കോൺഗ്രസ് പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം... കോൺഗ്രസ് എംഎൽഎ.. പിന്നെ രാഹുൽ ഗാന്ധിയെന്ന എംപിയും! സർവ്വജന സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ വീഴ്ചയിൽ പിണറായിയെ രക്ഷിക്കാനുള്ള അന്തം കമ്മികളുടെ ശ്രമം പൊളിഞ്ഞു; സ്കൂളിന്റെ അവകാശി സിപിഎം ഭരിക്കുന്ന ബത്തേരി മുൻസിപ്പാലിറ്റി; സൈബർ സഖാക്കളെ പൊളിച്ചടുക്കി ഐസി ബാലകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
വയനാട്: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ സർവ്വജന ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഷഹില ഷെറിൽ എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവം അത്യന്തം ദാരുണവും വേദനാജനകവുമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിൽ പാമ്പുകൾക്ക് സ്കൂളുകളിലെ മാളങ്ങളിൽ ഇരുന്ന് പഠിക്കാനാവും എന്നതും ചർച്ചയായി. അങ്ങനെ ഷഹല ഷെറിന്റെ വിയോഗം മലയാളിയുടെ പൊതു വേദനയായി. സർക്കാർ സ്കൂളുകളുടെ നേട്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സംസ്ഥാന സർക്കാരിനെതിരെയായി ഉയർന്ന രോഷം. എന്നാൽ എല്ലാം സ്ഥലം എംഎൽഎയുടേയും എംപിയുടേയും തലയിൽ ഇട്ട് രക്ഷപ്പെടുത്താനായിരുന്നു സൈബർ സഖാക്കളുടെ ശ്രമം.
കോൺഗ്രസ് പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം.. കോൺഗ്രസ് MLA ...കാലങ്ങളായി... കോൺഗ്രസ് MP... കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്. ഇനി എന്താണ് വേണ്ടത്.... എന്ത് മലയാണ് ഈ ....അവിടെ നടത്തിയതെന്നായിരുന്നു ഉയർത്തിയ ചോദ്യം. ഈ സ്കൂളിന്റെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് ആണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും വ്യാപക പ്രചരണമെത്തി. എന്നാൽ പ്രചരണം തിരിഞ്ഞു കുത്തുകയാണ് സിപിഎമ്മിനെ. ജില്ലാ പഞ്ചായത്തിന്റേതായിരുന്നില്ല ഈ സ്കൂളിന്റെ ഉത്തരവാദിത്തം. മറിച്ച് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിക്കും. കിഫ്ബിയുടെ തുക അനുവദിച്ചെങ്കിലും സർക്കാർ ഉത്തരവും ഇറക്കിയില്ല. അങ്ങനെ ഈ സ്കൂളിലെ പരാധിനതകൾക്ക് കാരണം സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയാണെന്ന് സൈബർ സഖാക്കളുടെ വിശദീകരണം എറ്റെടുത്ത് സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്. ഈ മുൻസിപ്പാലിറ്റിയുടെ ഭരണം കൈയാളുന്നത് സിപിഎമ്മും. അതായത് വീഴ്ച വന്നതെ സിപിഎമ്മിന്റെ തദ്ദേശ സ്ഥാപനത്തിനാണെന്ന് വ്യക്തം.
ഐസി ബാലകൃഷ്ണനാണ് ഈ പ്രദേശത്തെ എംഎൽഎ. തുടക്കത്തിൽ ഈ കുട്ടിയുടെ മരണത്തിൽ ആരേയും കുറ്റപ്പെടുത്താൻ എംഎൽഎ തയ്യാറായില്ല. എന്നാൽ താനും രാഹുൽ ഗാന്ധിയുമാണ് എല്ലാത്തിനും കാരണമെന്ന് വരുത്താൻ സൈബർ സഖാക്കൾ രംഗത്തു വന്നതോടെ ഐസി ബാലകൃഷ്ണൻ പ്രതികരണവുമായി എത്തി. ഒരു നാടിനെ സങ്കടത്തിലാക്കി ഒരു പൊന്നു മോളുടെ മരണത്തിൽ വിഷമിച്ചു വിറങ്ങലിച്ചു നിൽക്കുന്ന , ഈ അവസരത്തിൽ കുടുംബത്തിനുണ്ടായിട്ടുള്ള ദുഃഖത്തിൽ പങ്കുചേരുന്നു.സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട ഈ സാഹചര്യത്തിൽ ഈ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ലജ്ജാകരമാണ്. എംഎൽഎ മണ്ഡലം നോക്കുന്നില്ല , ഫണ്ട് നൽകിയത് വിനിയോഗിക്കുന്നില്ല എന്നും പറഞ്ഞു വിലപിക്കുന്നവരുടെ അറിവിലേക്കായി തെറ്റുപറ്റിയത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പു മന്ത്രിക്കാണ്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്ക്കൂളാണ് സർവ്വജന .ജില്ലാ പഞ്ചായത്തിനു കീഴിലല്ല. എൽഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിദ്യാലയത്തിൽ നടന്ന ദാരുണമായ സംഭവം തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവെച്ച് കൊണ്ട് എംഎൽഎയെ വളരെ മോശമായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കുന്നത് ജനസമൂഹം പുച്ഛിച്ചു തള്ളും.-ഐസി ബാലകൃഷ്ണൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
2018-19 ലെ ബജറ്റ് പ്രഖ്യാപന പ്രകാരം കിഫ് ബി ഫണ്ട് വഴി സ്ക്കൂളുകളുടെ പശ്ചാത്തല സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഗവ. ഓർഡർ നമ്പർ: 5503/2018 GEDN പ്രകാരം 1 കോടി രൂപയുടെ ഭരണാനുമതി നൽകിയത് 31/12/2018 ലാണ്. ഒരു വർഷം പിന്നിടുമ്പോഴും ഒരു വ്യക്തമായ നിർവ്വഹണ ഏജൻസിയെ ചുമതലപ്പെടുത്തുവാൻ പോലും സർക്കാരിനായിട്ടില്ല. കേരളത്തിലെ 444 സ്കൂളുകൾക്ക് 1 കോടി രൂപ വെച്ച് ഭരണാനുമതി നൽകിയിട്ടുള്ളതിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 10 സ്ക്കൂളുകളിലായി 10 കോടി രൂപയുടെ ഭരണാനുമതി കിലയെ ചുമതലപ്പെടുത്തി എന്ന് കിഫ്ബിയുടെ വെബ്സൈറ്റിൽ ഉള്ളതല്ലാതെ ഗവ: ഉത്തരവ് ഇറക്കുവാനോ കഴിഞ്ഞിട്ടില്ല,
വയനാട് ജില്ലയിലെ മറ്റ് നിയോജക മണ്ഡലത്തിലെയും സ്ഥിഗതികളും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടോ എന്നുള്ളത് പ്രിയ സുഹൃത്തുക്കൾക്ക് വിലയിരുത്താവുന്നതാണെന്ന് ബാലകൃഷ്ണൻ കുറിച്ചു. വയനാടിനോട് കാട്ടുന്ന അവഗണനയാണ് രേഖകൾ സഹിതം ഐസി ബാലകൃഷ്ണൻ ചർച്ചയാക്കിയത്. ഇതോടെ വിവാദത്തിലായത് സംസ്ഥാന സർക്കാരും സിപിഎം ഭരിക്കുന്ന മുൻസിപ്പാലിറ്റിയുമാണ്. എല്ലാവരും ജില്ലാ പഞ്ചായത്തിനെ കുറ്റം പറയുമ്പോൾ മൗനത്തിലായിരുന്ന മുൻസിപ്പാലിറ്റി ഈ ഫെയ്സ് ബുക്ക് പോസ്റ്റോടെ പ്രതികരണവുമായെത്തി. എംഎൽഎയുടേത് രാഷ്ട്രീയ പ്രേരിത ആരോപണമെന്ന് മുൻസിപ്പാലിറ്റി ആരോപിച്ചു. പൊളിക്കാൻ വച്ചിരുന്ന കെട്ടിടത്തിലാണ് പാമ്പുണ്ടായിരുന്നതെന്നും പറയുന്നു. ഇവിടെ ക്ലാസ് നടത്തിയതനനെ കുറിച്ച് ഒന്നും പറയുന്നുമില്ല.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ സർവ്വജന ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഷഹില ഷെറിൽ എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അങ്ങനെ മുൻസിപ്പാലിറ്റിയും ഉരുണ്ടുകളിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒരിടത്തും ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത പൊതു സമൂഹത്തിനുണ്ട്. ആവശ്യമായ മുൻകരുതൽ കൈ കൊള്ളണമെന്ന് മുഴുവൻ വിദ്യാലയ അധികൃതരോടും ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ സംഭവത്തിൽ ബന്ധപ്പെട്ട വിദ്യാലയ അധികൃതരുടെ ഭാഗത്തുനിന്നും യഥാസമയം ചികിൽസ ലഭ്യമാകാത്ത ആശുപത്രി അധികൃതർക്കും സംഭവിച്ച വീഴ്ച്ചകൾ പരിശോധിച്ച് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതാണെന്ന് നേരത്തെ സ്ഥലം എംഎൽഎയായ ഐസി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
ക്ലാസ്മുറിയിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ബത്തേരിയിൽ ജനകീയ പ്രതിഷേധം വ്യാപകമാണ്. ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പുത്തൻകുന്നിലെ നൊത്തൻവീട്ടിൽ അസിസിന്റെ മകൾ ഷഹല ഷെറീൻ (10) ആണ് ബുധനാഴ്ച വൈകീട്ട് മരിച്ചത്. പകൽ മൂന്നരയോടെ സ്കൂളിലെ ക്ലാസ്മുറിയിൽനിന്നാണ് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റത്. പിന്നിലെ ബെഞ്ചിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടിയുടെ കാൽപാദം തറയിലെ പൊത്തിൽ കുരുങ്ങിയപ്പോഴാണ് പൊത്തിലുണ്ടായിരുന്ന പാമ്പ് കാൽവെള്ളയിൽ കടിച്ചതെന്നാണ് നിഗമനം.
പരിക്കേറ്റ കുട്ടിയും മറ്റ് വിദ്യാർത്ഥികളും പാമ്പ് കടിച്ച വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും ടീച്ചർ അടുത്ത ക്ലാസിലെ അദ്ധ്യാപകൻ ഷജിലിനെ വിളിച്ചു വരുത്തുകയും ചെയ്തെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. എന്നാൽ പരിക്കേറ്റ കുട്ടിക്ക് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ നടത്തുകയും രക്ഷിതാവിനെ വിവരം അറിയിക്കുകയും ചെയ്തുവെന്നാണ് സ്കൂൾ അധികൃതരുടെ വാദം. ടൗണിലുണ്ടായിരുന്ന പിതാവ് അസീസ് വന്നയുടൻ തന്നെ കുട്ടിയെ അസംപ്ഷൻ ആശുപത്രിയിൽ എത്തിക്കുകയും അവിടെ ഒരു മണിക്കൂറോളം കിടത്തിയിട്ടും മതിയായ ചികിത്സയോ മരുന്നോ ലഭിക്കാത്തിനാൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
താലൂക്ക് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ വൈത്തിരിക്ക് സമീപം എത്തിയതോടെ കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. പാമ്പുകടിയേറ്റ വിവരം വ്യക്തമായിട്ടും രക്ഷിതാവ് വരാൻ കാത്തുനിന്ന് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നും സ്കൂൾ അധികൃതരുടെ അനാസ്ഥയാണിതെന്നുമാണ് പ്രതിഷേധക്കാരുടെ മുഖ്യ ആരോപണം. രാവിലെ മുതൽ വിവിധ സംഘടനകളുടെ പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധത്തിൽ പങ്കാളികളായി.
ഇത് തിരിച്ചറിഞ്ഞാണ് സിപിഎമ്മിനെ രക്ഷിച്ചെടുക്കാൻ എല്ലാം ജില്ലാ പഞ്ചായത്തിന്റെ തലയിലേക്ക് സൈബർ സഖാക്കൾ കൊണ്ടു വച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ സർക്കാർ സ്കൂളുകളുടെ നടത്തിപ്പ് ചുമതല. എന്നാൽ ഈ സ്കൂൾ മുൻസിപ്പൽ പരിധിയിലാണെന്ന് വന്നതോടെ സൈബർ സഖാക്കൾക്ക് അത് തിരിച്ചടിയുമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്