പേഴ്സ് മോഷണം പോയതിനാൽ സഹായിക്കാൻ ആവശ്യപ്പെട്ടത് പൊലീസിലെ ഉന്നതൻ; കുമ്മനത്തിന്റെ പിഎ എന്നു കൂടി കേട്ടപ്പോൾ മുന്തിയ ഹോട്ടൽ തന്നെ ഏർപ്പാടാക്കി; കൈ ചെലവിന് നൽകിയത് 500 രൂപയും; മൂന്നു ദിവസം അടിച്ചു പൊളിച്ച് മുറിയും പൂട്ടി മുങ്ങിയത് പത്തനാപുരത്തെ തട്ടിപ്പുകാരൻ; അതിസാമർത്ഥ്യത്തിൽ പൊലീസിനെ പറ്റിച്ചത് പട്ടാഴിയിലെ മുൻ ബിജെപി നേതാവ്; കുമ്മനത്തിന്റെ ഇല്ലാത്ത പിഎയായി വേഷം കെട്ടിയത് അനീഷ് കോളൂർ; തൃശൂർ പൊലീസിനെ പറ്റിച്ച വിരുതനെ തേടി അന്വേഷണം
എം മനോജ് കുമാർ
തൃശൂർ: മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരന്റെ പി.എ. ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂർ പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത് മുൻ ബിജെപി നേതാവ് അനീഷ് കോളൂർ. പത്തനാപുരം പട്ടാഴിയിലെ മുൻ ബിജെപി നേതാവായ അനീഷ് കോളൂർ ആണ് തൃശൂർ പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത്.
പത്തനാപുരം പട്ടാഴിയിലെ മുൻ യുവമോർച്ച-ബിജെപി നേതാവാണ് അനീഷ് കോളൂർ. സ്ഥിരം പ്രശ്നക്കാരനായതിനാൽ ഇയാളെ ബിജെപിയിൽ നിന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയതായാണ് പത്തനാപുരം പട്ടാഴി ബിജെപി നേതാക്കൾ മറുനാടനോട് പറഞ്ഞത്. പ്രശ്നക്കാരനും വിശ്വസിക്കാൻ കൊള്ളാത്തതുമായത് കാരണമാണ് ഇയാളെ ബിജെപി നേതാക്കൾ അകറ്റി നിർത്തിയത്. തട്ടിപ്പ് സ്ഥിരം രീതിയായതിനാലാണ് ഇയാളെ ബിജെപി നേതാക്കൾ അകറ്റി നിർത്തിയത്. ഇതേ തട്ടിപ്പ് തന്നെയാണ് ഇയാൾ തൃശൂർ പൊലീസിന് മുന്നിലും പയറ്റിയത്.
പാലക്കാട്-തൃശൂർ യാത്രയിൽ പഴ്സ് പോക്കറ്റടിച്ചു പോയി എന്നാണ് പറഞ്ഞത്. ഒരു ദിവസം തങ്ങണം. കുറച്ച് പണവും വേണം. ഇതാണ് പൊലീസിന് മുന്നിൽ നിരത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനത്തിന്റെ പിഎ എന്നാണ് പറഞ്ഞത്. കുമ്മനമാണെങ്കിലും ഇപ്പോഴും ബിജെപിയുടെ തലപ്പത്തുമുണ്ട്. അതിനാൽ പൊലീസ് സഹായം നൽകി. അനീഷിന്റെ തന്ത്രത്തിലാണ് തൃശൂർ പൊലീസ് വീണത്. സഹായം തേടി പൊലീസിന് മുന്നിലെത്തിയപ്പോൾ പൊലീസ് സഹായം നൽകി. അഞ്ഞൂറ് രൂപയും നൽകി. പിന്നെ റൂം എടുത്ത് നൽകുകയും ചെയ്തു.
പൊലീസ് നൽകിയ പണവും സ്വീകരിച്ച് റൂമിൽ ഒരു ദിവസം താമസിക്കാൻ ഏർപ്പാട് ചെയ്ത ശേഷം മൂന്നു ദിവസം ഈ റൂമിൽ താമസിച്ച് പണവും നൽകാതെയാണ് അനീഷ് മുങ്ങിയത്. ഇതോടെ ലോഡ്ജുകാർ പൊലീസിനെ സമീപിച്ചു. പൊലീസും കൈമലർത്തി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. റൂം ആവശ്യമുള്ളതിനാൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ പൊലീസിന്റെ ചെലവിലാണ് ഇയാൾക്ക് റൂം എടുത്ത് നൽകിയത്. എന്നാൽ മൂന്നു ദിവസം താമസിച്ച ശേഷം പണം നൽകാതെ അനീഷ് മുങ്ങുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് അനീഷ് മുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതര ജില്ലയിലെ പൊലീസ് മേലുദ്യോഗസ്ഥന്റെ വിളിയനുസരിച്ചാണ് തൃശൂരിലെ പൊലീസ് അനീഷിനു സൗകര്യങ്ങളൊരുക്കിയത് എന്നാണ് സൂചന. മറ്റൊരാവശ്യത്തിന് എത്തിയ ഇയാളുടെ പേഴ്സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാൻ സൗകര്യം ഒരുക്കണമെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശം. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഇയാൾ ഹോട്ടലിലേക്ക് വിളിപ്പിക്കുകയും ചെയ്തതായാണ് സൂചന. താൻ സുരേഷ്ഗോപി എംപിയുടെ സ്റ്റാഫിൽ ഉടൻ കയറുമെന്നും അവിണിശേരി പഞ്ചായത്ത് എംപി ദത്തെടുത്തെന്നും ചർച്ചയുണ്ടെന്നുമാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തത്.
ഇതോടെ പൊലീസ് മടങ്ങുകയും ചെയ്തു. . വാചാലമായി സംസാരിക്കുന്നതിനാൽ ഇയാൾ കുമ്മനത്തിന്റെ പിഎ തന്നെയെന്നു പൊലീസും ലോഡ്ജ് അധികൃതരും വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ആരുമറിയാതെ മുങ്ങിയതോടെയാണ് ലോഡ്ജുകാർ പരാതിയുമായി രംഗത്ത് വന്നത്. മൂന്നാം നാൾ ഹോട്ടലിന്റെ മുറി പൂട്ടി ഇയാൾ മുങ്ങി. പൊലീസ് ബുക്ക് ചെയ്ത മുറിയായതിനാൽ ലോഡ്ജുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കൈമലർത്തിയതോടെ സംഭവം പുറത്തറിയുകയും വാർത്തയാകുകയും ചെയ്തു.
പൊലീസിന്റെ ചെലവിൽ താമസം തുടങ്ങി മൂന്നാം നാൾ ആണ് ഇയാൾ മുങ്ങിയത്. മുറി പൂട്ടി കിടക്കുന്നത് കണ്ടിട്ടും ആളനക്കം കാണാത്തതും കാരണമാണ് ലോഡ്ജുകാർ ഇയാളെ അന്വേഷിച്ചത്. പക്ഷെ ഇയാൾ മുങ്ങിയിരുന്നു. തുടർന്ന് ഹോട്ടലുകാർ വിവരം പൊലീസിൽ അറിയിച്ചു. റൂം തുറന്ന് പരിശോധിച്ചപ്പോൾ ഇയാൾ മുങ്ങി എന്നാണ് വ്യക്തമായത്.
ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു പി.എ ഇല്ലെന്നും ഇയാൾ കൊല്ലത്തെ യുവമോർച്ച മുൻ നേതാവാണെന്നും വ്യക്തമായത്. ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത ഇയാൾ നിരവധിയിടത്ത് സമാന കബളിപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരം. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്നാണ് വിവരം. ഇയാൾ നേരത്തേ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണ്. മുമ്പ് ജി.എസ്.ടി ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാളും പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരുന്നു.
അനീഷിന്റെ കബളിപ്പിക്കലിനെക്കുറിച്ച് തൃശൂർ പൊലീസിന്റെ വിശദീകരണം:
അനീഷ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയതല്ല. പൊലീസ് സഹായം തേടിയപ്പോൾ പൊലീസ് സഹായിച്ചതാണ്. പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുമ്പോൾ പഴ്സ് നഷ്ടമായി. പോക്കറ്റടിച്ചു പോയി. കയ്യിൽ കാൽ കാശില്ല. കുറച്ചു പണം സഹായിക്കണം. രാത്രി തങ്ങാൻ ഒരു റൂം നൽകി സഹായിക്കുകയും വേണം. കയ്യിൽ പണം ഇല്ലെന്നു പറഞ്ഞപ്പോൾ ഞങ്ങൾ 500 രൂപ നൽകി. ഒരു റൂം എടുത്ത് നൽകുകയും ചെയ്തു. ഇയാൾക്ക് ഒരു ദിവസമാണ് റൂം എടുത്ത് നൽകിയത്. ഒരു ദിവസം തങ്ങാനുള്ള സഹയമാണ് നൽകിയത്.
റൂം എടുത്ത് നൽകുമ്പോൾ ഒരു ദിവസത്തെ സൗകര്യം എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അന്ന് അയാൾ റൂമിൽ തങ്ങട്ടെ എന്ന് കരുതി. ഇയാൾ കൂടുതൽ ദിവസം തങ്ങിയെങ്കിൽ അതിനു ഉത്തരവാദിത്തം പൊലീസിനല്ല. ലോഡ്ജ് ഉടമയ്ക്കാണ് ഇതിൽ ഉത്തരവാദിത്തം ഉള്ളത്. കൂടുതൽ ദിവസം അയാൾ തങ്ങിയെങ്കിൽ അതിനു ഉത്തരവാദി ലോഡ്ജ് ഉടമയാണ്. അവർ അന്വേഷിക്കണം. പൊലീസിൽ വിളിച്ച് ഇയാൾ അതേ റൂമിൽ തങ്ങുന്ന കാര്യം ഒന്നും പറഞ്ഞില്ല. കുമ്മനത്തിന്റെ പിഎ ആണെന്നുള്ള കാര്യമൊന്നും ഞങ്ങൾ ചർച്ച ചെയ്യുന്നില്ല.
പൊലീസിന്റെ സഹായം തേടിയപ്പോൾ സഹായിച്ചു എന്ന് മാത്രം. പൊലീസിനെ കബളിപ്പിച്ചു എന്നൊന്നും പറയാൻ കഴിയില്ല. മൂന്നു ദിവസത്തെ വാടക അയാൾ നൽകി. പിന്നെയും ഒരാഴ്ച തുടർന്നു. അതിനു പൊലീസിന് ഉത്തരവാദിത്തമില്ല-തൃശൂർ പൊലീസ് വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍