സുവിശേഷ പ്രാസംഗികൻ ചമഞ്ഞ് വീടു കയറിയറങ്ങി മോഷണം നടത്തി തുടങ്ങി; പിന്നീട് മറയാക്കിയത് പുസ്തകവിൽപ്പന; പിടി വീണെന്ന് ഉറപ്പായപ്പോൾ ആന്ധ്രക്ക് കടന്നു; 20 വർഷത്തിനിടെ ഇടക്കിടക്ക് നാട്ടിലെത്തിയും മോഷണം; പിന്നെ അതിവേഗ മുങ്ങലും; മൊട്ടമൂടിൽ പട്ടാപ്പകൽ വീട്ടിൽ കടന്ന് തോക്കു ചൂണ്ടി അമ്മയെയും മകളെയും ഭീതിയിലാഴ്ത്തി 7 പവന്റെ മാലകൾ പൊട്ടിച്ചു കടന്നത് തന്ത്രപരമായി; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത് നാട്ടുകാരുടെ സഹായത്താൽ; തസ്കര വീരൻ 'ആന്ധ്രാ രാജേഷ്' അഴിക്കുള്ളിലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ കടന്ന് തോക്കുചൂണ്ടി അമ്മയെയും മകളെയും ഭീതിയിലാഴ്ത്തി 7 പവന്റെ മാലകൾ പൊട്ടിച്ചു കടന്ന ആന്ധ്ര രാജേഷ് എന്നു വിളിക്കുന്ന കോട്ടയം വൈക്കം പെരുവ പന്തപ്പിള്ളിൽ ഹൗസിൽ രാജേഷ് കുമാർ(42) പിടിയിാലാവുമ്പോൾ ചുരുളഴിയുന്നത് കഴിഞ്ഞ പത്തുവർഷത്തിനിടെയുള്ള നിരവധി കേസുകൾ. ആൾമാറാട്ടത്തിന്റെ ആശാനായി അറിയപ്പെടുന്ന രാജേഷിന്റെ പേരിൽ സമാനമായ നിരവധി കേസുകൾ ഉണ്ടാാകുമെന്നാണ് പറയുന്നത്.
20 വർഷം മുമ്പ് തിരുവനന്തപുരം മൊട്ടമൂട് ചന്തയ്ക്കു സമീപം താമസിച്ചിരുന്ന രാജേഷ് സുവിശേഷകൻ ചമഞ്ഞും വീടുകൾ കയറിയിറങ്ങിയാണ് മോഷണം തുടങ്ങിയത്. പിന്നീട് പുസ്തകവിൽപ്പന കവർച്ചക്ക് മറയാക്കി. ഇങ്ങനെ പല വേഷപ്പകർച്ചകൾക്കുശേഷം കോട്ടയത്തേക്കും തുടർന്ന് ആന്ധ്രയിലേക്കും പോവുകയായിരുന്നു. കേരളാ പൊലീസിന് ചില വിഷയങ്ങളിൽ സംശയം തോന്നിയപ്പോഴാണ് നാടുവിട്ടത്്. പിന്നീട് ആന്ധ്രയിൽ താവളമടിച്ച ഇയാൾ ഇടക്ക് കേരളത്തിൽ വന്ന് കവർച്ച നടത്തിയിരുന്നു. പൊടുന്നനെ കേരളത്തിലെത്തി കവർച്ച നടത്തി മടങ്ങുന്നതിനാൽ സാധാരണ പൊലീസിന് തുമ്പൊന്നും കിട്ടാറില്ല.
ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം ടുണി എന്ന ഗ്രാമത്തിൽ നിന്നാണ് നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സഹായി കാർ ഡ്രൈവർ കോട്ടയം സ്വദേശി ഷാജി ജോണിനെ കഴിഞ്ഞദിവസം ഏറ്റുമാനൂരിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഒട്ടേറെ കേസുകളിലെ പ്രതിയാണ് രാജേഷ്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച എയർ ഗണ്ണും 236 തിരകളും പൊലീസ് കണ്ടെടുത്തു. രണ്ടുതരം തിരകളാണ് പിടിച്ചെടുത്തിട്ടുള്ളത്. മാരകമായി പരിക്കേൽപ്പിക്കാൻ കഴിയുന്ന തിരയും പറവകളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്നവയുമാണ് കണ്ടെടുത്തത്.
ഈ മാസം 9 ന് ഉച്ചയ്ക്ക് 12 മണിയോടെ നരുവാമൂട് മൊട്ടമൂട് ഗാന്ധിനഗർ അയണിയറത്തലയ്ക്കൽ അനിൽ കുമാറിന്റെ വീട്ടിലാണ് ഇയാൾ വീണ്ടും കവർച്ചക്ക എത്തിയത്. അനിൽ കുമാറിന്റെ ഭാര്യ ജയശ്രീയുടെ മൂന്നുപവന്റെ മാല, മകൾ അനുജയുടെ നാലുപവന്റെ മാല എന്നിവയാണ് ഇരുവരെയും തോക്കിൻ മുനയിൽ നിർത്തി പൊട്ടിച്ചെടുത്തു കടന്നത്. ഇതിനിടെയുണ്ടായ പിടിവലിയിൽ അമ്മയ്ക്കും മകൾക്കും കൈയ്ക്കും കഴുത്തിനും പരുക്കേറ്റിരുന്നു.
മുൻപ് ഇവരുടെ വീടിനു സമീപം താമസിച്ചിരുന്ന ഗോപിയുടെ മകൻ രാജേഷാണ് താനെന്നും കാർ വീട്ടുവളപ്പിൽ ഇടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംഭവം നടക്കുന്നതിന്റെ തലേദിവസം പ്രതി എത്തിയിരുന്നു. സാധ്യമല്ലെന്നു പറഞ്ഞ് വീട്ടുകാർ ഇയാളെ മടക്കി അയച്ചു. അടുത്ത ദിവസവും ഇതേ സമയം വീട്ടിലെത്തി ബൈക്ക് വയ്ക്കാൻ അനുമതി ചോദിച്ചു. സംശയം തോന്നിയ വീട്ടുകാർ അന്നും പറ്റില്ലെന്നു പറഞ്ഞു. തിരിച്ചുപോകുന്നുവെന്ന് ഭാവിച്ച പ്രതി തുറന്നുകിടന്ന പിൻവാതിലിലൂടെ വീട്ടിനുള്ളിൽ കടക്കുകയായിരുന്നു.
അമ്മയെയും മകളെയും ഒരു മുറിക്കുള്ളിലാക്കിയ ശേഷം തോൾ ബാഗിൽ നിന്ന് തോക്കെടുത്ത് ഇരുവരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാല പൊട്ടിച്ചെടുത്തത്. തുടർന്ന് നാടുവിട്ട പ്രതിയെ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്നുമുതൽ പിൻതുടരുകയായിരുന്നു. അനിൽകുമാറിന്റെ വീട്ടിലെ കവർച്ചയ്ക്കുശേഷം പ്രതിയെ പലരും കണ്ടതാണ് പൊലീസിനു തുണയായത്. നാട്ടുകാരിൽ നിന്ന് ഇയാളുടെ ഫോട്ടോയും ലഭിച്ചു. മോഷ്ടിച്ച സ്വർണം കോട്ടയത്തെ ഒരു കടയിൽ വിറ്റ് പണവുമായാണ് ആന്ധ്രയിലേക്കു കടന്നത്.
ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം ടുണി എന്ന ഗ്രാമത്തിൽ നിന്നാണ് നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. സഹായി കാർ ഡ്രൈവർ കോട്ടയം സ്വദേശി ഷാജി ജോണിനെ കഴിഞ്ഞദിവസം ഏറ്റുമാനൂരിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച എയർ ഗണ്ണും 236 തിരകളും പൊലീസ് കണ്ടെടുത്തു. രണ്ടുതരം തിരകളാണ് പിടിച്ചെടുത്തിട്ടുള്ളത്. മാരകമായി പരിക്കേൽപ്പിക്കാൻ കഴിയുന്ന തിരയും പറവകളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്നവയുമാണ് കണ്ടെടുത്തത്. രാജേഷ് 20 വർഷം മുൻപുവരെ താസമിച്ചിരുന്നത് മൊട്ടമൂട് ചന്തയ്ക്കു സമീപമാണ്.
കവർച്ചയ്ക്ക് ആന്ധ്രാ രാജേഷ് ഉപയോഗിച്ചത് എറണാകുളത്തു നിന്നു വാങ്ങിയ എയർ ഗൺ ആയിരുന്നു. ലൈസൻസ് വേണ്ടാത്ത ഈ തോക്ക് ഉപയോഗിച്ച് വേറെ എവിടെയെങ്കിലും കവർച്ച നടത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. നഷ്ടപ്പെട്ട സ്വർണവും കണ്ടെത്തേണ്ടതുണ്ട്. തെലുങ്ക് നന്നായി സംസാരിക്കുന്ന ഇയാൾ സംഭവം നടക്കുന്നതിനു പത്ത് ദിവസം മുൻപാണ് തിരുവനന്തപുരത്തെത്തിയത്. ഒരു ലോഡ്ജിൽ തങ്ങിയശേഷം അഞ്ചാം തീയതി കാട്ടാക്കടയിലെ ലോഡ്ജിലേക്ക് താമസം മാറി. അവിടെ നിന്നാണ് എട്ടാം തീയതി അനിൽ കുമാറിന്റെ വീട്ടിലെത്തി കാറിടാൻ സ്ഥലം ചോദിച്ചത്.
പൊട്ടിച്ചെടുത്ത മാലകളുമായി നേരെ കാട്ടാക്കടയിലെ ലോഡ്ജിലെത്തി പണം കൊടുക്കാതെ മുങ്ങുകയായിരുന്നു. അവിടെ നിന്ന് ബീമാപള്ളിയിലെത്തി ഉപയോഗിച്ചിരുന്ന ഫോണുകൾ വിറ്റ ശേഷം നേരെ ഏറ്റുമാനൂരിലേക്കു കടന്നു. കോട്ടയത്തു നിന്ന് വാങ്ങിയ പുതിയ മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ടവർ ലൊക്കേഷൻ നോക്കി കെ.ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തുമ്പോഴേക്കും അവിടെ നിന്ന് കടന്നു കളയുന്നതിനാൽ മൂന്ന് ദിവസം തുടർച്ചയായി പിന്തുടർന്ന ശേഷമാണ് വലയിലാക്കാനായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍