പാർട്ടിയും കുടുംബവും പിളർന്നു! ഒരു വശത്ത് അധികാര രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞിരുന്ന ഉദ്ദവ് താക്കറെയെ സമ്മർദ്ദം ചെലുത്തി നിലപാട് തിരുത്തിച്ച് മന്ത്രിസഭാ ഫോർമുല വരെ ഉണ്ടാക്കി; മറുവശത്ത് അതീവ രഹസ്യമായി ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിസഭയ്ക്ക് അന്തിമ രൂപം പോലും നൽകി! കോൺഗ്രസിനേയും ശിവസേനയേയും വെടക്കാക്കി അനന്തിരവൻ നാടകം കളിച്ചപ്പോൾ അമ്മാവന്റെ റോൾ എന്തെന്ന ചോദ്യം ബാക്കി? സോണിയാ ഗാന്ധിയോട് ശരത് പവാർ മധുര പ്രതികാരം വീട്ടിയെന്ന ചർച്ചയും സജീവം; നടന്നത് 'മഹാ' ഡ്രാമ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: പാർട്ടിയും കുടുംബവും പിളർന്നു-എൻസിപിയിലെ സുപ്രിയാ സുലേയുടെ പോസ്റ്റാണ് ഇത്. എൻസിപി പിളർന്നുവെന്ന് സുപ്രീയാ സുലെ പറയുന്നു. ഒപ്പം ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറിനെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും. അപ്പോഴും ഏങ്ങും അവ്യക്തതാണ്. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. മുംബൈയിൽ ശിവസേനയേയും കോൺഗ്രസിനേയും അടുപ്പിച്ച് സർക്കാരുണ്ടാക്കാൻ ഓടി നടക്കുമ്പോഴും അമ്മാവൻ ഒപ്പം നിന്നത് അനന്തിരവനായിരുന്നു. ഇന്നലെ വൈകിട്ട് പോലും സഖ്യ ചർച്ചകളിൽ അജിത് പവാർ പങ്കെടുത്തു. രാവിലെ ബിജെപിക്കൊപ്പം അജിത് പവാറിന്റെ സത്യപ്രതിജ്ഞയും. ഈ നാടകത്തിന് പിന്നിൽ തനിക്ക് റോളില്ലെന്ന് ശരത് പവാർ വിശദീകരിക്കുമ്പോഴും അവ്യക്തത തുടരുകയാണ്. നിയമസഭയിൽ ബിജെപി സർ്ക്കാർ ഭൂരിപക്ഷം തെളിയിക്കും വരെ ഈ സംശയങ്ങൾ ചർച്ചയാകും.
ആരും ശരത് പവാറിനെ നല്ല പിള്ളയായി കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻസിപി നേതാവ് ശരത് പവാർ കണ്ടെതാണ് ഇതിന് കാരണം. ഈ കൂടിക്കാഴ്ചയിലെ സംശയങ്ങൾ ശരിവയ്ക്കുവിധമാണ് ക്ലൈമാക്സ്. അതുകൊണ്ട് തന്നെ കോൺഗ്രസിന് പവാർ പണികൊടുത്തോ എന്ന ചിന്തയും സജീവമാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇപ്പോൾ സോണിയാ ഗാന്ധിയാണുള്ളത്. സോണിയയുമായി തെറ്റിയാണ് പവാർ കോൺഗ്രസ് വിട്ടതും എൻസിപി ഉണ്ടാക്കിയതും. സീനിയോറിട്ടിയിൽ പ്രധാനമന്ത്രിയാകേണ്ട ശരത് പവാറിനെ പ്രാദേശിക പാർട്ടി നേതാവാക്കി മാറ്റിയത് സോണിയയായിരുന്നു. ഇതിനുള്ള മധുര പ്രതികാരമാണോ ഇപ്പോൾ മഹാരാഷ്ട്രയിൽ നടന്നതെന്ന സംശയവും ബാക്കി. ഏതായാലും നിയമസഭയിൽ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുന്നതോടെ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ. ഏതായാലും എൻസിപിയും കോൺഗ്രസും തമ്മിലെ ബന്ധം വഷളാക്കുന്ന തരത്തിലാണ് സംശയ ചർച്ചകൾ പുരോഗമിക്കുന്നത്.
മഹാരാഷ്ട്രയിൽ ബിജെപിയും എൻസിപിയിലെ ഒരു വിഭാഗവും ചേർന്നുള്ള സർക്കാരിന് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണ. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 105 സീറ്റുകളാണുള്ളത്. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയാണെങ്കിലും 54 എംഎൽഎമാരിൽ എത്രപേർ അജിത് പവാറിനൊപ്പം നിൽക്കുമെന്നത് ഉറപ്പായിട്ടില്ല. പാർട്ടി അറിയാതെയാണ് അജിത് പവാറിന്റെ നീക്കമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയതോടെ കേവലഭൂരിപക്ഷത്തിനായി കർണാടക മോഡലിൽ എംഎൽഎമാരുടെ വിലപേശൽ നടക്കാനുള്ള സാധ്യതയും നിലവിലുണ്ട്. അജിത് പവാറിനൊപ്പം 22 എംഎൽഎമാരുണ്ടെന്നാണ് സൂചന. അധികാരത്തിലേറാൻ 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ശിവസേനയിലെ ഒരു വിഭാഗം എംഎൽഎമാരുമായും സ്വതന്ത്ര എംഎൽഎമാരുമായും ബിജെപി നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിൽ നിർണ്ണായകമാകുക ശരത് പവാറിന്റെ മനസ്സാകും. രഹസ്യമായ പിന്തുണ അജിത പവാറിന് ശരത് പവാർ നൽകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സോണിയയോടുള്ള പഴയ പ്രതികാരം തന്നെയാകും കാരണം.
രാജീവ് ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ ശരത് പവാറിന് വലിയ സ്ഥാനം ഇല്ലാതെയായി. ഇതിലെ പ്രശ്നങ്ങളാണ് എൻസിപി രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിയത്. വിദേശിയായ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തി കാട്ടുന്നതിൽ തുടങ്ങിയ തർക്കം. അങ്ങനെയാണ് പി എ സാഗ്മയും താരീഖ് അൻവറും ചേർന്ന് ശരത് പവാർ എൻസിപ ഉണ്ടാക്കിയത്. ഇതിന് ശേഷം കോൺഗ്രസിനെ പ്രഖ്യാപിത ശത്രുവായി കണ്ട നേതാവാണ് പവാർ. സോണിയാ ഗാന്ധിയുമായുള്ള ശത്രുതയായിരുന്നു ഇതിന് കാരണം. എന്നാൽ മഹാരാഷ്ട്രയിൽ പരിവാർ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളനായി പിന്നീട് കോൺഗ്രസുമായി പവാർ അടുത്തു. അപ്പോഴും സോണിയയുമായി അടുപ്പം കാട്ടിയതുമില്ല.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതോടെ ശരത് പവാറിന് കൂടുതൽ പ്രാമുഖ്യം കിട്ടിയെന്നതും യാഥാർത്ഥ്യമാണ്. പലപ്പോഴും രാഹുൽ ഗാന്ധി ശരത് പവാറിനെ അങ്ങോട്ടു പോയി കണ്ടു. രാഹുലിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിർത്താൻ പവാർ ആവുന്നത് ശ്രമിച്ചു. എന്നാൽ ലോക്സഭയിലെ തോൽവിയോടെ രാഹുൽ ഒഴിഞ്ഞു. പകരക്കാരിയായി സോണിയ എത്തി. മഹാരാഷ്ട്രയിൽ എൻസിപിയുടെ കരുത്തിലാണ് പ്രതിപക്ഷം നില മെച്ചപ്പെടുത്തിയത്. എന്നിട്ടും പവാറിന്റെ വാക്കുകൾക്ക് സോണിയ വേണ്ടത്ര വില നൽകിയില്ല. ഇതെല്ലാം പ്രതികാരാഗ്നിയായി ശരത് പവാർ കൊണ്ടു നടന്നുവെന്ന് കരുതുന്നവരുമുണ്ട്. അതുകൊണ്ട് കൂടിയാണ് ഫട്നാവിസിനുള്ള അജിത് പവാറിന്റെ പിന്തുണയിൽ ശരത് പവാറിന്റെ 'കൈ' കോൺഗ്രസുകാർ കാണുന്നത്.
തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിന് 161 സീറ്റായിരുന്നു ലഭിച്ചത്. മുൻവർഷങ്ങളിലേത് പോലെ സർക്കാർ രൂപീകരിക്കാനായിരുന്നു ഇരുപാർട്ടികളുടെയും ആദ്യനീക്കം. എന്നാൽ മുഖ്യമന്ത്രി പദം അടക്കം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യത്തിൻ മേലാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത മൂർഛിച്ചത്. പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ ശിവസേന-കോൺഗ്രസ്-എൻസിപി ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകുമെന്നും ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ ഉണ്ടാക്കുമെന്നുമായിരുന്നു ഇന്ന് പുലർച്ചെ വരെയുള്ള റിപ്പോർ ആകെട്ടുകൾ. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് ഇന്ന് രാവിലെ എൻസിപിയിലെ ഒരു വിഭാഗവുമായി ചേർന്ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യം കണ്ട വലിയൊരു രാഷ്ട്രീയ നാടകത്തിന് ഒടുവിൽ ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. ഇതൊരിക്കലും പവാറിന്റെ സമ്മതമില്ലാതെ നടക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നത്. അങ്ങനെ തിരഞ്ഞെടുപ്പ് ഫലം വന്ന് 31-ാം ദിവസം മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സർക്കാർ അധികാരമേറ്റു. മുൻ മുഖ്യമന്ത്രി ആയിരുന്ന ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു പദവിയിൽ രണ്ടാമൂഴം.
മഹാരാഷ്ട്രയിൽ ഇരുനൂറിലേറെ സീറ്റ് നേടാമെന്നായിരുന്നു ബിജെപി- ശിവസേനാ സഖ്യത്തിന്റെ സ്വപ്നം. പക്ഷേ വോട്ടെണ്ണിയപ്പോൾ ഫലം പ്രതീക്ഷിച്ച പോലെയായില്ല. ഒറ്റയ്ക്കു ഭൂരിപക്ഷമെന്ന ബിജെപി മോഹത്തിനും തിരിച്ചടിയേറ്റു. സീറ്റ് കുറഞ്ഞെങ്കിലും നിർണായക ശക്തിയായി മാറിയ ശിവസേനയുടെ വിലപേശൽ ശക്തി കൂടി. ഇത്തവണ പത്തിലേറെ സീറ്റ് അധികം നേടിയ എൻസിപി ചർച്ചകളുടെ കേന്ദ്രമായി. ശരദ് പവാർ നയിച്ച പ്രതിപക്ഷ പ്രചാരണത്തിന്റെ തണലിൽ കോൺഗ്രസ് പ്രകടനവും മെച്ചപ്പെട്ടിരുന്നു. 2014ൽ 122 സീറ്റിൽ വിജയിച്ച ബിജെപി ഇത്തവണ 105 സീറ്റുകളിൽ മാത്രമാണു മുന്നേറിയത്. കഴിഞ്ഞ തവണ 185 സീറ്റുകളുണ്ടായിരുന്ന ബിജെപി- ശിവസേന സഖ്യത്തിന് ഇരുപതിലേറെ സീറ്റുകളുടെ നഷ്ടം. 15 സീറ്റിലേറെ അധികം നേടി എൻസിപി- കോൺഗ്രസ് സഖ്യം പിടിച്ചുനിന്നു. ആർക്കു ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിലാണു സംസ്ഥാനത്തു പ്രതിസന്ധി ഉടലെടുത്തതും രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയതും.
ബാൽ താക്കറെ യുഗത്തിനു ശേഷം ബാന്ദ്രയിലെ 'മാതോശ്രീ' വീണ്ടും അധികാര കേന്ദ്രമായി. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന നിലപാടെടുത്തു ശിവസേന. പ്രധാന വകുപ്പുകൾ തുല്യമായി വീതിക്കണമെന്നും ആവശ്യം. ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസും എൻസിപിയും സേനയുമായി ചേർന്നു സർക്കാർ രൂപീകരിക്കുമെന്ന സൂചനയുമായി ചില കോൺഗ്രസ് നേതാക്കൾ. എൻസിപി അധ്യക്ഷൻ ശരദ് പവാറും പിസിസി അധ്യക്ഷൻ ബാലാസാഹെബ് തോറാട്ടും ഇക്കാര്യം നിഷേധിച്ചു. ഫഡ്നാവിസിനെ വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു സേനാ മുഖപത്രമായ സാമ്ന രംഗത്ത് വന്നു. പിന്നീട് പല നാടകങ്ങളും അരങ്ങേറി. അതിൽ അവസാനത്തേതാണ് ഫട്നാവീസിന്റെ സത്യപ്രതിജ്ഞ. നിയമസഭയിൽ ഫട്നാവീസ് ഭൂരിപക്ഷം തെളിയിക്കും വരെ ഇത് തുടരും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്