Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്

ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്

എം മനോജ് കുമാർ

കൊച്ചി: ആലപ്പുഴ സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം കൊച്ചിയിൽ മർദ്ദനമേറ്റതിന് പിന്നിൽ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം. കൊച്ചി നോർത്ത് സ്റ്റേഷൻ പരിധിയിൽപ്പെട്ട റോയൽ പാർക്ക് ഹോട്ടലിന്റെ മുന്നിൽ വച്ചാണ് യുവാവിനു ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റത്. ആറംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്നത് കണ്ടു ജനങ്ങൾ ഓടിക്കൂടുകയായിരുന്നു. മർദ്ദിച്ചവരിൽ മൂന്നു പേർ പൊലീസിന്റെ പിടിയിലുണ്ട്. യുവാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് കാരണമാണ് ഗുണ്ടാ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായത്. യുവാവ് അംഗമായ ഡേറ്റിങ് ഗ്രൂപ്പിൽപ്പെട്ട ഒരു യുവതിയുടെ പ്രതികാരമാണ് അടിയുടെ രൂപത്തിൽ യുവാവിന്റെ ദേഹത്ത് പതിച്ചത്.

ക്രൂരമർദ്ദനമാണ് യുവാവിനു ഏൽക്കുകയും ചെയ്തത്. വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിങ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് നടുറോഡിൽ ഇട്ട് യുവാവിനെ പെരുക്കാൻ തനിക്ക് ഒപ്പമുള്ള യുവാക്കളെ വീട്ടമ്മ അയച്ചത്. വീട്ടമ്മയുടെ നിർദ്ദേശമാണ് ഗുണ്ടാ സംഘങ്ങൾ അതേപടി നടപ്പിലാക്കിയത്. പെൺവാണിഭ സംഘങ്ങൾക്കും മർദ്ദനങ്ങൾക്കുമൊന്നും കൊച്ചിയിൽ പക്ഷെ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ യുവാവിന്റെ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്.

എന്താണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം എന്നും എങ്ങിനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ എന്നും ആരൊക്കെയാണ് ഈ സംഘങ്ങൾ നയിക്കുന്നത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ കൂടുതൽ അറസ്റ്റുകൾ വന്നേക്കും എന്ന സൂചനയാണ് കൊച്ചി പൊലീസ് നൽകുന്നത്. യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ രണ്ടു ഡേറ്റിങ് ഗ്രൂപ്പുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഡേറ്റിങ് ഗ്രൂപ്പിൽപ്പെട്ട യുവതികൾക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്‌സ് റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു നീക്കുന്നത്. ഫേസ്‌ബുക്കിലെ ചില ഡേറ്റിങ് ഗ്രൂപ്പുകളുടെ മറവിൽ കൊച്ചിയിൽ നടക്കുന്നത് ലക്ഷങ്ങളുടെ പെൺവാണിഭമാണെന്ന വിവരമാണ് യുവാവിന്റെ പരാതിയോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ചില ഗ്രൂപ്പുകൾ ഇതിനോടകം നിരവധിപ്പേരെ വലയിലാക്കിയതായാണ് വിവരം.

വിചിത്രമായ കഥയാണ് മർദ്ദനമേറ്റ യുവാവ് പൊലീസിനോട് പറഞ്ഞത്. പെൺവിഷയങ്ങളിൽ താത്പര്യമുള്ള ഒരു ഡേറ്റിങ് ഗ്രൂപ്പിൽ അംഗമായി. അംഗമായ ഉടൻ തന്നെ യുവാവ് പെൺകുട്ടിയെ തിരഞ്ഞു. ഒരു യുവതിയുടെ ഫെയ്‌സ് ബുക്ക് കോൾ യുവാവിനെ തേടിയെത്തി. പരിചയം അടുപ്പമായപ്പോൾ സന്ധിക്കാൻ യുവാവ് ആവശ്യപ്പെട്ടു. ഇതിനായി മുപ്പതിനായിരത്തോളം രൂപയാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. സമ്മതം മൂളിയ ആലപ്പുഴക്കാരൻ യുവതിയെ കാണാൻ കൊച്ചിയിൽ എത്തി. എന്നാൽ, യുവതിയെ യുവാവിന് ബോധിച്ചില്ല. തന്നെ ഇഷ്ടമായില്ല എന്നതൊന്നും യുവതിക്ക് വിഷയമായില്ല. യുവതി മറ്റൊരു വീട്ടമ്മയെ യുവാവിനു പരിചയപ്പെടുത്തി. യുവാവ് കാണാൻ കൊള്ളാവുന്ന വീട്ടമ്മയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ചാറ്റിങ് ഡേറ്റിംഗിലെക്ക് എത്തിച്ചപ്പോൾ യുവാവ് നടത്തിയ ചാറ്റിങ് ലീക്കായി. ആലപ്പുഴക്കാരന്റെ ചതിയാണ് ഇതിനു പിന്നിൽ എന്ന് സംശയിച്ച വീട്ടമ്മ ആലപ്പുഴക്കാരനെ വെറുതെ വിടാൻ തയ്യാറായില്ല.

ക്രിമിനലുകളെ പോലും അതിശയിപ്പിക്കുന്ന ബുദ്ധിയിൽ വീട്ടമ്മ കരുക്കൾ നീക്കി. മറ്റൊരു പെൺകുട്ടിയെ യുവാവുമായി അടുക്കാൻ വീട്ടമ്മ പ്രേരിപ്പിച്ചു. യുവാവിനു പണികൊടുക്കാൻ പെൺകുട്ടിയും തയ്യാറായി. ഇതോടെ ദൗത്യത്തിനുള്ള മാസ്റ്റർ പ്ലാൻ ഇരുവരും തയ്യാറാക്കി. പെൺകുട്ടി യുവാവുമായി ചാറ്റിങ് ആരംഭിച്ചു. ചാറ്റിങ് മൂത്തപ്പോൾ കാര്യങ്ങൾ ഡേറ്റിംഗിലേക്ക് പെൺകുട്ടി നീക്കി. പെൺകുട്ടി ആലപ്പുഴക്കാരനെ ഹോട്ടലിൽ എത്തിച്ചു. ഇതോടെ വീട്ടമ്മ ഏർപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ യുവാവിനെ കേറി മേഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ യുവാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് മൂന്നുപേർ പിടിയിലായത്. ഇതോടെയാണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭത്തെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.

ഫെയ്‌സ് ബുക്ക് വഴിയുള്ള ഡേറ്റിങ് ഗ്രൂപ്പിലാണ് ആലപ്പുഴക്കാരൻ അംഗമായത്. ആയിരത്തിലധികം പേരാണ് ഇത്തരം ഡേറ്റിങ് ഗ്രൂപ്പിൽ അംഗങ്ങളായുള്ളത്. യുവാക്കളും മദ്ധ്യവയസ്‌കരും ഗ്രൂപ്പിലുണ്ട്. ഫോൺ നമ്പറടക്കം കൃത്യമായ വിവരങ്ങൾ നൽകിയാൽ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കൂ. റിക്വസ്റ്റ് അയച്ചാൽ മാസങ്ങൾ നീളുന്ന പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമേ അംഗത്വം ലഭിക്കുകയുള്ളൂ. അതിനു മുൻപ് അംഗത്വമാകാൻ ആഗ്രഹിക്കുന്ന ആളുകളുടെ ജാതകം വരെ ഇത്തരം ഗ്രൂപ്പിന് നേതൃത്വം നൽകുന്നവർ ചികയും. അംഗമായാൽ ചാറ്റിംഗിനും ഡേറ്റിംഗിനും പെൺകുട്ടികളെ കിട്ടും. എന്തിനും ഏതിനും തയ്യാറാകുന്ന സുന്ദരികളായ പെൺകുട്ടികളും വീട്ടമ്മമാരുമാണ് ഈ ഡേറ്റിങ് ഗ്രൂപ്പുകളിൽ ഉള്ളത്. ഫാഷനബിൾ ആയ യുവതികളും വീട്ടമ്മമാരുമാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത് എന്നതിനാൽ അതിനുള്ള തുക തന്നെ യുവാക്കൾ നൽകേണ്ടി വരും. ഇടപാടിന് അരലക്ഷത്തിൽ താഴെയാണ് ആവശ്യപ്പെടുന്നത്. ഷോപ്പിങ് കൂടിയാകുമ്പോൾ ഇത് ഒരു ലക്ഷത്തിൽ താഴെ തുകയാകും.

ഒരു യുവതിയോടൊപ്പം ശയിക്കാൻ യുവാക്കൾക്ക് ചെലവാകുന്നത് ഒരു ലക്ഷത്തിൽ താഴെ തുക എന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതിന്റെ വിശദാംശങ്ങൾ പൊലീസ് ചികഞ്ഞത്. അപ്പോൾ ലഭ്യമായ വിവരങ്ങൾ ഇങ്ങിനെ: ഒരു ദിവസം ഒപ്പം കഴിയുമ്പോൾ പിഴിയാവുന്നതിന്റെ പരമാവധി യുവതികൾ പിഴിയും. ഷോപ്പിങ് ഇതിനൊപ്പം നിർബന്ധമാണ്. 10000-ൽ താഴെയുള്ള ചുരിദാർ ആണ് ഇവർ വാങ്ങുക. അതിനായി ആദ്യം പെൺകുട്ടി നിർബന്ധം വയ്ക്കും. മുന്തിയ ഹോട്ടലുകളിൽ അടിപൊളി ഭക്ഷണവും ഒപ്പം വേണം. മദ്യപിക്കുന്നവർ ഒപ്പമുള്ള യുവാക്കളെ കൂട്ടി മദ്യപിക്കാനും പോകും. പോകുമ്പോൾ ഒരു കുപ്പി മുന്തിയ ഇനം മദ്യവും കൂടി വാങ്ങും. വിശദാംശങ്ങൾ ലഭ്യമായതോടെ ഇതിന്റെ കൂടുതൽ വിവരങ്ങളും ആരൊക്കെയാണ് ഈ ഗ്രൂപ്പുകൾ നയിക്കുന്നത് എന്നുമാണ് പൊലീസ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭവുമായി ബന്ധപെട്ടു കൂടുതൽ അറസ്റ്റുകൾ കൊച്ചിയിൽ നടക്കും.

ഇതിനുള്ള ഒരുക്കത്തിലാണ് പൊലീസ്. ലൊക്കാന്റോ സൈറ്റുകളിൽ പൊലീസ് പിടിമുറുക്കിയതോടെയാണ് സെക്‌സ് റാക്കറ്റ് സംഘങ്ങൾ ഫേസ്‌ബുക്കിലേക്ക് ചേക്കറിയത്. സൗഹൃദ കൂട്ടായ്മയെന്ന് തോന്നിക്കും വിധമാണ് ഫേസ്‌ബുക്ക് ഗ്രൂപ്പ്. എന്നാൽ ഇതിന്റെ മറവിൽ പെൺവാണിഭമാണ് നടക്കുന്നത്. എന്നാൽ പെൺവാണിഭ സംഘങ്ങളുടെ രീതിയിലല്ല കാര്യങ്ങൾ നടത്തുന്നത്. , മറ്റ് ഗ്രൂപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തവുമാണ് ഇവരുടെ രീതികൾ. പരിചയപ്പെടുന്നത് ഫേസ്‌ബുക്കിലൂടെയാണെങ്കിലും മറ്റ് ഇടപാടുകളെല്ലാം വാട്ട്‌സ്ആപ്പിലും ടെലിഗ്രാമിലൂടെയുമാണ്. ഇവരുടെ ഫോൺ ഇടപാടുകൾ പലപ്പോഴും പിന്തുടരാൻ പൊലീസിന് സാധിക്കാറില്ല. പക്ഷെ വിവരങ്ങൾ ലഭ്യമായതിനെ തുടർന്ന് ഗ്രൂപ്പിന്റെ പ്രവർത്തനരീതികളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഇപ്പോൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP