വെൺമണിയിൽ ചർച്ചയാകുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ മുഖം മൂടിയുമായി ബംഗ്ലാദേശികൾ എത്തുന്നുവെന്ന സത്യം; കുഞ്ഞു മോന്റേയും ലില്ലിയുടേയും ഘാതകരെ വിശാഖപട്ടണത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പിടിച്ചത് കേരളാ പൊലീസിന്റെ തന്ത്രപരമായ അതിവേഗ നീക്കങ്ങൾ; വിദേശത്തെ ജോലി വിട്ട് ശിഷ്ടകാലം സ്വന്തം നാട്ടിൽ കഴിയാനെത്തിയ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് സ്വർണം കവരാനെന്ന് സൂചന; അറസ്റ്റിലായവരിൽ നിന്ന് കണ്ടെത്തിയത് 40 പവൻ
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ദമ്പതികളുടെ കൊലപാതകത്തിൽ നിറയുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലെത്തിയ ബംഗ്ലാദേശുകാരുടെ ക്രൂരത. വേണ്ടെന്നു പറഞ്ഞിട്ടും ഞായറാഴ്ച അവർ പണിക്കെത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങിൽ കയറി തേങ്ങയിട്ടു. വെൺമണിയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ചു കൊന്നകേസിലെ പ്രതികൾ വിശാഖപട്ടണത്ത് അറസ്റ്റിലാകുമ്പോൾ നിറയുന്നത് വ്യക്തമായ പ്ലാനിങ്ങോടെ നടത്തിയ കൊലപാതകത്തിലെ ഗൂഢാലോചനയാണ്. ബംഗ്ലാദേശികളായ ലബലു, ജുബൽ എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം ട്രെയിനിൽ പിന്തുടർന്ന് പിടികൂടിയത്. പ്രതികൾ കൊൽക്കത്തയ്ക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ചെന്നൈ റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ കോറമണ്ഡൽ എക്സ്പ്രസിൽ കൊൽക്കത്തയ്ക്ക് തിരിച്ചത് സിസിടിവി ചിത്രങ്ങളിലൂടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. റെയിൽവേ സുരക്ഷാസേന ഇവർ കയറിയ കംപാർട്ട്മെന്റ് ഉൾപ്പെടെയുള്ള വിവരം പൊലീസിന് കൈമാറി. ട്രെയിൻ വിശാഖപട്ടണം സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ സുരക്ഷാസേന ഇവരെ പിടികൂടി.
കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ (കുഞ്ഞുമോൻ- 75) ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് തങ്ങൾ ചെന്നൈയിലേക്ക് പോകുകയാണെന്ന് പ്രതികൾ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ അറിയിച്ചിരുന്നു. പ്രതികളുടെ ഫോൺ നമ്പരിലൂടെ ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ വിളിച്ചത്. സംഭവദിവസം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് പ്രതികൾ അന്ന് ദിവസം വൈകിട്ട് 5.20നുള്ള ചെന്നൈ മെയിലിൽ കയറിയതായി കണ്ടെത്തി. കൊൽക്കത്തയ്ക്ക് പോകാൻ സാധ്യതയുള്ള പ്രതികൾ അവിടെനിന്ന് എളുപ്പം ബംഗ്ലാദേശിലേക്ക് കടക്കുമെന്നതിനാൽ അന്വേഷകസംഘം അതിവേഗത്തിലാണ് നീക്കം നടത്തിയത്. കൊൽക്കത്തയിൽ പ്രതികൾ എത്തിയാൽ പിടികൂടാൻ ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥരെ വിമാനമാർഗം അവിടെ എത്തിച്ചിരുന്നു.
അറസ്റ്റിലായവരെ ഇന്ന് വെൺമണിയിൽ കൊണ്ടു വരും. വിമാനത്തിൽ നെടുമ്പാശേരിയിലെത്തിച്ച ശേഷം റോഡ് മാർഗമാണു കൊണ്ടുവരുന്നത്. ഇവരിൽനിന്നു 45 പവനോളം സ്വർണം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്നയുടൻ, സംശയിക്കപ്പെടുന്ന ലബലുവിന്റെയും ജുവലിന്റെയും ചിത്രങ്ങൾ സഹിതം പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയിൽവേ സുരക്ഷാ സേനയ്ക്കും വിവരങ്ങൾ കൈമാറി. ഇതാണ് പ്രതികളെ പിടികൂടുന്നതിൽ നിർണ്ണായകമായത്. തിങ്കളാഴ്ച വൈകിട്ടു മൂന്നോടെയാണു കൊലപാതകങ്ങൾ നടത്തിയതെന്നു പ്രതികൾ വെളിപ്പെടുത്തി. കൊലപാതകവിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടിക്കാനായത് പൊലീസിന് നേട്ടമായി.
നാട്ടിൽ എല്ലാവർക്കും പ്രിയങ്കരരായിരുന്നു വൃദ്ധദമ്പതിമാരായ കുഞ്ഞുമോൻ എന്ന് അറിയപ്പെടുന്ന എ.പി.ചെറിയാനും ഭാര്യ ലില്ലിയും. ജീവിതത്തിന്റെ നല്ലൊരു പങ്കും കേരളത്തിനുപുറത്തും വിദേശത്തുമാണ് ഇവർ ജോലി ചെയ്തിരുന്നത്. ശിഷ്ടകാലം സന്തോഷത്തോടെ ജീവിച്ചുതീർക്കുമ്പോഴാണ് ഇരുവരും കൊല്ലപ്പെടുന്നത്. നാട്ടിലെ പൊതുകാര്യങ്ങൾക്കെല്ലാം സജീവമായി ഇടപെട്ടിരുന്ന ഇരുവരും കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ചിലെ പ്രാർത്ഥനാ കൂട്ടായ്മയുടെ സംഘാടകരും ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30-ന് സുഹൃത്തുക്കളും ബന്ധുവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം വെളിവാകുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചെറിയാൻ സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. വീടിനുചുറ്റും ബന്ധുക്കളും സുഹൃത്തുക്കളുമാണ് താമസിച്ചിരുന്നതെങ്കിലും പെരുമഴയിൽ നടന്ന ദാരുണ കൊലപാതകം പുറംലോകം അറിയാൻ വൈകി.
ഉച്ചയ്ക്ക് 2.30 വരെ വാട്സ്ആപ്പിലും അദ്ദേഹം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചേ ചെറിയാനും സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന 15 അംഗ സംഘം ആലപ്പുഴ കായലിൽ ബോട്ടിങ്ങിനുപോകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ വിവരങ്ങൾ അറിയുന്നതിനായി വൈകീട്ട് നാലുമുതൽ രാത്രി 9.30വരെ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ലാൻഡ് ഫോണിലും മൊബൈലിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ചൊവ്വാഴ്ച നടക്കുന്ന യാത്രയെപ്പറ്റി എല്ലാവരോടും സംസാരിച്ചിരുന്നതായും അതിനുവേണ്ട വാഹനമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തിയത് എ.പി.ചെറിയാനാണെന്നും സുഹൃത്തായ കൊച്ചുബേബി പറഞ്ഞു. ഇങ്ങനെ യാത്രയ്ക്കൊരുങ്ങിയ ദമ്പതികളെയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്.
പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ ഇവരെ കണ്ടെത്താൻ ഏറെ പ്രയാസപ്പെടുമായിരുന്നു. പ്രതികളിലൊരാൾ നേരത്തേ ബംഗ്ലാദേശിൽ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാൽ പിന്നീട് ഫോൺ ഉപയോഗിച്ചിട്ടില്ലത്രേ. ട്രെയിൻ യാത്രയിൽ സഹയാത്രികരുടെയും വെൺമണിയിൽ ഉണ്ടായിരുന്നപ്പോൾ സുഹൃത്തുക്കളുടെയും ഫോണുകളിൽ നിന്നാകും ഇവർ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എങ്കിലും പ്രതികളിൽ നിന്നു 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തുവെന്നാണ് സൂചന. ഇത് മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകൾ എന്നു ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി അനീഷ് വി.കോരയുടെ മൊബൈൽ ഫോണിൽ ഇവയുടെ ഫോട്ടോ കാണിച്ചപ്പോൾ ഇതല്ല ഫോൺ എന്നായിരുന്നു പേരക്കുട്ടി സ്നേഹയുടെ മറുപടി. അതുകൊണ്ട് തന്നെ മൊബൈൽ ഉപയോഗിക്കാത്തവർ എന്തിന് മൂന്ന് ഫോൺ കൈയിൽ കരുതിയെന്നതും ദുരൂഹമാണ്.
എ പി ചെറിയാന്റെയും ഭാര്യ ലില്ലിയുടെ സംസ്കാരം വ്യാഴാഴ്ച പകൽ 11.30ന് കോടുകുളഞ്ഞി സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും. ദുബായിലുള്ള ഇവരുടെ മക്കളും മരുമക്കളും ബുധനാഴ്ച നാട്ടിലെത്തി. അച്ഛന്റേയും അമ്മയുടേയും വേർപാട് ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു മക്കൾ. 'മോഷണം നടത്താനാണെങ്കിൽ അവരെ പൂട്ടിയിട്ടാൽ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?' കൊല്ലപ്പെട്ട ദമ്പതികളുടെ മകൾ ബിന്ദു തേങ്ങലോടെ ചോദിക്കുന്നു. ഷാർജയിൽനിന്ന് എന്നും പപ്പയെയും മമ്മിയെയും വിഡിയോ കോൾ ചെയ്യുമായിരുന്നെന്നു ബിന്ദു പറയുന്നു. ഞായറാഴ്ചയും ചെയ്തു. പണിക്കാരുള്ള വിവരം പറഞ്ഞിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടെന്ന വണ്ണമാണു പ്രതികൾ വീട്ടിലെത്തിയതെന്നു ബിന്ദു കരുതുന്നു. വേണ്ടെന്നു പറഞ്ഞിട്ടും ഞായറാഴ്ച അവർ പണിക്കെത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങിൽ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയിൽ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങൾ ഇവർ കണ്ടിട്ടുണ്ടാകാം എന്നും ബിന്ദു പറയുന്നു.
ബിന്ദുവും ഭർത്താവ് രെജു കുരുവിളയും ഷാർജയിൽനിന്നു വീട്ടിലെത്തിയിട്ടുണ്ട്. സഹോദരൻ ബിബു ചെറിയാനും ഭാര്യ ഷൈനിയും മകൻ ജോസഫും ദുബായിൽനിന്ന് എത്തി. ഇന്നലെ വൈകിട്ട് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്പി ബി.കൃഷ്ണകുമാർ, ഡിവൈഎസ്പി അനീഷ് വി.കോര എന്നിവർ സ്ഥലത്തെത്തി ദമ്പതികളുടെ മക്കളുടെ മൊഴിയെടുത്തിരന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍