ഡേറ്റിങ് ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എം മനോജ് കുമാർ
കൊച്ചി: ആലപ്പുഴ സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം കൊച്ചിയിൽ മർദ്ദനമേറ്റതിന് പിന്നിൽ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം. കൊച്ചി നോർത്ത് സ്റ്റേഷൻ പരിധിയിൽപ്പെട്ട റോയൽ പാർക്ക് ഹോട്ടലിന്റെ മുന്നിൽ വച്ചാണ് യുവാവിനു ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റത്. ആറംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്നത് കണ്ടു ജനങ്ങൾ ഓടിക്കൂടുകയായിരുന്നു. മർദ്ദിച്ചവരിൽ മൂന്നു പേർ പൊലീസിന്റെ പിടിയിലുണ്ട്. യുവാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് കാരണമാണ് ഗുണ്ടാ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായത്. യുവാവ് അംഗമായ ഡേറ്റിങ് ഗ്രൂപ്പിൽപ്പെട്ട ഒരു യുവതിയുടെ പ്രതികാരമാണ് അടിയുടെ രൂപത്തിൽ യുവാവിന്റെ ദേഹത്ത് പതിച്ചത്.
ക്രൂരമർദ്ദനമാണ് യുവാവിനു ഏൽക്കുകയും ചെയ്തത്. വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിങ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് നടുറോഡിൽ ഇട്ട് യുവാവിനെ പെരുക്കാൻ തനിക്ക് ഒപ്പമുള്ള യുവാക്കളെ വീട്ടമ്മ അയച്ചത്. വീട്ടമ്മയുടെ നിർദ്ദേശമാണ് ഗുണ്ടാ സംഘങ്ങൾ അതേപടി നടപ്പിലാക്കിയത്. പെൺവാണിഭ സംഘങ്ങൾക്കും മർദ്ദനങ്ങൾക്കുമൊന്നും കൊച്ചിയിൽ പക്ഷെ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ യുവാവിന്റെ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്.
എന്താണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം എന്നും എങ്ങിനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ എന്നും ആരൊക്കെയാണ് ഈ സംഘങ്ങൾ നയിക്കുന്നത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ കൂടുതൽ അറസ്റ്റുകൾ വന്നേക്കും എന്ന സൂചനയാണ് കൊച്ചി പൊലീസ് നൽകുന്നത്. യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ രണ്ടു ഡേറ്റിങ് ഗ്രൂപ്പുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഡേറ്റിങ് ഗ്രൂപ്പിൽപ്പെട്ട യുവതികൾക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു നീക്കുന്നത്. ഫേസ്ബുക്കിലെ ചില ഡേറ്റിങ് ഗ്രൂപ്പുകളുടെ മറവിൽ കൊച്ചിയിൽ നടക്കുന്നത് ലക്ഷങ്ങളുടെ പെൺവാണിഭമാണെന്ന വിവരമാണ് യുവാവിന്റെ പരാതിയോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ചില ഗ്രൂപ്പുകൾ ഇതിനോടകം നിരവധിപ്പേരെ വലയിലാക്കിയതായാണ് വിവരം.
വിചിത്രമായ കഥയാണ് മർദ്ദനമേറ്റ യുവാവ് പൊലീസിനോട് പറഞ്ഞത്. പെൺവിഷയങ്ങളിൽ താത്പര്യമുള്ള ഒരു ഡേറ്റിങ് ഗ്രൂപ്പിൽ അംഗമായി. അംഗമായ ഉടൻ തന്നെ യുവാവ് പെൺകുട്ടിയെ തിരഞ്ഞു. ഒരു യുവതിയുടെ ഫെയ്സ് ബുക്ക് കോൾ യുവാവിനെ തേടിയെത്തി. പരിചയം അടുപ്പമായപ്പോൾ സന്ധിക്കാൻ യുവാവ് ആവശ്യപ്പെട്ടു. ഇതിനായി മുപ്പതിനായിരത്തോളം രൂപയാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. സമ്മതം മൂളിയ ആലപ്പുഴക്കാരൻ യുവതിയെ കാണാൻ കൊച്ചിയിൽ എത്തി. എന്നാൽ, യുവതിയെ യുവാവിന് ബോധിച്ചില്ല. തന്നെ ഇഷ്ടമായില്ല എന്നതൊന്നും യുവതിക്ക് വിഷയമായില്ല. യുവതി മറ്റൊരു വീട്ടമ്മയെ യുവാവിനു പരിചയപ്പെടുത്തി. യുവാവ് കാണാൻ കൊള്ളാവുന്ന വീട്ടമ്മയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ചാറ്റിങ് ഡേറ്റിംഗിലെക്ക് എത്തിച്ചപ്പോൾ യുവാവ് നടത്തിയ ചാറ്റിങ് ലീക്കായി. ആലപ്പുഴക്കാരന്റെ ചതിയാണ് ഇതിനു പിന്നിൽ എന്ന് സംശയിച്ച വീട്ടമ്മ ആലപ്പുഴക്കാരനെ വെറുതെ വിടാൻ തയ്യാറായില്ല.
ക്രിമിനലുകളെ പോലും അതിശയിപ്പിക്കുന്ന ബുദ്ധിയിൽ വീട്ടമ്മ കരുക്കൾ നീക്കി. മറ്റൊരു പെൺകുട്ടിയെ യുവാവുമായി അടുക്കാൻ വീട്ടമ്മ പ്രേരിപ്പിച്ചു. യുവാവിനു പണികൊടുക്കാൻ പെൺകുട്ടിയും തയ്യാറായി. ഇതോടെ ദൗത്യത്തിനുള്ള മാസ്റ്റർ പ്ലാൻ ഇരുവരും തയ്യാറാക്കി. പെൺകുട്ടി യുവാവുമായി ചാറ്റിങ് ആരംഭിച്ചു. ചാറ്റിങ് മൂത്തപ്പോൾ കാര്യങ്ങൾ ഡേറ്റിംഗിലേക്ക് പെൺകുട്ടി നീക്കി. പെൺകുട്ടി ആലപ്പുഴക്കാരനെ ഹോട്ടലിൽ എത്തിച്ചു. ഇതോടെ വീട്ടമ്മ ഏർപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ യുവാവിനെ കേറി മേഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ യുവാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് മൂന്നുപേർ പിടിയിലായത്. ഇതോടെയാണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭത്തെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.
ഫെയ്സ് ബുക്ക് വഴിയുള്ള ഡേറ്റിങ് ഗ്രൂപ്പിലാണ് ആലപ്പുഴക്കാരൻ അംഗമായത്. ആയിരത്തിലധികം പേരാണ് ഇത്തരം ഡേറ്റിങ് ഗ്രൂപ്പിൽ അംഗങ്ങളായുള്ളത്. യുവാക്കളും മദ്ധ്യവയസ്കരും ഗ്രൂപ്പിലുണ്ട്. ഫോൺ നമ്പറടക്കം കൃത്യമായ വിവരങ്ങൾ നൽകിയാൽ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കൂ. റിക്വസ്റ്റ് അയച്ചാൽ മാസങ്ങൾ നീളുന്ന പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമേ അംഗത്വം ലഭിക്കുകയുള്ളൂ. അതിനു മുൻപ് അംഗത്വമാകാൻ ആഗ്രഹിക്കുന്ന ആളുകളുടെ ജാതകം വരെ ഇത്തരം ഗ്രൂപ്പിന് നേതൃത്വം നൽകുന്നവർ ചികയും. അംഗമായാൽ ചാറ്റിംഗിനും ഡേറ്റിംഗിനും പെൺകുട്ടികളെ കിട്ടും. എന്തിനും ഏതിനും തയ്യാറാകുന്ന സുന്ദരികളായ പെൺകുട്ടികളും വീട്ടമ്മമാരുമാണ് ഈ ഡേറ്റിങ് ഗ്രൂപ്പുകളിൽ ഉള്ളത്. ഫാഷനബിൾ ആയ യുവതികളും വീട്ടമ്മമാരുമാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത് എന്നതിനാൽ അതിനുള്ള തുക തന്നെ യുവാക്കൾ നൽകേണ്ടി വരും. ഇടപാടിന് അരലക്ഷത്തിൽ താഴെയാണ് ആവശ്യപ്പെടുന്നത്. ഷോപ്പിങ് കൂടിയാകുമ്പോൾ ഇത് ഒരു ലക്ഷത്തിൽ താഴെ തുകയാകും.
ഒരു യുവതിയോടൊപ്പം ശയിക്കാൻ യുവാക്കൾക്ക് ചെലവാകുന്നത് ഒരു ലക്ഷത്തിൽ താഴെ തുക എന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതിന്റെ വിശദാംശങ്ങൾ പൊലീസ് ചികഞ്ഞത്. അപ്പോൾ ലഭ്യമായ വിവരങ്ങൾ ഇങ്ങിനെ: ഒരു ദിവസം ഒപ്പം കഴിയുമ്പോൾ പിഴിയാവുന്നതിന്റെ പരമാവധി യുവതികൾ പിഴിയും. ഷോപ്പിങ് ഇതിനൊപ്പം നിർബന്ധമാണ്. 10000-ൽ താഴെയുള്ള ചുരിദാർ ആണ് ഇവർ വാങ്ങുക. അതിനായി ആദ്യം പെൺകുട്ടി നിർബന്ധം വയ്ക്കും. മുന്തിയ ഹോട്ടലുകളിൽ അടിപൊളി ഭക്ഷണവും ഒപ്പം വേണം. മദ്യപിക്കുന്നവർ ഒപ്പമുള്ള യുവാക്കളെ കൂട്ടി മദ്യപിക്കാനും പോകും. പോകുമ്പോൾ ഒരു കുപ്പി മുന്തിയ ഇനം മദ്യവും കൂടി വാങ്ങും. വിശദാംശങ്ങൾ ലഭ്യമായതോടെ ഇതിന്റെ കൂടുതൽ വിവരങ്ങളും ആരൊക്കെയാണ് ഈ ഗ്രൂപ്പുകൾ നയിക്കുന്നത് എന്നുമാണ് പൊലീസ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭവുമായി ബന്ധപെട്ടു കൂടുതൽ അറസ്റ്റുകൾ കൊച്ചിയിൽ നടക്കും.
ഇതിനുള്ള ഒരുക്കത്തിലാണ് പൊലീസ്. ലൊക്കാന്റോ സൈറ്റുകളിൽ പൊലീസ് പിടിമുറുക്കിയതോടെയാണ് സെക്സ് റാക്കറ്റ് സംഘങ്ങൾ ഫേസ്ബുക്കിലേക്ക് ചേക്കറിയത്. സൗഹൃദ കൂട്ടായ്മയെന്ന് തോന്നിക്കും വിധമാണ് ഫേസ്ബുക്ക് ഗ്രൂപ്പ്. എന്നാൽ ഇതിന്റെ മറവിൽ പെൺവാണിഭമാണ് നടക്കുന്നത്. എന്നാൽ പെൺവാണിഭ സംഘങ്ങളുടെ രീതിയിലല്ല കാര്യങ്ങൾ നടത്തുന്നത്. , മറ്റ് ഗ്രൂപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തവുമാണ് ഇവരുടെ രീതികൾ. പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണെങ്കിലും മറ്റ് ഇടപാടുകളെല്ലാം വാട്ട്സ്ആപ്പിലും ടെലിഗ്രാമിലൂടെയുമാണ്. ഇവരുടെ ഫോൺ ഇടപാടുകൾ പലപ്പോഴും പിന്തുടരാൻ പൊലീസിന് സാധിക്കാറില്ല. പക്ഷെ വിവരങ്ങൾ ലഭ്യമായതിനെ തുടർന്ന് ഗ്രൂപ്പിന്റെ പ്രവർത്തനരീതികളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഇപ്പോൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്