Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണത്തോടുള്ള ആർത്തിയിൽ ആദ്യം ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത് ജംഗ്ഷനിലെ ബേക്കറി; ആർത്തി തീരാതെ വാഹനവും സ്വന്തം പേരിലാക്കി; എന്നിട്ടും താലി കെട്ടിയ ഭാര്യയെ നിരന്തരം ക്രൂശിച്ചു; സഹിക്കാനാവാതെ എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത് എന്ന കുറിപ്പെഴുതി ആറ്റിൽ ചാടി ഷാലുവിന്റെ ആത്മഹത്യ; പുളിമൂട്ടിലെ സിപിഎം നേതാവ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ആര്യനാട്ടെ ടിക് ടോക് പെർഫോർമറുടെ മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കിപത്രം

പണത്തോടുള്ള ആർത്തിയിൽ ആദ്യം ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത് ജംഗ്ഷനിലെ ബേക്കറി; ആർത്തി തീരാതെ വാഹനവും സ്വന്തം പേരിലാക്കി; എന്നിട്ടും താലി കെട്ടിയ ഭാര്യയെ നിരന്തരം ക്രൂശിച്ചു; സഹിക്കാനാവാതെ എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത് എന്ന കുറിപ്പെഴുതി ആറ്റിൽ ചാടി ഷാലുവിന്റെ ആത്മഹത്യ; പുളിമൂട്ടിലെ സിപിഎം നേതാവ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ആര്യനാട്ടെ ടിക് ടോക് പെർഫോർമറുടെ മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കിപത്രം

എം മനോജ് കുമാർ

തിരുവനന്തപുരം: കരമനയാറ്റിൽ ചാടി മരിച്ച ഷാലുവിന്റെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ നിരന്തര പീഡനം തന്നെ. സിപിഎം നേതാവായ ഷാലുവിന്റെ ഭർത്താവ് കേസിൽ പ്രതിയായി. പ്രശാന്തിന്റേയും അടുത്ത ബന്ധുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീർപ്പുണ്ടായാൽ ഉടൻ പൊലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്യും. പീഡനത്തിനുള്ള തെളിവുകൾ പൊലീസിന് കിട്ടിക്കഴിഞ്ഞു. സാമ്പത്തികമാണ് ഷാലുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണം. ഭർത്താവിനെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലു(24) ആര്യനാട് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഷാലു സഞ്ചരിച്ച സ്‌കൂട്ടർ സമീപം നിർത്തിയിട്ടിരുന്നു. വാഹനത്തിൽ ആത്മഹത്യാ കുറിപ്പും ഉണ്ടായിരുന്നു.

ഷാലുവിന്റെ ഭർത്താവ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുളിമൂട് ഏഴാം വാർഡിൽ മത്സരിച്ച പ്രശാന്തിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. കോൺഗ്രസിനും ബിജെപിക്കും പിന്നിലായിരുന്നു വോട്ട് നില. രാഷ്ട്രീയത്തിൽ സജീവമായ പ്രശാന്ത് അഡ്വക്കേറ്റുമാണ്. മോശമല്ലാത്ത സാമ്പത്തിക പശ്ചാത്തലമാണ് ഇരുവീട്ടുകാർക്കുമുള്ളത്. ആര്യനാട് ജംഗ്ഷനിൽ ബേക്കറി-ജ്യൂസ് കട നടത്തുകയായിരുന്നു് പ്രശാന്ത്.

ഈ കടയിൽ സഹായിക്കാൻ ഷാലു എത്തുകയും ചെയ്തിരുന്നു. ഇവിടുന്നു തന്നെയാണ് രാത്രി സ്‌കൂട്ടർ എടുത്ത് മെഡിക്കൽ ഷോപ്പിൽ പോകണം എന്ന് പറഞ്ഞു ഷാലു ഇറങ്ങി ആത്മഹത്യ ചെയ്തത്. രണ്ടര വർഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിൽ നിറയെ പൊരുത്തക്കേടുകളായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഭർത്താവിന്റെയും വീട്ടുകാരുടേയും ഉപദ്രവം താങ്ങാനാവതെയാണ് ഷാലു ജീവനൊടുക്കിയത്. എഴുതിവെച്ച ആത്മഹത്യ കുറിപ്പിൽ, ഭർത്താവിനെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങൾ മാത്രമാണുണ്ടായിരുന്നത്.

ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്യുകയും അത് പങ്കിടുകയും ചെയ്ത ടിക് ടോക് താരത്തിന്റെ ജീവിതം പക്ഷെ അതായിരുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്നും തെളിഞ്ഞിരുന്നു. 'ഞാൻ പോകുന്നു. എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത്. ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭർത്താവിനു എന്നോടു ഒട്ടും സ്നേഹമോ താത്പര്യമോ ഇല്ല. 'ഇങ്ങിനെയുള്ള നാല് വരികളായിരുന്നു ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. രണ്ടര വർഷത്തോളം നീണ്ട വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ ഷാലുവിന്റെ കുടുംബത്തിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവർ പൊലീസിൽ പരാതി നൽകി. ഷാലു മരിച്ച് രണ്ട് ദിവസമായപ്പോൾ തന്നെ ഭർത്താവ് പ്രശാന്ത് ഒളിവിൽ പോയി.

ആത്മഹത്യാ കുറിപ്പിലെ പൊരുത്തക്കേടുകൾ വ്യക്തമാക്കുന്നതാണ് ഷാലുവിന്റെ അവസാനത്തെ നീക്കങ്ങളും. മകൻ ആരവിനെ സ്വന്തം വീട്ടിൽ നിർത്തിയാണ് ഷാലു ജീവിതം അവസാനിപ്പിക്കാൻ കരമനയാറ്റിലെ കുത്തൊഴുക്കിലേക്ക് എടുത്ത് ചാടിയത്. മകനെ ഭർതൃവീട്ടുകാർക്ക് കൈമാറരുതെന്ന് ഷാലു കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭർത്താവ് പ്രശാന്തിന്റെ ബേക്കറിയിൽ നിന്ന് സ്‌കൂട്ടറിൽ പോയ ശേഷം കാണാതായ ഷാലുവിനെ കാണുന്നില്ലെന്ന് പരാതി നൽകുന്നതും ഷാലുവിന്റെ വീട്ടുകാർ തന്നെയാണ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രശാന്തിന്റെ ബേക്കറിയുടെ യഥാർത്ഥ ഉടമ ഷാലുവിന്റെ അച്ഛനാണെന്ന് കണ്ടെത്തി. അച്ഛനിൽ നിന്ന് നിർബന്ധിച്ച ഈ ബേക്കറി ഷാലുവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഒരു വണ്ടിയും പ്രശാന്തിന്റെ പേരിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടർന്നു.

ആര്യനാട് നിന്നും മൂന്നു കിലോമീറ്റർ അകലത്തിലാണ് ഷാലുവിന്റെ വീടും ഭർത്താവിന്റെ വീടും. കടയിൽ നിന്ന് ഭർത്താവായ പ്രശാന്തിനോട് മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞാണ് വാഹനവുമായി ഷാലു ഇറങ്ങിയത്. നിരന്തര പീഡനങ്ങൾ ഷാലുവിന് ഏറ്റുവാങ്ങേണ്ടി വന്നതായി കുടുംബത്തിനും അറിയാം. ഷാലുവിന്റെ സഹോദരൻ നിധീഷാണ് പരാതി നൽകിയത്. സ്ത്രീധന പീഡന നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ഭർത്താവും ബന്ധുക്കളും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ശാലുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിൽ സത്യമുണ്ടെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.

മരിക്കും മുൻപ് നിരവധി ടിക് ടോക് വീഡിയോകൾ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ ഷാലു പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്നേഹവും പ്രണയവും നിറഞ്ഞൊഴുകുന്ന ടിക് ടോക് വീഡിയോകൾ ആണ് ഏറിയ പങ്കും. നീ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന സൂചനകൾ ഈ വീഡിയോയിൽ ഷാലു പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്. അതെ സമയം മരണത്തിലേക്ക്, വേർപാടിലേക്ക് നയിക്കുന്ന സൂചനകളുള്ള ടിക് ടോക് വീഡിയോയും ഈ കൂട്ടത്തിലുണ്ട്. പരസ്പരം നഷ്ടമാകുന്നത് വരെ ആർക്കും ആരെയും മനസിലാകില്ല. ഒരു വീഡിയോയിൽ വരികളായി ഷാലു പോസ്റ്റ് ചെയ്തിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹങ്ങളാണ് വീഡിയോകളിൽ പങ്കു വയ്ക്കപ്പെടുന്നത്. പ്രണയം തുടിച്ച് നിൽക്കുന്ന സ്നേഹം തുടിച്ച് നിൽക്കുന്ന നിരവധി വീഡിയോകൾ ഈ ശേഖരത്തിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP