Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശാന്താറാമിനൊപ്പം സിനിമയിൽ പയറ്റിയ അച്ഛൻ മകൻ ആഗ്രഹിച്ചത് ഇളയച്ഛനെ പോലെയാകാൻ; സഹോദര പുത്രന് സിറ്റിങ് സീറ്റ് വിട്ടൂകൊടുത്ത് പാലു കൊടുത്ത് വളർത്തിയതും പിൻഗാമിയാക്കാൻ; വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോ എന്ന പരിഹാസത്തിൽ കുടുങ്ങിയ രാഷ്ട്രീയത്തിലെ വളർത്തു പുത്രൻ ഇപ്പോൾ കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയം; ശരത് പവാറിനെ വെട്ടിലാക്കി ആരേയും കൂസാക്കാത്തെ എൻസിപിയിലെ 'ദാദ': മഹാരാഷ്ട്രയിൽ ചർച്ചയാകുന്നത് അജിത് പവാറിന്റെ കുലം കളക്കി രാഷ്ട്രീയം

ശാന്താറാമിനൊപ്പം സിനിമയിൽ പയറ്റിയ അച്ഛൻ മകൻ ആഗ്രഹിച്ചത് ഇളയച്ഛനെ പോലെയാകാൻ; സഹോദര പുത്രന് സിറ്റിങ് സീറ്റ് വിട്ടൂകൊടുത്ത് പാലു കൊടുത്ത് വളർത്തിയതും പിൻഗാമിയാക്കാൻ; വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറയ്ക്കാനാകുമോ എന്ന പരിഹാസത്തിൽ കുടുങ്ങിയ രാഷ്ട്രീയത്തിലെ വളർത്തു പുത്രൻ ഇപ്പോൾ കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയം; ശരത് പവാറിനെ വെട്ടിലാക്കി ആരേയും കൂസാക്കാത്തെ എൻസിപിയിലെ 'ദാദ': മഹാരാഷ്ട്രയിൽ ചർച്ചയാകുന്നത് അജിത് പവാറിന്റെ കുലം കളക്കി രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പാലു കൊടുത്ത കയ്യിൽ ആഞ്ഞുകൊത്തി തനിനിറം കാട്ടിത്തുടങ്ങിയ തന്നിഷ്ടക്കാരൻ അജിത് പവാർ.... തന്റെ സഹോദര പുത്രനായ അജിത് പവാറിനെ കുറിച്ച് ശരത് പവാർ ഇന്ന് ആലോചിക്കുക ഇങ്ങനെയാണ്. രാഷ്ട്രീയഗുരുവായ ഇളയച്ഛനുവേണ്ടി ആദ്യം പൊട്ടിക്കരയുക,.. പിന്നെ അധികാരത്തിന് മറു കണ്ടം ചാടൽ. ശരദ് പവാറിന്റെ തണലിൽ നിന്നു മഹാരാഷ്ട്ര രാഷ്്ട്രീയത്തിലെ 'ദാദ'യായി അജിത് പവാർ ആരേയും അത്ഭുതപ്പെടുത്തിയാണ് ബിജെപി ക്യാമ്പിലെത്തുന്നത്.

ദാദ എന്നാണ് അജിത് പവാറിനെ അണികൾ വിളിക്കുന്നത്. ആരെയും കൂസാത്ത പ്രകൃതം. മഹാരാഷ്ട്രയിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച അജിത് (1.65 ലക്ഷം വോട്ട്) കരുത്തനായതു ഇളയച്ഛന്റെ തണലിലാണ്. എന്നാൽ 2009 മുതൽ ഭിന്നതകൾ തുടർന്നു. 2009 ൽ അശോക് ചവാനെ മാറ്റി പൃഥിരാജ് ചവാനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയപ്പോൾ 62 എൻസിപി എംഎൽഎമാരുടെ ഒപ്പുമായി ശരത് പവാറിനെ സമീപിച്ചു വിലപേശിയാണ് ഉപമുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തത്. 2012 ൽ അഴിമതി ആരോപണം നേരിട്ടപ്പോൾ രാജിവച്ചു.. കോൺഗ്രസിനെതിരെ എന്നു തോന്നിയ നീക്കം യഥാർഥത്തിൽ ശരദ് പവാറിനും പ്രഫുൽ പട്ടേലിനുമെതിരായിരുന്നു. മൂന്നുമാസത്തിനുശേഷം അജിത് തിരിച്ചുവന്നു.

വരൾച്ച നേരിടാൻ അണക്കെട്ടുകൾ മൂത്രമൊഴിച്ച് നിറക്കാനാകുമോയെന്നു അജിത് ചോദിച്ചത് 2013 ൽ വലിയ ചർച്ചയായിരുന്നു. സോലാപ്പുരിലെ കർഷകർ വരൾച്ചയിൽ പൊറുതിമുട്ടി മുംബൈ ആസാദ് മൈതാനത്ത് സമരം നടത്തുന്നതിനിടെയായിരുന്നു ചോദ്യം. ഒടുവിൽ നിയമസഭയിൽ മാപ്പുപറഞ്ഞു. 2005 ൽ ഉപമുഖ്യമന്ത്രി ആർ ആർ പാട്ടീലിനു ഗുഡ്ക ഉപയോഗം നിർത്താൻ പ്രേരണയായത് അജിത് പവാറിന്റെ പരിഹാസവും വിമർശനവുമാണ്. പാട്ടീലുമൊത്ത് വിദേശത്തു പോകാൻ തനിക്കു പേടിയാണെന്നും ഗുഡ്ക ഉപയോഗിക്കുന്നതിനാൽ അദ്ദേഹം അവിടെ അറസ്റ്റിലാകുമെന്നും അജിത് തട്ടിവിട്ടു. സത്യപ്രതിജ്ഞാ ദിവസം ഗുഡ്ക ഉപയോഗിക്കാനാവാതിരുന്നതിനാൽ പാട്ടീലിന്റെ കൈവിറച്ചിരുന്നെന്നും പറഞ്ഞു. 25 വർഷമായുള്ള ശീലം മാറ്റാൻ ഇതോടെ പാട്ടീൽ തീരുമാനിച്ചു-അങ്ങനെ അജിത്ത് പവാറിനെ കുറിച്ചുള്ള കഥകൾ ഏറെയാണ്.

പ്രശസ്ത ചലച്ചിത്രകാരൻ വി. ശാന്താറാമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അജിത്തിന്റെ പിതാവ് അനന്ത്‌റാവു. അച്ഛനെ പോലെ സിനിമാക്കാരനാകാനായിരുന്നില്ല അജിത്ത് താൽപ്പര്യം. ഇളയച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലെത്തി. വിശ്വസ്തനാവുകയും ചെയ്തു. 1967 മുതൽ ശരദ് പവാർ തുടർച്ചയായി 6 വട്ടം വിജയിച്ച ബാരാമതി നിയമസഭാ മണ്ഡലം സഹോദരപുത്രൻ അജിത്തിനു കൈമാറിയത് 1991 ലായിരുന്നു. പിന്നീട് തുടർച്ചയായി ജയിച്ചത് 7 വട്ടം. പ്രശ്‌നങ്ങൾ കത്തി കയറയുന്നത് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ്. 2004ൽ തുടങ്ങിയ അസ്വസ്ഥതകൾക്കാണ് ഇപ്പോൾ പുതിയ മാനങ്ങൾ വരുന്നത്.

2004 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെക്കാൾ 2 സീറ്റ് കൂടുതൽ നേടിയെങ്കിലും കോൺഗ്രസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ പവാർ തയാറായി. 2 ഉപമുഖ്യമന്ത്രിമാർ എൻസിപിക്ക് എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒന്ന് മതി എന്നുപറഞ്ഞു. ആർ.ആർ. പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കി. അതിന് ശേഷം മകൾ സുപ്രിയ സുളെയെ പാർട്ടിയിലേക്ക് കൊണ്ടുവന്നു ശരദ് പവാർ അജിത്തിനു വ്യക്തമായ സന്ദേശം നൽകി. രാജ്യസഭയിലേക്ക് മകളെ ജയിപ്പിച്ചെടുത്തു. ശിവസേന സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ബാൽ താക്കറെ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രിയ ദേശീയ രാഷ്ട്രീയത്തിലും അജിത് സംസ്ഥാന രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും വിധമായിരുന്നു പവാറിന്റെ സമവാക്യം. എന്നാൽ പതിയെ സുപ്രിയ സംസ്ഥാന രാഷ്ട്രീയത്തിലും തിരിഞ്ഞു. ഇതോടെ പ്രശ്‌നങ്ങൾ തുടങ്ങി.

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിതിയിൽ ഒന്നര മാസം മുൻപ് ശരത് പവാറിനും അജിത്തിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് (ഇഡി) കേസെടുത്തതിനു പിന്നാലെ അജിത് എംഎൽഎ സ്ഥാനം രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെയായിരുന്നു അത്. ശരത് പവാറിനെതിരെ കേസെടുത്തതിൽ മനംനൊന്താണു രാജിയെന്നു പ്രഖ്യാപിച്ച അജിത് രാഷ്ട്രീയം വിടുമെന്നും സൂചന നൽകി. ശരത്പവാറുമായുള്ള ഭിന്നതയെത്തുടർന്നാണു രാജിയെന്നു വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വീണ്ടും ബാരാമതിയിൽ മൽസരിച്ചു. അന്ന് മുതൽ തന്നെ ഭിന്നത തുടങ്ങിയിരുന്നു. ഇന്നലെ രാഷ്ട്രീയത്തിലെ വളർത്തച്ഛനായ ശരത് പവാറിനെ പിന്നിൽ നിന്ന് കുത്തി മുമ്പോട്ട് പോകുന്നു. കേസിന്റെ കാലത്ത് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ അജിത്, തന്റെ സാന്നിധ്യം ശരദ് പവാറിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുമോ എന്നു പരചോദിച്ച് പൊട്ടിക്കരഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താനും സുപ്രിയയും മൽസരിക്കുമെന്നു ശരത് പവാർ പറഞ്ഞെങ്കിലും തന്റെ മകൻ പാർഥിനെയും രംഗത്തിറക്കണമെന്ന് അജിത് വാശിപിടിച്ചു. കുടുംബത്തിൽ നിന്നു 2 സ്ഥാനാർത്ഥികൾ മാത്രമെന്ന വാക്കു പാലിക്കാൻ ശരത് പവാർ പിന്മാറി. മാവലിൽ പാർഥ് 2 ലക്ഷത്തിലേറെ വോട്ടിനു തോറ്റു. ഇതിന് കാരണം പവാറിന്റെ മനസ്സില്ലാ മനസ്സോടെയുള്ള പ്രചാരണമാണെന്ന് അജിത് കുറ്റപ്പെടുത്തി. പിന്നെ ഇളയച്ഛനിൽ നിന്ന് മാറി നടന്നു. മൊത്തം 95,000 കോടി രൂപയുടെ അഴിമതിക്കേസുകളാണ് അജിത് പവാറിനെതിരെയുള്ളത്.

ഇതിൽ 70,000 കോടി രൂപയുടെ അഴിമതി ആരോപണം അജിത് പവാർ അടക്കം എൻസിപി മന്ത്രിമാർക്കെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ് ഉയർത്തിക്കൊണ്ടുവന്നതാണ്. 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണമാണ് അജിത്തിനെതിരെയുള്ള മറ്റൊരു പ്രധാന കേസ്. ഇതേ ഫഡ്‌നാവിസിനെയാണ് ഇപ്പോൾ അജിത് പവാർ പിന്തുണയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP