എത്രയാ റാങ്ക്? ഒന്ന് എന്ന് പറഞ്ഞപ്പോൾ പരിഹാസചിരിയോടെ അയാൾ പിറുപിറുത്തത് 'ഇത്രേം പ്രായം വരെ പഠിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്..'; പുറകിൽ നിന്നും നൂറാം റാങ്കിൽ എണ്ണാൻ തുടങ്ങി അയാൾ പറഞ്ഞു 'തന്റെ പേര് ഇതിലെങ്ങുമില്ല' എന്ന്; 'ഒന്നാമത്തെ റാങ്ക് ആണ് ഞാൻ.. ഈ കോളേജിലെ ഒന്നാമത്തെ റാങ്ക്'; എന്റെ ശബ്ദത്തിലെ ദൃഢത അയാളെക്കൊണ്ട് പുസ്തകം തുറപ്പിച്ചു; സവർണ്ണ ഹിന്ദു മാനേജ്മെന്റ് കോളേജിൽ അഡ്മിഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് മുസ്ലിം പെൺകുട്ടി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മദ്രാസ് ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം വിദ്യാർത്ഥി സമൂഹത്തിൽ മുഴുവൻ ഇരമ്പുന്നുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിനി നേരിടേണ്ടി വന്ന ജാതി വിവേചനാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു. ക്രൈംബ്രാഞ്ച് അന്വേഷണവും ഈ വിഷയത്തിൽ നടക്കുന്നുണ്ട്. ഇതിനിടെ ജാതീയമായ വിവേചനം പല കോളേജുകളിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞ് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുണ്ട്. അത്തരത്തിൽ ഒരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് പാലക്കാട് സ്വദേശിനിയായ ഹർഷ മുഹമ്മദ് എന്ന പെൺകുട്ടി.
ഒരു സവർണ ഹിന്ദു മാനേജ്മെന്റ് കോളേജിൽ അഡ്മിഷന് പോയപ്പോൾ ഉണ്ടായ അനുഭവം എന്ന നിലയിലാണ് ഹർഷ മുഹമ്മദ് തന്റെ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഡിഗ്രിക്ക് മികച്ച മാർക്കുള്ളതു കൊണ്ട് ഒന്നാം അലോട്ട്മെന്റിൽ ഒന്നാം റാങ്കോടു കൂടി അഡ്മിഷൻ ലഭിച്ച കോളേജിലേക്ക് ജോയിൻ ചെയ്യാൻ പോയപ്പോഴുണ്ടായ ദുരനുഭവമാണ് ഹർഷ പങ്കുവെച്ചത്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ടു ഓഫീസിൽ തട്ടമിട്ട് എത്തിയപ്പോൾ ഒന്നാം റാങ്കാണെന്ന് പറഞ്ഞിട്ടും അതല്ലാതെ പേജു മറിച്ചു നോക്കിയ ഉദ്യോഗസ്ഥനെ കുറിച്ചാണ് ഹർഷ മുഹമ്മദ് എഴുതിയത്.
പിന്നിലെ പേജുകൾ മറിച്ച് നൂറ് സ്ഥാനം തിരിക്കിയ ഉദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ച അനുഭവമാണ് ഹർഷക്കുണ്ടായത്. ' ഇത്രേം പ്രായം വരെ പടിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്..' എന്നു പറഞ്ഞുള്ള പരിഹാസമായിരുന്നു ഹർഷക്ക് കേൾക്കേണ്ടി വന്നത്. ഇതോടെ അലോട്ട്മെന്റ് പൂർത്തിയാക്കാതെ മടങ്ങിയെന്നു ഹർഷ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഹർഷ മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പറയേണ്ടെന്ന് പലരും വിലക്കിയതാണ്.. ഭയന്നിട്ടാണ്; വേറൊന്നുമല്ല..
പക്ഷേ ഇനിയും പറയാതെ വയ്യ. ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെയിനിയെപ്പോഴാണ്..
ഈ വർഷമാണ് വീട്ടുകാരുടെയും നശിച്ച ഈ സമൂഹത്തിന്റെയും നിര്ബന്ധബുദ്ധിക്ക് വഴങ്ങി ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു പ്രൊഫഷണൽ കോഴ്സിന് അപേക്ഷിക്കുന്നത്..
'കാർന്നോമ്മാരായിട്ട് കോലം ഉള്ളോണ്ട് 'ഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു. ഫസ്റ്റ് അലോട്മെന്റിൽ ഒന്നാം റാങ്കോടു കൂടി അഡ്മിഷൻ ലഭിച്ച ആ കോളേജിലേക്ക് ജോയിൻ ചെയ്യാൻ പോയ ദിവസം മുതൽ അനുഭവിക്കുന്ന സവർണ്ണ ഹിന്ദു മാനേജ്മെന്റ് മേധാവിത്തം അറപ്പുണ്ടാക്കുന്നതായിരുന്നു..
ഞാനടക്കം വിരലിലെണ്ണാവുന്ന മുസ്ലിം വിദ്യാർത്ഥികളെ അവിടെയുണ്ടായിരുന്നുള്ളു.. ഞങ്ങളനുഭവിച്ച വിവേചനം പ്രകടവുമായിരുന്നില്ല.. ക്ലാസ്സെടുക്കുന്നത്, നല്ല സ്ത്രീ സ്റ്റീരിയോടൈപ്പ് ഉണ്ടാക്കുന്നത്, പരിപാടികൾ സംഘടിപ്പിക്കുന്നത്, എന്തിന് എല്ലാ ദിവസവും രാവിലെ മുടങ്ങാതെയുള്ള ഗുരുവന്ദനവും മാങ്ങാത്തൊലിയും തുടങ്ങി കോളേജ് മുഴുവൻ സവർണ്ണഹിന്ദു സംസ്ക്കാരമനുസരിച്ചായിരുന്നു.. Institution ന്റെ പേര് വെളിപ്പെടുത്താൻ ധൈര്യമില്ലേയെന്ന് ചോദിക്കുന്നവരോട്, എന്റെ കൈയിൽ നിങ്ങളുടെ മുന്നിൽ നിരത്താനുള്ള തെളിവുകളില്ല.. ഞാൻ അനുഭവിച്ച അപമാനവും വേദനയും മാത്രമേയുള്ളു...
അവിടെ നേരിട്ട insulting ൽ നെറികെട്ടതായി തോന്നിയ ഒന്നുണ്ട്.. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ടു ഓഫീസിലെത്തിയ തട്ടമിട്ട എന്നെ ഒന്നിരുത്തി നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
' എത്രയാ റാങ്ക്? '
ഞാൻ പറഞ്ഞു: 'ഒന്ന് '
'ഒന്നോ? ' അടിമുടിയെന്നെ പരിഹാസചിരിയോടെ നോക്കിക്കൊണ്ട് അയാൾ പിറുപിറുത്തത് ഇപ്പോഴുമെനിക്ക് കാതിൽ ചൊറിയുന്നുണ്ട്..
' ഇത്രേം പ്രായം വരെ പടിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്.. '
എന്റെ കണ്ണ് തുറിച്ചു.. കാലടി വിറച്ചു..
അയാൾ പുറകിൽ നിന്ന്, അതായത് നൂറാം റാങ്കിൽ നിന്ന് നോക്കി തുടങ്ങി.. ഞാൻ അനങ്ങാതെ അതു നോക്കിയിരുന്നു.. ആദ്യത്തെ പേജ് ഒന്നു നോക്കുക പോലും ചെയ്യാതെ അയാൾ ബുക്ക് അടച്ചു വെച്ചു കൊണ്ട് പറഞ്ഞു, ചിരിച്ചുകൊണ്ട്..
' തന്റെ പേര് ഇതിലെങ്ങുമില്ല..'
അപമാനം കൊണ്ട് പ്രാന്ത് വന്ന ഞാൻ പറഞ്ഞു..
' ഒന്നാമത്തെ റാങ്ക് ആണ് ഞാൻ.. ഈ കോളേജിലെ ഒന്നാമത്തെ റാങ്ക്'..
എന്റെ ശബ്ദത്തിലെ ദൃഢത അയാളെക്കൊണ്ട് പുസ്തകം തുറപ്പിച്ചു..
അടിയിൽനിന്ന് എണ്ണിത്തുടങ്ങി അയാൾ ഒന്നാം നമ്പറിൽ വിരൽ മുട്ടിച്ചു കൊണ്ട് ജാള്യതയോടെ എന്നെ നോക്കി..
വെരിഫിക്കേഷന് നിൽക്കാതെ, വിറക്കുന്ന ദേഹവുമായി ഞാൻ പടികൾ ഓടിയിറങ്ങി..
അവിടുത്തെ മികച്ച വിദ്യാർത്ഥി ആയിരുന്നിട്ടു കൂടി ആ കോഴ്സ് അവസാനിപ്പിക്കുമ്പോൾ പക്ഷേ, തോറ്റു പോയിട്ടാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല... ഇതിനിടയിൽ 'ഇത്തരം കാര്യങ്ങൾക്കൊക്കെ പഠിത്തം നിർത്തണോ?, കാര്യങ്ങൾ പോസിറ്റീവ് ആയി കണ്ടൂടെ?, ധൈര്യം വേണ്ടേ?, ജീവിതത്തോടുള്ള perspective മാറ്റണം, ' എന്നെല്ലാം പറഞ്ഞു കേറി വരുന്ന ആൾക്കാരുണ്ട്.. എന്റെ പടച്ചോനെ.. എന്തൊരു ദുരന്തമാണ്.. കേൾക്കുമ്പോഴുണ്ടല്ലോ, അടീന്നങ്ങു കേറും..
ഈ positivity പുഴുങ്ങി നെല്ലാക്കാൻ പറ്റിയിരുന്നെങ്കിൽ കുറേപ്പേരുടെ വിശപ്പെങ്കിലും മാറ്റായിരുന്നു..
Fathima, I know you..
You're me..and I'm you..
My name is Harsha. M
And M stands for Mohammad Iqbal..
Thank you
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍