരത്തിൽ അവശത പറഞ്ഞ് ആര് സമീപിച്ചാലും വേണ്ട സഹായങ്ങൾ ലഭ്യമാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നെടുമ്പാശേരി എയർപോർട്ടിന്റെ റൺവേയുടെ കിഴക്ക് ഭാഗത്തേ ഗേറ്റിൽ നിന്നും കഷ്ടി ഒരു കിലോമീറ്ററോളം ദൂരത്തിലാണ് തുറവുംങ്കരയിൽ നിസ്സാറിന്റെ കുടംബവീട് സ്ഥിതിചെയ്യുന്നത്. ഇതിനടുത്തുതന്നെ പുതിയ വീട് നിർമ്മിച്ച് നിസ്സാർ താമസം മാറിയിരുന്നു. പെരുമ്പാവൂരിൽ നിസ്സാറിന് നിരവധി ഓഫീസുകളും ഗോഡൗണും ഉണ്ടായിരുന്നെന്നും ഇതെല്ലാം ഇപ്പോൾ പൂട്ടിയ നിലയിലാണെന്നും വ്യക്തമായിട്ടുണ്ട്.
മുംബൈയിൽ നിന്നാണ് സ്വർണക്കടത്ത് കേസിൽ നിസ്സാർ പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ നിസ്സാർ ആണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് പുറത്തുവിട്ട വിവരം. ഷാർജ വ്യവസായ മേഖലയിൽ നിന്ന് കണ്ടെയ്നറിലാണ് സ്വർണം ഇന്ത്യയിൽ എത്തിച്ച വിവരമാണ് ഡിആർഐ റിപ്പോർട്ടിലുള്ളത്. നിസാർ അലിയാർ എന്ന പെരുമ്പാവൂർ സ്വദേശിയുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടത്തുന്നത്. 4500 കിലോഗ്രാം വരുന്ന സ്വർണം ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് തുറമുഖങ്ങൾ വഴി കടത്തിയത്. 2017 ഫെബ്രുവരി മുതൽ ഈ വർഷം മാർച്ചവരെയുള്ള രണ്ട് വർഷങ്ങളിലായാണ് ഇത്രയധികം സ്വർണം ഇന്ത്യയിലേക്കെത്തിയത്. ഇത് എങ്ങനെയെന്ന ഡിആർഐ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കെത്തിയത്.
ഷാർജ വ്യവസായ മേഖലയിൽ നിസാറിന് ഗോഡൗണുണ്ട്. ഇവിടെ നിന്ന് പിത്തള സ്ക്രാപ്പെന്ന പേരിലാണ് സ്വർണം കണ്ടെയ്നറിൽ കയറ്റുന്നത്. തിരിച്ചറിയാതിരിക്കാൻ സ്വർണം പല രൂപങ്ങളിലേക്ക് മാറ്റി കറുത്ത കട്ടിയുള്ള പെയിന്റ് അടിക്കുന്നു. പിത്തള സ്ക്രാപ്പിനൊപ്പം പ്രത്യേക അറകളിൽ പെയിന്റ് അടിച്ച് സ്വർണം സൂക്ഷിക്കുന്നു. ഇത് തുറമുഖങ്ങളിലെ എക്സ്റേ പരിശോധനയിൽ പോലും തിരിച്ചറിയാത്ത വിധത്തിലായിരുന്നു കള്ളക്കടത്ത്. ഗുജറാത്ത് കമ്പനിയുടെ രേഖകളാണ് നിസാർ അലിയാരും സംഘവും സ്വർണം കടത്താൻ ഉപയോഗിച്ചിരുന്നത്. ജാം നഗറിൽ ഇറക്കുന്ന സ്വർണം പെയിന്റ് കളഞ്ഞ് വൃത്തിയാക്കി ട്രെക്കുകളിൽ കേരളം ഉൾപ്പെടെയുള്ള വിതരണ കേന്ദ്രത്തിലെത്തിക്കുകയാണ് പതിവ്. ഇങ്ങനെ കൊണ്ടുപോകുന്ന വഴിയിൽ വച്ചാണ് ഡിആർഐ സംഘം 150 കിലോയോളം വരുന്ന സ്വർണം പിടിച്ചെടുക്കുന്നതും അന്വേഷണം നിസാർ അലിയാറിലേക്ക് നീളുന്നതും.
കഴിഞ്ഞ ഏപ്രിലിൽ 110 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതേതുടർന്ന് നടന്ന അന്വേഷണമാണ് പെരുമ്പാവൂർ സ്വദേശി നിസാർ അലിയാറിലേക്ക് എത്തിയത്. പെരുമ്പാവൂർ സ്വദേശി നിസാർ അലിയാർ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് റിപ്പോർട്ടു ചെയ്തത്. 2018 കഴിഞ്ഞ വർഷം മാത്രം 1000 കോടി മൂല്യമുള്ള 3300 കിലോ സ്വർണം നിസാർ അലിയാർ ഇരുമ്പ് സ്ക്രാപ്പ് എന്നപേരിൽ ഇറക്കുമതി ചെയ്തുവെന്ന് ഡിആർഐ അന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് ഇയാൾ കടത്തിയത് 4500 കിലോ സ്വർണമാണെന്ന വിവരം ലഭിച്ചത്. ഇരുമ്പ് സ്ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്തത് നിസാർ ആണെന്ന് കൂട്ടുപ്രതി അരവിന്ദ് കുമാർ ഡിആർഐയ്ക്ക് മൊഴി നൽകിയിരുന്നു. തുടർന്ന് നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള പെരുമ്പാവൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും മുംബൈയിൽ നിന്നുള്ള ഡിആർഐ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.
നിസാർ ഇപ്പോൾ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാണ്. കോഫെപോസ ചുമത്തിയതിനെതിരെ നിസാർ അലിയാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. അത് സ്വർണ്ണക്കടത്തുകാരുടെ കരുത്ത് വെളിവാക്കുന്ന സംഭവമായിരുന്നു. 2018 ജൂലായി മുതൽ ഒരുവർഷം കൊണ്ട് ഇത്തരത്തിൽ 1000 കോടിയുടെ സ്വർണമാണ് നിസാർ അലിയാർ ഇറക്കുമതി ചെയ്തത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വർണക്കടത്താണ് ഇതെന്ന ഡിആർഐയുടെ വിലയിരുത്തൽ ശരിവെച്ച സുപ്രീംകോടതി നിസാർ അലിയാരുടെയും കൂട്ടുപ്രതി അരവിന്ദ് കുമാറിന്റെയും കരുതൽ തടങ്കൽ ശരിവെയ്ക്കുകയായിരുന്നു.
പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും തനിക്ക് ദുബായിൽ ബിസിനസ് ആണെന്നാണ് നിസാർ ധരിപ്പിച്ചിരുന്നത്. 2015 മുതലാണ് നിസാർ അലിയാരുടെ സാമ്പത്തിക വളർച്ച തുടങ്ങുന്നത്. പെരുമ്പാവൂരിൽ നിസാറിന്റെയും ഭാര്യയുടെയും പേരിൽ ചില കമ്പനികൾ ഉണ്ട്. ഇവയുടെ പേരിൽ ഒരുപാട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരങ്ങൾ. പ്രധാനമായും അൽറാംസ് മെറ്റൽ സ്ക്രാപ്പ്, ബ്ലൂസീ മെറ്റൽ എന്നീ രണ്ട് കമ്പനികൾ ഉപയോഗിച്ച് ഇറക്കുമതി ലൈസൻസ് നേടിയെടുക്കുകയും ഈ കമ്പനികളിലേക്ക് ഇരുമ്പ് സ്ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്യുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയാണ് പ്രധാനമായും ഇറക്കുമതി നടന്നിരുന്നത്.
110 കിലോ സ്വർണവുമായി മുംബൈയിൽ വെച്ച് രണ്ടുപേരെ ഡിആർഐ പിടികൂടുന്നിടത്തുവച്ചാണ് അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. പിടിയിലായ പ്രതികൾ നിസാറിനെതിരെ മൊഴി നൽകി. തുടർന്ന് കഴിഞ്ഞമാസം പെരുമ്പാവൂരിലെ നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 3300 കിലോ സ്വർണം ഇരുമ്പ് സ്ക്രാപ്പെന്ന പേരിൽ നിസാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് കോഫെപോസ നിയമപ്രകാരം നിസറിനെ കരുതൽ തടങ്കലിൽ വെച്ചു. ഇതിനെതിരെ നിസാർ കോടതിയെ സമീപിച്ചു. മുംബൈ കോടതി ഇക്കാര്യത്തിൽ ഇറക്കിയ വിധിക്കെതിരെ ഡിആർഐ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ നിസാറിനായി ഹാജരായത് രാജ്യത്തെ വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. ഡിആർഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജും ഹാജരായി.
വിഷയത്തിൽ ഡിആർഐ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ട് കോടതി പോലും ഞെട്ടി. നിസാർ അനധികൃതമായി ഇറക്കിയ സ്വർണം രാജ്യത്തെ വിവിധ ജൂവലറികൾക്കും മറ്റും വിതരണം ചെയ്തിട്ടുണ്ടെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ മുംബൈയിൽ നിന്ന് 110 കിലോ സ്വർണം പിടിച്ചപ്പോൾ 80 കിലോ സ്വർണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന് ഡിആർഐക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഒരു ലോറിയിലാണ് 80 കിലോ സ്വർണം കേരളത്തിലെത്തിച്ചത്. കോഴിക്കോട് കല്ലായിയിൽ വെച്ച് സ്വർണം കൈമാറിയെന്നാണ് ഡിആർഐയ്ക്ക് വിവരം ലഭിച്ചത്. എന്നാൽ ഇതിന്റെ തുടരന്വേഷണം വഴിമുട്ടുകയായിരുന്നു. കല്ലായിയിൽവെച്ച് കൈമാറിയ സ്വർണം നിസാറിന്റെ കൂട്ടാളിയാണ് കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്