മത്സ്യ തൊഴിലാളികളെ സഹായിക്കാൻ എത്തി നിർമ്മിച്ചത് അനധികൃത ഹാർബർ; ഹൈക്കോടതിയിലെ സ്റ്റേ നീക്കാൻ പറഞ്ഞത് പണി തീർന്നെന്ന കള്ള വാദം; മരടിലെ സുപ്രീംകോടതി വിധിയെത്തിയപ്പോൾ അനധികൃത നിർമ്മാണത്തിൽ വിശദീകരണം തേടി ഹൈക്കോടതിയുടെ പുതിയ ഇടപെടൽ; ഡ്രഡ്ജിംഗിനെത്തി അദാനി പോർട്ട് ചെയ്തത് നിയമവിരുദ്ധ കൈയേറ്റം; കരിങ്കൽ ക്ഷാമത്തിന്റെ പേരിലും ശ്രമിക്കുന്നത് ഖജനാവിന് നഷ്ടമുണ്ടാക്കാൻ; മോദിയുടെ കൂട്ടൂകാരൻ അദാനിയെ പിടിച്ചു കെട്ടാൻ പിണറായി മടിക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിർമ്മിച്ച പെരുമാതുറ മുതലപ്പൊഴിയിലെ അനധികൃത ഫിഷിങ് ഹാർബർ പൊളിച്ചു കളയേണ്ടി വരുമെന്ന് സൂചന. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടു അദാനി മുൻകയ്യെടുത്ത് നിർമ്മിച്ച ഈ അനധികൃത പോർട്ട് പൊളിച്ച് കളയണം എന്ന ഹർജിയിൽ സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്കി. പൊതുപ്രവർത്തകനായ ചാല എസ്. ദിലീപ് നൽകിയ ഹർജിയിലാണ് ഇന്നലെ ഹൈക്കോടതി നിർദ്ദേശം നൽകിയത്. വിഴിഞ്ഞം പോർട്ട് എന്ന കുരുക്കിൽ നിന്ന് കരകയറാൻ കഴിയാതെ നിൽക്കുന്ന അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയാണ് ഇന്നലെ ഹൈക്കോടതിയുടെതായി വന്ന നിർദ്ദേശം.
മുൻപ് ദിലീപ് നൽകിയ ഹർജിയിൽ പെരുമാതുറ അനധികൃത ഫിഷിങ് ഹാർബർ നിർമ്മാണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. പക്ഷെ നിർമ്മാണം കഴിഞ്ഞുവെന്ന് ഹൈക്കോടതിയിൽ ബോധിപ്പിക്കപ്പെട്ടതോടെയാണ് സ്റ്റേ നീക്കിയത്. പക്ഷെ മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു തീരദേശ സംരക്ഷണ നിയമം കേരളം ഫലപ്രദമായി നടപ്പിലാക്കിയേ തീരൂ എന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹർജി നൽകിയപ്പോഴാണ് അനധികൃത പോർട്ട് പൊളിച്ചുകളയാതിരിക്കാൻ കാരണം തേടി സർക്കാരിനോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. കോസ്റ്റൽ സോൺ റെഗുലേറ്ററി അഥോറിറ്റിയും ഹൈക്കോടതിയിൽ വിശദീകരണം നൽകേണ്ടി വരും. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയോ തദ്ദേശഭരണസ്ഥാപനത്തിന്റെയോ അനുമതിയും ഈ പോർട്ടിനു ലഭിച്ചിട്ടില്ല.
തീരദേശ സംരക്ഷണ അഥോറിറ്റിയുടെ അനുമതിയില്ലാതെ എല്ലാ നിയമങ്ങളും ലംഘിച്ചാണ് സ്വകാര്യ പോർട്ട് അദാനി സ്ഥാപിച്ചത് എന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയത്. മത്സ്യത്തൊഴിലാളികൾക്കായി ഡ്രഡ്ജിങ് നടത്തുന്നുവെന്ന വ്യാജേനയാണ് ഇവിടെ സ്വകാര്യ പോർട്ട് ഉണ്ടാക്കുന്നത് എന്നതാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. കടലിൽ ഡെൽറ്റ രൂപപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ടായതിനാൽ, വലിയ പാറക്കല്ലിട്ടു തടയാൻ കരാർ നൽകിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് പാറക്കല്ലുകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിന് സഹായം നൽകാനാണ് അദാനി കമ്പനി രംഗത്തെത്തിയത്. ഇവർ ഇവിടെ ഒരു പുതിയ ബോട്ട് ജെട്ടി ഉണ്ടാക്കുകയും 15 ഏക്കർ സ്ഥലം അനധികൃതമായി കൈവശംവച്ച് വേലികെട്ടുകയും ചെയ്തിരുന്നു. തീരദേശ നിയമങ്ങൾ ലംഘിച്ച് ഇവിടെ റോഡും പണിതിട്ടുണ്ട്. കടൽത്തീരത്ത് നിന്ന് മണ്ണെടുത്താണ് റോഡ് പണിഞ്ഞത് അനുവാദവും വാങ്ങിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഹർജിയിൽ ആദ്യം സ്റ്റേ നൽകിയ ഹൈക്കോടതി പിന്നെ സ്റ്റേ ഒഴിവാക്കിയിരുന്നു. നിർമ്മാണം പൂർത്തിയായതിനാൽ സ്റ്റേയ്ക്ക് സാധുതയില്ലാ എന്നു പറഞ്ഞാണു ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയത്. മരട് ഫ്ളാറ്റ് പൊളിക്കൽ കാര്യത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശം ലംഘിക്കലാവും പോർട്ട് വന്നാൽ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എന്നാൽ പോർട്ട് പൊളിച്ചുകളയണം എന്നാവശ്യപ്പെട്ടു ഹർജി നൽകാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഈ ഹർജിയിലാണ് പോർട്ട് പൊളിച്ചു കളയാതിരിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നലെയാണ് ഹർജി ഹൈക്കോടതി പരിഗണിച്ചത്. വിഴിഞ്ഞം പോർട്ടിനു കരിങ്കൽ ഇറക്കാൻ എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പോർട്ട് അദാനി നിർമ്മിച്ചത്. പക്ഷെ തീരദേശ അഥോറിറ്റിയുടെ അനുമതിയില്ലാതെയാണ് നിർമ്മിച്ചത്. ഇതാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
വിഴിഞ്ഞത്ത് നിന്നും നാല്പത് കിലോമീറ്റർ അകലെയുള്ള പെരുമാതുറ മുതലപ്പൊഴിയിൽ സ്വകാര്യ പോർട്ട് വന്നത് സംശയാസ്പദമാണെന്ന് ഹർജി നൽകിയ ദിലീപ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാല്പത് കിലോമീറ്റർ അകലെ ഇങ്ങിനെയൊരു പോർട്ട് വന്നത് എന്തിനു വേണ്ടി എന്നാണ് ചോദ്യം ഉയരുന്നത്. അവിടെ കരിങ്കൽ ഇറക്കിയാലും അത് റോഡ് മാർഗം തിരുവനന്തപുരത്ത് എത്തിക്കേണ്ടി വരും. സ്വകാര്യ പോർട്ട്, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം എന്നിവ ഒരുമിച്ച് അദാനിയുടെ കയ്യിൽ വന്നാൽ ഒട്ടനവധി പ്രശ്നങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക. കള്ളക്കടത്ത് വരെ ഈ പോർട്ടിൽ നടന്നേക്കും. പോർട്ട് ആണെങ്കിൽ ഒരു വിധത്തിലുള്ള അനുമതിയില്ലാതെയാണ് പണി കഴിപ്പിച്ചതും. കരിങ്കല്ല് ഇറക്കാൻ ഇത്തരം ഒരു പോർട്ട് ഇത്രയധികം അകലത്തിൽ ആവശ്യവുമില്ല. അതുകൊണ്ട് തന്നെയാണ് പോർട്ട് പ്രശ്നത്തിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്-ദിലീപ് ചൂണ്ടിക്കാട്ടുന്നു.
കരിങ്കല്ലിനു ഉള്ളത് കൃത്രിമ ക്ഷാമമോ?
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് ഉയർത്തുന്ന കരിങ്കൽ പ്രശ്നത്തിലും ഒട്ടേറെ ദുരൂഹതകൾ നിലനിൽക്കുന്നു. കരിങ്കല്ലിൽ കൃത്രിമ ക്ഷാമം കാണിച്ച് പോർട്ട് നിർമ്മാണം നീട്ടിക്കൊണ്ടു പോകാനാണ് അദാനിയുടെ ശ്രമം. കരിങ്കൽ പ്രശ്നം തന്നെയാണോ വിഴിഞ്ഞം പോർട്ട് വൈകാൻ കാരണം എന്ന സംശയവും ഇപ്പോൾ ഉയർന്ന് നിൽക്കുന്നു. ഒന്ന് ഈ പോർട്ടിൽ കരിങ്കൽ ഇറക്കേണ്ട ആവശ്യം വരുന്നില്ല. ഇറക്കിയാൽ തന്നെ നാല്പത് കിലോമീറ്ററോളം റോഡ് മാർഗം കരിങ്കൽ എത്തിക്കേണ്ടി വരും. രണ്ടാമത് വിഴിഞ്ഞത്ത് തന്നെ കരിങ്കൽ എത്തിക്കാൻ കേരളത്തിലെ സ്വകാര്യ ക്വാറി ഉടമകൾ ഒരുക്കവുമാണ്.
പക്ഷെ ക്വാറി ഉടമകളിൽ നിന്ന് കരിങ്കല്ലുകൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറുമല്ല. ടണ്ണിനു വലിയ വില നൽകി കരിങ്കൽ എടുക്കേണ്ടതിന് പകരം സർക്കാരിൽ നിന്നും ചെറിയ തുകയ്ക്ക് കരിങ്കൽ ലഭ്യമാക്കാനുള്ള നീക്കങ്ങളിലാണ് അദാനി ഗ്രൂപ്പ് എന്നാണ് അറിയുന്നത്. ഒരു ടണ്ണിനു 800 മുതൽ 900 രൂപ വരെ സ്വകാര്യ കോറി ഉടമകൾക്ക് നൽകേണ്ടി വരും. എന്നാൽ എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ലഭ്യമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഒരു ടണ്ണിനു 29.40 പൈസയ്ക്ക് എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ഇറക്കുമതിക്കാണ് ഇവർ ശ്രമിക്കുന്നത്.
അദാനിയുടേത് സർക്കാർ ഭൂമിയിൽ നിന്ന് പാറകൾ ലഭ്യമാക്കാനുള്ള നീക്കം
വിഴിഞ്ഞം ഉടമ്പടി പ്രകാരം സർക്കാരിൽ നിന്നും നേരിട്ട് കരിങ്കൽ ഇറക്കുമതി ചെയ്യാൻ അദാനി ഗ്രൂപ്പിന് അനുമതിയില്ല. മുന്നാം കക്ഷിയിൽ നിന്ന് വേണം അദാനി ഗ്രൂപ്പ് കരിങ്കല്ലുകൾ സ്വീകരിക്കാൻ. സംസ്ഥാനത്തിനകത്ത് നിന്നോ പുറത്ത് നിന്നോ അദാനിക്ക് കരിങ്കൽ ലഭ്യമാക്കാം. അപ്പോൾ വൻ തുക ടണ്ണിനു നല്കേണ്ടി വരും. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് കരിങ്കൽ ലഭിക്കുകയാണെങ്കിൽ കോടികൾ അദാനിക്ക് ലാഭിക്കാം.
പക്ഷെ സംസ്ഥാനത്തിന്റെ സമ്പത്ത് ധൂർത്തടിക്കുന്നതിന് തുല്യമാകും. 1500 കോടി രൂപയോളമാണ് അദാനിക്ക് ഇപ്രകാരം ലാഭിക്കാൻ കഴിയുക. ഈ രീതിയിൽ തുക ലാഭിക്കാൻ കഴിയുമ്പോൾ ഏതാനും കോടികൾ ഇടനിലക്കാർക്ക് കൈമാറാൻ ഇവർ തയ്യാറാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ കരിങ്കൽ ചുളുവിലയ്ക്ക് ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അതേസമയം നേരിട്ട് ക്വാറികളിൽ നിന്ന് കരിങ്കൽ സ്വീകരിക്കാൻ സർക്കാർ അദാനി ഗ്രൂപ്പിന് അനുമതി നൽകിയിട്ടുണ്ട്. ഇതിനു ദിലീപ് നൽകിയ കേസും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതീക്ഷിക്കുന്നതിലും വൈകിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഡിസംബർ നാലിന് ആദ്യ ഘട്ടം പൂർത്തിയാകേണ്ട പദ്ധതിയുടെ പ്രധാന നിർമ്മാണമായ ബ്രേക്ക് വാട്ടർ ഇരുപത് ശതമാനം പോലും പൂർത്തിയായിട്ടില്ല. കരാറനുസരിച്ച് പൂർത്തിയാകാത്ത പദ്ധതിയിൽ നഷ്ടപരിഹാര നടപടികൾക്കും ഒരു രൂപവുമായിട്ടില്ല പാറ ലഭിക്കാത്തതും സർക്കാർ നിരീക്ഷണം കുറഞ്ഞതുമാണ് നിർമ്മാണം വൈകുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. 2015 ഡിസംബർ 5 നാണ് വിഴിഞ്ഞ തുറമുഖപദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. 4 വർഷമായിരുന്നു കരാർ കാലാവധി.
അതായത് ഈ വർഷം ഡിസംബർ 4ന് നിർമ്മാണം പൂർത്തിയാവണം. കരാർ കാലാവധിക്കും മുമ്പെ ആയിരം ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. ആയിരം ദിനം 2018 സെപ്റ്റംബറിൽ കടന്നുപോയി. കരാർ കാലാവിധ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്