ഗട്ടറിൽ വീണത് വാഹനം; മൂക്ക് തകർന്നത് തൊട്ടടുത്ത കടയിൽ നിന്ന തൊഴിലാളിയുടേത്; വാഹനത്തിൽ നിന്നൂരിത്തെറിച്ച ബോൾട്ട് പതിച്ച് ഗുരുതരാവസ്ഥയിലായത് വാര്യാപുരം സ്വദേശി തോമസ്; ശബരിമല മുന്നൊരുക്കം പൂർത്തിയായെന്ന് സർക്കാർ മേനി നടിക്കുമ്പോഴും പത്തനംതിട്ടയിലെ ആളെക്കൊല്ലി കുഴികൾ മൂടിയില്ല
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ശബരിമല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റിയെന്നാണ് വീണാ ജോർജ് എംഎൽഎയും സംസ്ഥാന സർക്കാരും വീമ്പിളക്കുന്നത്. എന്നാൽ, ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന പത്തനംതിട്ടയിൽ റോഡുകൾ കുളമായി തന്നെ കിടക്കുകയാണ്. ഇത്തരമൊരു കുളത്തിൽ വീണ വാഹനത്തിൽ നിന്ന് ഊരിത്തെറിച്ച് ബോൾട്ട് ശക്തിയായി ഇടിച്ച് തൊട്ടടുത്ത കടയിൽ നിന്ന തൊഴിലാളിയുടെ മൂക്ക് തകർന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ചികിൽസയിലാണ്.
വ്യാഴാഴ്ച രാത്രി 8:15 ഓടെയായിരുന്നു സംഭവം. ടികെ റോഡിൽ ജനറൽ ആശുപത്രിക്ക് മുൻപിലുള്ള വമ്പൻ കുഴിയിലാണ് അമിതവേഗതയിൽ വന്ന വാഹനം ചാടിയത്. വാഹനത്തിന്റെ ഷോക്ക് അബ്സോർബറിന്റെ ഹബ്ബ് ഊരി തെറിച്ച് സമീപത്തെ കടയിലെ തൊഴിലാളിയായ വാര്യാപുരം മേലേതിൽ തോമസി(58) നാണ് പരുക്കേറ്റത്. മൂക്കിന് ഗുരുതരമായി പരുക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോൾട്ട് ഊരിത്തെറിച്ച വാഹനം ആ വിവരം അറിയാതെ വിട്ടു പോവുകയും ചെയ്തു. റോഡിന് മധ്യത്തിലുള്ള വമ്പൻ ഗർത്തം പകൽ വെളിച്ചത്തിൽപ്പോലും ദൃഷ്ടി ഗോചരമല്ല. ഇത്തരമൊരു കുഴി ഇവിടെയുണ്ടെന്ന് അതിൽ വീണു കഴിയുമ്പോൾ മാത്രമാണ് മനസിലാകുക.
മണ്ഡലകാല മുന്നൊരുക്കത്തിന് ഒരു പാട് സമയമുണ്ടായിരുന്നു. അന്നൊന്നും ചെയ്യാതെ ശബരിമല നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ യാത്രയക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിച്ച് ജില്ലാ ആസ്ഥാനത്ത് നഗരത്തിന്റെ മുഖം മിനുക്കൽ. അത് തന്റെ നേട്ടമായി വ്യാഖ്യാനിച്ച് എംഎൽഎയുടെ പ്രസ്താവന കൂടിയായതോടെ എല്ലാം പൂർത്തിയായി. സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ തുടങ്ങി ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ വഴി അബാൻ ജങ്ഷനിൽ എത്തുന്ന ടികെ റോഡ് തകർന്നു തരിപ്പണമായിട്ട് മാസങ്ങളായി. വമ്പൻ കുഴികളാണ് ഈ റോഡിൽ ഉണ്ടായിരുന്നത്. സെൻട്രൽ ജങ്ഷനിലെ ആഴത്തിലേറിയ കുഴികളിൽ വീണ് നടുവൊടിയാത്ത യാത്രക്കാരും വാഹനങ്ങളും കുറവാണ്. ദിനം പ്രതി കുഴി വലുതായി വരികയായിരുന്നു. ഇതോടെ ഗതാഗത കുരുക്കും പതിവായി. ഇക്കാര്യം നിരവധി തവണ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും സ്ഥലം എംഎൽഎയായ വീണാ ജോർജിന് അനക്കമില്ലായിരുന്നു.
കഴിഞ്ഞ ദിവസം ഈ കുഴിക്കുള്ളിൽ വാട്ടർ അഥോറിറ്റിയുടെ വിതരണക്കുഴൽ പൊട്ടി. അന്നത് അറ്റകുറ്റപ്പണി നടത്താൻ വേണ്ടി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മുഖം മിനുക്കൽ എന്ന് എംഎൽഎ പറയുന്ന നിർമ്മാണ ജോലി തുടങ്ങിയിരിക്കുന്നത്. കോടികൾ മുടക്കി ബിഎം ആൻഡ് ബിസി ചെയ്ത റോഡാണ് രണ്ടു കൊല്ലം കഷ്ടിച്ച് തികയുന്ന വേളയിൽ പൊളിഞ്ഞ് ആളെക്കൊല്ലി കുഴിയുമായി ഇങ്ങനെ കിടക്കുന്നത്. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണം. എന്നാൽ, ഇതേപ്പറ്റി ഒരക്ഷരം പ്രതികരിക്കാൻ എംഎൽഎ തയാറല്ല. പകരം, തന്റെ നേട്ടമായി നഗരത്തിന്റെ മുഖം മിനുക്കുന്നുവെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ്. 25 ലക്ഷം രൂപ മുടക്കി സെൻട്രൽ ജങ്ഷനിൽ ടൈൽ പാകുകയാണ് ചെയ്യുന്നത്. ബിഎം ആൻഡ് ബിസി ചെയ്ത റോഡിൽ ഇനി ടൈലിന് എന്തു കാര്യമെന്നാണ് നാട്ടുകാരുടെ ചോദ്യം. ടൈൽ പാകുന്നതിനായി കുഴി എടുക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
ഇതിനായി സെൻട്രൽ ജങ്ഷനിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതോടെ റിങ് റോഡിൽ അടക്കം ഗതാഗതം കുരുങ്ങിയിരിക്കുകയുമാണ്. ഒരാഴ്ചയെങ്കിലും ഈ പണി നീണ്ടു നിൽക്കും. അതിനിടെ തുലാമഴ കൂടി കനത്തതോടെ പണി എപ്പോൾ തീരുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഒരിക്കൽ കോടികൾ മുടക്കി ബിഎം ആൻഡ് ബിസി ചെയ്ത സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെയുള്ള ഭാഗം ഉന്നത നിലവാരത്തിൽ ടാർ ചെയ്യാൻ 37 ലക്ഷം രൂപ കൂടി മുടക്കുമെന്ന് എംഎൽഎ പറയുന്നു. നിർമ്മാണ ജോലിയിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരേ നടപടി എടുക്കേണ്ടതിന് പകരം സർക്കാർ ഫണ്ട് വീണ്ടും ഇതിനായി ചെലവഴിക്കുകയാണ്. 4.15 കോടി രൂപ ചെലവിൽ റിങ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കാനും നടപടി ആയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍