മോദി ബ്രസീലിലേക്ക് പറക്കും മുമ്പ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ശിവസേനയെ കുടുക്കിലാക്കാൻ; തീവ്ര ഹിന്ദുത്വം ഉയർത്തുന്ന താക്കറെ പാർട്ടിയുമായി അടുത്താൽ മതേതരത്വം പിന്നെ പറയാനാകില്ലെന്ന ഭയത്തിൽ സോണിയ; പൊതു മിനിമം പരിപാടിയിൽ ചർച്ച തുടരുമ്പോഴും ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയത്തിന് പ്രതിസന്ധികൾ ഏറെ; എല്ലാത്തിനും കാരണം താക്കറെയുടെ അധികാര രാഷ്ട്രീയത്തിനോടുള്ള കൊതിയെന്ന് വരുത്താൻ ബിജെപിയും; മഹാരാഷ്ട്രയിൽ സുപ്രീംകോടതി ഇടപെടൽ നിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മഹാരാഷ്ട്രയിൽ ഇനി നിയമപോരാട്ടം. ശിവസേനയുമായി അടുക്കാൻ ഇനിയും കോൺഗ്രസ് തയ്യാറായിട്ടില്ല. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ അടുപ്പിക്കുന്നത് കേരളത്തിലും മറ്റും കോൺഗ്രസിന് ദോഷമായി മാറും. ഈ സാഹചര്യത്തിലാണ് എൻസിപി നേതാവ് ശരത് പവാർ ബിജെപി വിരുദ്ധ സഖ്യമെന്ന ആശയവുമായി ശിവസേനയെ പിന്തുണയ്ക്കാൻ മുന്നിട്ടിറങ്ങിയിട്ടും നടക്കാതെ പോകുന്നത്. ഏതായാലും ഗവർണ്ണറുടെ രാഷ്ട്രപതി ഭരണത്തിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ശിവസേന. മറാത്ത വാദവുമായി ബാൽ താക്കറെ ഉണ്ടാക്കിയതാണ് ശിവസേന. താക്കറയും കുടുബാംഗങ്ങളും അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന് പാർട്ടിയെ നയിക്കുന്ന സംവിധാനം. പിഴവുകളില്ലാതെ തീരുമാനം എടുക്കുകയും തീവ്ര ഹിന്ദുത്വം ആളക്കത്തിക്കയും ചെയ്തു ശിവസേന. എന്നാൽ മകൻ ഉദ്ദവ് താക്കറെ പാർട്ടി അധ്യക്ഷനായതോടെ എല്ലാം മാറി മറിഞ്ഞു. ഉദ്ദവിന്റെ മകൻ ആദിത്യ താക്കറെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ കുടുംബാഗംമായി. ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ഉദ്ദവിന്റെ മോഹങ്ങൾ ശിവസേനയെ വലിയ പ്രതിസന്ധിയിലുമാക്കി.
ഇതിനിടെ ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. എതിർപ്പുകൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. സർക്കാരിൽ തുല്യവിഹിതം വേണമെന്ന് എൻസിപിയുമായുള്ള യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിൽ 14പ്ലസ് വൺ4പ്ലസ് വൺ4 എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. സ്പീക്കർ പദവിയും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഗവർണ്ണറുടെ രാഷ്ട്രപതി ഭരണത്തിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ പ്രതിസന്ധിയാകുമെന്ന് ശിവസേനയ്ക്ക് അറിയാം. ബിജെപി-ശിവസേന സഖ്യമായാണ് മത്സരിച്ചത്. ഭരിക്കാനുള്ള പിന്തുണയും കിട്ടി. എന്നാൽ മുഖ്യമന്ത്രി പദം തങ്ങൾക്കും വേണമെന്ന വാദവുമായി ബിജെപിയിൽ നിന്ന് അകന്നു. കേന്ദ്രമന്ത്രിയെ രാജിവയ്‌പ്പിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണച്ചതുമില്ലെന്ന വന്നാൽ വലിയ പ്രതിസന്ധിയിലേക്ക് ശിവസേന മാറും.
സുപ്രീംകോടതിയിലേക്ക് ശിവസേന പോകുന്നുണ്ട്. ഇത് നിർണ്ണായകമാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിഷയത്തിൽ അടിയന്തര വാദമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി അനുകൂലമായാൽ സർക്കാരുണ്ടാക്കാൻ തന്നെയാണ് തീരുമാനം. അതുകൊണ്ട് തന്നെ കോൺഗ്രസുമായി എങ്ങനേയും അടുക്കാനാണ് ശിവസേനയുടെ ശ്രമം. കടുത്ത ഹിന്ദുത്വ നിലപാടും പ്രാദേശികവാദവും ഡിഎൻഎയിലുള്ള ശിവസേനയെ കോൺഗ്രസും സോണിയയും പെട്ടെന്ന് എല്ലാ മറന്ന് കൈകൊടുത്തില്ല. അതോടെയാണ് കളി പിഴച്ചത്. അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലേക്ക് പോയ ആദിത്യ താക്കറെ വെറുംകൈയോടെ മടങ്ങി. ക്ഷണക്കത്ത് കൈമാറി കൈമാറി മൂന്നാമത്തെ ടീമായ എൻസിപിയിലെത്തി. അപ്പോഴും ശിവസേനയുമായി സഹകരിക്കാൻ കോൺഗ്രസിന് താൽപ്പര്യ കുറവ്. ഇതാണ് സഖ്യ തീരുമാനം വൈകിപ്പിക്കുന്നത്. അങ്ങനെ ത്രിശങ്കുവിൽ പെട്ടിരിക്കുകയാണ് ശിവസേന. എൻസിപിയുടെ പ്രേരണയിലാണ് കേന്ദ്രമന്ത്രി് സാവന്തിനെ രാജിവെപ്പിച്ചത്. കോൺഗ്രസിനെ എൻസിപി വശത്താക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. ഒന്നും നടന്നില്ല. എൻസിപിയുടെ നേതൃത്വത്തിൽ ശിവസേന സർക്കാരിന്റെ ഭാഗമായാൽ കോൺഗ്രസ് പിന്തുണക്കുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. ശിവസേന പുറത്ത് നിന്ന് പിന്തുണച്ചാൽ സർക്കാർ ഉറപ്പ്. അങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് ശിവസേന തയ്യാറല്ല. മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ എൻ.സി.പി-കോൺഗ്രസ് സഖ്യത്തിനൊപ്പം പ്രവർത്തിക്കുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇപ്പോഴും പറയുന്നു. കഴിഞ്ഞദിവസം എൻസിപിയുമായും കോൺഗ്രസുമായും ഔദ്യോഗികമായി സംസാരിച്ചെന്നും സർക്കാർ രൂപവത്കരിക്കാൻ പിന്തുണ തേടിയെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി-കോൺഗ്രസ് സഖ്യവുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ പൊതുമിനിമം പരിപാടിയെക്കുറിച്ച് വ്യക്തത വേണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ എൻസിപി-കോൺഗ്രസ് സഖ്യവുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന ബിജെപി ആരോപണം ശരിയല്ല. കഴിഞ്ഞദിവസമാണ് ഇക്കാര്യത്തിൽ ചർച്ച നടത്തിയതെന്നും ബിജെപിയുടെ ആരോപണം തെറ്റാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നും വ്യക്തമാണ്. ഇതിനിടെയാണ് രാഷ്ട്രപതി ഭരണം മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയത്. ബിജെപിക്കെതിരെ ശക്തമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. രാമക്ഷേത്രമാണ് തങ്ങളെ ഒരുമിപ്പിച്ചതെങ്കിലും ശ്രീരാമൻ എക്കാലത്തും വാക്കുപാലിച്ചിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനെതിരെ ബിജെപി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാർട്ടികളുമായി ബിജെപി എങ്ങനെയാണ് സഖ്യമുണ്ടാക്കിയത്. കശ്മീരിൽ പിഡിപിയുമായും ബിഹാറിൽ നിതീഷ്‌കുമാറുമായും രാംവിലാസ് പാസ്വാനുമായും ആന്ധ്രയിൽ ടിഡിപിയുമായും ബിജെപി എങ്ങനെയാണ് സഖ്യമുണ്ടാക്കിയത് എന്നതിനെക്കുറിച്ച് വിവരങ്ങൾ തേടിയിരുന്നു. ഞങ്ങൾ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്നവരാകും. എന്നാൽ ബിജെപി പലയിടത്തും ചെയ്തത് പോലെ ഞങ്ങൾക്കും ഒരുമിക്കാനാവും- അദ്ദേഹം വിശദീകരിച്ചു.
ബിജെപി-ശിവസേന സഖ്യം തകർന്നെങ്കിൽ ബിജെപിയാണ് അത് തകർത്തതെന്നും താനല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അവർ കള്ളംപറയുകയാണ്. എന്നെ ഒരു നുണയനാക്കാണ് അവർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പദം പങ്കിടാമെന്നത് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചതാണ്. പക്ഷേ, ബിജെപി വാക്ക് പാലിച്ചില്ല. വാക്ക് പാലിക്കാത്തത് ഹിന്ദുത്വമല്ലെന്നും സർക്കാർ രൂപവത്കരിക്കാൻ ഗവർണർ മതിയായ സമയം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. 48 മണിക്കൂർ സമയം ചോദിച്ച തങ്ങൾക്ക് ഗവർണർ ഇപ്പോൾ ആറ് മാസം തന്നിരിക്കുകയാണെന്നും ഗവർണറുടെ നടപടിയെ പരിഹസിച്ച് ഉദ്ധവ് പറഞ്ഞു.
തിടുക്കത്തിനില്ലെന്ന് കോൺഗ്രസ്
മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തിടുക്കം കാണിക്കാനില്ലെന്ന് എൻ.സി.പിയും കോൺഗ്രസും. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ടെന്ന് ഇരുപാർട്ടി നേതാക്കളും അറിയിച്ചു. ശരദ് പവാർ, അഹ്മദ് പട്ടേൽ, മല്ലികാർജ്ജുന ഖാർഗെ, കെ.സി വേണുഗോപാൽ, പ്രഫുൽ പട്ടേൽ തുടങ്ങിയ ഇരുപാർട്ടികളിലേയും മുതിർന്ന നേതാക്കൾ മുംബൈയിൽ യോഗം ചേർന്നതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ചർച്ചകൾ നടത്തുന്നതിൽ കാലതാമസമുണ്ടാവില്ലെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. തിങ്കളാഴ്ചയാണ് ശിവസേന ഞങ്ങളെ സമീപിച്ചിട്ടുള്ളത്. അതിന് മുമ്പ് അവർ ബന്ധപ്പെട്ടിട്ടില്ലെന്നും പട്ടേൽ പറഞ്ഞു. തങ്ങൾക്ക് തിടുക്കമില്ലെന്നും ശിവസേനയുമായി സഖ്യത്തിലേർപ്പെടുന്ന കാര്യത്തിൽ കോൺഗ്രസുമായി കൂടുതൽ ചർച്ച നടത്തിയ ശേഷം ഒരു തീരുമാനമെടുക്കുമെന്നും ശരദ് പവാറും അറിയിച്ചു. 'എൻസിപിക്കും കോൺഗ്രസിനും ഒരു പൊതു പ്രകടന പത്രികയുണ്ട്. അതുകൊണ്ട് ഞങ്ങൾ തമ്മിൽ പ്രശ്‌നമില്ല. എന്നാൽ മൂന്നാമതൊരു കക്ഷിയുമായി സഖ്യത്തിലേർപ്പെടുമ്പോൾ കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്'-പവാർ പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയെ ഇരുപാർട്ടി നേതാക്കളും വിമർശിച്ചു. ഇത് ജനാധിപത്യത്തേയും ഭരണഘടനയേയും പരിഹസിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ബിജെപി, ശിവസേന എൻസിപി എന്നീ കക്ഷികളെ സർക്കാർ രൂപവത്രരണത്തിന് ക്ഷണിച്ച ഗവർണർ കോൺഗ്രസിനെ ക്ഷണിക്കാത്തതിനേയും അഹമ്മദ് പട്ടേൽ വിമർശിച്ചു.
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ ഗവർണറുടെ ഓഫിസ് വീണ്ടും വിവാദത്തിലായി. 2016-അരുണാചൽ, ഉത്തരാഖണ്ഡ്, 2017 - മണിപ്പുർ, ഗോവ, കഴിഞ്ഞ വർഷം കർണാടക, ഇപ്പോൾ മഹാരാഷ്ട്ര - കേന്ദ്രം ഭരിക്കുന്ന ബിജെപി താൽപര്യപ്പെടുന്ന രീതിയിൽ വിവാദ തീരുമാനങ്ങളെടുക്കുന്ന ഗവർണർമാരുടെ പട്ടിക നീളുന്നു
ഗവർണ്ണർ വിവാദത്തിൽ
മഹാരാഷ്ട്രയിൽ ഫലം വന്നത് കഴിഞ്ഞ 24ന്. ഗവർണർ ഭഗത് സിങ് കോഷിയാരി ആദ്യം വിളിക്കേണ്ടിയിരുന്നതു ഭൂരിപക്ഷമുള്ള സഖ്യത്തെയാണ്. എന്നാൽ, ബിജെപി - ശിവസേനാ സഖ്യത്തെ അദ്ദേഹം ക്ഷണിച്ചില്ല. ക്ഷണിച്ചാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ അവർ ഭൂരിപക്ഷം തെളിയിക്കണം. അതു ബിജെപിയെ പ്രതിസന്ധിയിലാക്കുമായിരുന്നു. അതിനാൽ, തർക്കങ്ങൾക്കൊടുവിൽ സഖ്യം പിളരുന്നതുവരെ കാത്തശേഷം 16-ാം ദിവസം ബിജെപിയെ ക്ഷണിച്ചു. രണ്ടു ദിവസത്തെ സമയവും നൽകി. ഇതോടെ ബിജെപിക്കു ലഭിച്ചതു 18 ദിവസം.
ഗവർണർ ശിവസേനയ്ക്കും എൻസിപിക്കും നൽകിയത് 24 മണിക്കൂർ. കൂടുതൽ സമയം വേണമെന്ന ഇരു പാർട്ടികളുടെയും ആവശ്യം നിരസിച്ചെന്നു മാത്രമല്ല, എൻസിപിക്ക് അനുവദിച്ച സമയപരിധി പാലിച്ചതുമില്ല. അതിന് മുമ്പ് രാഷ്ട്രപതി ഭരണമെത്തി. ഭൂരിപക്ഷം തെളിയിക്കേണ്ടതു സഭയിലാണെങ്കിലും പിന്തുണക്കത്തുകൾ ചോദിക്കാൻ ഗവർണർക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള വിവേചനാധികാരം പ്രയോഗിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്ന് അതിനെ വ്യാഖ്യാനിക്കാം. ചില രാഷ്ട്രപതിമാർ തന്നെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, കക്ഷികൾ ചോദിച്ച പരിമിതമായ സമയം അനുവദിക്കാതെ, സർക്കാരുണ്ടാക്കാൻ സാധിക്കില്ലെന്നു ബിജെപി വ്യക്തമാക്കിയശേഷം ഗവർണർ കാട്ടിയ തിടുക്കം വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്നു.
ഭരണഘടനയുടെ 175-ാം വകുപ്പനുസരിച്ചു നിയമസഭയിലേക്കു സന്ദേശം നൽകി, നേതാവിനെ തിരഞ്ഞെടുക്കാൻ സഭയോട് ആവശ്യപ്പെടുകയെന്ന രീതി സ്വീകരിക്കാനും ഗവർണർക്കു സാധിക്കുമായിരുന്നു. എൻസിപിക്ക് ഇന്നലെ രാത്രി 8.30 വരെ സമയം അനുവദിച്ചിരിക്കെ, ഉച്ചയ്ക്കു മുൻപു തന്നെ ഗവർണറോടു കൂടുതൽ സമയം ചോദിച്ചതെന്തിന് എന്നതാണ് ഉയരുന്ന ചോദ്യം. ശിവസേനയെപ്പോലെ അവസാനനിമിഷം വരെ കാത്തുനിന്നിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനുള്ള ഗവർണറുടെ റിപ്പോർട്ട് അതിനനുസരിച്ചു വൈകുമായിരുന്നു. അപ്പോഴേക്കും കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞു പ്രധാനമന്ത്രി ബ്രസീലിലേക്കു പുറപ്പെട്ടിട്ടുണ്ടാകുമായിരുന്നു. ഇതാണ് വിവാദത്തിന് കാരണം.
ബിജെപിക്ക് താൽപ്പര്യം തെരഞ്ഞെടുപ്പ്
എൻഡിഎയിൽ ശിവസേനയെ എത്തിക്കാൻ ബിജെപി വീണ്ടും ശ്രമിക്കുന്നുണ്ട്. സഖ്യപാളയത്തിലേക്കു സേന മടങ്ങിവരുന്നില്ലെങ്കിൽ മഹാരാഷ്ട്രയിൽ വീണ്ടും തിരഞ്ഞെടുപ്പിനാണു ബിജെപി താൽപര്യപ്പെടുന്നത്. ബിഹാറിൽ 2005 ഫെബ്രുവരിയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇക്കാര്യത്തിൽ മാതൃക. അന്ന്, 29 സീറ്റ് ലഭിച്ച റാംവിലാസ് പാസ്വാന്റെ പാർട്ടി, മുസ്ലിമിനെ മുഖ്യമന്ത്രിയാക്കണമെന്നു നിലപാടെടുത്തു. മറ്റു കക്ഷികൾ എതിർത്തു. ഭരണപ്രതിസന്ധിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
പാസ്വാന്റെ പാർട്ടിയെ ജെഡിയു പിളർത്തുന്ന സ്ഥിതിയിൽ, നിയമസഭ പിരിച്ചുവിടുകയെന്ന വിവാദ തീരുമാനം ഗവർണർ ഭൂട്ടാ സിങ് പ്രഖ്യാപിച്ചു. 2005 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ പാസ്വാനും ആർജെഡിക്കും കോൺഗ്രസിനും മറ്റും നഷ്ടവും ജെഡിയുവിനും ബിജെപിക്കും നേട്ടവുമുണ്ടായി. മഹാരാഷ്ട്രയിൽ വീണ്ടും തിരഞ്ഞെടുപ്പു നടന്നാൽ നേട്ടമുണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. രാഷ്ട്രപതി ഭരണത്തിന് പാർലമെന്റിന്റെ അംഗീകാരം നേടാൻ ബിജെപിക്ക് കഠിനാധ്വാനം ആവശ്യമാണ്. രാജ്യസഭയിൽ ഇതിനു ചില പ്രാദേശിക കക്ഷികളുടെയെങ്കിലും പിന്തുണ വേണ്ടിവരും.
്അതിനിടെ കേന്ദ്ര മന്ത്രിസഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്തിന്റെ രാജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്വീകരിച്ചു. സാവന്ത് വഹിച്ചിരുന്ന ഘനവ്യവസായ, പൊതുസംരംഭം എന്നീ വകുപ്പുകളുടെ ചുമതല മന്ത്രി പ്രകാശ് ജാവഡേക്കർക്കു നൽകി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്‌നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍