Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിലെത്തിയ ഗുണ്ടാ സംഘം ബാറിന് മുന്നിൽ നിന്ന പഴയ നേതാവിനെ പിടിച്ച് റോഡിലിട്ടു; അനങ്ങാതിരിക്കാൻ ഒരാൾ നെഞ്ചിൽ കയറി ഇരുന്നു; രണ്ടു പേർ കാലിന് വെട്ടി എഴുന്നേൽക്കില്ലെന്ന് ഉറപ്പാക്കി; അതിന് ശേഷം അരിശം തീരും വരെ മുഖത്ത് വെട്ടി കൊലപാതകം ഉറപ്പിച്ചു; അത്താണി ബോയിസ് എന്ന ഗുണ്ടാ സംഘ സ്ഥാപകനെ കൊന്നത് അതേ ഗ്രൂപ്പിലെ പഴയ ശിഷ്യന്മാർ; തമ്മിൽ തല്ല് സ്ഥിരമായപ്പോൾ പ്രതികാരം തീർത്തത് നടുറോഡിലും; സാക്ഷി പറയാൻ ഭയന്ന് നാട്ടുകാരും; നെടുമ്പാശേരിയിലെ കൊലയിൽ പ്രതികളെ തേടി പൊലീസ്

കാറിലെത്തിയ ഗുണ്ടാ സംഘം ബാറിന് മുന്നിൽ നിന്ന പഴയ നേതാവിനെ പിടിച്ച് റോഡിലിട്ടു; അനങ്ങാതിരിക്കാൻ ഒരാൾ നെഞ്ചിൽ കയറി ഇരുന്നു; രണ്ടു പേർ കാലിന് വെട്ടി എഴുന്നേൽക്കില്ലെന്ന് ഉറപ്പാക്കി; അതിന് ശേഷം അരിശം തീരും വരെ മുഖത്ത് വെട്ടി കൊലപാതകം ഉറപ്പിച്ചു; അത്താണി ബോയിസ് എന്ന ഗുണ്ടാ സംഘ സ്ഥാപകനെ കൊന്നത് അതേ ഗ്രൂപ്പിലെ പഴയ ശിഷ്യന്മാർ; തമ്മിൽ തല്ല് സ്ഥിരമായപ്പോൾ പ്രതികാരം തീർത്തത് നടുറോഡിലും; സാക്ഷി പറയാൻ ഭയന്ന് നാട്ടുകാരും; നെടുമ്പാശേരിയിലെ കൊലയിൽ പ്രതികളെ തേടി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ :നെടുമ്പാശ്ശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ സി സി ടിവി ദൃശ്യം വ്യക്തമാക്കുന്നത് ക്രൂരത തന്നെ. കൊലപാതകം അതി നിഷ്ഠൂരമായിരുന്നു. ഒരു പക്ഷേ കേരളം കണ്ട ഏറ്റവും ക്രൂരമായ ഗുണ്ടാ കൊലപാതകം. കൊല നടന്നതിന് സമീപത്തെ ബാറിലെ സി സി ടിവിയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. ഇവർ പരിസരം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കണ്ടെത്താൻ തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.

കാറിൽ അതിവേഗം എത്തി മുമ്പിലോട്ട് നിർത്തുന്നു. അതിന് ശേഷം ബാറിന് മുമ്പിൽ നിൽക്കുകയായിരുന്ന ബിനോയിയെ പുറകിൽ നിന്ന് പിടിച്ച് താഴേക്കിട്ടു. അതിന് ശേഷം ഒരാൾ നെഞ്ചിൽ കയറി ഇരുന്ന് മർദ്ദിക്കുന്നു. ഓടിയെത്തിയ രണ്ട് പേർ വെട്ടു തുടുങ്ങുന്നു. ബിനോയി അക്ഷരാർത്ഥത്തിൽ കീഴപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് നെഞ്ചിന് മുകളിൽ നിന്ന് ഒരാൾ എഴുന്നേൽക്കുന്നത്. പിന്നെ നിലത്തുവീണ ബിനോയിയെ ആക്രമികൾ പലതവണ ആഞ്ഞുവെട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.വെട്ടേറ്റ് വായും മൂക്കും തകർന്ന നിലയിലാണ്. മൃതദ്ദേഹത്തിൽ ഈ ഭാഗത്ത് മാംസം പോലും നഷ്ടപ്പെട്ട നിലയിലാണ്. അറവിന് കൊണ്ടു പോകുന്ന മൃഗങ്ങളോടും പോലും കാണിക്കാത്ത തരത്തിലാണ് വെട്ടിക്കൊന്നത്.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ബിനോയി രൂപം നൽകിയ അത്താണി ബോയ്്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സംഘത്തിൽപ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷൻ സംഘം രൂപീകരിച്ചിരുന്നെന്നും ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ശനിയാഴ്ചയും ഈ സംഘത്തിലെ ചിലരുമായി ബിനോയി വാക്കുതർക്കത്തിലേർപ്പെട്ടെന്നും തുടർന്ന് അടിപിടിയിലെത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ തുടർച്ചയാണ് അരും കൊലയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്. നിലവിളിച്ചു കൊണ്ട് രക്ഷപെടാൻ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികൾ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. എന്നാൽ സംഭവം സംബന്ധിച്ച് മൊഴി നൽകാൻ ദൃസാക്ഷികൾ ആരും ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ പുറത്തുവന്നിട്ടുള്ള സി സി ടിവി ദൃശ്യമാണ് പൊലീസിന് പ്രതികളെകുടുക്കുന്നതിന് സഹായകമായിട്ടുള്ള ഏക തെളിവ്.

മൊഴി നൽകിയാൽ തങ്ങളും കൊല്ലപ്പെട്ടേയ്ക്കുമെന്ന ഭീതി മുലമാണ് ദൃസാക്ഷികൾ പൊലീസിന് മൊഴിനൽകാൻ തയ്യാറാവാത്തതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നാട്ടിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം .ഇത് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മണൽ - കരിങ്കൽ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു .അനധികത ക്വാറികൾ പ്രവർത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത് .

മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളിൽ ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെത്തുടർന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടർ ഇപ്പോൾ വീണ്ടും കരുത്തു കാണിക്കാൻ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.നാട്ടുകാർ നോക്കി നിൽക്കെ ഓടിച്ച് വെട്ടിവീഴ്തി , മുഖത്തുന്നിന്നും മാംസ കഷണങ്ങൾ വായുവിൽ തെറിക്കും വരെ തുരതുര വെട്ടി കലി തീർത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP