പള്ളിപ്പുറത്തെ അപകടത്തിന് അഞ്ച് മാസം മുമ്പ് വയലിനിസ്റ്റിന്റെ പേരിലെടുത്തത് 40 ലക്ഷത്തിന്റെ ഇൻഷുറൻസ്; പോളിസി എടുപ്പിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ ബന്ധു; ആദ്യ പ്രീമിയം അടച്ചത് ഡെവലപ്പ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ നിന്നും; പുനലൂരിലെ വർഷത്തിലെ ഒറ്റ പ്രീമിയം പോളിസിയിലെ ഒപ്പിലും ദുരൂഹതകൾ; അപകട മരണത്തോടെ അവകാശിക്ക് കിട്ടുക 82 ലക്ഷം രൂപ; ബാലഭാസ്കറിന്റെ പേരിലെ ഇൻഷുറൻസിൽ നിറയുന്നത് ഗൂഢാലോചന; ആസൂത്രകൻ വിഷ്ണു സോമസുന്ദരമോ?
എം മനോജ് കുമാർ
തിരുവനന്തപുരം: വിഷ്ണു സോമസുന്ദരത്തിന്റെ കയ്യിലിരിപ്പുകൾ ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയിരുന്നത് ബാലഭാസ്ക്കറിന്റെ കുടുംബം. ഈ കാര്യത്തിൽ ബാലുവിന് നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചപ്പോൾ കടന്നു വന്നത് ബാലുവിന്റെ മരണവും. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്ന് കേരള സർവ്വകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ ഡിആർഐ റെയിഡിൽ പിടിച്ചത് വെളിയിൽ വരുമ്പോഴും ശരിയായി വരുന്നത് ബാലുവിന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾ തന്നെ. ബാലഭാസ്ക്കറിന്റെ അപകടമരണത്തിൽ കുടുംബം വിരൽ ചൂണ്ടുന്നവരിൽ ഒരാളാണ് വിഷ്ണു സോമസുന്ദർ.
വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലായിരുന്നു. നാട്ടിലേക്കുള്ള ഈ യാത്രകളിലാണ് വിഷ്ണു സ്വർണം കടത്തിയത്. ബാലുവിന്റെ സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തതായ ആരോപണം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാൻസ് മാനേജർ ആയിരുന്നു ഇപ്പോൾ ഡിആർഐ അന്വേഷിക്കുന്ന വിഷ്ണു സോമസുന്ദർ. ഫിനാൻസ് മാനേജർ ആയിരിക്കുന്ന വേളയിൽ ബാലുവിന്റെ മുഴുവൻ പണവും അടിച്ചു മാറ്റിയ വില്ലനായിരുന്നു വിഷ്ണു. പ്രകാശ് തമ്പിയും വിഷ്ണുവും കൂടിയാണ് പണം അടിച്ചു മാറ്റിയതിൽ പ്രധാന പങ്കാളികളായത്. ഇവർക്ക് ബാലുവിന്റെ മരണത്തിൽ ഉള്ള പങ്ക് ദുരൂഹമായി തുടരുകയും ചെയ്യുന്നു.
ഇതേ രീതിയിൽ ദുരൂഹമായി കുടുംബം കാണുന്നതാണ് മരിക്കുന്നതിനു അഞ്ചാറു മാസം മുൻപ് ബാലു എടുത്ത എൽഐസി പോളിസി. ഈ പോളിസിക്ക് പിന്നിലും വിഷ്ണു തന്നെയായിരുന്നു. വിഷ്ണുവിന്റെ ഒരു ബന്ധുവാണ് ഈ പോളിസി എടുപ്പിച്ചത്. 40 ലക്ഷം രൂപയുടെ പോളിസി ആണിത്. പുനലൂരിൽ നിന്നാണ് ബാലുവിനെ ഈ പോളിസി എടുപ്പിച്ചത്. വർഷത്തിൽ ഒരു തവണ മാത്രം അടയ്ക്കുന്ന പ്രീമിയം ആണിതിന്. ഒരൊറ്റ പ്രീമിയം മാത്രമാണ് അടച്ചത്. 82 ലക്ഷം രൂപ ഈ പോളിസിയിൽ വന്നു കിടക്കുന്നുണ്ട്. ബാലുവിന്റെ കുടുംബം ദുരൂഹമായി കാണുന്ന പോളിസിയാണിത്.
അവിടുത്തെ എൽഐസി ഓഫീസറുടെ അക്കൗണ്ടിൽ നിന്നുമാണ് ഈ പ്രീമിയം തുക അടച്ചത് എന്നാണ് കുടുംബം അറിയുന്നത്. ഒറിജിനൽ ഫോമിൽ ബാലുവിന്റെ ഒപ്പിലും കുടുംബം വ്യത്യാസം കണ്ടിരുന്നു. എന്തുകൊണ്ട് ബാലുവിനെക്കൊണ്ട് വിഷ്ണു പോളിസി എടുപ്പിച്ചു. എന്തിനു അത് പുനലൂരിൽ പോയി എടുപ്പിച്ചു? ആ പ്രീമിയം തുക അടച്ചത് ഡെവലപ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ കൂടിയായത് എന്തു കൊണ്ടാണ്. ആ പോളിസി എടുത്തിട്ട് മാസങ്ങൾക്കകം തന്നെ ബാലു മരണപ്പെട്ടത് യാദൃശ്ചികമായി ഞങ്ങൾ കാണുന്നില്ല. ഇവരെല്ലാം ബാലുവിനെ കരുതിക്കൂട്ടി കൊല്ലുകയായിരുന്നു. ഇതാണ് കുടുംബം കരുതുന്നതും മറുനാടനോട് പറഞ്ഞതും.
രണ്ടു മാസമായി ബാലുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട്. ആ പരാതിയിൽ ഇതുവരെ നടപടി വന്നിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യ രീതിയിൽ ശരിയായ പാതയിൽ ആയിരുന്നു. പിന്നീട് അന്വേഷണം വഴിമാറി. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇതുവരെ കോടതിയിൽ നൽകിയിട്ടുമില്ല. ബാലുവിന്റെ മരണത്തിൽ സംശയ നിഴലിൽ കുടുംബം അകപ്പെടുത്തിയത് സ്വർണ്ണക്കടത്ത് കേസിൽ പിന്നീട് പ്രതി ചേർക്കപ്പെട്ട ബാലുവിന്റെയും ഇപ്പോൾ ഇതേ കേസിൽ ജയിലിലുള്ള പ്രകാശ് തമ്പിയുടെയും പാലക്കാട് ആശുപത്രി നടത്തിപ്പുകാരുടെയും നേർക്കായിരുന്നു.
സ്വർണം കടത്ത് കേസിൽ പ്രതികളായതോടെയാണ് ഇവർ ബാലുവിന്റെ മരണത്തിലും സംശയ നിഴലിൽ അകപ്പെട്ടത്. എയർപോർട്ട് കേന്ദ്രീകരിച്ച് വിഷ്ണു സോമസുന്ദരവും കൂട്ടരും കടത്തിയത് 720 കിലോ സ്വർണ്ണമാണ് എന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തിയത്. ആദ്യം വിഷ്ണു അറസ്റ്റിലായപ്പോൾ കൊഫേപോസെ ഈ കേസിൽ ചുമത്തിയിരുന്നില്ല. കൊഫേപോസെ ചുമത്തപ്പെട്ടപ്പോൾ പ്രകാശ് തമ്പിയും മറ്റും അറസ്റ്റിലായപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരുന്ന വിഷ്ണു മുങ്ങുകയായിരുന്നു. കൊച്ചി ഡിആർഐ ഓഫീസിൽ കഴിഞ്ഞ ജൂണിലാണ് വിഷ്ണു കീഴടങ്ങിയത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ക്രൈം ബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു.
ബാലഭാസ്ക്കറിന്റെ മരണശേഷം ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ബാലുവിന്റെ കുടുംബവും തമ്മിലുള്ള അകൽച്ച വർധിക്കുകയായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കുടുംബം ഇടപെടുന്നത് ലക്ഷ്മിക്ക് സ്വീകാര്യമായിരുന്നില്ല. ഇതോടെയാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്നും ബാലുവിന്റെ കുടുംബം അകന്നു മാറിയത്. അതേസമയം ബാലുവിന്റെ മരണത്തിനു ഉത്തരവാദികളായി തങ്ങൾ കരുതിയിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമൊക്കെയായി ലക്ഷ്മി കൈകോർക്കുന്നത് നിസ്സഹായരായി ബാലുവിന്റെ കുടുംബത്തിനു നോക്കിനിൽക്കേണ്ടിയും വന്നു.
ബാലു ജീവിച്ചിരുന്നപ്പോൾ കുടുംബം വിഷ്ണുവിന്റെ നേർക്ക് വിരൽ ചൂണ്ടിയപ്പോൾ പലപ്പോഴും ഇവർക്കിടയിൽ പാലമായി നിന്നത് ലക്ഷ്മിയായിരുന്നു. ഒരു വേള ബാലു വിഷ്ണുവിനെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന ഘട്ടം വന്നപ്പോൾ ഇടപെട്ടു വിഷ്ണുവിനെ നിലനിർത്തിയതും ലക്ഷ്മിയായിരുന്നു. ബാലുവിന്റെ അച്ഛൻ ഇത് മറുനാടൻ മലയാളിയോട് വിശദമാക്കിയ കാര്യവുമാണിത്. എന്തുകൊണ്ട് ആ ഘട്ടത്തിൽ ലക്ഷ്മി വിഷ്ണുവിന്റെ പിന്നിൽ ഉറച്ചു നിന്നു എന്ന കാര്യത്തിൽ ഒരു ഐഡിയയുമില്ലെന്നാണ് ഉണ്ണി മറുനാടനോട് വിശദമാക്കിയത്. ബാലുവിന് തങ്ങളാണ് ആദ്യം കാശ് നൽകിയിരുന്നത്. സ്വന്തമായി വരുമാനം വന്നപ്പോൾ പിന്നെ ബാലു കാശ് സ്വീകരിച്ചില്ല. ഇതാണ് ഞങ്ങളും ബാലുവും തമ്മിലുള്ള സാമ്പത്തിക ബന്ധം-കുടുംബം വിശദമാക്കിയിരുന്നു.
കോളേജ് കാലം മുതലാണ് ബാലുവും വിഷ്ണുവും തമ്മിൽ ബന്ധം വരുന്നത്. ബാലുവിന്റെ തൊട്ടടുത്ത വീട്ടിലായിരുന്നു വിഷ്ണുവിന്റെ താമസം. പിന്നീട് പോക്കുവരവുകൾ പലപ്പോഴും ഒരുമിച്ചായി. ഈ ബന്ധമാണ് പിന്നീട് ബാലുവിന്റെ ട്രൂപ്പിലെ ഫിനാൻസ് മാനേജർ എന്ന നിലയിലേക്ക് വന്നത്. ഒട്ടനവധി തവണ ബാലുവിന്റെ കാശ് വിഷ്ണു അടിച്ചു മാറ്റിയിരുന്നു. ഇത് ബാലുവിന്റെ അച്ഛൻ സി.കെ..ഉണ്ണി തന്നെ മറുനാടനോട് പറഞ്ഞ കാര്യമാണ്. ഈ കാര്യം ബാലുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുറച്ച് കാശ് അവനും കൊണ്ടുപോയി തിന്നട്ടെ എന്നാണ് ബാലു അച്ഛനോട് പ്രതികരിച്ചത്. ഇതോടെ കുടുംബം ഇത്തരം കാര്യങ്ങളിൽ ഇടപെടാതായി. ഇതോടെ വിഷ്ണുവിനു സർവസ്വാതന്ത്ര്യം കൈവരുകയും ചെയ്തു. സൺ ബിൽഡേഴ്സ് ഫ്ളാറ്റിന്റെ ഇന്റീരിയർ വർക്കിനു ഒരുപാട് പണം വിഷ്ണു വാങ്ങി.
ഇതിൽ വൻ തുക വെട്ടിപ്പ് നടത്തിയിരുന്നു. ഇത് ബാലുവിന് അറിയാമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കുറച്ച് അവൻ കൊണ്ടുപോയി തിന്നട്ടെ എന്ന് ബാലു പറഞ്ഞത്. ജീവിക്കാൻ വേണ്ടിയല്ലേ അവനും പെടാപ്പാട് പെടുന്നത്. അവനും കൊണ്ടുപോയി തിന്നട്ടെ' എന്ന പ്രതികരണം വന്നത് അപ്പോഴായിരുന്നു. ഇത് സംബന്ധിച്ച് അച്ഛൻ സി.കെ.ഉണ്ണി പറഞ്ഞത് ഇങ്ങനെ: ബാലുവിന്റെ കയ്യിൽ നിന്നും വൻ തുകകൾ കടം ആയി വിഷ്ണു കൈപ്പറ്റി. ഇതൊന്നും തിരികെ നല്കിയതേയില്ല. ബാലുവിന്റെ മുൻ ഡ്രൈവർ ഇപ്പോൾ ഗൾഫിലുള്ള ആൾ. അവനു ഈ കാര്യങ്ങൾ അറിയാം. ഇവൻ കുഴപ്പക്കാരനാണ്. ലക്ഷക്കണക്കിന് രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഒരു പൈസയും തിരികെ നൽകിയിട്ടില്ല-ഡ്രൈവർ എന്നോടു പറഞ്ഞിരുന്നു. ബാലുവിന്റെ അച്ഛൻ സി.കെ.ഉണ്ണി പറയുന്നു.
ബാലഭാസ്കറിന്റെ മാനേജർമാരായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണക്കടത്തു കേസിൽ റവന്യൂ ഇന്റലിജൻസ് പ്രതിചേർത്തതോടെയാണ് ബാലഭാസ്ക്കറിന്റെ മരണവും ദുരൂഹതയുടെ നിഴലിലേക്ക് മാറുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സെറീനയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. 2018 നവംബറിൽ അഭിഭാഷകനായ ബിജു വിളിക്കുകയും സ്വർണക്കടത്തിൽ സഹകരിക്കാൻ താൽപര്യമുണ്ടോ എന്നു ചോദിക്കുകയും ചെയ്തിരുന്നതായി മൊഴി പറയുന്നു. പിന്നീട് നാട്ടിൽ നിന്നു വിഷ്ണു വിളിച്ചു. തുടർന്ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനടിക്കറ്റ് അയച്ചു തന്നു. തുടർന്ന് എട്ടു തവണ സ്വർണകടത്തിന് സഹായിക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു.
ദുബൈ വിമാനത്താവളത്തിൽ വെച്ച് ഒരിക്കൽ വിഷ്ണുവിനെയും ജിത്തുവിനെയും ഒരുമിച്ചു കണ്ടു. അപ്പോഴാണ് ഇവരെല്ലം ഒരു സംഘമാണെന്നു മനസിലായത്. വിഷ്ണുവാണ് സ്വർണം കടത്തുന്നവരുടെ ടിക്കറ്റ്, വിസ, പ്രതിഫലം തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അഡ്വ. ബിജുവിന്റെ ഭാര്യ വിനീത, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, ഷാജഹാൻ, പ്രകാശൻ തമ്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തു എന്നിവരാണ് സ്വർണകടത്തിയിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പിലെ എക്സ്റേയുടെ അടുത്തുണ്ടാവുന്ന ഒരു ഉദ്യോഗസ്ഥന് ഇതിൽ പങ്കുള്ളതായി വിഷ്ണു പറഞ്ഞിട്ടുണ്ട്. വിനീതയുടെ കൂടെ കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. അന്ന് വിനീതയുടെ കൈവശം സ്വർണ്ണമുണ്ടായിരുന്നു. മലപ്പുറം സ്വദേശിയായ ഹക്കീം എന്നയാൾക്കു വേണ്ടിയാണ് സ്വർണം കടത്തുന്നത്. ഏഴെട്ടുതവണ താൻ 50 കിലോഗ്രാം സ്വർണം കടത്തിയതായും സെറീനയുടെ മൊഴി പറയുന്നു. ഇതോടെയാണ് വിഷ്ണുവിനും പ്രകാശ് തമ്പിക്കും എതിരായ കുരുക്കുകൾ മുറുകിയത്.
തുടർന്ന് ബാലഭാസ്ക്കറിന്റെ അപകടമരണത്തിനും മാനേജർമാരായിരുന്ന വിഷ്ണുവിന്റെയും പ്രകാശ് തമ്പിയുടെയും സ്വർണ്ണക്കടത്തിനും പരസ്പര ബന്ധം ഉണ്ടോയെന്ന സംശയം ഉയർന്നു. ഇത്തരം ആരോപണങ്ങൾ ശക്തി പ്രാപിച്ചപ്പോഴാണ് ഈ ദിശയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വന്നത്. ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതി പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കിയത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനുശേഷം മടങ്ങുമ്പോൾ സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വനി ബാല അപകടസ്ഥലത്തും ബാലഭാസ്കർ ആശുപത്രിയിലും മരിച്ചു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്