ആദ്യ വിവാഹം ആയിട്ടു കൂടി എന്തിന് കുട്ടിയുള്ള യുവതിയെ കെട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; മകളുടെ രണ്ടാം വിവാഹത്തിന് എതിരു നിന്നില്ലെന്ന തെറ്റ് മാത്രമേ ചെയ്തുള്ളൂവെന്ന് വിലപിച്ച് അച്ഛനും അമ്മയും; ഇഷ്ടം പോലെ സ്വർണ്ണവും നൽകി അയച്ചിട്ടും പുനർവിവാഹത്തിലും കൃതിക്ക് സ്വസ്ഥത കിട്ടിയില്ല; ടിക് ടോക്ക് വീഡിയോ വൈറലാകുമ്പോൾ വധൂവരന്മാരുടെ മുഖത്ത് തെളിയുന്നത് പ്രണയത്തിന്റെ സന്തോഷം; ഇപ്പോൾ നൊമ്പരകാഴ്ചയായി മൂന്നുവയസ്സുള്ള കുട്ടിയും; കൃതിയെ വൈശാഖ് കൊലപ്പെടുത്തിയത് സ്വത്ത് മോഹത്താൽ
എം മനോജ് കുമാർ
കുണ്ടറ: കൃതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് വൈശാഖിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. രണ്ടു ദിവസമായി വൈശാഖ് ചോദ്യം ചെയ്യലും തെളിവെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്ന് വൈശാഖുമായി പൊലീസ് തെളിവെടുപ്പിന് പോകുന്നുണ്ട്. നാളെ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇതിനിടയിൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കൃതിയുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്നാണ് വൈശാഖ് പൊലീസിനോട് വെളിപ്പെടുത്തിയത്. തർക്കം ഉണ്ടായപ്പോൾ പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്ത് സംഭവിച്ചതാണ് കൊലപാതകം എന്ന വാദത്തിൽ വൈശാഖ് ഉറച്ചു നിൽക്കുകയാണ്.
വൈശാഖിന്റെ ആദ്യ വിവാഹമാണ്. കൃതിയുടെത് രണ്ടാം വിവാഹവും. എന്തുകൊണ്ടാണ് ആദ്യ വിവാഹം ആയിട്ടുകൂടി ഒരു കുട്ടിയുള്ള യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായത് എന്തിനാണ് എന്ന ചോദ്യത്തിനു വൈശാഖിൽ നിന്നും പൊലീസിന് കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല. എന്താണ് കൃതിയുമായുള്ള വിവാഹത്തിനു പിന്നിൽ എന്നാണു പൊലീസ് വൈശാഖിൽ നിന്നും അറിയാൻ ശ്രമിക്കുന്നത്. കൃതിയുടെ കുഞ്ഞിനു നാലുമാസം ആയപ്പോൾ തുടങ്ങിയ ബന്ധമാണ് വൈശാഖും കൃതിയും തമ്മിലുള്ളത്. ഇപ്പോൾ കുഞ്ഞിനു മൂന്നു വയസ് പ്രായമുണ്ട്. ഫെയ്സ് ബുക്ക് ബന്ധമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ഇത്രയും ദീർഘമായി പ്രണയിച്ചിട്ടും എന്തുകൊണ്ട് കൊലപ്പെടുത്തി എന്ന പൊലീസിന്റെ ചോദ്യത്തിനു കൃത്യമായ മറുപടി വൈശാഖ് ഇതേ വരെ നൽകിയിട്ടുമില്ല. നാളെയ്ക്കുള്ളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും എന്നാണ് കുണ്ടറ പൊലീസ് മറുനാടനോട് പ്രതികരിച്ചത്.
വിവാഹത്തിനു ഒട്ടും എതിര് നിൽക്കാതിരുന്ന കൃതിയുടെ വീട്ടുകാരും മരണത്തിൽ അസ്വസ്ഥരാണ്. കൃതിയുടെ മൂന്നു വയസുള്ള മകൾ ഒരു നൊമ്പരമായി മാതാപിതാക്കൾക്ക് മുന്നിലുമുണ്ട്. മകളുടെ വിവാഹത്തിനു എതിര് നിന്നില്ല എന്ന കുറ്റം മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളൂ എന്ന നിലപാടിലാണ് മാതാപിതാക്കൾ. ഈ വിവാഹ ജീവിതമെങ്കിലും മകളുടെ ജീവിതം രക്ഷപ്പെടുത്തിയേക്കും എന്ന പ്രതീക്ഷയിലുമായിരുന്നു അവർ. പക്ഷെ നിനച്ചിരിക്കാതെ കൃതിയെ കൊലപ്പെടുത്തിയ നവ വരൻ ഇവരുടെ ജീവിതം കണ്ണീരിലാഴ്ത്തുകയായിരുന്നു. ഇനി എന്ത് എന്ന ചോദ്യമാണ് മാതാപിതാക്കൾക്ക് മുന്നിലുള്ളത്. ഈ മാതാപിതാക്കളുടെ മുന്നിലേക്കാണ് തെളിവെടുപ്പുമായി ബന്ധപ്പെട്ടു മകളുടെ കൊലപാതകി കയറിവരുന്നതും. വൈശാഖ് തന്നെ കൊലപ്പെടുത്തും എന്ന ഭയം കൃതിയുടെ മുന്നിലുണ്ടായിരുന്നു. ഇത് കൃതിയുടെ കുറിപ്പുകളിലും വ്യക്തമാണ്. എനിക്ക് മരണം സംഭവിച്ചാൽ എന്റെ പേരിലുള്ള എല്ലാ സ്വത്തിനും എന്റെ വീടിനും അവകാശി എക മകൾ മാത്രമായിരിക്കും. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് എഴുതിയ കുറിപ്പിലെ വരികളിങ്ങനെയാണ്.
താൻ കൊല്ലപ്പെടുമെന്ന് കൃതി ഭയന്നിരുന്നതിന് കത്തിലെ വരികൾ തെളിവാണ്. രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവുമില്ലെന്നും മകൾ ഭാവിയിൽ ഒറ്റപ്പെട്ട് പോകാതിരിക്കാനാണ് കത്തെഴുതുന്നതെന്നും കുറിപ്പിൽ കൃതി എടുത്ത് പറയുന്നുമുണ്ട്. വൈശാഖ് കൃതിയെ കൊലപ്പെടുത്തിയ നവംബർ 11 നു രാത്രി വിശാഖ് വീട്ടിൽ കയറിവന്നപ്പോഴും മുറിയുടെ കതക് കുറ്റിയിടാൻ വീട്ടുകാർ വൈശാഖിന് അനുമതി നൽകിയിരുന്നില്ല. എന്നിട്ടും തർക്കം വന്നപ്പോൾ തലയണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് വൈശാഖ് കൃതിയുടെ മരണം ഉറപ്പാക്കുകയായിരുന്നു. എന്നിട്ടും വൈശാഖിൽ നിന്നും വന്ന മരണം സ്വന്തം മരണം തടയാൻ കൃതിക്കും മകളെ രക്ഷിക്കാൻ മാതാപിതാക്കൾക്കും കഴിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി കൃതിയുടെ മൂന്നു വയസുകാരിയായ മകൾ ഇപ്പോൾ വീട്ടിലുമുണ്ട്.
നാലു വർഷം മുൻപ് തലച്ചിറ സ്വദേശിയെ വിവാഹം ചെയ്ത കൃതി പിന്നീട് വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. തുടർന്നായിരുന്നു വൈശാഖുമായുള്ള അടുപ്പവും പിന്നീട് നടന്ന വിവാഹവും. വിവാഹത്തിനു ശേഷം ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങിയെത്തി എജ്യുക്കേഷനൽ കൺസൽറ്റന്റായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിനു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടാഴ്ച മുൻപ് വസ്തുവിന്റെ പ്രമാണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. തുടർന്നു തർക്കമുണ്ടായപ്പോൾ വൈശാഖ് കൊല്ലത്തെ വീട്ടിലേക്കു പോയി.
തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ മുളവനയിലെ വീട്ടിൽ മടങ്ങിയെത്തി. രാത്രി പത്തര കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ ഇരുവരെയും കാണാതിരുന്നതിനെ തുടർന്ന് അമ്മ ബിന്ദു കതകു തുറന്നപ്പോൾ കൃതി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കൃതി അപ്പോഴേക്കും മരിച്ചിരുന്നു. കൃതിയുടെ വീട്ടിൽ നിന്നും പുറത്ത് പോകാൻ വൈശാഖ് ശ്രമിച്ചപ്പോൾ കാർ വീട്ടുകാർ തടഞ്ഞിരുന്നു. ഇടിച്ചു വീഴ്ത്താനൊരുങ്ങിയപ്പോഴാണ് ഇവർ കാറിനു മുന്നിൽ നിന്നും മാറിയത്. തുടർന്നു വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു വൈശാഖ് കീഴടങ്ങിയത്.
ഇന്നലെ ശ്രുതിയും വൈശാഖും തമ്മിലുള്ള വിവാഹ വീഡിയോയുടെ ടിക് ടോക് രംഗം വെളിയിൽ വന്നിരുന്നു. കൃതിയുടേയും വൈശാഖിന്റെയും കല്ല്യാണ വേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡിയകളിൽ ൽ പ്രചരിക്കുന്നത്. കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി എല്ലാവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ദൃശ്യമായി ഇപ്പോൾ മാറുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍