വെൺമണിയിൽ ജോലിക്കെത്തിയത് പത്ത് ദിവസം മുമ്പ്; വൈകുന്നേരത്തെ നടത്തത്തിനിടെ കണ്ടപ്പോൾ ജോലി അന്വേഷിക്കൽ; തെങ്ങിന്റെ ചുവട്ടിലുള്ള വേര് നീക്കം ചെയ്യാൻ ചോദിച്ച കമ്പിപ്പാര എടുക്കാൻ സ്റ്റോർ മുറിയിലേക്ക് കയറിയ ചെറിയാനെ കൊന്നത് ഒറ്റയടിക്ക്; വെള്ളമെടുക്കാൻ ലില്ലി അടുക്കളയിലേക്ക് പോയപ്പോൾ പുറകിലൂടെ ചെന്ന് തൂമ്പ ഉപയോഗിച്ച് നിരവധി തവണ അടിച്ചു വീഴ്ത്തി; മഴ കാരണം നിലവിളി പുറത്ത് എത്തിയുമില്ല; വെൺമണിയിലെ ഇരട്ട കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം കവർച്ച
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ആഞ്ഞിലിമൂട്ടിലെ ഇരട്ട കൊലപാതകത്തിൽ നിറയുന്നത് കവർച്ചാ ശ്രമം തന്നെ. വെൺമണി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ. പൊലീസ് ലാത്തി വീശി. വെൺമണി ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ(കുഞ്ഞുമോൻ-75), ഭാര്യ ലില്ലി(70) എന്നിവരെ മോഷണശ്രമത്തിനിടെ കമ്പിവടിയും മൺവെട്ടിയും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ലബല്ലുഹസൻ, ജുവൽഹസൻ എന്നിവരെയാണ് പൊലീസ് സംഘം തെളിവെടുപ്പിനായി എത്തിച്ചത്. കവർച്ച ലക്ഷ്യമാക്കി ആസൂത്രണത്തോട് കൂടിയാണ് ഇവർ വീട്ടിൽ കയറിപ്പറ്റിയത്. വെൺമണിയിൽ ഇവർ ജോലിക്കെത്തിയിട്ട് പത്തു ദിവസമേ ആയുള്ളെന്ന് പൊലീസ് പറഞ്ഞു.
ആദ്യം കൊലപ്പെടുത്തിയത് ചെറിയാനെയും രണ്ടാമത് ലില്ലിയെയുമാണെന്ന് പ്രതികളുടെ മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ജുവൽ ഹസന്റെ അടിയേറ്റ് ചെറിയാനും ലബലു ഹസന്റെ അടിയേറ്റ് ലില്ലിയും മരിച്ചെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു കൊലപാതകം. ഈ സമയത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. തെങ്ങിന്റെ ചുവട്ടിലുള്ള വേര് നീക്കം ചെയ്യാൻ കമ്പിപ്പാര ജുവൽ ആവശ്യപ്പെട്ടു. സ്റ്റോർ മുറിയിലേക്ക് ചെറിയാൻ കയറിയപ്പോൾ ജുവൽ ഹസൻ പുറകെ പാഞ്ഞു ചെന്ന് പാര കൈക്കലാക്കി തലയുടെ പിന്നിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതിനാൽ ചെറിയാന്റെ നിലവിളി ഭാര്യയ്ക്ക് കേൾക്കാനായില്ല. സ്റ്റോർ റൂമിൽ നിന്നും തൂമ്പ കൈക്കലാക്കി അടുക്കളയിലേക്ക് ചെന്ന ലബലു ഹസൻ ലില്ലിയോട് വെള്ളം ആവശ്യപ്പെട്ടു.
വെള്ളമെടുക്കാൻ ലില്ലി അടുക്കളയിലേക്ക് പോയപ്പോൾ ലബലു പുറകിലൂടെ ചെന്ന് തൂമ്പ ഉപയോഗിച്ച് തലയ്ക്ക് നിരവധി തവണ അടിക്കുകയായിരുന്നു. ലില്ലി ഉറക്കെ നിലവിളിച്ചെങ്കിലും മഴ കാരണം ശബ്ദം പുറത്തു കേട്ടില്ല. അടുക്കളയിൽ വച്ചിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് കൈയിലെ രക്തക്കറ ഇരുവരും കഴുകി. പിന്നീട് മൂന്നു മുറികളിലുമുള്ള അലമാരയിൽ സൂക്ഷിച്ചിരുന്ന 42 പവൻ സ്വർണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവർന്നു. മഴയത്ത് തന്നെ ഇരുവരും അരക്കിലോമീറ്റർ അകലെയുള്ള പാറച്ചന്ത ജങ്ഷനിലേക്ക് നടന്ന് ചെന്ന് ഓട്ടോറിക്ഷ പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. വൈകിട്ടത്തെ ചെന്നൈ മെയിലിൽ കയറിയ ഇവർ ട്രെയിനിൽ വച്ചാണ് രക്തക്കറ പുരണ്ട ഷർട്ടുകൾ മാറിയതെന്നും ഇവർ പറഞ്ഞു.
ലബലുവും ജുവലും കോടുകുളഞ്ഞി കരോട് എത്തിയത് നാട്ടുകാരനെ തേടി. ഇയാൾ വഴിയാണ് ഇവർ ഈ വീട്ടിൽ ജോലിക്ക് കയറിയത് എന്നാണ് വിവരം. കോടുകുളഞ്ഞി കരോട് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയും പ്രതികളും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ള ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾക്കൊപ്പം താമസിക്കുന്നതിനിടെയാണ് പ്രതികൾ ചെറിയാനെ പരിചയപ്പെട്ടത്. വൈകുന്നേരത്തെ നടത്തത്തിനിടെ ചെറിയാനെ കണ്ടപ്പോൾ ജോലി അന്വേഷിച്ചു. അപ്പോഴാണ് ചെറിയാൻ പറമ്പ് വൃത്തിയാക്കാനായി ഇരുവരെയും ജോലിക്ക് വിളിച്ചത്. ഞായറാഴ്ച ജോലിക്ക് വരേണ്ട എന്ന് ചെറിയാൻ പറഞ്ഞിരുന്നെങ്കിലും ഇരുവരും എത്തുകയായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വെൺമണിയിലെത്തിയ പ്രതികൾ അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിക്കൊപ്പം ക്യാംപിലാണ് താമസിച്ചിരുന്നതെങ്കിലും അതിനു മുൻപ് ചെങ്ങന്നൂരിലെ ഏതോ ക്യാംപിലും ഇവർ കഴിഞ്ഞതായി വിവരമുണ്ട്. ഇത് എവിടെ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
ബംഗ്ലാദേശ് സ്വദേശികളായ ഇവരിൽ ലബലുവിന് നാട്ടിൽ ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കൾ മൃതദേഹത്തിനരികിൽ ഉപേക്ഷിച്ചാണ് ഇവർ രക്ഷപെട്ടത്. പൊലീസ് പ്രതികളുടെ സഹതൊഴിലാളികളിൽ നിന്ന് ഫോട്ടോ ശേഖരിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകത്തിന്റെ തലേദിവസം പ്രതികളും സഹതൊഴിലാളികളും ചേർന്ന് ചെറിയാന്റെ വീട്ടിൽ വച്ചെടുത്ത സെൽഫിയിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ചെന്നൈയിൽ നിന്നും കോറമാണ്ഡൽ എക്സ്പ്രസിൽ കൊൽക്കത്തിയിലേക്ക് പോവുകയായിരുന്ന ഇവരെ വിശാഖപട്ടണത്ത് വച്ചാണ് ആർ.പി.എഫ് പിടികൂടി കേരളാ പൊലീസിന് കൈമാറിയത്. തുടർന്ന് വിമാന മാർഗം വ്യാഴാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിച്ചതിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചേ കാലോടെ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു.
പ്രതികളെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ ആഞ്ഞിലിമൂട്ടിലെ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പ്രതികളെ പൊലീസ് വാഹനത്തിൽ എത്തിച്ചത്. ഈ സമയം നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. 20 മിനിട്ട് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളുമായി വീട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ നാട്ടുകാർ പ്രതികൾക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞു. ഇതേത്തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. മക്കളെയും ബന്ധുക്കളെയും പ്രതികളെ കാണിക്കണമെന്ന് അവർ ആവശ്യം ഉന്നയിച്ചെങ്കിലും സാഹചര്യം മോശമായതിനാൽ പ്രതികളെ ഉടൻ പൊലീസ് വാഹനത്തിൽ കയറ്റി. ഇതേത്തുടർന്ന് ചെറിയാന്റെ ബന്ധുക്കളും മക്കളും പൊലീസുമായി വാക്കുതർക്കമുണ്ടായി. ഡി.വൈ.എസ്പി അനീഷ്.വി.കോര ബന്ധുക്കളെയും മക്കളെയും വെൺമണി പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതികളെ കാണിക്കാം എന്ന ഉറപ്പിലാണ് സംഘർഷത്തിന് അയവ് വന്നത്. ഈ സമയം തിക്കിലും തിരക്കിലുംപെട്ട് ആഞ്ഞിലിമൂട്ടിൽ വീടിന്റെ മതിലിന്റെ ഒരു ഭാഗം തകർന്നു.
പ്രതികളെ കുടുക്കിയതു കേരള പൊലീസിന്റെ ചടുലനീക്കമാണ്. ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാനും ഭാര്യ ലില്ലിയും കൊല്ലപ്പെട്ട വിവരം അറിഞ്ഞതു മുതൽ പ്രതികൾ പിടിയിലാകുന്നതു വരെ പൊലീസ് കാട്ടിയ ജാഗ്രതയാണു കുറ്റവാളികളെ വിലങ്ങണിയിച്ചത്. രാവിലെ 7 മണിയോടെയാണു ആഞ്ഞിലിമൂട്ടിൽ വീട് അടഞ്ഞു കിടക്കുന്നെന്ന വിവരം വെൺമണി പൊലീസ് സ്റ്റേഷനിലെത്തുന്നത്. വൈകാതെ എസ്ഐ. യു. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തി. കൊലപാതകത്തിന്റെ രീതി കണ്ടപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണു പിന്നിലെന്നു സംശയം തോന്നി. ഉടൻ തിരക്കിയത് അത്തരക്കാർ ഈ വീട്ടിൽ വന്നിട്ടുണ്ടോ എന്നാണ്. 2 ദിവസം എത്തി എന്നു മറുപടി കിട്ടിയ ഉടൻ സമീപത്തെ, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അന്വേഷണം നടത്തി.
ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന്. ഇവിടെയുണ്ടായിരുന്ന ബംഗ്ലാദേശിയാണ് ഒപ്പമുണ്ടായിരുന്നു തന്റെ 2 സുഹൃത്തുക്കളെ കാണാനില്ലെന്നും ചെന്നൈയിൽ ജോലി കിട്ടിയെന്ന് അവർ വിളിച്ച് അറിയിച്ചെന്നും പറഞ്ഞത്. കൊലപാതക വിവരമറിഞ്ഞ് അധികം വൈകാതെ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്പി ബി.കൃഷ്ണകുമാർ, ഡിവൈഎസ്പി അനീഷ് വി.കോര എന്നിവർ സ്ഥലത്തെത്തി അന്വേഷണം വേഗത്തിലാക്കി. കോടുകുളഞ്ഞി കരോട്ടെ ലേബർ ക്യാംപിലുള്ള ബംഗ്ലാദേശുകാരന്റെ ഫോണിൽ പ്രതികളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇതു വാങ്ങിയ പൊലീസ് ഉടൻ തിരച്ചിൽ നോട്ടിസ് തയാറാക്കി റെയിൽ അലർട്ടിൽ നൽകി. ഇതിൽ നിന്നാണ് ആർപിഎഫ് പ്രതികളെ തിരിച്ചറിഞ്ഞു പിടികൂടുന്നത്.
കോടുകുളഞ്ഞി കരോട് താമസിക്കുന്ന ബംഗ്ലാദേശുകാരന്റെ മൊബൈൽ ഫോണിലേക്കു പ്രതികൾ വിളിച്ചെന്ന വിവരത്തെ തുടർന്നാണു പൊലീസ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ തിരഞ്ഞു പോയത്. എന്നാൽ സംസാരിച്ചയാൾ ചെന്നൈയിലായിരുന്നു. സഹയാത്രികനായ ഇയാളുടെ ഫോൺ വാങ്ങി പ്രതികൾ വിളിക്കുകയായിരുന്നെന്നാണു കരുതുന്നത്. സ്വന്തം ഫോണുകൾ പ്രതികൾ യാത്രയിൽ ഉപയോഗിച്ചിട്ടേയില്ലെന്നാണു പൊലീസിന്റെ നിഗമനം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്