മോഷണം തുടങ്ങിയത് ഇരുപതാം വയസിൽ; പിടിവീഴുന്നത് 76ാം വയസിലും; മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും; തുടരൻ കവർച്ചകൾക്കിടെ സിസിടിവിയിൽ പതിഞ്ഞത് കുപ്രസിദ്ധ മോഷ്ടാവിന്റെ മുഖം; പഴനിയിൽ എത്തിയ പൊലീസ് കണ്ടത് പഴനിയാണ്ടവന്റെ ഭക്തനായി മുഖത്തും ദേഹത്തും ഭസ്മംപൂശി ശുദ്ധ സാത്വികനായ കള്ളനെ; രാത്രിയിൽ വീടിന്റെ കതകിൽ തട്ടിയ പൊലീസ് നൈസായി പൊക്കി; കുപ്രസിദ്ധ മോഷ്ടാവ് അരിമ്പൂർ നന്ദനൻ ചാലക്കുടി പൊലീസിന്റെ പിടിയിലായത് ഇങ്ങനെ
എം മനോജ് കുമാർ
ചാലക്കുടി: ചാലക്കുടിക്ക് തലവേദനയായ മോഷ്ടാവ് അരിമ്പൂർ നന്ദനനെ തേടി പഴനിയിൽ എത്തിയ ചാലക്കുടി പൊലീസിനെ അതിശയിപ്പിച്ചത് നന്ദനന്റെ അതിശയകരമായ രൂപ മാറ്റം. പഴനിയാണ്ടവന്റെ ഭക്തനായി മുഖത്തും ദേഹത്തും ഭസ്മം പൂശി ശുദ്ധ സാത്വികനായ മോഷ്ടാവിനെയാണ് ചാലക്കുടി പൊലീസ് പഴനിയിലെ താഴ്വാരത്തിൽ കണ്ടത്. ആളെ കണ്ടെങ്കിലും പകൽ അറസ്റ്റ് ചെയ്യാനൊന്നും പൊലീസ് മിനക്കെട്ടില്ല. രാത്രി പോയി മെല്ലെ കതകിൽ തട്ടി. പുറത്ത് വന്ന നന്ദനൻ പെട്ടെന്ന് തന്നെ അതിഥികളെ തിരിച്ചറിഞ്ഞു. എതിർക്കാൻ ഒന്നും മിനക്കെട്ടില്ല. ഉടൻ കൂടെപ്പോന്നു. വലിയ ഇടവേളയ്ക്ക് ശേഷം നന്ദനനെ കുടുക്കാൻ പറ്റിയ സന്തോഷത്തിലാണ് ചാലക്കുടി പൊലീസ്.
പൊലീസിന് തലവേദനയായ മോഷണങ്ങൾ ആണ് ചാലക്കുടിയിൽ ഈയിടെ നടന്നുകൊണ്ടിരുന്നത്. നിരന്തര മോഷണങ്ങൾ. അതിനു പിന്നിൽ നന്ദനൻ ആണെന്ന കാര്യത്തിൽ പൊലീസിന് ഒരു സൂചനയും ലഭിച്ചിരുന്നുമില്ല. ചില മോഷണങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച പൊലീസ് അത് വിശദമായി പരിശോധിച്ചു. ഇതിലുള്ള മുഖം ആരെന്ന അന്വേഷണമായി. ഈ അന്വേഷണമാണ് അരിമ്പൂർ നന്ദനനിലേക്ക് എത്തിച്ചത്. ഇപ്പോൾ നടന്ന മോഷണങ്ങളിൽ ഏതൊക്കെ നന്ദനൻ നടത്തി എന്നറിയാനുള്ള ഒരുക്കത്തിലാണ് ചാലക്കുടി പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നന്ദനനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. തുടർ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ നന്ദനൻ അങ്ങിനെ പിടിയിലായിട്ടില്ല. പിടിയിലായ കേസുകളിൽ നിന്നും ഊരിപ്പോന്നിട്ടുമുണ്ട്. ആരോഗദൃഡഗാത്രനാണ് നന്ദനൻ. പ്രായം എഴുപത്തിയാറായി എന്ന് നന്ദനനെ കണ്ടാൽ പറയുകയുമില്ല. ഷട്ടർ ഒക്കെ കുത്തിപ്പൊളിക്കാനും മോഷണം നടത്താനും അതീവ പ്രാവീണ്യമാണ് ഇപ്പോഴും.
പെണ്ണും മദ്യവും ആർഭാട ജീവിതവുമാണ് രീതികൾ. മോഷണത്തിനു ശേഷം മോഷണ മുതലും പണവുമായി നന്ദനൻ നേരെ പഴനിക്ക് തിരിക്കും. പഴനിയിൽ എത്തിയാൽ സാത്വികനായ മനുഷ്യനായി മേലൊക്കെ ഭസ്മം അണിഞ്ഞു നന്ദനൻ പഴനിയിൽ കറങ്ങി നടക്കും. അത് നന്ദനന്റെ ഭാവമാറ്റത്തിൽ ഒന്ന് മാത്രം. പെണ്ണും മദ്യവുമുള്ള ധൂർത്തുള്ള ജീവിതമാണ് നന്ദനന്റെത്. മോഷണ മുതൽ വിറ്റ് കിട്ടുന്ന പണം ധൂർത്തടിച്ച് നശിപ്പിക്കുകയാണ് നന്ദനന്റെ രീതി.
പകൽ മോഷണം നടത്താൻ ലക്ഷ്യമിട്ട സ്ഥലങ്ങളിൽ കറങ്ങി നടക്കും. പകൽ ലക്ഷ്യം വെച്ച സ്ഥലം വിട്ട് നന്ദനൻ പോവുകയുമില്ല. കടത്തിണ്ണയിൽ രാത്രി ഉറക്കം നടിച്ച് കിടക്കും. ഉറക്കം നടിച്ച് ശ്രദ്ധിക്കുന്നത് പൊലീസ് ജീപ്പിന്റെ വരവും പോക്കും. ഒപ്പം ആളനക്കവും. പാതിരാത്രിയായാൽ കടകളും വീടും ലക്ഷ്യം വെച്ച് നീങ്ങും. മോഷണം നടത്തിയ ശേഷം മുങ്ങും. ഇതാണ് നന്ദനന്റെ രീതി. നന്ദനൻ മോഷ്ടാവാണെന്ന് ഭാര്യയ്ക്കറിയാം. ഭാര്യയും ഒരു മകളുമാണ് നന്ദനനു ഉള്ളത്. ഇവർ നന്ദനനെ തിരുത്താൻ മുൻപ് ശ്രമിച്ചതാണ്. പക്ഷെ പഠിച്ചതേ പാടൂ എന്നുള്ള മട്ടിലായിരുന്നു നന്ദനൻ. മോഷണം നന്ദനൻ നിറുത്തിയതേയില്ല. നന്ദനനെ പിന്തിരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞതുമില്ല. നന്ദനൻ ആണെങ്കിൽ മോഷണങ്ങൾ നടത്തിയും അതിവിദഗ്ദമായി പൊലീസിനെ കബളിപ്പിച്ച് മുന്നോട്ടു പോവുകയും ചെയ്തു. ഇപ്പോൾ ഇരുപതോളം വർഷങ്ങളുടെ ഇടവേളയിലാണ് മോഷ്ടാവ് കുടുങ്ങുന്നത്.
തുടരൻ മോഷണങ്ങൾക്ക് അറുതിവരുത്താനാകാതെ കുഴയുകയായിരുന്നു ഈയിടെ ചാലക്കുടി പൊലീസ്. പക്ഷെ മോഷണങ്ങൾക്ക് തുമ്പില്ല. മോഷണങ്ങൾ ആണെങ്കിൽ നടക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കടകളുടെ പൂട്ടുകൾ തകർത്ത് മോഷണങ്ങൾ അരങ്ങേറിയിരുന്നു. പോട്ടയിൽ ധന്യ ആശുപത്രിക്ക് സമീപത്തുള്ള സെലക്ട് സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ തകർത്ത് ഒന്നരലക്ഷം രൂപയും കവർന്നതും ഈയിടെ തന്നെ. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. രാത്രി കാലങ്ങളിൽ മഫ്തിയിൽ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലും പ്രത്യേക പട്രോളിങും പൊലീസ് നടത്തിയിരുന്നു. മോഷ്ടാവായ നന്ദനൻ പക്ഷെ മോഷണം കഴിഞ്ഞ ശേഷം നേരെ പഴനിക്ക് വിടുകയും ചെയ്യും. ഇതോടെയാണ് ചാലക്കുടി പൊലീസ് മോഷണം നടക്കുന്നയിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിലേക്ക് എത്താനുള്ള വഴി നോക്കിയത്. മോഷ്ടാവിനെ കണ്ടപ്പോൾ അത് നന്ദനൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നന്ദനൻ ചാലക്കുടിയും പരിസരങ്ങളിലും സജീവമാണെന്ന് പൊലീസിന് മനസിലാവുകയും ചെയ്തു. ഇതോടെയാണ് നന്ദനനെ പിടിക്കാൻ പൊലീസ് പഴനി താഴ്വാരത്തേക്ക് നീങ്ങിയത്.
കുപ്രസിദ്ധ മോഷ്ടാവാണ് നന്ദനൻ എന്നാണ് പൊലീസ് മറുനാടനോട് പറഞ്ഞത്. ഇരുപതാം വയസിൽ മോഷണം തുടങ്ങിയ ആൾ. ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങുന്നതിൽ വിദഗ്ദൻ. പക്ഷെ സിസിടിവി നന്ദനന്‍ വിനയായി. അതുകൊണ്ട് തന്നെയാണ് ഇയാൾ പൊലീസ് വലയിൽ അകപ്പെട്ടതും. സ്വർണം ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ മോഷണമാണ് നന്ദനൻ കേരളത്തിൽ നടത്തിയിരിക്കുന്നത്. പക്ഷെ മോഷണം കഴിഞ്ഞാൽ നന്ദനൻ നേരെ പഴനിയിലെക്ക് മുങ്ങും. അതുകൊണ്ട് തന്നെ ഇയാളെക്കുറിച്ച് വിവരം ലഭിച്ചില്ല. മുണ്ടൊക്കെ തലയിൽ ഇട്ടാണ് മോഷണത്തിനു ഇറങ്ങുന്നത്. ആളുകൾ തിരിച്ചറിയാതിരിക്കാനാണ് ഇത്. പക്ഷെ ചില മോഷണങ്ങൾ നടത്തിയപ്പോൾ സിസിടിവിയിൽ നന്ദനന്റെ മുഖം പതിഞ്ഞു. ഇത് അറസ്റ്റിലേക്കും വഴി തെളിച്ചു. പിടി വീഴുമെന്നു ഇയാൾ പ്രതീക്ഷിച്ചില്ല. പക്ഷെ രാത്രി കതകിനു തട്ടി മുട്ടി വിളിച്ചപ്പോൾ വീട്ടിൽ നിന്നും നേരെ പൊലീസിന്റെ കയ്യിലേക്ക് ഇറങ്ങിവരുകയായിരുന്നു. ഒരു എതിർപ്പും കൂടാതെ- പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍