'മഹാ' സസ്പെൻസ് ത്രില്ലർ ഏതുവഴിയേ നീങ്ങുമെന്നറിയാൻ മണിക്കൂറുകൾ മാത്രം; ഫട്നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിവസേന-കോൺഗ്രസ്-എൻസിപി കക്ഷികളുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുക ഞായറാഴ്ച രാവിലെ 11.30ന്; സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന് റിട്ട് ഹർജിയിലെ വാദം; നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫട്നാവിസ് സർക്കാർ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വരുമെന്നും കോൺഗ്രസ്; എംഎൽഎമാരെ തിരിച്ച് പിടിച്ച് ശരദ് പവാർ കളി തുടങ്ങിയതോടെ അജിത് പവാറിന് തിരിച്ചടി
മറുനാടൻ ഡെസ്ക്
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം സസ്പെൻസ് ത്രില്ലറായി മാറിയതോടെ, എംഎൽഎമാരെ ചാക്കിട്ടുപിടുത്തവും, ഒളിച്ചുകളിയും, മുങ്ങലുകളും എല്ലാം മുടക്കമില്ലാതെ അരങ്ങേറുകയാണ്. ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്ന ചോദ്യമാണ് മുഖ്യം. ഫട്നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. ശിവസേനയും, കോൺഗ്രസും എൻസിപിയും ചേർന്നാണ് ഹർജി നൽകിയത്. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. റിട്ട് ഹർജിയിൽ ഇന്നു തന്നെ വാദം കേൾക്കണമെന്നും ആവശ്യമുന്നയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സ്ഥലത്തില്ലായിരുന്നു. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. 288 അംഗസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ഉടൻ സഭവിളിച്ച് വോട്ടിനിടണമെന്നാണ് ആവശ്യം. സുപ്രീം കോടതി തീരുമാനത്തിൽ നന്ദിയുണ്ടെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഫട്നാവിസ് സർക്കാർ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞത്. ദേവേന്ദ്ര ഫട്നാവിസിന് തിരിച്ചടി നൽകിക്കൊണ്ട് എൻസിപി കളികൾ തുടരുകയാണ്. ഒപ്പം വാശിയോടെ ശിവസേനയും. വിമത പക്ഷത്ത് അജിത് പവാറും മൂന്നു എംഎൽഎമാരും മാത്രമാണുള്ളതെന്നാണ് സൂചന.
.അജിത് പവാറിന്റെയൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം എംഎൽഎമാരെയും എൻ.സി.പി ക്യാംപിൽ തിരിച്ചെത്തിച്ചു. മുംബൈയിൽ വൈബി ചവാൻ സെന്ററിൽ എൻസിപിയുടെ 54 എംഎൽഎമാരിൽ 50 പേരും എത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ എൻ.സി.പി നേതൃത്വം നീക്കം ചെയ്തു. ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. 54 പേരിൽ 35 എംഎൽഎമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം. തുടർച്ചയായ ചർച്ചകളിൽ മനം മടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അജിത് പറഞ്ഞു.
അതിനിടെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് ചോദ്യം ചെയ്ത് മൂന്ന് പാർട്ടികളും സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികളാണ് സുപ്രീം കോടതിയിൽ സംയുക്ത ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ നിയമസഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഹർജി ഇന്ന് പരിഗണിക്കാൻ സാദ്ധ്യതയില്ല എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഡൽഹിയിലില്ല. അദ്ദേഹം തിരുപ്പതി ക്ഷേത്ര ദർശനത്തിനായി പോയിരിക്കുകയാണ്.
ബിജെപി സർക്കാരിനെ സ്പീക്കർ തിരഞ്ഞെടുപ്പിൽ തോൽപിക്കുമെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. സ്പീക്കർ തിരഞ്ഞെടുപ്പിൽ അവരെ ഞങ്ങൾ തോൽപ്പിക്കും. ശിവസേന-കോൺ്ഗ്രസ്-എൻസിപി സർക്കാർ വരുമെന്നും ഉറപ്പാണ് മാലിക് പറഞ്ഞു.
എൻസിപി എംഎൽഎമാരെ മുംബൈയിലെ റെനയിസൻസ് ഹോട്ടലിലേക്ക് മാറ്റി. അതിനിടെ ഷാഹാപൂരിൽ നിന്നുള്ള എൻസിപി എംഎൽഎ ദൗലത് ദരോദയെ കാണാതായെന്ന് പൊലീസിന് പരാതി കിട്ടി. ശിവസേന എംഎൽഎമാർ അന്ധേരിയിലെ ലളിത് ഹോട്ടലിലാണ് കഴിയുന്നത്. ഉദ്ദവ് താക്കറെ ഇവിടെയെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. തങ്ങളുടെ 44 കോൺഗ്രസ് എംഎൽഎമാരും ഉറച്ചുനിൽക്കുകയാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ബിജെപി സർക്കാരിന് പിന്തുണയുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ വിളിച്ചത്. സുപ്രീം കോടതിയിലും പാർലമെന്റിലും ഈ വിഷയം ഉന്നയിക്കും, വേണുഗോപാൽ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമം ഓർമിപ്പിച്ച് ശരദ് പവാർ
അജിത് പവാറിന് എൻസിപി പിന്തുണയില്ലെന്നും ഫഡ്നാവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും ശരദ് പവാർ പറഞ്ഞു. ശിവസേനയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കിയ പവാർ ഉദ്ധവ് താക്കറെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. അജിത്തിന്റെ നടപടി പാർട്ടിവിരുദ്ധമാണ്. കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ടെന്ന് അജിത് പവാറിനൊപ്പം നിൽക്കുന്ന എംഎൽഎമാർ ഓർക്കുന്നതു നല്ലതാണെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ. 10-11 എംഎൽഎമാർ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളതെന്നും ശരദ് പവാർ പറഞ്ഞു. എൻസിപിക്ക് ആകെ 54 എംഎൽഎമാരാണുള്ളത്. അതേസമയം 35 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് അജിത് പവാറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്നു നിയമസഭാംഗങ്ങൾ മറ്റു പാർട്ടിയിൽ ലയിക്കുകയോ പ്രത്യേക രാഷ്ട്രീയ പാർട്ടി സംവിധാനമായി മാറുന്നതിനോ ആ പാർട്ടിയുടെ നിയമസഭ അംഗബലത്തിന്റെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിൻബലം വേണമെന്നാണു കൂറുമാറ്റ നിരോധന നിയമത്തിൽ പറയുന്നത്. ഈ മാസം 30-ന് ഫഡ്നാവിസ് സർക്കാർ വിശ്വാസവോട്ടു നേരിടുമ്പോൾ പാർട്ടി വിപ്പ് ലംഘിച്ച് എത്ര എംഎൽഎമാർ സർക്കാരിനെ അനുകൂലിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും കൂറുമാറ്റ നിരോധന നിയമം ബാധകമാകുക.
തങ്ങൾക്ക് ഇപ്പോവും 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അത് തെളിയിക്കുമെന്നും പവാർ പറഞ്ഞു. അജിത് പാർട്ടി അച്ചടക്കം ലംഘിച്ചെന്നും പറഞ്ഞ ശരത് പവാർ അജിതിനൊപ്പം പോയവരെ കൂറുമാറിയതായി കണക്കാക്കുമെന്നും വ്യക്തമാക്കി. എൻസിപിയിൽ നിന്ന് ആരും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞ പവാർ അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മൂന്ന് എംഎൽഎമാരെയും വാർത്താ സമ്മേളനത്തിൽ ഹാജരാക്കി.
അതേസമയം, സർക്കാർ രൂപീകരണത്തിനുള്ള എല്ലാ ഭരണഘടനാ മര്യാദകളും പാലിച്ചുകൊണ്ടാണ് സർക്കാർ രൂപീകരിച്ചതെന്ന് ബിജെപി നേതാവ് രവിശങ്കർ രപ്രസാദ് പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കും. പിൻവാതിലിലൂടെ മുംബൈയെ നിയന്ത്രിക്കാൻ എൻസിപിയും കോൺഗ്രസും ശിവസേനയും ഗൂഢാലോചന നടത്തി. ജനവിധി അവർക്ക് അനുകൂലമായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ സർക്കാർ രൂപീകരിച്ചില്ല. അധികാരത്തിന് വേണ്ടി പ്രത്യയശാസ്ത്രം വിൽക്കുന്നവർക്ക് ശിവാജിയുടെ പേര് ഉച്ചരിക്കാൻ അവകാശമില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അതിനിടെ, ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന് താൻ നേരത്തെ പറഞ്ഞത് ഇപ്പോൾ അന്വർഥമായെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിന് കളമൊരുക്കാൻ കീഴ്വഴക്കങ്ങൾ മറികടന്ന് പ്രധാനമന്ത്രി സവിശേഷാധികാരം പ്രയോഗിച്ചു. പുലർച്ചെ രാഷ്ട്രപതിഭരണം പിൻവലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് ശുപാർശനൽകുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നൽകിയാൽ മതിയാകും.
കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം. പുലർച്ചെ 5.47നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. തുടർന്ന് രാജ്ഭവനിൽ ഒരുക്കങ്ങൾ തിരക്കിട്ട് പൂർത്തിയാക്കി. എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോളാണ് കോൺഗ്രസ്എൻസിപിശിവസേന നേതാക്കൾ വിവരം അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍