ക്യാമ്പസിൽ സ്ഥിര താമസമാക്കിയ സുദർശൻ പത്മനാഭൻ; തലേ ദിവസം മെസിലിരുന്ന് കരഞ്ഞ ഫാത്തിമയെ ഉപദേശിച്ചത് നീലസാരിയുടുത്ത മൂക്കുത്തിയിട്ട സ്ത്രീയും; എല്ലാ ദിവസവും എട്ടരയോടെ മുറിയിലേക്ക് മടങ്ങിയ പതിനെട്ടുകാരിയുടെ കരച്ചലിന്റെ കാരണം കണ്ടെത്താൻ ക്യാന്റീനിലെ ഉപദേശകയെ പൊക്കിയാൽ മതി; ഒന്നും ചെയ്യാതെ ചെന്നൈ പൊലീസ്; അദ്ധ്യാപകൻ ഒളിവിൽ പോയത് തെളിവുകൾ എല്ലാം നശിപ്പിച്ചും; മൊബൈൽ ഫോണി ഒളിഞ്ഞിരിക്കുന്ന സത്യത്തെ മായ്ക്കാനും നീക്കങ്ങൾ; മദ്രാസ് ഐഐടിയിൽ ആത്മഹത്യ തുടർക്കഥ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി കിളികൊല്ലൂർ രണ്ടാംകുറ്റി കീലോന്തറയിൽ ഫാത്തിമ ലത്തീഫ് (18) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ നീലസാരി ധരിച്ച സ്ത്രീയെ കുറിച്ചുള്ള സൂചനകൾ കിട്ടിയിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ല. ഈ സ്ത്രീയ്ക്ക് ആത്മഹത്യയുടെ യഥാർത്ഥ കാരണം അറിയാം. ഐഐടിയിലെ മൂന്ന് അദ്ധ്യാപകർക്കെതിരെ ഫാത്തിമ കുറിപ്പിട്ടാണ് തൂങ്ങി മരിച്ചത്. അതുകൊണ്ട് തന്നെ ഈ സ്ത്രീയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. അതുകൊണ്ടാണ് പൊലീസ് നീല സാരിക്കാരിയെ വെറുതെ വിടുന്നതെന്നാണ് ഉയരുന്ന ആരോപണം.
അതിനിടെ തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഫോൺ പരിശോധിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി ഫാത്തിമയുടെ രക്ഷാകർത്താക്കൾ തമിഴ്നാട് ഡി.ജി.പിക്ക് കത്ത് നൽകി. മുഖ്യമന്ത്രി പളനി സ്വാമിയെ കാണുമ്പോഴും ഈ ആവശ്യം ഉന്നയിക്കും, ഐ.ടി വിദഗ്ദ്ധന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും കത്തിലുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രക്ഷാകർത്താക്കൾ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെന്നൈ ഐ.ഐ.ടിയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ വിശദ അന്വേഷണവും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടും.
ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാത്രി 9.30ന് മെസിലിരുന്ന് കരഞ്ഞ ഫാത്തിമയെ നീലസാരി ധരിച്ച മൂക്കുത്തിയിട്ട സ്ത്രീ ആശ്വസിപ്പിക്കുന്നത് കണ്ടതായി മെസിലെ ജീവനക്കാർ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. ഫാത്തിമ ഏറെനേരം അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഈ സ്ത്രീയെ ചോദ്യം ചെയ്താൽ ആത്മഹത്യയുടെ കാരണം വ്യക്തമാകും. സാധാരണ എല്ലാ ദിവസവും രാത്രി എട്ടോടെ മെസിൽ നിന്ന് മടങ്ങുന്ന ഫാത്തിമ വെള്ളിയാഴ്ച അന്ന് പതിവ് തെറ്റിച്ചു. അസ്വാഭാവികമായി എന്തോ സംഭവിച്ചതുകൊണ്ടാകും മെസിൽ രാത്രി വൈകിയും ഇരുന്നതെന്നാണ് ബന്ധുക്കളുടെ സംശയം. എന്നാൽ നീല സാരിക്കാരിയെ പൊലീസ് ചോദ്യം ചെയ്യുകയോ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ ബന്ധുക്കൾ ഫാത്തിമയുടെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് സൂചന നൽകുന്ന കുറിപ്പ് കണ്ടെത്തി. ഐ.ഐ.ടിയിലെ ഒരു അദ്ധ്യാപകന്റെ പേര് പരാമർശിക്കുന്ന ഈ കുറിപ്പ് ശനിയാഴ്ച പുലർച്ചെ 4.45നാണ് എഴുതിയിരുന്നത്. ഐ.ഐ.ടി വളപ്പിൽ തന്നെയുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഈ അദ്ധ്യാപകൻ ഇപ്പോൾ ഒളിവിലാണ്. വലിയ സ്വാധീനങ്ങൾ ഉള്ള വ്യക്തിയാണ് ഈ അദ്ധ്യാപകൻ. ഇയാൾ യൂറോപ്പിലേക്ക് കടന്നുവെന്നാണ് സംശയം. ഇയാളുമായി നീല സാരിക്കാരിക്ക് സൗഹൃദം ഉണ്ടെന്ന സംശയം സജീവമാണ്. ഇയാൾ പറഞ്ഞിട്ടാണോ ഫാത്തിമയുമായി ഈ നീലസാരിക്കാരി സംസാരിച്ചതെന്നും സംശയമുണ്ട്.
ആത്മഹത്യയുടെ കാരണം പുറംലോകം അറിയണമെന്ന് ഫാത്തിമ ആഗ്രഹിച്ചതിനാൽ ഫോണിലെ ലോക്ക് സംവിധാനം മാറ്റി ഫോൺ ഓണാക്കുമ്പോൾ തന്നെ കാണാൻ കഴിയുന്ന തരത്തിൽ അദ്ധ്യാപകന് നേരെ വിരൽ ചൂണ്ടുന്ന പരാമർശം സ്ക്രീൻ സേവറായി ഇട്ടിരിക്കുകയായിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്. ഇത്തരത്തിൽ കള്ളനെ കണ്ടെത്തണമെന്ന് ബോധപൂർവ്വം ഫാത്തിമ ആഗ്രഹിച്ചതു കൊണ്ട് തന്നെ എന്തോ അരുതാത്തത് നടന്നുവെന്നാണ് ഏവരും കരുതുന്നത്. ഐഐടിയിലെ സഹപാഠികൾ അദ്ധ്യാപകരെ പേടിച്ച് ഒന്നും പുറത്തു പറയുന്നുമില്ല. ഹ്യുമാനിറ്റീസ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്.
അടുത്തിടെ ഇന്റേണൽ പരീക്ഷയിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ മാർക്ക് ബോധപൂർവം കുറച്ചത് ഫാത്തിമ ഇമെയിലിലൂടെ ചോദ്യം ചെയ്തിരുന്നു. ഈ അദ്ധ്യാപകനെക്കുറിച്ച് ഫോൺ വിളിക്കുമ്പോൾ അമ്മയോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്. അതിനിടെ മുസ്ലിമായതു കൊണ്ടാണ് ഫാത്തിമയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്ന രീതിയിൽ ഒരു പ്രചാരണം നടക്കുന്നുണ്ടെന്നത് ഫാത്തിമയുടെ അച്ഛൻ നിഷേധിച്ചു. അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. ഒരുപാട് കാരണങ്ങളുണ്ട്.
അതിൽ ഇതും ഒരുപക്ഷേ കാരണമായേക്കാം എന്നാണ് പറഞ്ഞത്. പക്ഷേ ചിലർ ഇത് മാത്രം പ്രചരിപ്പിക്കുന്നു. അതിനൊന്നും ഞങ്ങൾ ഉത്തരവാദികളല്ല. ഞങ്ങൾ അങ്ങനത്തെ ആളുകളല്ല. ഞങ്ങളെപ്പറ്റി ഇവിടെ വന്ന് അന്വേഷിച്ചാലറിയാം. ആ പ്രചാരണങ്ങൾക്കൊന്നും ഞങ്ങൾ പൂർണ ഉത്തരവാദികളല്ല. അങ്ങനെ ഞാൻ പറയില്ല. സുദർശൻ പത്മനാഭൻ ആ രീതിയിലുള്ള ഒരധ്യാപകനാണ്. അതുകൊണ്ട് ഇതുൾപ്പെടെ എല്ലാ വിഷയവും അന്വേഷിക്കണം എന്ന അഭിപ്രായം എനിക്കുണ്ടെന്നാണ് ഇതു സംബന്ധിച്ച് അച്ഛന്റെ പ്രതികരണം.
അദ്ധ്യാപകരും സഹപാഠികളുമെല്ലാം കാരണക്കാരാണ്. സുദർശൻ പത്മനാഭൻ മാത്രമല്ല. മറ്റ് അദ്ധ്യാപകരുമുണ്ട്. കുറച്ച് സഹപാഠികളുമുണ്ട്. അവരുടെയെല്ലാം പേര് എന്റെ കയ്യിലുണ്ട്. അവള് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടുണ്ടാകും എന്നെനിക്കുറപ്പാണ്. അവരത് നശിപ്പിച്ചു കാണും. ഞാനുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽപ്പോലും അവൾ ചെറിയ കുറിപ്പുകൾ എഴുതിവെക്കാറുണ്ട്.
അപ്പോൾ മരിക്കുന്നതിന് മുൻപ് എന്തായാലും എഴുതിവെച്ചിട്ടുണ്ടാകും. എനിക്കുറപ്പാണ്. അവരത് നശിപ്പിച്ച് കാണും. ഫോണിലുള്ളത് അവർ കണ്ടു കാണില്ല. അതുകൊണ്ട് നശിപ്പിക്കാൻ കഴിഞ്ഞില്ല-ലത്തീഫ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍