ബിബിസി തമിഴ് ചാനലിന് വേണ്ടി റിപ്പോർട്ടർ ഇമ്രാൻ ഖുറേഷി കാണാൻ എത്തിയപ്പോൾ ശബരിമല വിവാദ നായിക കനകദുർഗ പൊട്ടിക്കരഞ്ഞത് എന്തിന്? ധീരയായ കനകയ്ക്കു സംഭവിച്ചത് എന്ത്? ബിബിസി എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പൂർണ രൂപം: വീഡിയോ വൈറലാക്കി അയ്യപ്പഭക്തർ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വൃശ്ചികം ഒന്ന് പിറന്ന ഞായറാഴ്ച ബിബിസി തമിഴ് പതിപ്പ് പുറത്തു വിട്ട ശബരിമല വിവാദ നായികാ കനകദുർഗെയുടെ ഏറ്റുപറച്ചിലുകൾ ആഘോഷമാക്കുകയാണ് ഇന്ത്യൻ മാധ്യമ ലോകവും സോഷ്യൽ മീഡിയയും. ധീരയും ഉറച്ച നിലപാടുകൾ ഉള്ളവളും എന്ന നിലയിൽ വനിതാ ശാക്തീകരണത്തിന്റെ പ്രതീകമായി വാർത്തകളിൽ നിറഞ്ഞു നിന്നവൾ ബിബിസിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത് കണ്ടപ്പോൾ കനക ദുർഗായെ നേരിട്ടും അല്ലാതെയും അറിയുന്നവർ മുഴുവൻ സ്തബ്ധരായി. സ്വന്തം കുടുംബം പോലും ഇല്ലാതായിട്ടും നിലപാടിൽ ഉറച്ചു നിന്ന കനക ദുർഗ എന്തിനു പൊട്ടിക്കരഞ്ഞു എന്ന ആകാംക്ഷ കൊണ്ടാണ് ആളുകൾ വിഡിയോ ദൃശങ്ങൾ പരതിയത്. വിഡിയോ പുനഃ സംപ്രേഷണം അനുമതി ഇല്ലാത്തതിനാൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾക്കും വീഡിയോ ദൃശ്യങ്ങൾക്കും അഭിമുഖത്തിന്റെ പൂർണ രൂപം കാണാനായില്ല.
എന്നാൽ ഇതിനു ഉത്തരം ലഭിക്കുന്നത് ബി ബി സി തന്നെ പുറത്തു വിട്ട നാല് മിനിറ്റ് വിഡിയോ ദൃശ്യങ്ങളാണ്. ഈ വിഡിയോയിൽ രണ്ടു മിനിറ്റ് കഴിയുമ്പോൾ ഭർത്താവിന്റെയും മക്കളുടെയും കാര്യം പറയുമ്പോഴാണ് കനക ദുർഗ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്നത്. സമൂഹത്തിൽ എത്ര കരുത്തോടെ നിന്നാലും വ്യക്തി ജീവിതത്തിൽ ഏവർക്കും താങ്ങും തുണയുമായി മാറുക സ്വന്തം കുടുംബം മാത്രമായിരിക്കും എന്ന സത്യമാണ് കനക ദുർഗ്ഗയുടെ കണ്ണീരിലൂടെ പുറത്തു വരുന്നത്. എത്ര ധീരരായ വ്യക്തികൾക്കും കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയാൽ പിടിച്ചു നിൽക്കുക പ്രയാസം തന്നെ ആയിരിക്കും എന്നും കനകയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.
പുറത്തേക്കു നിലപാടുകളുടെ പേരിൽ ധൈര്യം കാട്ടിയാലും എല്ലാവരും പിരിഞ്ഞു ഒറ്റയ്ക്കകയുമ്പോൾ ഏതു വ്യക്തിയും ഇഷ്ടപ്പെടുന്നവരുടെ സാമീപ്യവും കരുതലും ആഗ്രഹിക്കുന്നു എന്ന മനഃശാസ്ത്ര വശവും കനകയുടെ കണ്ണീർ തുറന്നു കാട്ടുന്ന വസ്തുതയാണ്. ബിബിസി തമിഴ് പതിപ്പിന്റെ കനക ദുർഗയുമായുള്ള അഭിമുഖത്തിന്റെ പൂർണ രൂപം:
ബിബിസി: സുപ്രീം കോടതിയുടെ ഒടുവിൽ ഉണ്ടായ തീരുമാനത്തെ എങ്ങനെ കാണുന്നു?
കനക: സുപ്രീം കോടതിയുടെ സെപ്റ്റംബർ 28 ലെ വിധി ഉചിതം തന്നെയാണ്. ഏഴു അംഗ ബെഞ്ച് അത് പുനഃ പരിശോധിക്കേണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
ബിബിസി: മന്ത്രി സുരേന്ദ്രൻ സ്ത്രീ പ്രവേശനത്തിന് സർക്കാർ സംരക്ഷണം നൽകില്ലെന്ന് പറഞ്ഞല്ലോ, തീർത്ഥാടനം അല്ലാത്തതായ ഒന്നെന്ന സൂചനയെ നിങ്ങൾ എങ്ങനെ കാണുന്നു?
കനക: അദ്ദേഹം പറയുന്ന ഫങ്ക്ഷണൽ മൊബിലിറ്റി എന്നത് എന്താണ് എന്ന് എനിക്ക് മനസിലായിട്ടില്ല. മന്ത്രി സുരേന്ദ്രന്റെ വാക്കുകൾ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. മുൻ വിധി നടപ്പാക്കാൻ ഒരു തടസവും നിലനിൽക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചിട്ടില്ല. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല സർക്കാരിനും പൊലീസിനുമുണ്ട്. സമൂഹവും സ്ത്രീകളെ സംരക്ഷിക്കണം. ക്ഷേത്രത്തിലേക്കുള്ള സഞ്ചാര മാർഗത്തിലും ആരാധന സമയത്തും സംരക്ഷണം വേണം. ഇത് ഉറപ്പാക്കപ്പെടണം.
ബിബിസി: ശബരിമല പുരോഗമന ആശയത്തിന്റെ പ്രതീകമാണോ മതത്തിനു അതീതമാണോ?
കനക: രണ്ടുമാണ്. മതപരമായും ലിംഗ സമത്വം ഉറപ്പാക്കപ്പെടുകയും വേണം. ഇത് മനസ്സിൽ എത്തിയതോടെയാണ് ഞാൻ ശബരിമലക്ക് പോകാൻ തീരുമാനിച്ചത്. സുപ്രീം കോടതി സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്. ഉറപ്പാക്കിയത്. അത് സ്ത്രീകൾക്ക് ഒരവസരം തുറന്നിടുക ആയിരുന്നു. എനിക്ക് അയ്യപ്പനിൽ പൂർണ വിശ്വാസമായിരുന്നു.
ബിബിസി: നിങ്ങൾ തിരിച്ചു വന്നപ്പോൾ കൂടുതൽ പ്രയാസം നേരിടുക ആയിരുന്നല്ലോ, സത്യത്തിൽ എന്താണുണ്ടായത്
കനക: അയ്യപ്പനെ കണ്ട ശേഷം പത്തു പന്ത്രണ്ടു ദിവസത്തിന് ശേഷമാണ് എനിക്ക് വീട്ടിൽ എത്താനായത്. രാവിലെ ഏഴു മണിക്ക് എത്തുമ്പോൾ ഭർത്താവിന്റെ അമ്മ ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവും കുട്ടികളും നഷ്ടമായി. ഞാൻ വീട്ടിലേക്കു പ്രവേശിച്ചപ്പോൾ അസഭ വർഷവും ദേഹോപദ്രവും ഉണ്ടായി.
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 9 ദിവസം ചികിത്സയിൽ ആയിരുന്നു. എന്റെ തലയിലും ചുമലിലും ആയി 12 തവണ എങ്കിലും ക്ഷതം ഏറ്റിരുന്നു. എന്റെ പുറം വേദന മൂലം പൊട്ടിപ്പൊളിയുക ആയിരുന്നു. തലയിൽ മുറിവുണ്ടായിരുന്നു. കഴുത്തിൽ ബെൽറ്റ് ധരിക്കേണ്ടി വന്നു.
ഹോസ്പിറ്റലിൽ നിന്നും മടങ്ങി വന്നപ്പോൾ എന്റെ ഭർത്താവ് നേരെ കൊണ്ടുപോയത് പെരിന്തൽമണ്ണ പൊലീസ് സ്റേഷനിലേക്കാണ്. പൊലീസ് ഇൻസ്‌പെക്ടർ മൂന്നര മണിക്കൂർ നേരം ഞങ്ങളോട് സംസാരിച്ചു. പക്ഷെ ഭർത്താവ് ഉറച്ച തീരുമാനത്തിൽ ആയിരുന്നു, നിലപാട് മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാൻ വീട്ടിൽ എത്തിയപ്പോൾ ഭർത്താവ് ആവശ്യപ്പെട്ടത് എന്റെ സുഹൃത്തുക്കൾക്ക് ഒപ്പം പോകുവാൻ വേണ്ടിയാണ്. ഞാൻ ശബരിമല സന്ദർശിച്ചു എന്നതിന്റെ പേരിൽ ബിജെപി പ്രവർത്തകർ വീട് ആക്രമിച്ചതും ഭർത്താവിന്റെ പ്രകോപനത്തിന് കാരണമാണ്.
തുടർന്ന് ഞാൻ സംസ്ഥാന സർക്കാർ സംരക്ഷണയിലായി. ഇരുപതു ദിവസത്തോളം അവിടെ കഴിഞ്ഞു. തുടന്ന് ഞാൻ കോടതിയിലെത്തി. കോടതി ഉത്തരവുമായി ഞാൻ ഫെബ്രുവരി അഞ്ചിന് വീണ്ടും വീട്ടിലെത്തി. അന്ന് വീടിന്റെ വാതിലുകൾ എനിക്കായി തുറന്നിട്ട്. പക്ഷെ ഭർത്താവും കുട്ടികളും വീട്ടിൽ നിന്നും വാടക വീട്ടിലേക്കു ഇറങ്ങി പോയി. അന്ന് മുതൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.
ബിബിസി: കുട്ടികളെ കാണാൻ അനുവദിക്കാറുണ്ടോ
കനക: ആദ്യം കുട്ടികളെ കാണാൻ അനുവദിച്ചില്ല. തുടർന്ന് ഞാൻ ചൈൽഡ് വെൽഫെയർ അഥോറിറ്റിക്ക് മുന്നിൽ എത്തി. ആഴ്ചയിൽ ഒരിക്കൽ കാണാൻ അങ്ങനെ അനുവാദം ലഭിച്ചു. തുടർന്ന് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കുട്ടികൾ ശനി, ഞായർ ദിവസങ്ങളിൽ എനിക്കൊപ്പമായി. എന്നാൽ മാർച്ചിൽ ഭർത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയിൽ എത്തി, കുട്ടികളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 28 നു ആണ് ഞാൻ അവസാനമായി കുട്ടികളെ കാണുന്നത്. എനിക്ക് എന്റെ കുട്ടികളെ എന്നോടൊപ്പം വേണം. പന്ത്രണ്ട് വയസു വരെ അവർ എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നാണ് വളർന്നത്. അവർ ഇല്ലാതെ ഈ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നത് അസഹ്യമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഞാൻ കുട്ടികളുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായി അവർ എന്നെ വെറുക്കുന്നില്ല എന്ന്. എന്നോട് ദേക്ഷ്യം തോന്നുന്നില്ല എന്നും കുട്ടികൾ പറഞ്ഞിരുന്നു. പിന്നീട് എന്തുണ്ടായി എന്ന് എനിക്കറിയില്ല. (ഇക്കാര്യങ്ങൾ പറയുമ്പോഴാണ് ഇടനെഞ്ച് വിങ്ങി കനകദുർഗാ പൊട്ടിക്കരഞ്ഞത്)
മെയ് അവസാനം അവർ താമസിക്കുന്ന വീട്ടിൽ എത്തി ഞാൻ കണ്ടിരുന്നു. ഞാൻ ചെന്നപ്പോൾ അവർ കളിക്കുക ആയിരുന്നു. അവർ എന്നെ കാണാൻ ഓടിവന്നു. എനോടൊപ്പം വരൻ ഞാൻ അവരെ വിളിച്ചു. തുടർന്ന് കുട്ടികൾ വീടിനകത്തു കയറിയപ്പോൾ അവർക്കു പിന്നിൽ വാതിൽ അടയുക ആയിരുന്നു.
തുടർന്ന് അവർ ഫോൺ ചെയ്തു പറഞ്ഞത് അച്ഛൻ ജോലി കഴിഞ്ഞു വന്നാൽ എന്റെ കൂടെ വരാം എന്നാണ്. കുട്ടികൾക്ക് എന്നെ ദേക്ഷ്യം ഇല്ലെന്നു എനിക്കുറപ്പായി. എന്നാൽ ഭർത്താവും കുടുംബവും കുട്ടികളിൽ എന്നെക്കുറിച്ചു ഭയം വളർത്തുക ആയിരുന്നു. പിനീട് കുട്ടികൾ എന്നെ കാണാൻ ആഗ്രഹം ഇല്ലെന്നും എന്നെ കാണേണ്ടെന്നും വിളിച്ചു പറഞ്ഞു.
ബിബിസി: കുട്ടികളെ നിങ്ങൾക്ക് കാണാൻ കിട്ടാത്തതിൽ നിങ്ങൾ പരാതി നൽകിയില്ലേ
കനക: കുട്ടികളെ കൈമാറാൻ എന്നോട് മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട ഒന്നും സംഭവിച്ചില്ല. എനിക്കവരെ കാണാനായില്ല. കുട്ടികളെ കാണാൻ ജഡ്ജ് അനുവാദം നൽകിയില്ല. ഭർത്താവ് ഇത്തരത്തിൽ പെരുമാറും എന്നും കുട്ടികളെ എന്നിൽ നിന്ന് വേർപ്പെടുത്തും എന്നും ഞാൻ കരുതിയിരുന്നില്ല. ഞാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. രാഷ്ട്രീയക്കാരാണ് ഇത് ഇത്രയും വഷളാക്കിയത്. അവർ എന്തിനു ഇത് ചെയ്യുന്നു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
ബിബിസി: എങ്ങനെയായിരുന്നു ഭർത്താവിന് നിങ്ങളോടുള്ള പ്രതിഷേധം
കനക: തുടക്കം മുതലേ വിശ്വാസത്തിലും. ആശയങ്ങളിലും ഞങ്ങൾ രണ്ടു തരത്തിൽ ആയിരുന്നു. പക്ഷെ ഞങ്ങൾ കുടുംബമായി ജീവിച്ചു. ഞങ്ങൾക്കിടയിൽ ശബരിമലയാണ് പ്രധാന വിഷയമായി വന്നത്. അദ്ദേഹത്തോട് പറയാതെ ശബരിമലയ്ക്കു പോയി എന്നതാണ് പ്രധാന കുറ്റമായി മാറിയത്. ഞാൻ പോയത് ശബരിമല വിഷയത്തിൽ വലിയ പ്രതിഷേധം ഉണ്ടാക്കി എന്നാണ് എന്റെ ഭർത്താവ് പറയുന്നത്.
ബിബിസി: ശബരിമല വിഷയത്തിന് മുൻപ് നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ
കനക: ശബരിമല പോയി വന്ന ശേഷം എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ഭർത്താവിന്റെ കുടുംബം മാത്രമല്ല, എന്റെ കുടുംബവും. എനിക്ക് അമ്മയും രണ്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ട്. എന്റെ സഹോദരൻ എന്നോട് സംസാരിച്ചിരുന്നു. എന്നാൽ ഞാൻ അമ്മയെ പിന്നെ കണ്ടിട്ടില്ല, കഴിഞ്ഞ നവംബർ മുതൽ.
ബിബിസി: എങ്ങനെയാണു പിടിച്ചു നിൽക്കാൻ കരുത്തു കിട്ടുന്നത്
കനക: സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കരുത്തു എനിക്ക് ചെറുപ്പം മുതൽ കൂടെയുണ്ട്. പുരോഗമന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ വലയവും എന്നോടൊപ്പമുണ്ട്. എല്ലാവരും ഫോണിൽ വിളിക്കുന്നത് വലിയ ധൈര്യമാണ് നൽകുന്നത്. എന്റെ ജോലി സ്ഥലത്തു ഉള്ളവരും മറ്റും നൽകുന്ന പിന്തുണയും വലുതാണ്. എന്റെ സുഹൃത്തുക്കളാണ് എന്റെ ധൈര്യം
ബിബിസി: ജീവിതത്തിൽ ഇപ്പോൾ എന്താണ് തോന്നുന്നത്
കനക: പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. സ്വന്തമായി ഒരു വീട് എങ്കിലും ഉണ്ട്. ഞാൻ എന്റെ കുട്ടികളെയും ഭർത്താവിനെയും സംരക്ഷിച്ചരുന്നു. സമൂഹത്തിൽ നന്നായി ഇടപഴകുകയും ചെയ്തിരുന്നു. എപ്പോഴും സാമൂഹ്യ വിഷയങ്ങളിൽ എന്റെ ശ്രദ്ധ ഉണ്ടായിരുന്നു.
ബിബിസി: രാഷ്ട്രീയത്തിൽ താൽപ്പര്യത്തെ ഉണ്ടോ
കനക: രാഷ്ട്രീയ താൽപ്പര്യം ഉണ്ട്. എനിക്ക് രാഷ്ട്രീയ വിശ്വാസവും ഉണ്ട്. പക്ഷെ രാഷ്ട്രീയക്കാരിൽ വിശാസം ഇല്ല. എല്ലാവരും അവനവന്റെ കാര്യവും പണവും ഉണ്ടകകുകയാണ്. ഇപ്പോൾ ജനസേവനം ആരുടേയും ലക്ഷ്യമല്ല. ഇതുകൊണ്ടാണ് പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ എനിക്ക് വിശ്വാസം ഇല്ലാത്തത്.
ബിബിസി: ഇപ്പോഴത്തെ അനുഭവത്തിൽ മറ്റു സ്ത്രീകൾ ശബരിമലയിൽ പോകുന്നത് പ്രോത്സാഹിപ്പിക്കുമോ
കനക: ഞാൻ പ്രോത്സാഹിപ്പിക്കും. ഏകദേശം നൂറു പേരെങ്കിലും എന്നോട് പോകാൻ താല്പര്യത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്റെ അനുഭവം അവരെ പിന്തിരിപ്പിക്കുകയാണ്. എന്റെ അനുഭവ ശേഷം 95 ശതമാനം പേരും അവരുടെ സുഖങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ല. എന്നിട്ടും ചിലർ തയാറാണ്, അവരെ ഞാൻ പ്രോത്സാഹിപ്പിക്കും.
ബിബിസി: വീണ്ടും ശബരിമലക്ക് പോകുമോ
കനക - ഇപ്പോൾ ഒരു തീരുമാനവും ഇല്ല. എനിക്ക് തോന്നിയാൽ ഞാൻ പോകും. ഞാൻ തീരുമാനിച്ചിട്ടില്ല.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍