Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാളയാർ കേസിനു പിന്നാലെ പി.വി അൻവർ എംഎ‍ൽഎ പ്രതിയായിരുന്ന മനാഫ് വധക്കേസിലും സർക്കാർ നിയമക്കുരുക്കിലേക്ക്; തിരിച്ചടിയാകുന്നത് എംഎ‍ൽഎയുടെ ബന്ധുക്കളെ വിചാരണ നടത്താൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന ഉത്തരവ്; നീതി തേടി മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് എത്തിയതോടെ ഒരാഴ്ചക്കകം സർക്കാറിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

വാളയാർ കേസിനു പിന്നാലെ പി.വി അൻവർ എംഎ‍ൽഎ പ്രതിയായിരുന്ന മനാഫ് വധക്കേസിലും സർക്കാർ  നിയമക്കുരുക്കിലേക്ക്; തിരിച്ചടിയാകുന്നത് എംഎ‍ൽഎയുടെ ബന്ധുക്കളെ വിചാരണ നടത്താൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന ഉത്തരവ്; നീതി തേടി മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് എത്തിയതോടെ ഒരാഴ്ചക്കകം സർക്കാറിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: വാളയാർ കേസിനു പിന്നാലെ പി.വി അൻവർ എംഎ‍ൽഎ പ്രതിയായിരുന്ന മനാഫ് വധക്കേസിലും സർക്കാർ പ്രതിരോധത്തിലേക്ക്.വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതോടെ പ്രോസിക്യൂട്ടറെ മാറ്റി ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സർക്കാർ ഹൈക്കോടതിയിൽ പി.വി അൻവറടക്കമുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീൽ നിലനിൽക്കെ എംഎ‍ൽഎയുടെ ബന്ധുക്കളെ വിചാരണ നടത്താൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്നു ഉത്തരവിറക്കിയതാണ് തിരിച്ചടിയാകുന്നതെന്നാണ് ആരോപണം.
24 വർഷമായി മനാഫ് വധക്കേസിൽ നീതിക്കായി പോരാടുന്ന മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് ഹൈക്കോടതിയെ സമീപിച്ചതോടെ ഹൈക്കോടതി ഒരാഴ്ചക്കകം സർക്കാർ റിപ്പോർട്ട് തേടിയിരിക്കുകയാണ്.

1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ 11 മണിയോടെയാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ എംഎ‍ൽഎ.നിരവധി ദൃക്‌സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്.

നിലവിലെ ഡി.ജി.പി ( ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) സി. ശ്രീധരൻനായരായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ വർഷം ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. ഒന്നാം പ്രതിയായ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രൻ മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 24 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയാണ്. ലുക്ക് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് 14 മാസമായിട്ടും നടപ്പാക്കിയിട്ടില്ല.

കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്‌പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ നൽകിയ ഹരജിയിൽ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാൻ ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 20തിന്് ഉത്തരവിട്ടിരുന്നു. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്‌പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ്് ഹൈക്കോടതി സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്‌പെഷൽ പ്രോസിക്യൂട്ടർ അനുവദിക്കാമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ ഡി.ജി.പി ശ്രീധരൻനായർ നൽകിയ എതിർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്. മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും 21 പ്രതികളെ വെറുതെവിട്ട കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുന്നത് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പറഞ്ഞാണ് ഡി.ജി.പി സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യമില്ലെന്ന റിപ്പോർട്ട് നൽകിയതെന്ന് മനാഫിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഈ കേസിൽ ഡി.ജി.പിയായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടറെന്നും വെറുതെവിട്ട പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട സർക്കാർ അപ്പീലും സഹോദരന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും മറച്ചുവെച്ചെന്നും ഇവർ പറയുന്നു.

സ്‌പെഷൽ പ്രോസിക്യൂട്ടറുടെ വേതനം നൽകാൻ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സർക്കാർ പരിഗണിക്കാതെയാണ് സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്. ഇതോടെയാണ് വീണ്ടും മനാഫിന്റെ സഹോദരനുവേണ്ടി മുതിർന്ന ക്രിമിനൽ അഭിഭാഷകൻ എസ്. ശ്രീകുമാർ, പി.കെ സോയൂസ് എന്നിവർ ഹൈക്കോടതിയിൽ ഹാജരായത്.

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതോടെ സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റി പുതിയ പ്രോസിക്യൂട്ടറെ നിയമിച്ച സർക്കാർ. മനാഫ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ തന്നെ വേണ്ടെന്ന നിലപാടെടുത്തത് ഹൈക്കോടതിയിൽ തിരിച്ചടിയായാൽ നാണംകെടുക ഇടതുമുന്നണിയായിരിക്കും. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുക കേസിൽ പുനർവിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായി മനാഫിന്റെ കുടുംബം കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ നീതി സമരം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP