രോഗം അഭിനയിച്ചെത്തിയവർക്ക് മനോരോഗാശുപത്രിയിൽ അഡ്മിഷൻ; ഇനിയും ഇത്തരം രോഗികളെ അയയ്ക്കും എന്ന് പറഞ്ഞതോടെ യഥാർഥരോഗികളെയും തിരിച്ചയച്ചു; മൈത്രേയൻ തന്റെ 'മനുഷ്യരറിയാൻ' പുസ്തകത്തിൽ ഉന്നയിക്കുന്ന ആശയങ്ങളെ ഖണ്ഡിച്ച് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്; സൈക്ക്യാട്രി ഒരു കപട ശാസ്ത്രമാണോ, അതോ മൈത്രേയൻ മാപ്പു പറയണോ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സൈക്ക്യാട്രി ഒരു കപട ശാസ്ത്രമാണോ? നവ മാധ്യമങ്ങളിൽ ഉയരുന്ന പ്രാധാന സംവാദ വിഷയമാണത്. എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ തന്റെ വിഖ്യാതമായ 'മനുഷ്യരറിയാൻ' എന്ന പുസ്തകത്തിൽ ഉന്നയിച്ചിരിക്കുന്ന ഈ വാദത്തെ പൊളിച്ചടുക്കുകയാണ്്, കൽപറ്റ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൽറ്റൻഡും സൈക്യാട്രിസ്റ്റും പ്രഭാഷകനുമായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്. 'തങ്ങൾക്കിഷ്ടമില്ലാത്തവരെ പിടിച്ചുകെട്ടി ഭ്രാന്തന്മാരാക്കുന്ന, അല്പം പോലും വസ്തുനിഷ്ഠത ഇല്ലാത്ത ഒരു കപടശാസ്ത്രമാണ് സൈക്യാട്രി' എന്നാണ് തന്റെ ബെസ്റ്റ് സെല്ലറായ 'മനുഷ്യരറിയാൻ' എന്ന പുസ്തകത്തിൽ മൈത്രേയൻ പറയുന്നത്.
'മനോരോഗാശുപത്രികൾ ഉപയോഗശൂന്യമാണ് അതുകൊണ്ട് സൈക്യാട്രി എന്ന വിഭാഗം പൂട്ടണം' എന്ന വിധി വാചകം മൈത്രേയൻ തന്റെ ആരോപണങ്ങൾക്കൊടുവിൽ എഴുതിച്ചേർക്കുന്നു. അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നതോ 1970 കളുടെ ആദ്യം നടത്തപ്പെട്ട റോസെൻഹാൻസ് എക്സപിരിമെന്റ് എന്ന പഠനം ആണ്. എന്നാൽ മെത്തഡോളജിയും നിഗമനങ്ങളും തെറ്റാണെന്നു വ്യക്തമാക്കപ്പെട്ട ഒന്നായിരുന്നു, ഡേവിഡ് റോസെൻഹാൻ എന്ന സൈക്കോളജി പ്രഫസർ ആൾമാറാട്ടക്കാരായ രോഗികളെ (Pseudo-Patients) വെച്ചു നടത്തിയ ഈ പരീക്ഷണം. അശാസ്ത്രീയത തുറന്നു കാണിച്ചു കൊണ്ട് എഴുപതുകളിൽത്തന്നെ ശാസ്ത്രലോകം ഈ ഗവേഷണാഭാസത്തെ തള്ളിക്കളഞ്ഞതുമാണ്. ഇതു മനസ്സിലാക്കാതെയാണ് േൈമ്രതയൻ സൈക്യട്രി അശാസ്ത്രീയമാണെന്ന് പറയുന്നതെന്ന് ഡോ ജോസ്റ്റിൻ ഫ്രാൻസിസ് ചൂണ്ടിക്കാട്ടുന്നത്.തുടർന്ന് ഡോ ജോസ്റ്റിൻ ഫ്രാൻസിസ് നടത്തിയ ്വീഡിയോയിൽ മൈത്രേയന്റെ വാദങ്ങളെ പൂർണ്ണമായും ഖണ്ഡിക്കുകയാണ്.
വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
'റോസെൻഹാൻസ് എക്സ്പിരിമെന്റ് എന്ന പേരിൽ നടന്ന പരീക്ഷണം 1973ൽ നടന്നതാണ്. കുറേ സ്യൂഡാ രോഗികളെ സൃഷ്ടിച്ച് അമേരിക്കയിലെ വിവിധ മാനസികരോഗ ആശുപത്രികളിലേക്ക് അയക്കുകയാണ് ഡേവിഡ് റോസെൻഹാൻ ചെയ്തത്. മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലാത്ത കുറേ പേരെ അദ്ദേഹം പഠനത്തിന്റെ ഭാഗമായി വേഷം കെട്ടിക്കയായിരുന്നു. ഇവർ ചില അശരീരികൾ കേൾക്കുന്നു എന്നു പറഞ്ഞ് അമേരിക്കയിലെ വിവിധ സൈക്ര്യാട്രി ഹോസ്പിറ്റലുകളിൽ പോവുകയും ഡോക്ടർമാർ ഇവരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒന്നരമാസത്തോളം നീണ്ട ചികൽസക്കൊടുവിൽ ഇവർ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങുകയാണ്. ഈ വിഡ്ഡിയാക്കൽ സംഭവം അന്നത്തെ ശാസ്ത്ര മാസികകളിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനോരോഗം ഉള്ളയാൾ ആരാണ് അല്ലാത്തത് ആരാണ് എന്നുപോലും അറിയാത്ത ശാസ്ത്ര ശാഖയാണ് സൈക്യാട്രിയെന്ന് േൈമ്രതയൻ പ്രതികരിക്കുന്നത്. മാത്രമല്ല ഇതു വലിയ വിവാദം ആയതിനെ തുടർന്ന് റോസെൻഹാൻ നടത്തിയ മറ്റൊരു വെല്ലുവിളിയും മൈത്രേയൻ ക്വാട്ട് ചെയ്യുന്നുണ്ട്. താൻ ഇനിയും ഇത്തരം വ്യാജ രോഗികളെ ആശുപത്രിയിലേക്ക് കടത്തിവിടുമെന്ന പ്രസ്താവനയായിരുന്നു അത്. ഇത് പ്രകാരം ആശുപത്രി അധികൃതർ മുൻകരുതൽ എടുത്തതിനെ തുടർന്ന് നിരവധിപേരെ അവർ മടക്കി അയച്ചു. സത്യത്തിൽ റോസെൻഹാൻ ഒരു രോഗിയെപ്പോലും അയച്ചിരുന്നില്ല. ആശുപത്രിക്കാർ തിരിച്ചയച്ചത് എല്ലാ യഥാർഥ രോഗികളെ ആയിരുന്നു. ഇങ്ങനെ അമേരിക്കൻ മാനസികാരോഗ്യ കേന്ദ്രങ്ങളെ ഞെട്ടിച്ച രണ്ട് പരീക്ഷണങ്ങളാണ് റോസെൻഹാൻ നടത്തിയത്്. ഇതിന്റെ ചുവടു പടിച്ചാണ് മൈത്രേയൻ വിമർശനം നടത്തുന്നത്.
എന്നാൽ റോസെൻഹാൻ പരീക്ഷണം അക്കാലത്തുതന്നെ ആധുനിക ശാസ്ത്ര സമൂഹം തള്ളിക്കളഞ്ഞതാണ്. പ്രമുഖരായ പല മനഃശാസ്ത്രജ്ഞരും അതിന് കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്. ക്ലിനിക്കൽ ഫീച്ചേഴ്സിനെ ആസ്പദമാക്കിയാണ് സൈക്യാട്രിയിൽ പ്രാഥമിക രോഗ നിർണ്ണയം നടത്തുക. മറ്റ് ചികിത്സാ ശാഖകളിലേതുപോലെ ടെസ്റ്റ് നടത്തി രോഗം നിർണ്ണയിക്കാൻ ആവില്ല. അതായത് ഒരാൾ തനിക്ക് ഷുഗർ ഉണ്ടെന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്ത് എത്തിയാൻ ടെസ്റ്റിലൂടെ പരിശോധിച്ച് രോഗ നിർണ്ണയം നടത്താൻ സാധിക്കും. എന്നാൽ താൻ അശീരിരി കേൾക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരാൾ എത്തുകയും സ്വമേധയാ അഡ്മിഷൻ ആവശ്യപ്പെടുകയും ചെയ്താൽ എങ്ങനെയാണ് ഡോക്ടർക്ക് ചികിത്സ നിഷേധിക്കാൻ കഴിയുക. മാത്രമല്ല ഇങ്ങനെ സ്കിസോഫ്രീനിയ സംശയിച്ച് അഡ്മിഷൻ കൊടുത്ത രോഗികൾക്ക് ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ലക്ഷണങ്ങൾ പ്രകടമല്ല എന്ന് റിപ്പോർട്ട് നൽകി ഡിസ്ചാർജ് ചെയ്യുകയാണ് ചെയ്തത്. അഡ്മിഷൻ കിട്ടിക്കഴിഞ്ഞശേഷം ഈ കപട രോഗികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുമില്ല. പിന്നെ രണ്ടാമത് സ്യൂഡോ രോഗികൾ വരുമെന്ന് കരുതി യഥാർഥ രോഗികളെ പറഞ്ഞു വിട്ടതും മൈത്രേയൻ പറയുന്നപോലെ അല്ല. കപട രോഗികൾ വരുമെന്ന് സൂചന കിട്ടിയതിനാൽ രോഗികളെ തിരിച്ചറിയാനുള്ള ഒരു സ്കെയിൽ ഏർപ്പെടുത്തുക ആയിരുന്നു ആശുപത്രി അധികൃതർ. ഇതുപ്രകാരം രോഗലക്ഷണങ്ങൾ തീഷ്ണമല്ലാത്ത പലരെയും പറഞ്ഞുവിട്ടു. ഒരു മൂൻവിധിയുടെ അടിസ്ഥാനത്തിൽ 'കൺഫർമേഷൻ ബയാസ്' ഇവിടെ സ്വാഭാവികമായി സംഭവിക്കാം. ഇതും ആധുനിക സൈക്യട്രിസ്റ്റുകൾ തള്ളിക്കളഞ്ഞതാണ്.
ആധുനിക ശാസ്ത്രലോകം തള്ളിക്കളഞ്ഞ ഈ സിദ്ധാന്തങ്ങൾ ഉന്നയിച്ച് മൈത്രേയനെപ്പോലുള്ളവർ ഈ പ്രചാരണം നടത്തുന്നത് നിർത്തണം. പുസ്തകത്തിൽനിന്ന് മൈത്രേയൻ ഈ ഭാഗങ്ങൾ പിൻവലിക്കണം'- ഡോ ജോ്സ്റ്റിൻ ഫ്രാൻസിസ് തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
ഡോ ജോസ്റ്റിൻ ഫ്രാൻസിസിന്റെ പോസ്റ്റ് ഇങ്ങനെയാണ്:
'തങ്ങൾക്കിഷ്ടമില്ലാത്തവരെ പിടിച്ചുകെട്ടി ഭ്രാന്തന്മാരാക്കുന്ന, അല്പം പോലും വസ്തുനിഷ്ഠത ഇല്ലാത്ത ഒരു കപടശാസ്ത്രമാണ് സൈക്യാട്രി'. മൈത്രേയൻ 'മനുഷ്യരറിയാൻ' എന്ന തന്റെ ഗ്രന്ഥത്തിലൂടെ മുന്നോട്ടു വെയ്ക്കുന്ന ആരോപണമാണിത്. 'മനോരോഗാശുപത്രികൾ ഉപയോഗശൂന്യമാണ് അതുകൊണ്ട് സൈക്യാട്രി എന്ന വിഭാഗം പൂട്ടണം' എന്ന വിധി വാചകം മൈത്രേയൻ തന്റെ ആരോപണങ്ങൾക്കൊടുവിൽ എഴുതിച്ചേർക്കുന്നു. അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നതോ 1970 കളുടെ ആദ്യം നടത്തപ്പെട്ട Rosenhan's experiment എന്ന study ആണ്. Methadology യും നിഗമനങ്ങളും തെറ്റാണെന്നു വ്യക്തമാക്കപ്പെട്ട ഒന്നായിരുന്നു David Rosenhan എന്ന സൈക്കോളജി പ്രഫസർ ആൾമാറാട്ടക്കാരായ രോഗികളെ (Pseudo-Patients) വെച്ചു നടത്തിയ ഈ പരീക്ഷണം. അശാസ്ത്രീയത തുറന്നു കാണിച്ചു കൊണ്ട് എഴുപതുകളിൽത്തന്നെ ശാസ്ത്രലോകം ഈ ഗവേഷണാഭാസത്തെ തള്ളിക്കളഞ്ഞതുമാണ്. ഇതിനെ മുൻനിർത്തി മൈത്രേയൻ നടത്തിയത് 'Cherry Picking' (Fallacy of Selective Attention) അല്ലാതെ മറ്റൊന്നുമല്ല. 'മൂത്തുപഴുത്തു' എന്ന വിശ്വാസത്തോടെ മനോഹരമെന്നു താൻ കരുതുന്ന കുറച്ചു ചെറിപ്പഴങ്ങൾ പറിച്ച് ഒരു ചെറിയ കുട്ടയിലാക്കിയിരിക്കുകയാണ് ബഹുമാന്യനായ ശ്രീ മൈത്രേയൻ. കാഴ്ചക്കാർക്ക് ചിലപ്പോൾ അത് ആകർഷകമായി തോന്നിയേക്കാം.. എന്നാൽ ചെറി പിക്കിങ്ങ് എന്ന ന്യായ വൈകല്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് 'Selective Attention' അല്ലാതെ മറ്റൊന്നുമല്ല. അതു ചൂണ്ടിക്കാണിക്കേണ്ടത് സയൻസിനെ അറിയാൻ ശ്രമിക്കുന്നവരുടെ ഉത്തരവാദിത്വമായി മാറുന്നു...
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്