ഗില്ലാപ്പി ബിനോയിയെ വെട്ടികൊന്ന മുഖ്യപ്രതി വിനുവിന്റെ പേരിലുള്ളതുകൊലപാതക കേസ് അടക്കം ഇരുപത് കേസുകൾ; ഗില്ലാപ്പിയെ കൊലപ്പെടുത്തിയത് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കിരിക്കവേ; ഇണ്ടാവ എന്നറിയപ്പെടുന്ന രണ്ടാംപ്രതി ഗ്രന്റേഷിന്റെ പേരിലുള്ളത് പത്ത് കേസുകൾ; വധശ്രമം അടക്കം നാല് കേസുകളിൽ പ്രതിയായി ലാൽകിച്ചു; അത്താണി കൊലപാതക കേസിലെ മുഖ്യപ്രതികളെല്ലാം പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടവർ
പ്രകാശ് ചന്ദ്രശേഖർ
നെടുമ്പാശ്ശേരി: അത്താണിയിൽ ബാറിനുമുന്നിലിട്ട് ഗുണ്ടാ നേതാവ് ഗില്ലാപ്പി ബിനോയിയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതികൾ ചില്ലറക്കാരല്ല. ഒന്നാം പ്രതി അത്താണി വിഷ്ണുവിഹാറിൽ വിക്രമന്റെ മകൻ വിനു (28). 2ാം പ്രതി ഇണ്ടാവ എന്നറിയപ്പെടുന്ന മഞ്ഞിക്കാട് താബോർ കോഴിക്കോടൻ വീട്ടിൽ തങ്കപ്പന്റെ മകൻ ഗ്രിന്റേഷ്(33) 3ാം പ്രതി കാരിയാട് തിരുവിലാംകുന്ന് കിഴക്കേടത്ത് കൃഷ്ണൻകുട്ടി നായരുടെ മകൻ ലാൽക്കിച്ചു(35) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടവരാണ്.
ഒന്നും രണ്ടും പ്രതികളെ പൊങ്ങം ഭാഗത്തു നിന്നും 3-ാം പ്രതി ലാൽക്കിച്ചുവിനെ ഹൈക്കോടതിക്കു സമീപം ചാത്യാത്ത് ഭാഗത്തു നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. ഈ കൊലപാതക കേസ്സടക്കം 20 കേസ്സുകളിൽ പ്രതിയാണ് വിനു. കാപ്പനിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കുവാൻ പാടില്ലെന്ന ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ചതിന് പറവൂർ, ചെങ്ങമനാട്, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ കേസ്സ് നിലവിലുണ്ട്.
2010 മുതൽ വധശ്രമം, എക്സ്പ്ലോസീവ് ആക്ട്, ആംസ് ആക്ട്, തട്ടിക്കൊണ്ട് പോകൽ, പിടിച്ചുപറി തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ്. 2016 ൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കാറ് ,വാച്ച്, ഫോൺ എന്നിവയും 548000 രൂപയും തട്ടിയെടുത്ത കേസ്സിൽ പ്രതികൂടിയാണ് വിനു. കൊല്ലപ്പെട്ട ബിനോയിയും തട്ടിക്കൊണ്ടു പോകൽ കേസ്സിൽ പ്രതിയാണ്. അന്ന് തുക വീതം വയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് സംഘാംഗങ്ങളിൽ ശത്രുതയുടെ വിത്തുപാകിയത്. അന്നു തുടങ്ങി ബിനോയിയുമായി വിനുവും കൂട്ടുകാരും ബിനോയ്ിയുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല.
പിന്നീട് വിനുവിന്റെ പിതാവിനെ 4 മാസം മുൻപ് അത്താണി ബാറിൽ വച്ച് ബിനോയിയും കൂട്ടരും മർദ്ദിച്ചിരുന്നു. ഇത് വൈരാഗ്യം ഒന്നുകൂടി വർദ്ധിപ്പിച്ചു. കൊല്ലപ്പെടുന്നതിന്റെ തലേന്ന് ദിവസം 4-ാം പ്രതി അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദ്ദിച്ചതാണ് പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണമായത്. കൊലപാതകം അടക്കം 10 കേസ്സുകളിൽ പ്രതിയാണ് ഗ്രിന്റേഷ്. 2016 ൽ കാലടിയിലെ സനൽ വധക്കേസിലും, ജയിൽ വാർഡനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും എക്സ്പ്ലോസീവ് ആക്ട്, ആംസ് ആക്ട് വധശ്രമം അടക്കമുള്ള കേസ്സുകളിലും ഇയാൾ പ്രതിയാണ് വധശ്രമം അടക്കം 4 കേസ്സുകളിൽ പ്രതിയാണ് ലാൽകിച്ചു.
ജില്ലാപൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നേതൃത്യത്തിൽ ഡി വൈ എസ് പി ജി. വേണു, നെടുമ്പശ്ശേരി സി ഐ , പി.എം. ബൈജു, ആലുവ വെസ്റ്റ് സി ഐ വിനേഷ് കുമാർ അങ്കമാലി സി ഐ മുഹമ്മദ് റിയാസ്, എടത്തല സി ഐ പി.ജെ. നോബിൾ എന്നിവരടങ്ങുന്ന ടീമാണ് കേസ്സ് അന്വേഷിക്കുന്നത്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഗുണ്ടകളെ സഹായിക്കുന്നവർ നിരീക്ഷണത്തിലാണെന്നും ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് വ്യക്തമാക്കി. അതിക്രൂരമായിരുന്നു കൊലയെന്ന് പുറത്തുവന്ന സി സി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു.ഇത് ശരിവയ്ക്കുന്നതാണ് പ്രതികളുടെ മൊപ്രതികളുടെ മൊഴികളെന്ന് പൊലീസ് സൂചിപ്പിച്ചു.
ആക്രമണത്തിൽ നിലത്തുവീണ ബിനോയിയെ ആക്രമികൾ പലതവണ ആഞ്ഞുവെട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.ബിനോയിയുടെ ശരീരത്തിൽ വിനുവാണ് കൂടുതൽ വെട്ടിയത്. വെട്ടേറ്റ് വായും മൂക്കും തകർന്ന നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.മുഖത്ത് കണ്ണിനും വായ്ക്കുമിടയിലുള്ള ഭാഗം നഷ്ടപ്പെട്ട നിലയിലായിരുന്നു.വെട്ടുമ്പോൾ സമീപപ്രദേശത്ത് മോണയുടെയും ചുണ്ടിന്റെയും മൂക്കിന്റെയും ഭാഗങ്ങൾ രക്തത്തിനൊപ്പം തെറിച്ചുവീണിരുന്നു എന്നാണ് പൊലീസ് നൽകിയ സൂചന. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്.ബിനോയി രൂപം നൽകിയ അത്താണി ബോയ്്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായ പ്രതികൾ.
വർഷങ്ങൾക്കുമുമ്പ് സംഘത്തിൽപ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷൻ സംഘം രൂപീകരിച്ചിരുന്നെന്നും ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നെന്നുമാണ് പ്രദേശത്ത് പ്രചരിച്ചിട്ടുള്ള വിവരം. 17-ന് രാത്രി 8.15-ഓടെയായിരുന്നു ഗില്ലാപ്പി എന്നറിയപ്പെട്ടിരുന്ന ബിനോയിക്കുനേരെ ആക്രമണമുണ്ടായാത്.കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്.നിലത്തുവീണ ബിനോയിയെ എഴുന്നേൽക്കാൻ അനുവദിക്കാതെ ഒരാൾ നെഞ്ചിൽക്കയറി ഇരുന്നു.ഈ സമയം മറ്റ് രണ്ടുപേർ കാലിൽ പലവട്ടം ആഞ്ഞുവെട്ടി.ശരീരം അനക്കം നിൽക്കും വരെ അക്രമികൾ വെട്ടിക്കൊണ്ടിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
മണൽ - കരിങ്കൽ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു .അനധികത ക്വാറികൾ പ്രവർത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത്. മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളിൽ ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.പൊലീസ് നടപടികളെത്തുടർന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടർ ഇപ്പോൾ വീണ്ടും കരുത്തു കാണിക്കാൻ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ തുരു താൻ നാട്ടിലെത്തിയത് പ്രധാനമായും പിതാവിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തിൽ ബിനോയിയെ വകവരുത്തുന്നതിന് ലക്ഷ്യമിട്ടായിരുന്നെന്ന് വിനു പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന. നിരവധി കേസ്സുകളിൽ പ്രതിയായ ബിനോയി തന്റെ നേർക്ക് എതിരാളികളുടെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നെന്നും ഈ സാഹചര്യത്തിൽ പ്രയോഗിക്കാൻ പിസ്റ്റളും കൈയിൽ കരുതിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും നാട്ടിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ബിനോയിയെ വധിക്കാൻ മലയാറ്റൂർ സന്തോഷ് പദ്ധതിയിട്ടിരുന്നതായി നേരത്തെ പൊലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.മേഖലയിലെ പ്രബലമായ ക്വട്ടേഷൻ ഗ്രൂപ്പുകളായിരുന്നു സന്തോഷും ബിനുവും നേതൃത്വം നൽകുന്നതെന്നും ഇരു ഗ്രൂപ്പുകളും തമ്മിൽ ശത്രുതയിലാണെന്നും മറ്റുമായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടിലെ ഉള്ളടക്കം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍