കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ ഉണ്ടാക്കാൻ ഫ്ടനാവീസും അജിത് പവാറും ഗവർണ്ണറെ കണ്ട് ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ സത്യപ്രതിജ്ഞ ആരും അറിയാതെ അതീവ രഹസ്യമായി നടത്തിയത് എന്തിന്? അസാധാരണമായ ചാണക്യ തന്ത്രത്തിലൂടെ ഫട്നാവീസ് മുഖ്യമന്ത്രിയാകുമ്പോഴും ബിജെപി നേതൃത്വവും നേരിടുന്നത് ഒട്ടേറെ ചോദ്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: സർക്കാരുകൾ ഉണ്ടാക്കാൻ നടപടിക്രമങ്ങൾ ഏറെയാണ്. അതിൽ പ്രധാനം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ നേതാവ് ഗവർണ്ണറെ കണ്ട് അവകാശ വാദം ഉന്നയിക്കണമെന്നതാണ്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക പോലും കൈമാറണം. മഹാരാഷ്ട്രയിൽ ഇതെല്ലാം നടന്നത് ആരും അറിഞ്ഞില്ല. ഇതൊക്കെ നടന്നോ എന്നും ആർക്കും അറിയില്ല. ആകെ അറിഞ്ഞത് രാവിലെ എട്ടുമണിക്ക് ദേവേന്ദ്ര ഫട്നാവീസ് അധികാരമേറ്റു എന്നത് മാത്രമാണ്. അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. എല്ലാത്തിനും രാഷ്ട്രപതി ഭവൻ വേദിയായത് അതീവ രഹസ്യമായും. എന്തിനായിരുന്നു ഇതെല്ലാമെന്ന ചോദ്യത്തിന് ആരും മറുപടി പറയുന്നുമില്ല. ഫ്ടനാവീസ് അധികാരത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാരും. ഈ സന്തോഷത്തിനിടെയിലും ബിജെപി നേതൃത്വം നേരിടുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.
അധികാരത്തിൽ എത്തിയതിനൊപ്പം മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി കൂട്ടുകെട്ടിനെ പൊളിക്കാനായെന്നതാണ് ബിജെപി ക്യാമ്പിനെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. എൻസിപിയേയും ശിവസേനയേയും കോൺഗ്രസിനേയും പിളർത്താനും ശ്രമിക്കും. ഇതിനിടെയാണ് വെല്ലുവിളിയായി രാഷ്ട്രപതി ഭരണം എങ്ങനെ പിൻവലിച്ചുവെന്ന ചോദ്യം എത്തുന്നത്. കേന്ദ്ര മന്ത്രിസഭ കൂടാതെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചതെന്നാണ് ഉയരുന്ന ആരോപണം. ഇത് ശരിയുമാണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇത് ചെയ്യാനുള്ള അധികാരം ഉണ്ടെന്നാണ് ബിജെപിക്കാരുടെ വിശദീകരണം. നിയമത്തിലെ പഴുതടച്ചാണ് എല്ലാം ചെയ്തതെന്ന് കേന്ദ്ര സർക്കാരും വിശദീകരിക്കുന്നു. എന്നാൽ എന്തിനാണ് അതീവ രഹസ്യമായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതെന്നാതാണ് ഉയരുന്ന ചോദ്യം. നിയമസഭയിൽ ഫട്നാവീസിന് പിന്തുണയുണ്ടെന്ന് ഗവർണ്ണർക്ക് എങ്ങനെ ബോധ്യപ്പെട്ടുവെന്ന ചോദ്യവും പ്രസക്തമാണ്.
എൻസിപിയുടെ നിയമസഭാ കക്ഷി നേതാവാണ് അജിത് പവാർ. ഫട്നാവീസ് ബിജെപിയുടേയും. അതുകൊണ്ട് തന്നെ രണ്ട് പേരും ചേർന്ന് വന്നാൽ മന്ത്രിസഭാ രൂപീകരണത്തിന് അനുമതി നൽകാമെന്നാണ് പറയുന്ന ന്യായം. എന്നാൽ പുറത്തെ ചർച്ചകളിൽ നിന്ന് എൻസിപിയുടെ മനസ്സ് ശിവസേനയ്ക്ക് ഒപ്പമാണെന്ന് വ്യക്തം. അതുകൊണ്ട് തന്നെ എംഎൽഎമാരുടെ പിന്തുണ കത്ത് ഈ വിഷയത്തിൽ അനിവാര്യതയാണ്. ഇത് ഗവർണ്ണർക്ക് അജിത് പവാർ കൈമാറിയിട്ടുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. എന്തായാലും ഏതൊക്കെ എംഎൽഎമാരാണ് ഫട്നാവിസിനെ പിന്തുണയ്ക്കുന്നതെന്ന് ആർക്കും ഇനിയും അറിയില്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇനിയും കുതിരകച്ചവടം നടക്കാനുള്ള സാധ്യതയാണ് ഇത് വഴിവയ്ക്കുന്നത്. ശിവസേനയേയും കോൺഗ്രസിനേയും പിളർത്താൻ ബിജെപി ശ്രമിക്കുന്നതായും സൂചനയുണ്ട്.
ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വെറും രണ്ട് മണിക്കൂറിന് മുമ്പാണ് സംസ്ഥാനത്ത് നിലവിലിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചത്. നവംബർ 12 മുതൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ശനിയാഴ്ച രാവിലെ ഉത്തരവിറക്കിയതോടെ കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അപ്രതീക്ഷിതവും നാടകീയവുമായ അന്ത്യമായി. ഇതിനുള്ള അധികാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യത ഏറെയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ നടത്തി വന്ന തന്ത്രപരമായ നീക്കങ്ങളിലൂടെ ശിവസേന-കോൺഗ്രസ്-എൻസിപി ത്രികക്ഷിസഖ്യം മന്ത്രിസഭാ രൂപീകരണം ഏകദേശം ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉദ്ധവ് താക്കറെയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പിൻവലിക്കുകയും അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അർധരാത്രി അരങ്ങേറിയ അതിനാടകീയ വഴിത്തിരിവിലൂടെ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം അട്ടിമറിച്ച് ഫഡ്നാവിസ് ഭരണം തിരിച്ചു പിടിച്ചുവെന്ന് അക്ഷരാർഥത്തിൽ പറയാം. മഹാരാഷ്ട്രയ്ക്ക് സുസ്ഥിരമായ മന്ത്രിസഭയാണ് ആവശ്യമെന്നും ശിവസേനയുടെ ഭരണം ജനങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം മനന്ത്രിസഭാ രൂപീകരണത്തിന് നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നെന്നും അതിനാൽ സുസ്ഥിര മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും അജിത് പവാർ പറഞ്ഞു. വൻരാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ വൈറലാകുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ട്വീറ്റ്. എൻസിപിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന ഫട്നാവിസിന്റെ പഴയ ട്വീറ്റാണ് സമൂഹമാധ്യമങ്ങൾ കുത്തിപ്പൊക്കിയിരിക്കുന്നത്. 2014 സെപ്റ്റംബർ 26ന് ചെയ്ത ട്വീറ്റ് ഫട്നാവിസിന്റെ സത്യപ്രതിജ്ഞയോടെ വീണ്ടും വൈറലാവുകയാണ്.
ബിജെപി ഒരിക്കലും എൻസിപിയുമായി ഒരു തരത്തിലുള്ള സഖ്യമുണ്ടാക്കില്ല. അത്തരം പ്രചാരണങ്ങൾ പരപ്രേരിതമായ ഊഹങ്ങൾ മാത്രമാണ്. മറ്റുള്ളവർ നിശബ്ദധരായിരുന്നപ്പോൾ എൻസിപിയുടെ അഴിമതി നിയമസഭയിൽ തുറന്നുകാണിച്ചത് ബിജെപിയാണ്. എന്നായിരുന്നു ദേവേന്ദ്ര ഫട്നാവിസിന്റെ ട്വീറ്റ്. നിരവധിയാളുകളാണ് ട്വീറ്റിന് താഴെ ഫട്നാവിസിന് എതിരെ രൂക്ഷ പ്രതികരണം നടത്തുന്നത്. അജിത് പവാർ എൻസിപിയിൽ നിന്ന് പുറത്ത് പോകും അതിനാൽ പ്രശ്നമില്ലെന്നും എൻസിപിയുമായി ബന്ധമുണ്ടാക്കിയത് പിശാചിന് മഹാരാഷ്ട്രയുടെ ആത്മാവിനെ വിറ്റത് പോലെയാണെന്നും ട്വീറ്റിന് നിരവധി ആളുകൾ പ്രതികരണവുമായി എത്തുന്നുണ്ട്. ഇത് ബിജെപിക്കും തിരിച്ചടിയാണ്. എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ മഹാരാഷ്ട്രയിൽ ബിജെപി ഭരണം പിടിച്ചത് ഇന്ന് രാവിലെയാണ്. രാവിലെ എട്ട് മണിക്കാണ് രാജ് ഭവനിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. പുലർച്ചെ ആറുമണിക്കാണ് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് പിൻവലിച്ചത്. ഭൂരിപക്ഷത്തിന് 145 സീറ്റ് ആവശ്യമുള്ളപ്പോൾ 170പേരുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. കക്ഷിനില ഇങ്ങനെയാണ് ബിജെപി-105,ശിവസേന-56, എൻസിപി-54, കോൺഗ്രസ് - 44, മറ്റുള്ളവർ-29.
ബിജെപി മഹാരാഷ്ട്രയിൽ തങ്ങളെ കാലങ്ങളായി അവഗണിക്കുന്നുവെന്ന ആക്ഷേപമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ശിവസേനയും ബിജെപിയും തമ്മിലുള്ള പൊട്ടിത്തെറിയിലേക്കെത്തിയത്. മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലാതെ ഉറച്ച് നിന്ന ശിവസേന ഇത്ര വലിയൊരു നാടകം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. എൻ.ഡി.എ മന്ത്രിസഭയിൽ നിന്ന് കേന്ദ്രമന്ത്രിസ്ഥാനം വരെ രാജിവെച്ചത് എൻ.സി.പിക്കൊപ്പം ചേർന്നത് മഹാരാഷ്ട്ര ഭരിക്കാമെന്ന ചിന്തയുടെ ഭാഗമായിട്ടായിരുന്നു. എല്ലാം വെറുതയായി. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം, എൻ.സി.പിക്ക് ആഭ്യന്തരം, കോൺഗ്രസിന് ധനകാര്യം ഇങ്ങനെ കൃത്യമായ അധികാരം വിഭജനം പോലും കഴിഞ്ഞ രാത്രിയിൽ നടന്നു കഴിഞ്ഞിരുന്നു. പക്ഷെ കണക്കു കൂട്ടലുകളെയൊക്കെ തെറ്റിച്ച് ഫഡ്നാവിസ് ഒരിക്കൽ കൂടെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുമ്പോൾ കർണാടകയുടെ തുടർച്ചയാവുകയാണ് മഹാരാഷ്ട്ര. കിട്ടുന്നതെല്ലാം ലാഭമാക്കി എൻ.സി.പിയും, അധികാരത്തിനായി ശിവസേനയെ കൂട്ടുപിടിച്ചുവെന്ന പേര് ദോഷം കൊണ്ട് കോൺഗ്രസും അങ്ങനെ ആ അധ്യായം അവസാനിപ്പിക്കേണ്ടിയും വന്നു.
എൻസിപി അധ്യക്ഷൻ ശരദ് പവാറിനും മരുമകനായ അജിത് പവാറിനുമെതിരെ സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ ആരോപണമായിരുന്നു ഉയർന്ന് വന്നത്. ശിവസേനയ്ക്ക് പിന്തുണ നൽകി മഹാരാഷ്ട്രയുടെ ഭരണവുമായി മുന്നോട്ട് പോവാൻ ഒരുങ്ങുന്നുവെന്ന കാര്യം വന്നതോടെ എൻഫോഴ്സ്മെന്റ് നടപടി ക്രമങ്ങളും സജീവമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രാത്രി അതിനാടകീയമായ നീക്കമുണ്ടാവുകയും രാവിലെ ആറ് മണിക്ക് മുന്നെ തന്നെ നിലവിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് അജിത് പവാർ വിഭാഗത്തെ കൂട്ടി ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്