വിമാനത്തിലൂടയും കടലിലൂടെയും കാട്ടിലൂടെയും ദിവസങ്ങൾ സഞ്ചരിച്ച് അമേരിക്കയിലേക്ക്; യാത്രയ്ക്കിടയിൽ വെള്ളം പോലും കിട്ടാത്ത ദിവസങ്ങളിൽ സ്വന്തം വസ്ത്രം ഊരി വിയർപ്പ് പിഴിഞ്ഞു കുടിച്ച് ജീവൻ നിലനിർത്തി; കാനനപാതയിൽ വഴി കാട്ടിയായത് മണ്ണിൽ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാഗുഗൾ; അമേരിക്കൻ സ്വപ്നം പൂവണിയാൻ ഏജന്റുമാർക്ക് നൽകിയത് 25 ലക്ഷം വരെ: ഒടുവിൽ അമേരിക്കൻ അധികൃതർ പിടികൂടിയപ്പോൾ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാട്ടിലെത്തിച്ചത് കൈകാലുകൾ കെട്ടിയിട്ട് വിമാനത്തിൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്കൻ അധികൃതർ കൈകാലുകൾ കെട്ടിയിട്ട ശേഷം വിമാനത്തിൽ കയറ്റി ഡൽഹിയിലെത്തിച്ചു. 240 മണിക്കൂർ നീണ്ട വിമാന യാത്രയ്ക്കൊടുവിൽ ഡൽഹിയിലെത്തിയ ഇവരെ വിമാനത്താവളം അധികൃതരാണ് വിമാനത്തിൽ നിന്ന് ഇറങ്ങും മുൻപ് കെട്ടഴിച്ച് പുറത്തിറക്കിയത്. 145 ഇന്ത്യക്കാരെയാണ് അമേരിക്ക അധികൃത കുടിയേറ്റത്തിന് പിടികൂടി നാട്ടിലേക്ക് അയച്ചത്. വളരെ ക്രൂരമായ അനുഭവമായിരുന്നു 20 മണിക്കൂർ നീണ്ട വിമാന യാത്രയിൽ ഇവർ അുഭവിക്കേണഅടി വ്നനത്. കൊടുംകുറ്റവാളികളെ പോലെയാണ് യുഎസ് അധികൃതർ പെരുമാറിയതെന്നായിരുന്നു പുറത്താക്കപ്പെട്ട 145 ഇന്ത്യക്കാരുടെ പ്രതികരണം.
അമേരിക്കൻ ജീവിതം സ്വപ്നം കണ്ട ഇവർ ഏജന്റുമാരുടെ ചതിയിൽപെട്ടാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വിമാനം കയറിയത്. എന്നാൽ യാത്ര വൻ ദുഷ്ക്കരമായിരുന്നു. വിമാനത്തിലൂടെയും കരമാർഗവും കാട്ടിലൂടെയുമെല്ലാം ദിവസങ്ങൾ സഞ്ചരിച്ചാണ് ഇവർ അമേരിക്കയിലെത്തിയത്. എന്നാൽ അമേരിക്കൻ പൊലീസ് പിടികൂടിയതോടെ അനധികൃതമായി കുടിയേറിയ ഇവരെയെല്ലാം തിരിച്ചയക്കുക ആയിരുന്നു. 142 പുരുഷന്മാരും മൂന്നു സ്ത്രീകളുമാണു സംഘത്തിൽ ഉണ്ടായിരുന്നത്.
അരിസോണയിൽ നിന്നു തിരിച്ച വിമാനത്തിൽ ബംഗ്ലാദേശ് വഴിയാണ് ഇവർ ബുധനാഴ്ച രാവിലെ 7.30ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കൻ സ്വപ്നം പാതിവഴിയിൽ പൊഴിഞ്ഞതിന്റെ നിരാശയാണു തിരികെയെത്തിയവർ പങ്കുവച്ചതും. യുഎസിൽ നിന്നു നാടുകടത്തപ്പെട്ട 25 ബംഗ്ലാദേശികളും ഇവർ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും തൊഴിൽരഹിതരുമായ യുവാക്കളാണ് അമേരിക്കൻ സ്വപ്നവുമായി വീസാ ഏജന്റുമാർക്ക് 15- 25 ലക്ഷം രൂപ വരെ നൽകിയത്. അതിർത്തി കടന്ന് അമേരിക്കയിലെത്തി ഇപ്പോൾ സ്വർഗതുല്യ ജീവിതം നയിക്കുന്നവരുടെ വിഡിയോ കണ്ടാണു പലരും ആകർഷിക്കപ്പെട്ടത്. തിരികെയെത്തിയവരിൽ 19 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരാണ് ഭൂരിഭാഗവും.
ഏജന്റുമാർ തങ്ങളെ ചതിക്കുകയാണെന്ന് മനസ്സിലാവാതെ നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഓരോരുത്തരും ഏഝന്റുമാർക്ക് കാൽ കോടിയോളം രൂപ കൈമാറിയത്. എന്നാൽ പണം മാത്രമല്ല തങ്ങളുടെ ജീവനും നഷ്ടപ്പെടുമെന്ന ഭീതിയായിരുന്നു അമേരിക്കൻ യാത്രയിൽ ഉടനീളം പലരും ചിന്തിച്ചത്. ലക്ഷ്യത്തിലെത്താൻ എന്തു സാഹസത്തിനും ഇവർ തയാറായിരുന്നു. അമേരിക്കയിൽ എത്തിക്കാമെന്നു പറഞ്ഞ ഏജന്റുമാർ നിരവധി പേരെയാണ് ഇത്തരത്തിൽ തട്ടിപ്പിനു വിധേയമാക്കുന്നത്. നീണ്ട യാത്രയാണ് ഇത്തരത്തിൽ യാത്ര പുറപ്പെടുന്നവരെ കാത്തിരിക്കുന്നതും. വിമാനമാർഗം ആദ്യം ഇവരെ ഇക്വഡോറിൽ എത്തിക്കും. അതിനുശേഷം കരമാർഗം കൊളംബിയ, ബ്രസീൽ, പെറു, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് മെക്സിക്കോയിൽ എത്തുന്നത്.
മെക്സിക്കോയിൽ നിന്ന് ദീർഘദൂരം വനമേഖലയിലൂടെ സഞ്ചരിച്ചാണ് പലരും യുഎസിൽ എത്തുന്നത്. പഞ്ചാബിൽ നിന്നുള്ള ജബർജംഗ് മെയ് 15ന് വിമാനത്തിൽ മോസ്കോ, പാരിസ് വഴി മെക്സിക്കോയിലെത്തി. മെയ് 16 ന് കലിഫോർണിയയിലേക്കു കടക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടി അരിസോണയിലേക്കു നാടുകടത്തി. നാലു തവണ യുഎസിലേക്കു കുടിയേറാൻ ഇത്തരത്തിൽ ശ്രമിച്ചു. നാലുതവണയും പൊലീസ് പിടികൂടി. 24 ലക്ഷം രൂപയാണ് ഏജന്റുമാർക്കായി നൽകിയത്. അഭിഭാഷകർക്കായി 40 ലക്ഷം രൂപയും. ദുരിതത്തിൽ നിന്നു ദുരിതക്കയത്തിലേക്കാണ് നടന്നടുക്കുന്നതെന്നും ജബർജംഗ് പറയുന്നു.
മെക്സിക്കോയിൽ നിന്ന് യുഎസ് സമ്മർദത്തെ തുടർന്ന് ഒക്ടോബറിൽ നാടുകടത്തപ്പെട്ട 311 ഇന്ത്യക്കാരും സമാനമായ കഥകളാണു പങ്കുവച്ചത്. വാട്സാപ്പിലൂടെയാണു പല ഏജന്റുമാരും അമേരിക്കൻ മോഹികളെ വലവീശിയത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ ഓഫിസുകളും ഏജന്റുമാർക്കില്ലായിരുന്നു. ദുരിതങ്ങളെക്കുറിച്ച് പരാതി പറയാനുള്ള അവസരങ്ങളുമില്ലായിരുന്നു. വഴികാട്ടികളായി കൂടെ വന്നത് തോക്കേന്തിയ മല്ലന്മാരായിരുന്നു. അവർക്ക് സ്പാനിഷല്ലാതെ മറ്റൊന്നും വശമില്ല.
കാട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നോക്കിയാണ് വഴി കണ്ടെത്തിയിരുന്നത്. മെക്സിക്കൻ അതിർത്തിയോടടുത്തുള്ള കാട്ടിലൂടെ എട്ടു ദിവസമായിരുന്നു യാത്ര. മൂന്നു ദിവസം വെള്ളം പോലും ലഭിച്ചില്ല. സ്വന്തം ഷർട്ട് പിഴിഞ്ഞ് വിയർപ്പു കുടിച്ചാണ് ദാഹം അകറ്റിയതെന്ന് ചതിയിൽപെട്ട ഇന്ത്യക്കാരിലൊരാൾ രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചിരുന്നു. മെക്സിക്കോ അതിർത്തിയിൽ എത്തിയ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷം ജയിലിലായിരുന്നു ജീവിതം. പല അസുഖങ്ങളുള്ളവരെ ഒരുമിച്ചാണ് പാർപ്പിച്ചിരുന്നത്.
അരിസോണ, കലിഫോർണിയ, ടെക്സസ്, ജോർജിയ, ന്യൂജഴ്സി, മിസ്സിസിപ്പി എന്നിവിടങ്ങിൽ അനധികൃതമായി ജോലി ചെയ്തിരുന്നവരെ പൊലീസ് കണ്ടെത്തിയതോടെ കുടിയേറ്റ ക്യാംപുകളിലായി പിന്നീടുള്ള ജീവിതം. ഇവിടത്തെ സ്ഥിതി വളരെ പരിതാപകരമായിരുന്നുവെന്നും ഇവർ പറയുന്നു. 'എന്റെ അച്ഛൻ ജീവിതകാലം സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് 25 ലക്ഷം രൂപ ഏജന്റിനു നൽകിയത്. ദുരിതത്തിൽ നിന്നു ദുരിതത്തിലേക്കാണ് യാത്രയെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല' വിങ്ങിപ്പൊട്ടിക്കൊണ്ട് 25 കാരനായ രവീന്ദർ സിങ് പറയുന്നു. 'പരാജിതനായി വെറും കയ്യോടെയാണ് മടക്കം. എന്റെ പിതാവിനു ഞാൻ നഷ്ടപ്പെടുത്തിയതെല്ലാം ഞാൻ തന്നെ തിരികെ നൽകും' കണ്ണീരോടെ രവീന്ദർ സിങ് പറയുന്നു.
കഷ്ടിച്ച് എല്ലാവർക്കും കിടന്നുറങ്ങാനുള്ള സ്ഥലം മാത്രം. പകർച്ചവ്യാധിക്കാർക്കിടയിൽ ജീവിച്ചു പലരും അസുഖബാധിതരായി. കോൺസൻട്രേഷൻ ക്യാംപുകൾക്കു തുല്യമായിരുന്നു ജയിൽവാസം. നാടുകടത്തപ്പെട്ട 145 ഇന്ത്യക്കാർ ഒന്നുകിൽ അവരുടെ വീസാ മാനദണ്ഡങ്ങൾ ലംഘിക്കുകയോ അധികൃതമായി കുടിയേറ്റം നടത്തിയവരോ ആണെന്ന് അധികൃതരും പറയുന്നു.
ഈ വർഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ സംഘമാണ് ബുധനാഴ്ച തിരികെ എത്തിയത്. ഒക്ടോബർ 23ന് 117 ഇന്ത്യക്കാരെ യുഎസ് പുറത്താക്കിയിരുന്നു. യുഎസ് സമ്മർദം ശക്തമാക്കിയതിനെ തുടർന്ന് മെക്സിക്കോയിലേക്കു അനധികൃതമായി പ്രവേശിച്ച 311 ഇന്ത്യക്കാരെ മെക്സിക്കൻ അധികൃതരും ഒക്ടോബർ 18ന് മടക്കിയയച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍