ഗൂഗിൾ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജിൽ പോകണമെന്ന് തീരുമാനിക്കരുത്; വിദേശത്ത് ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി എന്നു തിരക്കുന്നവർ അറിയേണ്ട കാര്യങ്ങൾ
നീരജ ജാനകി, മുരളി തുമ്മാരുകുടി
ഏതു കോളേജിലാ? 'ചേട്ടാ എന്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എവിടെ പഠിക്കുന്നു എന്ന് ഞങ്ങൾ പലപ്രാവശ്യം പറഞ്ഞല്ലോ. എന്നാൽ ഏതാണ് നല്ല യൂണിവേഴ്സിറ്റി എന്ന് കുട്ടികളും മാതാപിതാക്കളും എങ്ങനെ തീരുമാനിക്കും?
നല്ല കോളേജ് / നല്ല യൂണിവേഴ്സിറ്റി എന്നാൽ നല്ല കെട്ടിടങ്ങളോ നല്ല അദ്ധ്യാപകരോ പുതിയ കരിക്കുലമോ നല്ല വിദ്യാർത്ഥികളോ ഇനി ഇതെല്ലാം കൂടിയ മറ്റെന്തെങ്കിലുമോ ആണോ?
ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. നല്ല കെട്ടിടങ്ങളുണ്ടാക്കാൻ എളുപ്പമാണ്. കേരളത്തിലെ പുതിയ തലമുറയിലെ മിക്കവാറും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും പഴയ കോളേജുകളേക്കാൾ മികച്ചതാണ്. കാശുകൊടുത്താൽ പേരുകേട്ട / പരിചയസന്പന്നരായ അദ്ധ്യാപകരേയും നമുക്ക് ലഭിച്ചുവെന്ന് വരാം. അതുകൊണ്ടു മാത്രം നല്ല കോളേജോ യൂണിവേഴ്സിറ്റിയോ ആകുമോ?
വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുമ്പോൾ കാര്യങ്ങൾ ഇതിലും ബുദ്ധിമുട്ടാണ്. ആയിരം ഡോളർ കൊടുത്താൽ ആർക്കും ഇന്ത്യക്കാർ തന്നെ അടിപൊളി വെബ്സൈറ്റ് ഉണ്ടാക്കിക്കൊടുക്കും. അതിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമെന്ന് തെറ്റിദ്ധരിച്ച് അഡ്മിഷനെടുത്താൽ പാണിപാളും.
നല്ല കോളേജ് / യൂണിവേഴ്സിറ്റി എന്നത് ഞങ്ങളുടെ അഭിപ്രായത്തിൽ താഴെ പറയുന്ന ഗുണങ്ങളുള്ളവയാണ്:
1. മിടുക്കരായ വിദ്യാർത്ഥികൾ പഠിക്കുന്നത്
2. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നത്
3. നവീനവും ഫ്ളെക്സിബിളുമായ പാഠ്യപദ്ധതിയുള്ളത്
4. പരിചയസമ്പന്നരും പ്രശസ്തരുമായ അദ്ധ്യാപകരുള്ളത്
5. ഇവിടെ നിന്നും കുട്ടികളെ ജോലിക്കെടുക്കാൻ പുറം ലോകം താല്പര്യം കാണിക്കുന്നത്
കെട്ടിടങ്ങളുടെ വലുപ്പവും ഹോസ്റ്റലിൽ എ സി ഉണ്ടോ എന്നതുമൊക്കെ ഇതിന് ശേഷം അന്വേഷിക്കേണ്ട കാര്യങ്ങളാണ്.
അന്താരാഷ്ട്രമായി ഇത്തരത്തിൽ ഒരു റാങ്കിങ്ങ് സംവിധാനം ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ നിങ്ങൾ ഉപരിപഠനത്തിന് ശ്രമിക്കുന്പോൾ കുറേ അന്വേഷണങ്ങൾ സ്വയം നടത്തിയേ പറ്റൂ.
ഈ അന്വേഷണങ്ങളെ സഹായിക്കാനായി ലോകത്തെ യൂണിവേഴ്സിറ്റികളെ റാങ്ക് ചെയ്യുന്ന പല സ്ഥപനങ്ങളെ പരിചയപ്പെടുത്താം.
ക്യൂ.എസ്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്.
ലോകമെന്പാടുമുള്ള സർവകലാശാലകളുടെ പ്രകടന മികവും പോജനസമ്മതിയും അളക്കുന്നതിനായി Quacquarelli Symonds എന്ന ബ്രിട്ടീഷ് എഡ്യൂക്കേഷൻ കന്പനിയാണ് ക്യൂ.എസ്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പബ്ലിഷ് ചെയ്യുന്നത്. സ്ഥലം, വിഷയങ്ങൾ, വിവിധ കോഴ്സുകൾ (ബിസിനസ് മാസ്റ്റേഴ്സ്, എം.ബി.എ തുടങ്ങിയവ) എന്നീ വിഭാഗങ്ങളും പ്രത്യേകമായി അറിയാം. 'QS Top 50 Under 50' എന്ന പേരിൽ അൻപതുവർഷത്തിൽ താഴെ മാത്രം പ്രവർത്തന പാരന്പര്യമുള്ളതും മികവിൽ ആദ്യ അന്പതു സ്ഥാനങ്ങളിലുള്ളതുമായ യങ് യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങും പുറത്തിറക്കുന്നുണ്ട്.
ഇതിനായി https://www.topuniversities.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.
ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്
ഹയർ എഡ്യൂക്കേഷനെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും പങ്കുവെക്കുന്ന പ്രതിവാരികയാണ് ടൈംസ് ഹയർ എജ്യുക്കേഷൻ. ഇന്റർനാഷണൽ ഡൈവേഴ്സിറ്റി, പഠന-അദ്ധ്യാപന അന്തരീക്ഷം, ഗവേഷണം തുടങ്ങിയ മേഖലകളിലാണ് റേറ്റിങ് നടത്തുന്നത്. ഓരോ വിഷയങ്ങൾ, പ്രദേശങ്ങൾ എന്നിവയനുസരിച്ചുള്ള റാങ്കിങ് ലഭ്യമാണ്.
കൂടുതലറിയാൻ https://www.timeshighereducation.com/ സന്ദർശിക്കൂ.
അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് (ARWU)
ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളുടെ റാങ്കിങ്ങുകളിൽ പ്രധാനപ്പെട്ട മറ്റൊരു റാങ്കിങ് സംവിധാനമാണ് അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് അഥവാ ഷാങ്ങ്ഹായ് റാങ്കിങ്. ഷാങ്ഹായ് റാങ്കിങ് കൺസൾട്ടൻസിയാണ് ഇത് പുറത്തിറക്കുന്നത്. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനും ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനുമൊപ്പം ഏറ്റവും സ്വാധീനമുള്ളതും വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതുമായ മൂന്ന് സർവകലാശാല റാങ്കിംഗുകളിൽ ഒന്നാണ് ഷാങ്ങ്ഹായ് റാങ്കിങ്. എഡ്യൂക്കേഷൻ ക്വാളിറ്റി, ഫാക്കൽറ്റിയുടെ നിലവാരം, ഗവേഷണം, എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നിലവാരം ഇതിലൂടെ അറിയാം.
വിവരങ്ങൾക്കായി http://www.shanghairanking.com/ എന്ന വെബ്സൈറ്റ് നോക്കുക.
വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുമ്പോൾ തീർച്ചയായും ഇതിൽ ഏതെങ്കിലും അന്താരാഷ്ട്ര റാങ്കിങ് ഏജൻസിയുടെ വെബ്സൈറ്റ് പരിശോധിച്ചിരിക്കണം. ഇന്റർനാഷണൽ റാങ്കിങ്ങിൽ ആദ്യ അഞ്ഞൂറ് റാങ്കുകളിലുള്ള സ്ഥാപനങ്ങൾ പൊതുവെ ഞങ്ങൾ മുൻപ് പറഞ്ഞ കാര്യങ്ങളിലും മുൻപന്തിയിൽ തന്നെ ആയിരിക്കും. അതുകൊണ്ട് അതിലാണ് അഡ്മിഷൻ കിട്ടുന്നതെങ്കിൽ പിന്നെ അധികം പേടിക്കാനില്ല. എന്നാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ നിർദ്ദേശിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും അഡ്മിഷൻ കിട്ടാൻ എളുപ്പമുള്ളതും അതുകൊണ്ടു തന്നെ ആയിരത്തിനും താഴെ റാങ്കുള്ളതുമായിരിക്കും. ഇത് നമുക്ക് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്ന കാര്യമാണ്.
ഇന്ത്യയിലെ ഹയർ എഡ്യൂക്കേഷൻ റാങ്കിങ്.
ഇന്ത്യയിലെ യൂണിവേഴ്സിറ്റികളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റാങ്കിങ് നിശ്ചയിക്കുന്നതിനായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസ് ആൻഡ് ഡെവലപ്മെന്റ് അംഗീകരിച്ച ഒരു റാങ്കിങ് മെത്തഡോളജിയാണ് നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF). ഇതിനായി എംഎച്ച്ആർഡി രൂപീകരിക്കുന്ന ഒരു കോർ കമ്മിറ്റിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. അദ്ധ്യാപനം, പഠനരീതികൾ, ലഭ്യമായ വിഭവങ്ങൾ, ഗവേഷണം, പ്ലേസ്മെന്റ് സാധ്യതകൾ, വ്യത്യസ്ത വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, (ഉദാഹരണമായി, ഇതര സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടോ, എത്രത്തോളം സ്ത്രീകൾ വരുന്നുണ്ട്, സാമൂഹികവും സാന്പത്തികവുമായി പിന്നോക്കം നിൽക്കുന്നതും, ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നുണ്ടോ). കൂടാതെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സ്ഥാപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്നുള്ളതും പരിഗണിക്കും.
ഇന്ത്യയിലെ ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളുടെ സ്ഥാനം എത്രയാണെന്നതിനെക്കുറിച്ചറിയാൻ https://www.nirfindia.org/Home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
QS I. GAUGE
Quacquarelli Symonds ഉം ഇന്ത്യൻ നോൺ-പ്രോഫിറ്റ് ആയ ERA ഫൗണ്ടേഷനും ചേർന്നുള്ള ഒരു പ്രൈവറ്റ് റേറ്റിങ് സിസ്റ്റമാണ് QS I. GAUGE. ടീച്ചിങ് ആൻഡ് ലേർണിങ്, ഫാക്കൽറ്റിയുടെ നിലവാരം, ജോലിസാധ്യത, ഗവേഷണ നിലവാരം, സാമൂഹിക പ്രതിബദ്ധത, തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ച് മുകളിൽ നിന്ന് താഴേക്ക് 'ഡയമണ്ട് പ്ലസ്', 'ഡയമണ്ട്', 'ഗോൾഡ്', 'സിൽവർ', 'ബ്രോൺസ്', 'പ്രൊവിഷണൽ' റേറ്റിംഗുകൾ നൽകുന്നു.
കൂടുതലറിയാൻ https://www.igauge.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
അക്രെഡിറ്റേഷൻ
കേരളത്തിൽ നമ്മൾ സാധാരണ കേൾക്കുന്നത് അക്രെഡിറ്റേഷൻ എന്ന വാക്കാണ്. യു ജി സി, അക്രെഡിറ്റേഷൻ, നാക് (NAAC) ഇവ എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
അക്രെഡിറ്റെഷൻ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇതെന്താണ്?, റാങ്കിങ്ങിൽ നിന്നും ഇതെങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
എന്താണ് അക്രെഡിറ്റേഷൻ?
യോഗ്യതയുള്ള ഒരു ഏജൻസി, ഒരു നിശ്ചിത കാലയളവിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന ഔദ്യോഗികമായ അംഗീകാരമാണ് അക്രെഡിറ്റേഷൻ. കരിക്കുലം, ടീച്ചിങ്-ലീർണിങ് ആൻഡ് ഇവാല്യൂവേഷൻ, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റുഡന്റ് സപ്പോർട്ട്, സ്ഥാപനത്തിന്റെ നേതൃത്വം എന്നീ മേഖലകളിലായി എട്ടു ഗ്രേഡുകൾ (A++, A+, A, B++, B+, B, C, D) നല്കപ്പെടാം. 'D' ഗ്രേഡു കൊണ്ടർത്ഥമാക്കുന്നത് സ്ഥാപനത്തിന് അക്രെഡിറ്റേഷൻ കിട്ടില്ല എന്നതാണ്. റാങ്കിങ്ങിലെ പോലെ ഒരു സ്ഥാനത്തിന്റെ അക്രെഡിറ്റെഷൻ മറ്റൊരു സ്ഥാപനവുമായി താരതമ്യപ്പെടുത്തുന്നില്ല. അതുകൊണ്ടു തന്നെ ഒരു ജില്ലയിലെ പത്തു കോളേജുകൾക്കും എ ഗ്രേഡോ ഡി ഗ്രേഡോ കിട്ടാം. പക്ഷെ പത്തു സി ഗ്രേഡ് ഉള്ള കോളേജുകളെയും റാങ്ക് ചെയ്താൽ ചിലർക്ക് ഒന്നാം സ്ഥാനം കിട്ടുമല്ലോ. 'ഞങ്ങൾ ജില്ലയിലെ ഒന്നാമതാണ്'' എന്ന് സത്യത്തിൽ അവർക്ക് പറയുകയും ചെയ്യാം.
ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ഏജൻസിയാണ് NAAC അഥവാ നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ. യുജിസി യുടെ കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് NAAC.
കുറഞ്ഞത് രണ്ടു ബാച്ച് വിദ്യാർത്ഥികളെങ്കിലും ബിരുദപഠനം പൂർത്തിയാക്കിയിട്ടുള്ളതോ കഴിഞ്ഞ ആറുവർഷമായി നിലവിലുള്ളതോ ആയ സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷനുവേണ്ടി അപേക്ഷിക്കാം.
ഇതുപോലെതന്നെ ടെക്നിക്കൽ പ്രോഗ്രാമുകൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ഏജൻസിയാണ് NBA അഥവാ നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ. NAAC അക്രെഡിറ്റേഷൻ പോലെ സ്ഥാപനങ്ങൾക്കല്ല, മറിച്ച് കോഴ്സുകൾക്കാണ് NBA അക്രെഡിറ്റേഷൻ നൽകുന്നത്. ഇതിൽ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ഫർമസി, ആർക്കിടെക്ചർ, മാനേജ്മന്റ്, അപ്ലൈഡ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് തുടക്കിയ മേഖലകളിലുള്ള ഡിപ്ലോമ, അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ ഉൾപ്പെടുന്നു.
ഐ എസ് ഓ (ISO) അംഗീകാരം
ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ ഒക്കെ അവരുടെ പരസ്യം നൽകുമ്പോൾ ഞങ്ങൾ ഐ എസ് ഓ നിലവാരമുള്ളതാണെന്ന് പറയാറുണ്ട്. ഐ എസ് ഓ എന്നാൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ ആയതിനാൽ ഇത് ഒരു അന്താരാഷ്ട്ര ഗുണനിലവാര സൂചിക ആണെന്ന് സാധാരണ ആളുകൾ ധരിക്കുന്നു. പക്ഷെ ഇക്കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. ഐ എസ് ഓ എന്നാൽ ഒറ്റ സ്റ്റാൻഡേർഡ് അല്ല. മറിച്ച് Environmental Management System (ISO 14000 സീരീസ്), quality (ISO 9000 സീരീസ്) ഒക്ക്യൂപ്പേഷണൽ ഹെൽത്ത് (ISO 18000 സീരീസ്) എന്നിങ്ങനെ ഏറെ സ്റ്റാന്റേർഡുകളുണ്ട്. ഇതിൽ ഏതെങ്കിലുമാണ് സ്ഥാപനത്തിനുള്ളതെങ്കിൽ അതിനെ അക്കാദമിക് ഗുണനിലവാരവുമായി കൂട്ടിക്കുഴക്കരുത്. കഴിഞ്ഞ വർഷം അക്കാദമിക് സ്ഥാപനങ്ങൾക്ക് വേണ്ടി മാത്രമായി ഒരു ഐ എസ് ഓ സ്റ്റാൻഡേർഡ് വന്നിട്ടുണ്ട് (ISO 21001:2018
Educational organizations - Management systems for educational organizations)
ഈ സിസ്റ്റം ഏതെങ്കിലും അന്താരാഷ്ട്രമായ യൂണിവേഴ്സിറ്റികൾ എടുത്തതായി ഇതുവരെ കണ്ടില്ല. പക്ഷെ രണ്ടോ മൂന്നോ വർഷത്തിനകം ഇത് മാറിയേക്കാം.
മുൻപ് പറഞ്ഞത് പോലെ ഗൂഗിൾ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജിൽ പോകണമെന്ന് തീരുമാനിക്കരുത്. ഇതിനായി കുറച്ചു സമയം ചെലവാക്കണം. നല്ല യൂണിവേഴ്സിറ്റിയിൽ പോകുന്നത് ആദ്യത്തെ ജോലി കിട്ടാൻ എളുപ്പമാക്കുമെന്ന് മാത്രമല്ല നല്ല വീഞ്ഞ് പോലെ വർഷങ്ങൾ കൂടും തോറും അതുകൊണ്ടുള്ള പ്രയോജനങ്ങൾ, സാന്പത്തികമുൾപ്പെടെ കൂടിവരുമെന്ന് ഗവേഷണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ അല്പം സമയം ചെലവാക്കുന്നതിൽ തെറ്റില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്