ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്! വയനാട്ടിലെ കുട്ടിയുടെ മരണം സോഷ്യൽ മീഡിയയിൽ വേദനയോടെ കുറിച്ച മാതൃഭൂമി ന്യൂസ് അവതാരകയ്ക്ക് നേരിടേണ്ടി വന്നത് സഖാക്കളുടെ സൈബർ ആക്രമണം; ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന ശ്രീജാ ശ്യാമിന്റെ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വയ്യാന്ന് പറഞ്ഞപ്പോ തന്നെ ഓളെ ഹോസ്പിറ്റലിൽ കൊണ്ടോയെങ്കി ഇപ്പോ ഓളും ഞങ്ങടെ കൂട്ടത്തിലുണ്ടാവുമായിരുന്നില്ലേ എന്ന ചോദ്യത്തിലുണ്ട് എല്ലാം! എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണ്!-മാതൃഭൂമി ന്യൂസിലെ അവതാരക ശ്രീജാ ശ്യാം ഇന്നലെ ഇട്ട പോസ്റ്റായിരുന്നു ഇത്. വയനാട്ടിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് ക്ലാസ് റൂമിൽ കിടന്ന് പിടയുമ്പോൾ കണ്ണടച്ചവരേയും അതിന് സാഹചര്യമൊരുക്കിയവരേയും വിമർശിക്കുന്ന പോസ്റ്റ്. എന്നാൽ ഇത് സൈബർ സഖാക്കൾക്ക് വെറുമൊരു രാഷ്ട്രീയ പോസ്റ്റായിരുന്നു. ഒരിക്കലും രാഷ്ട്രീയ നിലപാട് പറയാതെ പൊതു ഇടങ്ങളിൽ ഇടപെടുന്ന ശ്രീജയുടെ പോസ്റ്റിലെ വിമർശനം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സർക്കാരിനോട് ചോദ്യം ചോദിച്ച ശ്രീജയെ എല്ലാവരും ചേർന്ന് സംഘിയാക്കുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ശ്രീജ തന്നെ രംഗത്ത് വരികയും ചെയ്തു.
പറയാതെ വയ്യാത്തതുകൊണ്ടാണ്! പറഞ്ഞുപോകുന്നതാണ്! വലിയ കഥയിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടാത്തതുകൊണ്ടാവണം ന്യായികരണ വെട്ടുകിളി ആക്രമണം അധികം നേരിടേണ്ടി വന്നിട്ടില്ല! പക്ഷേ, ഏറെക്കുറെ ഇന്നിപ്പോ മനസ്സിലായി.. ഇവരുടെ ഒരു രീതി എങ്ങനെയാണെന്ന്! ഒരു പോസ്റ്റിൽ 'ഒരു കുഞ്ഞിന്റെ ചോദ്യത്തിന് സർക്കാർ മറുപടി പറയണം' എന്നുപറഞ്ഞതിന് പിന്നാലെ വന്ന കമന്റ്സ് കണ്ടപ്പോൾ!
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ, എന്റെ ഭർത്താവിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഒക്കെയാണ് ചീത്തവിളികൾ! അതിനുമൊക്കെ അപ്പുറം ഞാൻ ഒരു വ്യക്തിയാണ്. മിസ്റ്റർ ന്യായീകരണംസ്! അഭിപ്രായങ്ങളും നിലപാടുകളും പ്രശ്നാധിഷ്ഠിതമായി സ്വീകരിക്കുന്ന ഒരു വ്യക്തി! ഭർത്താവിന്റെയും സ്ഥാപനത്തിന്റെയും പേരിൽ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാൻ പോലും കഴിയാത്ത നിങ്ങളെ ഓർത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്!-ഇതാണ് ശ്രീജ ഇന്ന് ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. അതായത് വ്യക്തമായ ചോദ്യം ചോദിക്കുമ്പോൾ കൊഞ്ഞണം കുത്തുന്ന തരത്തിൽ പരിഹാസങ്ങളെത്തുന്നവർക്കുള്ള മറുപടി.
കേരളത്തിലെ വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയർത്തിയെന്നാണ് സർക്കാർ പറയുന്നത്. സ്മാർട് ക്ലാസുകളുടെ എണ്ണം ദിനം പ്രതി കൂടുന്നു. ഇതിനെല്ലാം ക്രെഡിറ്റ് സ്വന്തമാക്കാൻ മുമ്പിൽ നിൽക്കുന്നവർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവിൽ കുറ്റം പറയുന്നത് പ്രദേശത്തെ എംഎൽഎയും എംപിയേയും പഞ്ചായത്ത് മെമ്പറെയുമാണ്. സംസ്ഥാന സർക്കാരിന് വയനാട്ടിലെ ഈ അടിസ്ഥാന സൗകര്യക്കുറവിൽ ഒരു കാര്യവുമില്ലെന്നാണ് ഇവർ പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയാണ് ശ്രീജയുടെ പോസ്റ്റ് ഏറെ ചർച്ചയായതും. ഇതിലെ എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സർക്കാരാണ്! എന്ന വിമർശനം കൊള്ളേണ്ടിടത്തുകൊണ്ടു. അങ്ങനെ സൈബർ സഖാക്കളുടെ ആക്രമണവും തുടങ്ങി.
ശ്രീജയുടെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകളിൽ തെളിയുന്നത് സ്കൂളുകളിലെ അടിസ്ഥാന സൗകര്യത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്നാണ്. സർക്കാർ മറുപടി പറയുന്നതുനു മുന്നേ അവിടത്തെ എംപിയും mlaയും മറുപടി പറയട്ടെ... അത് ചോദിക്കാനുള്ള ആർജവം നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ കഷ്ട്ടം..., കോൺഗ്രസ് പഞ്ചായത്ത് മെമ്പർ..
കോൺഗ്രസ് ബ്ലോക്ക് മെമ്പർ.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പർ.. കോൺഗ്രസ് പഞ്ചായത്ത് ഭരണം.. കോൺഗ്രസ് ബ്ലോക്ക് ഭരണം.. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം.. കോൺഗ്രസ് MLA ...കാലങ്ങളായി...
കോൺഗ്രസ് MP... കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്... ഇനി എന്താണ് വേണ്ടത്....-ഇങ്ങനെയൊക്കെയാണ് കമന്റുകൾ. എല്ലാത്തിലും നിറയുന്നത് ശ്രീജയുടെ വിമർനത്തിനോടുള്ള അസഹിഷ്ണുത തന്നെയാണ്. പഠനകാലത്ത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു ശ്രീജയുടേത്. എന്നാൽ മാധ്യമ പ്രവർത്തനത്തിനിടെ ഇതൊരിക്കലും ശ്രീജ പ്രതിഫലിപ്പിച്ചിട്ടുമില്ല.
ഫേസ്ബുക്ക് പോസ്റ്റുകളിലും ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കുകയായിരുന്നു പതിവ്. ഇത്തരത്തിലൊരു മാധ്യമ പ്രവർത്തകയാണ് വയനാട്ടിലെ സ്കൂൾ വിഷയത്തിൽ കുട്ടികളുടെ വേദന സർക്കാരിന് മുമ്പിലെത്തിക്കാൻ എല്ലാ വികാരവും ഉൾക്കൊണ്ട് ചില വരികൾ എഴുതിയത്. ശ്രീജയുടെ ഭർത്താവിന്റെ സോഷ്യൽ മീഡിയയിലെ എഴുത്തുകളെല്ലാം സംഘപരിവാർ ആഭിമുഖ്യമുള്ളവയായിരുന്നു. അപ്പോഴും ഭർത്താവിന്റെ നിലപാടുകളെ പിന്തുണയ്ക്കുകയോ അനുകൂലിച്ച് എന്തെങ്കിലും എഴുതുകയോ ഒന്നും ശ്രീജ ചെയ്യാറില്ല. എങ്കിലും സർക്കാരിനെതിരെ വയനാട്ടിലെ വിഷയത്തിൽ ചോദ്യം ഉന്നയിക്കുമ്പോൾ ശ്രീജയെ പരിവാറുകാരിയും സംഘിയുമാക്കി മാറ്റുകായണ് സൈബർ സഖാക്കൾ ചെയ്യുന്നത്.
ശ്രീജയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ചിലത്
- ചിലരുടെ ഭാവനയിൽ തരം പോലെ പിണറായി വിജയൻ വാവ സുരേഷ് ആകണം, cid മൂസ ആകണം, മേസ്തിരി ആകണം... അങ്ങനെ എന്തൊക്കെ എന്തൊക്കെ... ജനപ്രതിനിധികൾ എന്നത് MLA MP മറ്റു തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർ കൂടിയാണെന്നും, സർക്കാർ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം കൂടി അവർക്കുണ്ടെന്നും അറിയാത്ത മാധ്യമപ്രവർത്തകർ കേരളത്തിന് അപമാനമാണ്. പൊതുവിദ്യാലയങ്ങൾ സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതിൽ ആർക്കും സംശയമില്ല, പക്ഷെ സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് വരുത്തിത്തീർക്കാൻ ഒരുപാടങ് കഷ്ടപ്പെടല്ലേ മാധ്യമപ്രവർത്തകേ. സാമൂഹ്യനീതിബോധം തെല്ലുമില്ലാത്ത അദ്ധ്യാപകനെയും ശ്രീജയെയും ഒരേ ത്രാസിൽ തന്നെയാണ് തൂക്കേണ്ടത്.. ഒരിഞ്ചു താഴില്ല ശ്രീജയുടെ തട്ട്
- ഓ മാതൃഭൂമിയാണല്ലേ ok. proceed. ഇനി ഒറ്റ കുട്ടിയെപ്പോലും സർക്കാർ സ്കൂളിൽ അയക്കരുത് എന്ന് കൂടി പറയാത്തതെന്ത്? പേര് മാധ്യമ പ്രവർത്തനം ത്ഫൂ
- ഒരു കുടുംബത്തിന് തീരാ വേദന നൽകി ഒരു കുഞ്ഞ് വളരെ നിർഭാഗ്യകരമായി മരണപ്പെട്ടിരിക്കുന്നു. ഇതിനെങ്ങിനെ രാഷ്ട്രീയം നിറം ചാർത്തി സർക്കാരിനെതിരെ തിരിക്കാം,അന്തി ചർച്ചക്ക് വിഷയമാക്കാം എന്നാണ് ചില രാഷ്ട്രീയക്കാരും,മാധ്യമങ്ങളും,ചില മാധ്യമ പ്രവർത്തകരും ആ കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചൂടാറും മുൻപേ ചിന്തിക്കുന്നത്. ആ സ്കൂൾ ഉൾപ്പെടുന്ന സ്ഥലത്തെ എല്ലാ തലങ്ങളിലെയും ജനപ്രതിനിധികൾക്കും,സ്കൂൾ അധികൃതർക്കും,അദ്ധ്യാപകർക്കും, ആ സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും വരെ ഈ വിഷയത്തിൽ ജാഗ്രത കുറവുണ്ടായിട്ടുണ്ട്. നിർഭാഗ്യകരമായ ഈ സംഭവം ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള കരുതലുകളും,അവബോധവുമാണ് ഉയർന്നു വരേണ്ടത്,കുറ്റപ്പെടുത്തലുകളല്ല. കുളം കലക്കി മീൻ പിടിക്കാമെന്നു കരുതി,പ്രതികരിക്കാനിറങ്ങുന്ന നന്മ മരങ്ങളായ ചില മാധ്യമ പ്രവർത്തകരോട് പറയാനുള്ളത്, ''മോഹൻലാലിനും ശ്വേതാമേനോനും ഇടയിലൂടെ എത്തി നോക്കിയ അജു വർഗീസിന് പറയാനുള്ളത്, നീലക്കുയിലിലെ റാണിക്ക് പിറന്ന കുട്ടിയെ ഇല്ലാതാക്കിയവർ കുടുങ്ങും,
നൂറിൻ ഷെരീഫിന്റെ ഗോഡ്ഫാദർ ആര് ' തുടങ്ങിയ വാർത്തകൾക്കിടക്ക് സമയം കിട്ടുമ്പോൾ നിർഭാഗ്യകരമായ ഈ സംഭവം നടന്ന സ്കൂൾ പോലെ സമാന സാഹചര്യങ്ങൾ നേരിടുന്ന സ്കൂളുകൾ ഉണ്ടോ എന്നൊരു അന്വേഷണവും അത്തരം സ്കൂളുകളെക്കുറിച്ചു ജനപ്രതിനിധികളെയും സമൂഹത്തെയും അടിയന്തിരമായി അറിയിക്കാനുള്ള മാനസിക വിശാലതയുമാണ് നിങ്ങൾ കാണിക്കേണ്ടത്...! - ആ കുട്ടിയെ കടിച്ച പാമ്പിനേക്കാൾ വിഷമാണല്ലോ നിങ്ങൾക്ക്... കഷ്ടം തന്നെ. അനാസ്ഥ കാണിച്ചവർക്കെതിരെസർക്കാർ നടപടി എടുക്കണം എന്നൊക്കെ പറയുന്നതിൽ ഒരു യുക്തിയുണ്ട്. സർക്കാർ നടപടി എടുക്കും എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പൊതുസമൂഹത്തോട് ഉറപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
- ചാണകത്തിൽ വീണു ല്ലേ....കഷ്ടം.
- ശ്രീകൃഷ്ണ കോളേജിലെ പഴയ SFI കാരിയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള പോസ്റ്റ് ആയി പോയി, നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായി ആണ് നിങ്ങൾ പോസ്റ്റ് ഇട്ടത് എങ്കിൽ അത് സ്ഥലം എംപി യേയും mla യേയും പേരെടുത്ത് പറഞ്ഞു വിമര്ശിക്കുമായിരുന്നു, നിങ്ങളുടെ അജണ്ട സ്പഷ്ടമാണ്....safe സോണിൽ കയറിയാൽ ആ സോണിൽ നിന്ന് ഇറങ്ങാൻ വല്ലാണ്ട് ബുദ്ധിമുട്ട് ആണല്ലേ അപ്പൊ മുതലാളിമാരെയും ഒക്കെ സന്തോഷിപ്പിക്കണമല്ലോ കീപ്പ് ഇട്ട് പ്പ്
- മാറൂമിക്കാരിൽ നിന്നും ഇതിൽക്കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നില്ല... പിന്നെ മന്ത്രി പറഞ്ഞ ആ ഒരു കോടി രൂപ എന്ത് ചെയ്തു എന്നു കൂടി അന്വോഷിക്കണം സംഘ മി ത്രമെ...!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്