പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ പണി കിട്ടിയത് സാധാരണക്കാർക്ക്; വഴിയരികിൽ ലിഫ്റ്റ് ചോദിക്കണമെങ്കിൽ പോലും ഹെൽമെറ്റ് കൊണ്ടു നടക്കേണ്ട ഗതിവരുമെന്ന് ഒരുപക്ഷം; നിരത്തിലിറങ്ങുന്ന പുതിയ വാഹങ്ങൾക്ക് രണ്ട് ഹെൽമെറ്റ് വീതം ഡീലർമാർ നൽകണമെന്ന് പൊതുജനം; ഹൈക്കോടതി ഉത്തരവിൽ തലചൊറിഞ്ഞ് മലയാളികൾ
പി.എസ് സുവർണ
കൊച്ചി : ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് വേണമെന്ന് ഹൈക്കോടതി ഉത്തരവ് എത്തിയതിന് പിന്നാലെ ഒരു വിഭാഗം ജനങ്ങൾ ആശങ്കയിലാണ്. സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് അറിയാമെങ്കിലും ഉത്തരവ് നിലവിൽ വരുന്നതിൽ ആശങ്കയാണ് ഇവർക്കിടയിൽ. പിൻസീറ്റിൽ ഇരിക്കുന്ന മുതിർന്നവർക്ക് മാത്രമല്ല നാല് വയസിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാണ്. ഇരുചക്ര വാഹനത്തിൽ ഒരു കുടുംബത്തിലെ അച്ഛനും,അമ്മയും, കുട്ടിയുമായി യാത്ര ചെയ്യുമ്പോൾ ഈ ഉത്തരവ് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനാണ് സാധ്യതയെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. ഇതിന് പുറമേ മറ്റ് നിരവധി പ്രശ്നങ്ങളും കോടതിയുടെ ഈ ഉത്തരവ് മൂലം ഉണ്ടാവാം.
പുതിയ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ ഇനി ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ട് ഹെൽമെറ്റുകൾ വാഹന ഡീലർമാർ നൽകേണ്ടി വരും. നിലവിലുള്ള നിയമം അനുസരിച്ച് ഹെൽമെറ്റ് പരിരക്ഷ നൽകേണ്ടത് ഡീലർമാരുടെ ഉത്തരവാദിത്തമാണ്. കുട്ടികൾക്കും പിൻസീറ്റിലിരിക്കുന്ന മുതിർന്നവർക്കും ഹെൽമെറ്റ് ഇനി നിർബന്ധമാകുന്നതോടെ അംഗീകൃതമായ ഹെൽമെറ്റിന്റെ വിപണനവും പൊടി പൊടിക്കാനാണ് സാധ്യത.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ മുൻനിർത്തിയാണ് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിക്ക് ചുവടുപിടിച്ച് ഹൈക്കോടതി പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയത്. അതായത് നാല് വയസിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാണ്.
എന്നാൽ ഒരു സാധാരണ കുടുംബത്തിന്റെ നിത്യജീവിതത്തിൽ ഒരു പ്രധാന ആശ്രയമാണ് ഇരുചക്രവാഹനം. രാവിലെ സമയങ്ങളിൽ ജോലിക്ക് പോവുംവഴി കുട്ടിയെ സ്ക്കൂളിലും ഭാര്യയെ ഓഫീസിലും ആക്കി പോവുന്ന ഒരാളെ സംബന്ധിച്ച് ഈ ഉത്തരവ് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കാരണം ഇത്രയും ഹെൽമെറ്റ് ഒക്കെ വെച്ച് എങ്ങനെ ഒരു ബൈക്ക് ഓടിക്കും. തലകൾ തമ്മിൽ കൂട്ടിമുട്ടില്ലേയെന്ന് ചിലർ സംശയം ചോദിക്കുന്നുമുണ്ട്. ഇത് മാത്രമല്ല ഒരു സ്ക്കൂട്ടറിൽ കുട്ടിയടക്കം മൂന്ന് പേർ യാത്ര ചെയ്യുകയാണെങ്കിൽ ഹെൽമറ്റ് വയ്ക്കാൻ ഒരു കവർ കൈയിൽ കരുതേണ്ടി വരും. കാരണം സ്ക്കൂട്ടറിനുള്ളിൽ ഒരു ഹെൽമറ്റ് മാത്രമേ വയ്ക്കാൻ കഴിയുകയുള്ളൂ. ഇനി പുറത്ത് വയ്ക്കാനാണെങ്കിൽ സുരക്ഷിതമാണോ എന്ന് ഉറപ്പില്ല. അങ്ങനെ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഏറെയാണ്.
അതേസമയം ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ഹെൽമെറ്റ് കടകളിൽ ആവശ്യക്കാരുടെ തിരക്കാണ്. 60 ശതമാനം ആളുകളുടെ വർധനവാണ് ഹെൽമെറ്റ് കടകളിൽ ഇപ്പോൾ ഉള്ളത്. മാത്രമല്ല പൊതുവേ ആവശ്യക്കാർ കുറവായിരുന്ന കുട്ടികളുടെ ഹെൽമറ്റിനും ആവശ്യക്കാർ ഏറെയാണ്. ആവശ്യക്കാർ അധികം ഇല്ലാതിരുന്നതിനാൽ തന്നെ കടകളിൽ കുട്ടി ഹെൽമെറ്റുകളുടെ എണ്ണം തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നു തന്നെ ഹെൽമെറ്റുകൾ പെട്ടെന്ന് തീർന്ന് പോയി. അതിനാൽ തന്നെ അടുത്ത സെറ്റിനായി കടയുടമകൾ ഒർഡർ കൊടുത്തിരിക്കുകയാണ്. കോടതി ഉത്തരവ് അനുസരിച്ച് ഹെൽമെറ്റ് വാങ്ങുവാൻ ഒടുന്നവർ എന്നാൽ കോടതി ഉത്തരവ് പാലിക്കാൻ മാത്രമാണ് ഹെൽമറ്റ് വാങ്ങുന്നത്. എന്തെന്നാൽ വില കുറഞ്ഞ ഹെൽമെറ്റുകളാണ് ഭൂരിഭാഗം ആളുകളും അന്വേഷിച്ച് എത്തുന്നത്. ഗുണനിലവാരം നോക്കാതെ നിയമം പാലിക്കാൻ വേണ്ടി മാത്രം ഹെൽമറ്റ് വയ്ക്കുന്നവരാണ് ഇത്തരം ഹെൽമെറ്റുകൾ അന്വേഷിച്ച് എത്തുന്നത്. ഇറക്കുമതി ചെയ്ത് വരുന്ന ഹെൽമറ്റുകളാണ് പൊതുവേ കടക്കാർ വിൽക്കുന്നതെങ്കിലും ഐ.എസ്ഐ മാർക്ക് ഇല്ലാത്ത ഹെൽമറ്റുകൾ തേടി കൂടുതൽ ആളുകൾ എത്തുന്നതുകൊണ്ട് തന്നെ സാധാരണ ഹെൽമറ്റുകൾ കടക്കാർ ഓർഡർ ചെയ്യുന്നുണ്ട്. ഗുണനിലവാരം ഇല്ലാത്ത ഹെൽമെറ്റുകൾ ധരിക്കുന്നതിലൂടെ എന്ത് സുരക്ഷയാണ് യാത്രക്കാർക്ക് ലഭിക്കുക എന്നത് ചിന്തിക്കേണ്ടതാണ്.
പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ഒരു വലിയ വിഭാഗം ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുന്നുണ്ട്. സ്വന്തമായി വാഹനം ഇല്ലാത്തവർ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയുമെല്ലാം വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവ് വളരെയേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൈയിൽ ഹെൽമെറ്റ് ഇല്ലാതെ ആരോടും ലിഫ്റ്റ് ചോദിക്കാൻ പറ്റാത്ത അവസ്ഥയാവും. മാത്രമല്ല സ്വന്തമായി വണ്ടി ഇല്ലെങ്കിൽ പോലും ഒരു ഹെൽമെറ്റ് വാങ്ങേണ്ട അവസ്ഥയാണ്.
അതേസമയം ജനങ്ങളുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നതെങ്കിൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും മാറ്റം വരണമെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ഒരു ആവശ്യം. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കെല്ലാം ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കൂടുതൽ ആളുകളും പൊതുഗതാഗതത്തെ ആശ്രയിക്കാനും സാധ്യതയുണ്ട്. മൂന്നു പേരൊക്കെ യാത്ര ചെയ്യുമ്പോൾ തലയനക്കാൻ കഴിയില്ല എന്നതാണ് കാരണം. തലകൾ തമ്മിൽ കൂട്ടിമുട്ടുന്ന അവസ്ഥയായിരിക്കും. അതുകൊണ്ടെല്ലാം തന്നെ ഈ ഉത്തരവ് നടപ്പിലാക്കാൻ എത്രത്തേളം ബുദ്ധിമുട്ടേണ്ടി വരുമെന്നത് വ്യക്തമല്ല.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് മികച്ച തീരുമാനം തന്നെയാണ്. എന്നാൽ അത് വിജയിക്കണമെങ്കിൽ ജനങ്ങൾ അതിനോട് പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിയമം പാലിക്കാൻ മാത്രമായി ഉപയോഗിച്ചാൽ നിയമം ഉദ്ദേശിക്കുന്ന സുരക്ഷ യാത്രികന് ലഭിക്കുമോ എന്നത് ചിന്തിക്കേണ്ടതാണ്.
പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഹൈക്കോടതി ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ജനങ്ങളിൽ പലതരത്തിലുമുള്ള ആശങ്കകൾ രൂക്ഷമാണ്. അതിനാൽ തന്നെ ബോധവത്കരണത്തിലൂടെ ഇത് മാറ്റുന്നതാവും നല്ലത്. അതേസമയം കോടതി ഉത്തരവായതിനാൽ തന്നെ ഭാവിയിൽ എന്തായാലും ഇത് നടപ്പാക്കേണ്ടി വരും. അതുകൊണ്ട് തന്നെ നിലവിൽ ബോധവത്കരണമാണ് അധികൃതർ ലക്ഷ്യമിടുന്നത്. അത് ട്രാഫിക് പൊലീസ് ആരംഭിച്ചു കഴിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍